ബിയറും വൈനുമല്ലാതെ എന്താണ് വീര്യം കുറഞ്ഞ മദ്യം? ബെവ്‌കോ കൗണ്ടറുകളിലെത്തും റെഡി ടു ഡ്രിങ്ക് ബിവറേജസ്; ലക്ഷ്യം കോടികളുടെ വരുമാനം

ബിയറും വൈനുമല്ലാതെ എന്താണ് വീര്യം കുറഞ്ഞ മദ്യം? ബെവ്‌കോ കൗണ്ടറുകളിലെത്തും റെഡി ടു ഡ്രിങ്ക് ബിവറേജസ്; ലക്ഷ്യം കോടികളുടെ വരുമാനം

കൊച്ചി: മുഖ്യമന്ത്രി വിഡി സതീശന്‍ വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ ഏറെ ചര്‍ച്ചയായ പ്രഖ്യാപനങ്ങളിലൊന്നാണ് വീര്യം കുറഞ്ഞ മദ്യത്തിനായുള്ള പ്രത്യേക വില്‍പ്പന നികുതി ഘടന. സംസ്ഥാനത്ത് കുറഞ്ഞ അളവില്‍ ആല്‍ക്കഹോളുള്ള പുതിയ ഉല്‍പ്പന്നങ്ങളുടെ വിപണന സാധ്യതകള്‍ വര്‍ധിപ്പിക്കാനും നികുതി വ്യവസ്ഥയില്‍ വ്യക്തത വരുത്താനും ലക്ഷ്യമിട്ടാണ് ഈ മാറ്റം. സംസ്ഥാനത്ത് നിലവിലുള്ള ബിയര്‍, വൈന്‍, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം എന്നിവയുടെ നികുതിയിലോ വീര്യത്തിലോ യാതൊരു മാറ്റവും വരുത്താതെ, പൂര്‍ണമായും പുതിയൊരു വിഭാഗമായാണ് ‘വീര്യം കുറഞ്ഞ മദ്യത്തെ’ ബജറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ആല്‍ക്കഹോളിന്റെ അളവ് അടിസ്ഥാനമാക്കി ഈ വിഭാഗത്തെ രണ്ടായി തിരിച്ചാണ് വില്‍പ്പന നികുതി നിശ്ചയിച്ചിരിക്കുന്നത്: 0.5% മുതല്‍ 10% വരെ വീര്യമുള്ളവയ്ക്ക് – 120%, 10% മുതല്‍ 20% വരെ വീര്യമുള്ളവയ്ക്ക് – 175% വില്‍പ്പന നികുതി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അബ്കാരി നയത്തിന്റെ അടിസ്ഥാനത്തില്‍ വിദേശമദ്യ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി, 0.5% മുതല്‍ 20% വരെ ആല്‍ക്കഹോള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങളെ ‘വീര്യം കുറഞ്ഞ മദ്യം’ എന്ന പ്രത്യേക കാറ്റഗറിയായി ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഈ വിഭാഗത്തില്‍ നിന്നുള്ള നികുതി എത്രയെന്ന കാര്യത്തില്‍ ഇതുവരെ കൃത്യതയുണ്ടായിരുന്നില്ല. ബജറ്റിലൂടെ ഈ നികുതി ഘടന കൃത്യമായി നിര്‍വചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ബിയര്‍, വൈന്‍ എന്നിവയൊഴികെ വിപണിയിലിറങ്ങാന്‍ പോകുന്ന പുതിയ തരം ഉല്‍പ്പന്നങ്ങള്‍ക്കാണ് ഈ നികുതി ബാധകമാകുക.

പുതിയ നികുതി വ്യവസ്ഥ നടപ്പിലാകുന്നതോടെ വലിയ ബിസിനസ്സ് സാധ്യതയാണ് സംസ്ഥാനത്ത് തുറക്കുന്നത്. ആഗോളതലത്തില്‍ തന്നെ വലിയ ജനപ്രീതിയുള്ള ‘റെഡി-ടു-ഡ്രിങ്ക്’ ബിവറേജുകള്‍, ഫ്‌ളേവേര്‍ഡ് ലോ-ആല്‍ക്കഹോള്‍ ഡ്രിങ്കുകള്‍ എന്നിവയ്ക്ക് ബെവ്‌കോ വഴി ഔദ്യോഗികമായി വിപണിയിലെത്താന്‍ ഇത് വഴിയൊരുക്കും.

