by Midhun HP News | Jun 12, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: ലഹരിവേട്ടയ്ക്കിടെ ഫ്ലാറ്റിൻ്റെ നാലാം നിലയിൽ നിന്ന് ചാടിയ യുവതി മരിച്ചു. സ്വരൂപ് നഗറിൽ ലഹരിവിരുദ്ധ സേന നടത്തിയ റെയ്ഡിനിടെയാണ് സംഭവം. കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് ചാടിയ നൈജീരിയൻ സ്വദേശിനി സ്റ്റെല്ല പിയൂസ് (41) ആണ് മരിച്ചത്.
റെയ്ഡിനിടെ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് സിന്തറ്റിക് മയക്കുമരുന്നായ മെത്താഫെറ്റാമിൻ, എംഡിഎംഎ എന്നിവ പിടിച്ചെടുത്തു. ഒരു മുറിയിൽ ലഹരി നിർമ്മാണത്തിനായി സജ്ജീകരിച്ച നിലയിൽ ലബോറട്ടറിയും വൻതോതിൽ രാസവസ്തുക്കളും കണ്ടെത്തി. പരിശോധനയ്ക്കിടെ റോമിയോ എന്ന ആഫ്രിക്കൻ സ്വദേശിയെയും പിടികൂടി. ഇയാളിൽ നിന്ന് 30 ഗ്രാം എംഡിഎംഎയും 1.5 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.

by Midhun HP News | Jun 12, 2026 | Latest News, കേരളം
കണ്ണൂർ: ബംഗളൂരുവിൽ ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ മലയാളി വിദ്യാർത്ഥി മരിച്ചു. മേലൂർ, മുഴപ്പിലങ്ങാട് കടവ് റോഡിൽ സുഷമാലയത്തിൽ ആദിത്യൻ ചാലാടൻ (20) ആണ് മരിച്ചത്. ബംഗളൂരു വിദ്യാനഗറിൽ വെച്ചായിരുന്നു അപകടം . ആദിത്യനും സഹപാഠിയും സഞ്ചരിച്ച ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിൽ ഇരുവർക്കും തലയ്ക്കാണ് ഗുരുതരമായി ക്ഷതമേറ്റത്. ആദിത്യൻ സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന സഹപാഠി നിലവിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
മേലൂർ-മുഴപ്പിലങ്ങാട് കടവ് റോഡിലെ സുഷമാലയത്തിൽ സജിത്ത് കെ.സി. (സൂസൻ) – വിമിത ദമ്പതികളുടെ മകനാണ് ആദിത്യൻ.സഹോദരി: അനുഷ്ക. നാട്ടിലെത്തിച്ച മൃതദേഹം ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു.
by Midhun HP News | Jun 12, 2026 | Latest News, ജില്ലാ വാർത്ത
ജനകീയതയും പരിചയസമ്പന്നതയും മുതൽക്കൂട്ടാക്കി തലസ്ഥാന ജില്ലയുടെ റൂറൽ മേഖലയെ നിയന്ത്രിക്കുവാൻ
Share
നിയോഗിക്കപ്പെട്ടു. കേരള പോലീസിൽ ഉന്നത തസ്തികകളിലെ ചുമതലകൾ പുനർ ക്രമീകരിച്ചപ്പോഴാണ് ആറ്റിങ്ങലിന്റെ പ്രിയങ്കരനായ പോലീസ് ഓഫീസർ പ്രശാന്തൻകാണി തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയായി നിയമിതനായത്.
തിരുവനന്തപുരം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ച പ്രശാന്തൻ കാണിക്ക് ജില്ലയിലെ ക്രമസമാധാന രംഗം ഏറെക്കുറെ കാണാ പാഠമാണ്. പ്രമാദമായ നിരവധി ക്രിമിനൽ കേസുകളുടെ അന്വേഷണം ഏറ്റെടുത്ത് മികവ് തെളിയിച്ച പോലീസ് ഓഫീസർ കൂടിയാണ് അദ്ദേഹം. ജോലിയോടുള്ള ആത്മാർത്ഥതയും സത്യസന്ധതയും പൊതുസമൂഹത്തിനു മുന്നിൽ പ്രശാന്തൻ കാണിക്ക് പ്രത്യേക സ്ഥാനം നൽകുന്നു.
നെയ്യാർ ഡാമിൽ ജനങ്ങൾക്ക് ഭീഷണി ഉയർത്തിയ ചീങ്കണ്ണിയെ മടിച്ചു നിൽക്കാതെ അവസാനിപ്പിച്ച് ജനസുരക്ഷ ഉറപ്പ് വരുത്തിയത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പാലോട് ജന്മദേശം ആണെങ്കിലും ആറ്റിങ്ങലിന് സമീപത്ത് ആണ് നിലവിൽ താമസിക്കുന്നത്. നിർധന കുടുംബത്തിൽ നിന്നും സ്വന്തം കഴിവ് കൊണ്ട് മാത്രം വളർന്ന് വന്ന പ്രതിഭയാണ് അദ്ദേഹം. ആറ്റിങ്ങൽ ജനകീയ ജിംനേഷ്യം പുനരുദ്ധരിക്കുന്നതിൽ നേതൃത്വപരമായ പങ്കും വഹിച്ചിട്ടുണ്ട്. നിലവിൽ കെഎസ്ഇബി വിജിലൻസ് വിഭാഗത്തിൽ നിന്നുമാണ് തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയായി എത്തുന്നത്.
