സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ; നടപടിയുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ; നടപടിയുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന്റെ ഭാഗമായി മൂന്ന് ദിവസം ഡ്രൈ ഡേ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഡ്രൈ ഡേയുടെ ഭാഗമായി വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലുമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായും ജില്ലാ കലക്ടര്‍മാരുമായും ആരോഗ്യമന്ത്രി കെ മുരളീധരന്‍ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം.

മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ കണക്കിലെടുത്താണ് അടിയന്തരമായി ഡ്രൈ ഡേ നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത്തവണ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പില്‍ മുങ്ങിപ്പോകുന്നതാണ് കണ്ടത്. ഇക്കാര്യം കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ മുരളീധരന്‍ സമ്മതിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്.ഇന്നലെ മാത്രം എട്ടുപേര്‍ക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി കേസുകളും വര്‍ധിക്കുന്നുണ്ട്. പതിനായിരത്തിന് മുകളിലാണ് ഓരോ ദിവസവും പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം. മഴ ശക്തമായാല്‍ ഡെങ്കിപ്പനി കേസുകളും എലി പനി കേസുകളും വര്‍ധിച്ചേക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇത് ആരോഗ്യരംഗം കൂടുതല്‍ വഷളാവാന്‍ ഇടയാക്കിയേക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് നടപടി സ്വീകരിച്ചത്. വരുംദിവസങ്ങളില്‍ ആരോഗ്യരംഗത്ത് കൂടുതല്‍ ജാഗ്രത ആവശ്യമാണ്. ഇതും കൂടി കണക്കിലെടുത്താണ് ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചത്.

വരുന്നു ഇരട്ടവരി ഭൂഗര്‍ഭ തുരങ്കം; അഴിയുന്നു ഷാര്‍ജയ്ക്കും ദുബൈക്കും ഇടയിലെ ‘കുരുക്ക്’

വരുന്നു ഇരട്ടവരി ഭൂഗര്‍ഭ തുരങ്കം; അഴിയുന്നു ഷാര്‍ജയ്ക്കും ദുബൈക്കും ഇടയിലെ ‘കുരുക്ക്’

ഷാര്‍ജ: ഷാര്‍ജയ്ക്കും ദുബൈക്കും ഇടയില്‍ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി സുപ്രധാന ഗതാഗത പദ്ധതി പ്രഖ്യാപിച്ച് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. രണ്ട് എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന ഏറ്റവും തിരക്കേറിയ യാത്രാ ഇടനാഴികളിലൊന്നായ അല്‍ താവൂന്‍ റോഡിന് താഴെയായി ഇരട്ടവരി ഭൂഗര്‍ഭ തുരങ്കമാണ് ലക്ഷ്യം. ഭൂഗര്‍ഭ തുരങ്കം നിര്‍മിക്കാന്‍ 750 മില്യണ്‍ ദിര്‍ഹം ചെലവാണ് കണക്കാക്കുന്നത്.

ഇരു എമിറേറ്റുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാനപാതയായി അല്‍ താവൂണ്‍ റോഡ് മാറിയ സാഹചര്യത്തിലാണ് പുതിയ ഗതാഗത പദ്ധതിക്ക് രൂപംനല്‍കിയത്. തുരങ്കനിര്‍മാണത്തിനായി അല്‍ താവൂണ്‍ റൗണ്ട് എബൗട്ടിലെ പ്രശസ്തമായ സ്മാരകം താത്കാലികമായി നീക്കംചെയ്യേണ്ടിവരുമെന്ന് ഷാര്‍ജ ഭരണാധികാരി വ്യക്തമാക്കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ സ്മാരകം അതേരൂപത്തില്‍ പഴയസ്ഥാനത്തുതന്നെ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഷാര്‍ജയ്ക്കും ദുബൈയിക്കും ഇടയില്‍ തടസ്സമില്ലാത്ത ഗതാഗത മാര്‍ഗം ഒരുക്കുകയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. ഷാര്‍ജയെ കൂടുതല്‍ ജനസൗഹൃദ നഗരമാക്കുക എന്നതാണ് ലക്ഷ്യം എന്ന് ശൈഖ് ഡോ. സുല്‍ത്താന്‍ വ്യക്തമാക്കി. ദിവസവും ജോലിസ്ഥലത്തേക്കും തിരിച്ചും യാത്രചെയ്യുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് ഈ പദ്ധതി വലിയ ആശ്വാസമാകും.ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനൊപ്പം ഇരുനഗരങ്ങളും തമ്മിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കാനും ഇതിലൂടെ സാധിക്കും.