എന്നാല്‍, ഈ പ്രഖ്യാപനം സഭയ്ക്കകത്തും പുറത്തും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഈ നീക്കത്തെ വിമര്‍ശിക്കുകയുണ്ടായി. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കാര്‍ഷിക വിളകളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും ചെറുകിട വ്യവസായങ്ങളിലൂടെ മദ്യം ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും, എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ നയം വന്‍കിട സ്വകാര്യ കമ്പനികള്‍ക്ക് വീര്യം കുറഞ്ഞ മദ്യം വന്‍തോതില്‍ ഉത്പാദിപ്പിക്കാന്‍ അവസരമൊരുക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

ലക്ഷ്യം സാമ്പത്തിക സമാഹരണം

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തിന് വരുമാന സ്രോതസ്സുകള്‍ കണ്ടെത്തുക എന്നത് ബജറ്റിലെ പ്രധാന വെല്ലുവിളിയായിരുന്നു. മദ്യത്തിന്മേലുള്ള നികുതി പരിഷ്‌കരണത്തിലൂടെയും വിപണി വിപുലീകരണത്തിലൂടെയും വലിയ തോതില്‍ നികുതി വരുമാനം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടല്‍. നിലവില്‍ സാധാരണ മദ്യത്തിന് (400 രൂപയ്ക്ക് മുകളില്‍) 251 ശതമാനവും ബിയറിന് 116 ശതമാനവുമാണ് വില്‍പ്പന നികുതി. ഇതില്‍ നിന്നും വ്യത്യസ്തമായി, പുതിയ കാറ്റഗറിക്ക് നിശ്ചയിച്ചിട്ടുള്ള 120%, 175% നികുതി നിരക്കുകള്‍ ഈ മേഖലയിലേക്ക് പുതിയ നിക്ഷേപകരെയും ഉപഭോക്താക്കളെയും ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഉപഭോഗ സംസ്‌കാരത്തിലെ മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നതിനൊപ്പം സംസ്ഥാന ഖജനാവിലേക്ക് കൂടുതല്‍ വരുമാനമെത്തിക്കാനുള്ള ചുവടുവെപ്പായാണ് വിഡി സതീശന്‍ തന്റെ കന്നി ബജറ്റില്‍ ഈ നികുതി ഘടന മുന്നോട്ട് വെച്ചിരിക്കുന്നത്.

നിലവില്‍ കേരളത്തില്‍ ലഭ്യമല്ല

നിലവില്‍ ഈ പ്രത്യേക നികുതി ഘടനയില്‍ വരുന്ന ഉല്‍പ്പന്നങ്ങള്‍ ബെവ്‌കോ ഔട്ട്ലെറ്റുകളില്‍ ലഭ്യമല്ല. മുന്‍ സര്‍ക്കാര്‍ അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ഇത്തരം മദ്യങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നെങ്കിലും, കൃത്യമായ വില്‍പ്പന നികുതി എത്രയെന്ന് നിശ്ചയിച്ചിരുന്നില്ല. നികുതി നിരക്കില്‍ വ്യക്തതയില്ലാത്തതിനാല്‍ പ്രമുഖ കമ്പനികളൊന്നും തന്നെ ഈ വിഭാഗത്തിലുള്ള മദ്യം കേരള വിപണിയില്‍ ഇറക്കാന്‍ തയ്യാറായിരുന്നില്ല. ബജറ്റിലെ നികുതി ഇളവുകളുടെ പശ്ചാത്തലത്തില്‍ വന്‍കിട മദ്യനിര്‍മ്മാണ കമ്പനികള്‍ തങ്ങളുടെ ‘റെഡി-ടു-ഡ്രിങ്ക്’ ഉല്‍പ്പന്നങ്ങളും ഫ്‌ളേവേര്‍ഡ് ലോ-ആല്‍ക്കഹോള്‍ ബിവറേജുകളും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കും.