by Midhun HP News | Jun 12, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ വനിതകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കുമായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി വരും തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. പദ്ധതിയുടെ അന്തിമ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നതായി ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. യാതൊരുവിധ നിബന്ധനകളുമില്ലാതെയാണ് സംസ്ഥാനത്ത് ഈ പദ്ധതി നടപ്പാക്കുന്നത്. യാത്രയ്ക്കായി മറ്റ് സംസ്ഥാനങ്ങളിലേതുപോലെ തിരിച്ചറിയൽ രേഖകളോ നിയന്ത്രണങ്ങളോ ആവശ്യമില്ലെന്നും എല്ലാ വനിതകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഓർഡിനറി ബസുകളിൽ മാത്രം; നിയന്ത്രണങ്ങളില്ല
യാത്രാസൗജന്യം ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്തിയതിനെക്കുറിച്ചുള്ള പരാതികളോട് പ്രതികരിക്കവെ, പ്രായോഗികമായ സാധ്യതകൾ പരിഗണിച്ചാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ കെഎസ്ആർടിസി സർവീസ് നടത്തുന്ന ബസുകളിൽ 68 ശതമാനവും ഓർഡിനറി വിഭാഗത്തിൽപ്പെടുന്നവയാണ്. അതിനാൽ ഭൂരിഭാഗം യാത്രക്കാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
വരുമാനം കൂട്ടാൻ ‘സ്പോൺസർഷിപ്പും’ പരസ്യങ്ങളും
സൗജന്യ യാത്ര നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത മറികടക്കാനും വരുമാനം വർധിപ്പിക്കാനുമുള്ള വിപുലമായ പദ്ധതികൾ ഗതാഗത വകുപ്പ് തയാറാക്കുന്നുണ്ട്.
ചെലവ് ചുരുക്കൽ: വരുമാനം കൂട്ടുന്നതിന്റെ ആദ്യപടിയായി കെഎസ്ആർടിസിയിലെ അനാവശ്യ ചെലവുകൾ വെട്ടിക്കുറയ്ക്കും.
ബസ് സ്പോൺസർഷിപ്പ്: പുതിയ ബസുകൾ വാങ്ങുന്നതിനായി സ്പോൺസർഷിപ്പ് മാതൃക സ്വീകരിക്കുന്നത് ആലോചനയിലാണ്. താൽപ്പര്യമുള്ള വ്യക്തികൾക്കോ സംഘടനകൾക്കോ കോർപ്പറേഷന് ബസുകൾ വാങ്ങി നൽകാം.
ഗ്രാമവണ്ടികൾ വർധിപ്പിക്കും: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സർവീസ് നടത്തുന്ന ‘ഗ്രാമവണ്ടികളുടെ’ എണ്ണം നിലവിലുള്ള 58-ൽ നിന്നും 500 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.
പരസ്യ വരുമാനം: ബസുകളിൽ നിന്നുള്ള പരസ്യ വരുമാനം ഗണ്യമായി വർധിപ്പിക്കും.
ഡിപ്പോകൾക്ക് ജനകീയ പങ്കാളിത്തം
കെഎസ്ആർടിസിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി ഘടനപരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മന്ത്രി അറിയിച്ചു. ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ കൂടി ചുമതലയാക്കാനുള്ള ശുപാർശ സർക്കാരിന് മുന്നിൽ വയ്ക്കും. അതോടൊപ്പം കെഎസ്ആർടിസി ഡിപ്പോകളുടെ നടത്തിപ്പിൽ എംപിമാർ, എംഎൽഎമാർ, പൊതുജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി ഒരു ജനകീയ പങ്കാളിത്തം (ഓണർഷിപ്പ്) കൊണ്ടുവരാനും ആലോചിക്കുന്നുണ്ട്.
മലബാറിൽ കൂടുതൽ ബസുകൾ; സ്വകാര്യ ബസുകളുടെ ആശങ്ക പരിഹരിക്കും
മലബാർ മേഖലയിൽ കെഎസ്ആർടിസി ബസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യത്തെക്കുറിച്ച് കൃത്യമായ പഠനം നടത്തിയിട്ടുണ്ടെന്നും ഘട്ടഘട്ടമായി ഇവിടെ കൂടുതൽ ബസുകൾ അനുവദിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
സൗജന്യ യാത്രാ പദ്ധതി വലിയ രീതിയിൽ ബാധിക്കുമെന്ന സ്വകാര്യ ബസുടമകളുടെ ആശങ്ക ഗതാഗത വകുപ്പ് പരിശോധിക്കും. പദ്ധതി നടപ്പിലായിക്കഴിഞ്ഞാൽ കളക്ഷനിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വിലയിരുത്തിയ ശേഷമാകും തുടനടപടികൾ. സ്വകാര്യ ബസുകളുമായി മത്സര ഓട്ടം ഒഴിവാക്കാൻ കെഎസ്ആർടിസി ശ്രദ്ധിക്കുമെന്നും, ഒരു സ്വകാര്യ ബസ് ഓടുന്ന റൂട്ടിന് തൊട്ടുപിന്നാലെ കെഎസ്ആർടിസി സർവീസ് നടത്തില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതേ സഹകരണം സ്വകാര്യ ബസുടമകളുടെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നതായും സി.പി. ജോൺ കൂട്ടിച്ചേർത്തു.