ഞാനായിരുന്നെങ്കില്‍ ‘മോനെവിടെ നിന്നാണ് വന്നത്?, മോന്റെ പേരെന്താണ്?’ എന്നു ചോദിച്ചു വിടുമായിരുന്നു

ഞാനായിരുന്നെങ്കില്‍ ‘മോനെവിടെ നിന്നാണ് വന്നത്?, മോന്റെ പേരെന്താണ്?’ എന്നു ചോദിച്ചു വിടുമായിരുന്നു

തിരുവനന്തപുരം: പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശന്‍. പിണറായിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഇപി ജയരാജനും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എനിക്കെതിരായിട്ടാണ് ഫ്‌ലൈറ്റില്‍ വെച്ച് മുദ്രാവാക്യം വിളിക്കുന്നതെങ്കില്‍, മോനെവിടെ നിന്നാണ് വന്നത്?, മോന്റെ പേരെന്താണ്? എന്തുണ്ട് വിശേഷം എന്നു ചോദിച്ചിട്ട് വിടുമായിരുന്നു. ഭയങ്കര അക്രമാസക്തനല്ലെങ്കില്‍ എന്താണ് പ്രശ്‌നം?, എന്താണ് കാര്യം എന്നു ചോദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പിണറായിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഇപി ജയരാജനും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. അതിന് പൊലീസ് കേസെടുത്തില്ല. ഇപ്പോള്‍ കോടതിയാണ് കേസെടുക്കണമെന്ന് നിര്‍ദേശിച്ചത്. അത് ഞങ്ങള്‍ ചെയ്തതല്ല. കോടതി ചെയ്തതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

2026 ലോകകപ്പിലെ തങ്ങളുടെ കന്നി പോരാട്ടത്തിൽ ഓസ്ട്രിയയോട് പൊരുതിവീണ് ജോർദാൻ

2026 ലോകകപ്പിലെ തങ്ങളുടെ കന്നി പോരാട്ടത്തിൽ ഓസ്ട്രിയയോട് പൊരുതിവീണ് ജോർദാൻ

2026 ലോകകപ്പിലെ തങ്ങളുടെ കന്നി പോരാട്ടത്തിൽ ഓസ്ട്രിയയോട് പൊരുതിവീണ് ജോർദാൻ. ഗ്രൂപ്പ് ഘട്ടത്തിലെ ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഓസ്ട്രിയ വിജയം സ്വന്തമാക്കിയത്. ചരിത്രത്തിലാദ്യമായി ലോകകപ്പ് കളിക്കുന്നതിന്റെ ആവേശവുമായി ഇറങ്ങിയ ജോർദാന് പരിചയസമ്പന്നരായ ഓസ്ട്രിയൻ പടയ്ക്ക് മുന്നിൽ പിഴയ്ക്കുകയായിരുന്നു.
​മത്സരത്തിന്റെ 20-ാം മിനിറ്റിൽ സ്മിഡിലൂടെ ഓസ്ട്രിയയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ (50′) ഒൽവാനിലൂടെ മനോഹരമായ ഒരു ഗോൾ മടക്കി ജോർദാൻ കളിയിലേക്ക് ശക്തമായി തിരിച്ചുവന്നു.

സമനിലയ്ക്കായി ജോർദാൻ പൊരുതിയെങ്കിലും 76-ാം മിനിറ്റിൽ ഡിഫെൻഡർ അൽ-അറബിന്റെ കാൽപ്പാകിൽ നിന്നും പിറന്ന ഒരു നിർഭാഗ്യകരമായ ഓൺ ഗോൾ ജോർദാന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. തുടർന്ന് കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട സേവർ ഷ്ലാഗറുടെ നേതൃത്വത്തിൽ ഓസ്ട്രിയ കളം നിറഞ്ഞു. ഒടുവിൽ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ (90+12′) ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് സൂപ്പർ താരം മാർക്കോ അർനൗട്ടോവിച്ച് ഓസ്ട്രിയയുടെ തകർപ്പൻ വിജയം പൂർത്തിയാക്കി.

ഇന്നും നാളെയും ശക്തമായ മഴ; ഓറഞ്ച്, യെല്ലോ മുന്നറിയിപ്പ്

ഇന്നും നാളെയും ശക്തമായ മഴ; ഓറഞ്ച്, യെല്ലോ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് മഴ വീണ്ടും ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തീവ്രമഴ കണക്കിലെടുത്ത് കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധനാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ശക്തമായ മഴ കണക്കിലെടുത്ത് മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ശക്തമാ യ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടാണ്.

കേരള – കര്‍ണാടക – ലക്ഷദീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സോമാലിയന്‍ തീരം, തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിന് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.