കേരളത്തില്‍ ഇപ്പോള്‍ ലഭ്യമായ കുറഞ്ഞ വീര്യമുള്ള മദ്യം പരമ്പരാഗത കാറ്റഗറിയില്‍ പെടുന്നവയാണ്:

ബിയര്‍ – സാധാരണയായി 4% മുതല്‍ 6% വരെ വീര്യമുള്ളവ (ബജറ്റില്‍ ഇതിന്റെ നികുതി 116% ആയി തുടരുന്നു).

വൈന്‍ – 10% മുതല്‍ 15.5% വരെ വീര്യമുള്ളവ (ഇതിന്റെ നികുതി 86% ആണ്).

ബജറ്റ് പ്രഖ്യാപനത്തോടെ, അന്താരാഷ്ട്ര വിപണിയില്‍ വലിയ ചലനമുണ്ടാക്കുന്ന ചിലഉല്‍പ്പന്നങ്ങള്‍ വൈകാതെ ബെവ്‌കോ കൗണ്ടറുകളില്‍ എത്തും:

ഫ്‌ളേവേര്‍ഡ് ആല്‍ക്കഹോളിക് ബിവറേജസ്: വോഡ്കയോ വിസ്‌കിയോ കലര്‍ത്തിയ, പഴങ്ങളുടെ രുചിയുള്ള ലൈറ്റ് ഡ്രിങ്കുകള്‍ (ഉദാഹരണത്തിന് Bacardi Breezer പോലുള്ള ബിവറേജുകള്‍ പുതിയ നികുതി ഘടനയിലേക്ക് മാറിയേക്കാം).

ലോ-ആല്‍ക്കഹോള്‍ കോക്ടെയിലുകള്‍: കാനുകളിലും കുപ്പികളിലുമായി നേരിട്ട് കുടിക്കാനാകുന്ന തരത്തില്‍ പാക്ക് ചെയ്ത് വരുന്ന കുറഞ്ഞ വീര്യമുള്ള മിശ്രിതങ്ങള്‍.

നിയമപരമായ തടസ്സങ്ങള്‍ ബജറ്റോടെ നീങ്ങിയതിനാല്‍, വരും മാസങ്ങളില്‍ കമ്പനികള്‍ എക്‌സൈസ് അനുമതി വാങ്ങി ഈ വിഭാഗത്തിലുള്ള പുത്തന്‍ മദ്യങ്ങള്‍ കേരള വിപണിയില്‍ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലഭ്യമാണ് ഈ സംസ്ഥാനങ്ങളില്‍

രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലും റെഡി ടു ഡ്രിങ്ക് വിഭാഗം സജീവമാണ്. പ്രധാനമായും ഗോവ, കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലാണ് ഇത് നിലവില്‍ ലഭ്യമായിട്ടുള്ളത്. മെട്രോ നഗരങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലുമാണ് ഏറെയും വിറ്റഴിക്കപ്പെടുന്നത്. ഹാര്‍ഡ് സെല്‍റ്റ്സറുകള്‍ (Hard Seltzers), പ്രീ-മിക്‌സ്ഡ് കോക്ടെയിലുകള്‍ (Pre-mixed Cocktails), ഫ്‌ളേവേര്‍ഡ് ബിവറേജുകള്‍ എന്നിവയാണ് ഈ വിഭാഗത്തില്‍ പ്രധാനമായും വരുന്നത്. ഇന്ത്യന്‍ വിപണിയിലെ പ്രമുഖ ബ്രാന്‍ഡുകളാണ് ചുവടെ പറയുന്നവ:

Bacardi Breezer: ഇന്ത്യയില്‍ ഈ വിഭാഗത്തില്‍ ഏറ്റവും ജനപ്രിയമായ ബ്രാന്‍ഡ്. വോഡ്ക അടിസ്ഥാനമാക്കിയുള്ള ഇതില്‍ ആല്‍ക്കഹോളിന്റെ അളവ് 4.8% മാത്രമാണ്. (ക്രാന്‍ബെറി, ജമൈക്കന്‍ പാഷന്‍, ഓറഞ്ച് തുടങ്ങിയ ഫ്‌ളേവറുകള്‍).

InACan: കാനുകളില്‍ ലഭ്യമാകുന്ന പ്രീമിയം ക്രാഫ്റ്റ് കോക്ടെയിലുകളാണിവ. വിസ്‌കി കോളിന്‍സ്, വോഡ്ക മ്യൂള്‍, ലിറ്റ് (LIIT), ജിന്‍ ആന്‍ഡ് ടോണിക് എന്നിവ ഈ ബ്രാന്‍ഡിലുണ്ട്. ഇതിന്റെ വീര്യം 7 മുതല്‍ 9% വരെയാണ്.