by Midhun HP News | Jun 12, 2026 | Latest News, കേരളം
ആലപ്പുഴ: ചരിത്രപ്രസിദ്ധമായ തുറവൂർ മഹാക്ഷേത്രത്തിലെ വിലപിടിപ്പുള്ള അമൂല്യവസ്തുക്കളിൽ പലതും കാണാനില്ലെന്ന് തിരുവാഭരണം കമ്മിഷണറുടെ ഞെട്ടിക്കുന്ന റിപ്പോർട്ട്. ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഹൈക്കോടതി ദേവസ്വം ഡിവിഷൻ ബെഞ്ചിന് മുൻപാകെ സമർപ്പിച്ച റിപ്പോർട്ടിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങളുള്ളത്. മുദ്രവെച്ച ലക്കോട്ടിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത് എന്നതിനാൽ കാണാതായ കൃത്യമായ വസ്തുക്കൾ ഏതെല്ലാമാണെന്ന് വ്യക്തമായിട്ടില്ല.
തുറവൂർ ശ്രീഭവനിൽ പി.എസ്. ശ്രീകുമാറിന്റെ പരാതിയെത്തുടർന്ന്, ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാമഗ്രികൾ വിശദമായി പരിശോധിക്കാൻ 2026 ഏപ്രിൽ 10-നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
കണ്ടെത്തലുകൾ ഇങ്ങനെ:
രേഖകളിൽ ഇല്ലാത്തവ: ക്ഷേത്രത്തിലെ 45 ഇനം അമൂല്യവസ്തുക്കളുമായി ബന്ധപ്പെട്ട യാതൊരു വിവരവും തിരുവാഭരണ രജിസ്റ്ററിൽ ഇല്ല.
കാണാതായവ: പരിശോധനയിൽ 18 ഇനം സാധനങ്ങൾ കണ്ടെത്താനായിട്ടില്ല. ഇവ 1972-ന് മുൻപ് നടന്ന പരിശോധനകളിലും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ഈ വസ്തുക്കൾ ഇപ്പോഴും ക്ഷേത്രത്തിന്റെ കൈവശമുണ്ടോ എന്ന് ഉറപ്പുവരുത്താൻ 2013 മുതൽ 2019 വരെയുള്ള മഹസറുകളും സ്ട്രോങ് റൂം രേഖകളും പരിശോധിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ രേഖകൾ അടിയന്തരമായി കമ്മിഷണർക്ക് കൈമാറാൻ ദേവസ്വം ബോർഡിന്റെ സ്റ്റാൻഡിങ് കോൺസിലിനോട് ഹൈക്കോടതി നിർദേശിച്ചു.
ഹൈക്കോടതി നിരീക്ഷണം: > “ക്ഷേത്ര സ്വത്തുക്കൾ കേവലം തൂക്കം മാത്രം നോക്കി രേഖപ്പെടുത്തിയാൽ പോരാ. സ്വർണം, ഇതര ലോഹങ്ങൾ, രത്നങ്ങൾ എന്നിവയുടെ യഥാർത്ഥ മൂല്യം നിർണയിക്കാൻ വിദഗ്ധരുടെ സഹായത്തോടെ ഒറ്റത്തവണ സമഗ്ര മൂല്യനിർണയം നടത്തണം. ഇതിനായുള്ള വിശദമായ മാർഗരേഖ കമ്മിഷണർ കോടതിയിൽ സമർപ്പിക്കണം.”
റിപ്പോർട്ട് കിട്ടിയാലുടൻ കർശന നടപടി: മന്ത്രി കെ. മുരളീധരൻ
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ഇരുപതിലധികം ക്ഷേത്രങ്ങളിൽ സ്വർണമടക്കമുള്ള തിരുവാഭരണങ്ങൾ കാണാനില്ലെന്ന തിരുവാഭരണം കമ്മിഷണറുടെ റിപ്പോർട്ടിനോട് ദേവസ്വം മന്ത്രി കെ. മുരളീധരൻ പ്രതികരിച്ചു.
വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഔദ്യോഗിക റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടില്ലെന്നും മന്ത്രി കോഴിക്കോട്ട് വ്യക്തമാക്കി. റിപ്പോർട്ട് കിട്ടിയാലുടൻ പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കും. ദൈവത്തിന്റെ സ്വത്ത് മോഷ്ടിക്കുന്നത് ശരിയായ രീതിയല്ലെന്നും യഥാർത്ഥ ഭക്തിയുള്ളവർ ഇത്തരം പ്രവൃത്തികൾ ചെയ്യില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Recent Comments