Wild Drum & IST Hard Seltzer: കാര്‍ബണേറ്റഡ് വാട്ടറും ആല്‍ക്കഹോളും സ്വാഭാവിക ഫ്‌ളേവറുകളും ചേര്‍ത്ത ‘ഹാര്‍ഡ് സെല്‍റ്റ്സര്‍’ വിഭാഗത്തില്‍ പെടുന്നവയാണിത്. വീര്യം 4.5 മുതല്‍ 8% വരെ. കലോറി വളരെ കുറവാണെന്നതാണ് ഇതിന്റെ പ്രത്യേകത.

Mr. Jerry’s: ഇന്ത്യയിലെ ആദ്യത്തെ റെഡി-ടു-സെര്‍വ് പ്രോപ്പര്‍ കോക്ടെയില്‍ ബ്രാന്‍ഡുകളില്‍ ഒന്ന്. എസ്പ്രെസ്സോ മാര്‍ട്ടിനി, നെഗ്രോണി, ലോങ് ഐലന്‍ഡ് ഐസ്ഡ് ടീ എന്നിവ ലഭ്യമാണ്.

Moonshine Meadery: തേന്‍ പുളിപ്പിച്ചുണ്ടാക്കുന്ന ‘മീഡ്’ (Mead) എന്ന പ്രത്യേക തരം കുറഞ്ഞ വീര്യമുള്ള മദ്യമാണിത്. ആപ്പിള്‍ പൈ, കോഫി, മാംഗോ തുടങ്ങിയ ഫ്‌ളേവറുകളില്‍ 4 മുതല്‍ 7% വരെ** വീര്യത്തില്‍ ലഭ്യമാണ്.

Salud: ജിന്‍ അടിസ്ഥാനമാക്കിയുള്ള റെഡി-ടു-ഡ്രിങ്ക് കോക്ടെയിലുകളാണ് ഇവരുടെ പ്രധാന ഉല്‍പ്പന്നം.

കേരളത്തില്‍ നിലവില്‍ ബ്രീസറും ബിയറുകളും ലഭ്യമാണെങ്കിലും, വരും മാസങ്ങളില്‍ മറ്റ് ഇന്ത്യന്‍-അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ കാനുകളും കോക്ടെയിലുകളും കൂടി വിപണിയിലെത്തിക്കാന്‍ പുതിയ ബജറ്റ് പ്രഖ്യാപനം വഴിയൊരുക്കും.

ഫോൺ കളഞ്ഞുപോയി

ഫോൺ കളഞ്ഞുപോയി

ഫോൺ കാണാതായി. ഇന്ന് (20/06/2026)ഉച്ചയ്ക്ക് 3 മണിക്ക് മുടപുരം അപ്പുപ്പൻ നടയുടെ സമീപത്ത് വച്ചാണ് കാണാതായത് . ഫോണിൽ ഒരു ബ്ലാക്ക് കവർ ഇട്ടിട്ടുണ്ട്. കണ്ടു കിട്ടുന്നവർ 9567632002,7510909415 ബന്ധപ്പെടേണ്ടതാണ്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു. കൊല്ലത്ത് വിറ്റ KM 142351 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ ആലപ്പുഴയില്‍ വിറ്റ KB 641151 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ അടൂരില്‍ വിറ്റ KE 941806 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

KA 142351

KB 142351

KC 142351

KD 142351

KE 142351

KF 142351

KG 142351

KH 142351

KJ 142351

KK 142351

KL 142351

4th Prize: ₹5,000/-

0059 0436 0662 0853 1417 2149 3327 5299 5336 5726 6019 6914 7654 7764 7843 7959 8620 8866 8934

5th Prize: ₹2,000/-

0031 1383 3343 4051 8581 8829

6th Prize ₹1,000/-

0219 0571 1358 2141 2595 3333 3388 3469 3701 3991 4180 4186 5381 5430 5836 5963 6860 6995 7724 7942 8798 8867 8898 9097 9271

7th Prize ₹500/-

0055 0125 0454 0549 0939 1202 1342 1399 1425 1698 1740 1928 1983 1994 2133 2528 2570 2592 2890 2894 2991 3054 3080 3126 3157 3274 3539 3968 3986 4201 4407 4612 5021 5078 5117 5281 5555 5599 5650 5961 6073 6188 6291 6330 6464 6642 6666 6760 6824 7011 7192 7404 7411 7450 7541 7557 7589 7593 7632 7799 7854 7906 7915 8115 8577 8595 8705 9104 9328 9661 9712 9803 9884 9956 9988 9996

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

പാർലിമെന്ററി മാതൃക തെരെഞ്ഞെടുപ്പുമായി യൂ പി എസ് അടയമൺ

പാർലിമെന്ററി മാതൃക തെരെഞ്ഞെടുപ്പുമായി യൂ പി എസ് അടയമൺ

കിളിമാനൂർ : യൂ പി എസ് അടയമണ്ണിൽ പാർലമെന്ററി മാതൃകയിൽ തിരെഞ്ഞെടുപ്പ് നടത്തി വിദ്യാർത്ഥിപ്രതിനിധികളെ തിരഞ്ഞെടുത്തു.

3 ബൂത്തുകളായി തിരിച്ച്, വോട്ടർ പട്ടിക തയ്യാറാക്കി, പ്രീ സൈഡിങ് ഓഫീസർ, പോളിങ് ഓഫീസർ മാർ എന്നിവരെ വിദ്യാർഥികളെ നിയമിച്ചു.സുരക്ഷക്കായി സ്കൗട്ട് ആൻഡ് ഗൈഡ് എന്നിവരെയും ചുമതലപ്പെടുത്തി.

ഓരോ ബൂത്തിലും തയ്യാറാക്കിയ compartment ൽ ഉള്ളിൽ ആണ് രഹസ്യമായി വിദ്യാർഥികൾ വോട്ട് ചെയ്തത്.

ബാലറ്റ് പേപ്പറിൽ സ്ഥാനാർഥികളുടെ പേര്, ചിത്രം ചിഹ്നം എന്നിവ രേഖപെടുത്തിയിരുന്നു.
വോട്ട് ചെയ്യുന്ന വിദ്യാർത്ഥികളുടെ വിരലിൽ മഷി പുരട്ടുകയും ചെയ്തു.

വോട്ട് ചെയ്ത് പെട്ടിയിൽ നിക്ഷേപിച്ചു.

ശേഷം സീൽ ചെയ്തു ഓഫീസിൽ എത്തിച്ചു.
മത്സരിച്ച സ്ഥാനാർഥികളുടെ മുന്നിൽ വച്ച് വോട്ട് എണ്ണി വിജയികളെ പ്രഖ്യാപിച്ചു.
സ്കൂൾ ലീഡർ അയി ദേവ ദത്തിനെ തിരഞ്ഞെടുത്തു.

‘നെല്‍കര്‍ഷകരെ കൈവിട്ട ബജറ്റ്, വാഗ്ദാനങ്ങള്‍ വിഴുങ്ങി സര്‍ക്കാര്‍’

‘നെല്‍കര്‍ഷകരെ കൈവിട്ട ബജറ്റ്, വാഗ്ദാനങ്ങള്‍ വിഴുങ്ങി സര്‍ക്കാര്‍’

പാലക്കാട്: നെല്‍കര്‍ഷകരുടെ പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ടുള്ള ബജറ്റാണ് സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് ദേശീയ കര്‍ഷക സംരക്ഷണ സമിതി. നെല്‍ സംഭരണത്തിനായി ഒരു രൂപ പോലും പ്രത്യേകമായി വകയിരുത്താതെയും കര്‍ഷകരോട് നല്‍കിയ പ്രധാന വാഗ്ദാനങ്ങള്‍ പാലിക്കാതെയും സര്‍ക്കാര്‍ നെല്‍കൃഷി മേഖലയെ പൂര്‍ണമായും അവഗണിച്ചിരിക്കുകയാണെന്ന് സമിതിയുടെ ജനറല്‍ സെക്രട്ടറി പാണ്ടിയോട് പ്രഭാകരന്‍ ആരോപിച്ചു. വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

പ്രതിപക്ഷത്തായിരുന്നപ്പോള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ‘തുഗ്ലക്ക് മാതൃകയിലുള്ള’ നെല്‍ സംഭരണ നയത്തെ ശക്തമായി വിമര്‍ശിച്ചവരാണ് ഇന്ന് ഭരണത്തിലിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നെല്‍ സംഭരണത്തിനായി ബജറ്റില്‍ പ്രത്യേക തുക വകയിരുത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്ന നേതാക്കളാണ് ഇപ്പോള്‍ അധികാരത്തിലേറി ബജറ്റ് അവതരിപ്പിച്ചിരിക്കുന്നതെന്നും, എന്നാല്‍ അതിനായി ഒരു രൂപ പോലും മാറ്റിവെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പറഞ്ഞവരാണ് ഇന്ന് അവരെ പൂര്‍ണമായും അവഗണിക്കുന്നത്. നെല്‍ സംഭരണത്തിനായി പ്രത്യേക ഫണ്ട് അനുവദിക്കാത്തത് കര്‍ഷകരോടുള്ള വഞ്ചനയാണ്’ -പ്രഭാകരന്‍ പറഞ്ഞു. നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് 40 രൂപയാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനവും സര്‍ക്കാര്‍ മറന്നുവെന്ന് അദ്ദേഹം ആരോപിച്ചു. അധികാരത്തിലെത്തുന്നതിന് മുമ്പ് ശക്തമായി ഉന്നയിച്ചിരുന്ന ആവശ്യം ഭരണത്തിലേറിയതോടെ വിസ്മരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള ആറോളം മോഡേണ്‍ റൈസ് മില്ലുകള്‍ വര്‍ഷങ്ങളായി അടഞ്ഞുകിടക്കുകയാണെന്നും അവ പ്രവര്‍ത്തനസജ്ജമാക്കാന്‍ ഇതുവരെ ഗൗരവമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നെല്‍ സംഭരണവും സംസ്‌കരണവും കാര്യക്ഷമമാക്കുന്നതില്‍ ഈ മില്ലുകള്‍ക്ക് നിര്‍ണായക പങ്കുള്ളപ്പോഴാണ് സര്‍ക്കാര്‍ അനാസ്ഥ തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കര്‍ഷകക്ഷേമ ബോര്‍ഡിന് പുനര്‍ജീവന്‍ നല്‍കാനുള്ള നടപടികളും ബജറ്റില്‍ കാണാനില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ഷകരുടെ ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കേണ്ട ബോര്‍ഡിനെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രഖ്യാപനങ്ങളൊന്നും ബജറ്റിലില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നെല്‍കൃഷി വിസ്തൃതി കുറയുകയും ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, കാര്‍ഷിക മേഖലയോടുള്ള സര്‍ക്കാരിന്റെ സമീപനം ആശങ്കാജനകമാണെന്ന് പ്രഭാകരന്‍ അഭിപ്രായപ്പെട്ടു.

‘നെല്‍കൃഷിയെ സര്‍ക്കാര്‍ പാടെ അവഗണിച്ചിരിക്കുകയാണ്. വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ ശേഷം കര്‍ഷകരെ കൈവിടുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈ വഞ്ചനയ്ക്കെതിരെ സംസ്ഥാനത്തെ നെല്‍കര്‍ഷകര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുന്നുണ്ട്’ -അദ്ദേഹം പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി വിഡി സതീശന്‍ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് പൊതുവെ സ്വാഗതാര്‍ഹവും കാര്‍ഷിക മേഖലയ്ക്ക് ആശ്വാസം പകരുന്നതുമാണെന്ന് ദേശീയ കര്‍ഷകസമാജം നേതാവ് മുതലാംതോട് മണി അഭിപ്രായപ്പെട്ടു.

റബറിന്റെ താങ്ങുവില 200 രൂപയില്‍ നിന്ന് 250 രൂപയായി ഉയര്‍ത്തിയതും ക്ഷീരമേഖലയുടെ വികസനത്തിനായി 102 കോടി രൂപ അനുവദിച്ചതും കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. തോട്ടം മേഖലയില്‍ ഇടവിള കൃഷി വ്യാപിപ്പിക്കുന്നതിനും ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമായി ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് പുതിയ സാധ്യതകള്‍ സൃഷ്ടിക്കാനും സഹായകരമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.