ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ വിരൽചൂണ്ടി; ഒടുവിൽ ബെംഗളൂരുവിൽ ദുരൂഹമരണം

ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിനെതിരെ വിരൽചൂണ്ടി; ഒടുവിൽ ബെംഗളൂരുവിൽ ദുരൂഹമരണം

കേരളത്തെ നടുക്കിയ ഭാസ്‌കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് ജയിലിൽ ലഭിച്ചിരുന്ന അവിഹിത സൗകര്യങ്ങൾ വിളിച്ചുപറഞ്ഞ് വാർത്തകളിൽ നിറഞ്ഞ എംഎസ് സുനിതയുടെ മരണം കേരള മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുകയാണ്. ബെംഗളൂരുവിലെ തെരുവുനായ ഷെൽട്ടറിൽ വെച്ച് ക്രൂരമായ മർദ്ദനമേറ്റ് കൊല്ലപ്പെട്ട സുനിത, വെറുമൊരു കൊലപാതക ഇരയല്ല, മറിച്ച് അധികാരകേന്ദ്രങ്ങളെ വിറപ്പിച്ച സത്യങ്ങൾ വിളിച്ചുപറഞ്ഞതിന് വേട്ടയാടപ്പെട്ട ഒരു സ്ത്രീ കൂടിയാണ്.

ജയിൽ രഹസ്യങ്ങൾ പുറത്തുവിട്ട സഹതടവുകാരി

തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ ഷെറിനൊപ്പം കഴിഞ്ഞിരുന്ന കാലത്തെ അനുഭവങ്ങളാണ് സുനിത ഒരു വർഷം മുമ്പ് വെളിപ്പെടുത്തിയത്. ഷെറിന് ജയിൽ ഉദ്യോഗസ്ഥരുമായി ഉണ്ടായിരുന്ന അവിഹിത ബന്ധങ്ങൾ, രാത്രികാലങ്ങളിൽ സെല്ലിന് പുറത്തുകൊണ്ടുപോയിരുന്ന ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ, മൊബൈൽ ഫോണിന്റെയും സൗന്ദര്യവർദ്ധക വസ്തുക്കളുടെയും യഥേഷ്ടമുള്ള ഉപയോഗം എന്നിവ അക്കമിട്ടു നിരത്തി സുനിത ഒരു അഭിമുഖത്തിൽ തുറന്നടിച്ചു. ഷെറിന് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ വിവരാവകാശ രേഖകൾ സഹിതം സുനിത പോരാടിയിരുന്നു.

പൊലീസ് വേട്ടയാടലും മാനസിക സമ്മർദ്ദവും

വെളിപ്പെടുത്തലുകൾക്ക് പിന്നാലെ തനിക്കെതിരെ പൊലീസ് പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുന്നുവെന്ന് സുനിത ആരോപിച്ചിരുന്നു. ലഹരിമരുന്ന് കേസിലും ഗുണ്ടാ ബന്ധം ആരോപിച്ചും പൊലീസ് തന്നെ നിരന്തരം വേട്ടയാടുകയാണെന്നും സദാസമയവും നിരീക്ഷണത്തിലാണെന്നും അവർ സുഹൃത്തുക്കളോട് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബെംഗളൂരുവിലെ അവരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാകുന്നത്.

ബെംഗളൂരുവിലെ അന്ത്യം: കൊലപാതകത്തിൽ ദുരൂഹത?

തെരുവുനായ ഷെൽട്ടർ ഹോമിൽ മറ്റ് രണ്ട് യുവതികൾക്കൊപ്പം ജോലിക്കെത്തിയ സുനിതക്ക് ലൈംഗികാതിക്രമം തടഞ്ഞപ്പോഴാണ് അതിക്രൂരമായി മെയ് മൂന്നിന് മർദ്ദനമേൽക്കുന്നത്. ഗുരുതരാവസ്ഥയിൽ തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സംഭവത്തിൽ പ്രതിയായ ദീപക് കൃഷ്ണനെ കന്യാകുമാരിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുനിതയുടെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും ഈ കൊലപാതകത്തിൽ പങ്കുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.

‘118 പേരുമായി വരൂ’, രണ്ടാം കൂടിക്കാഴ്ചയിലും വിജയ് യെ മടക്കിയയച്ച് ഗവർണര്‍; സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം

‘118 പേരുമായി വരൂ’, രണ്ടാം കൂടിക്കാഴ്ചയിലും വിജയ് യെ മടക്കിയയച്ച് ഗവർണര്‍; സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദവുമായി എത്തിയ തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയിയോട് കടുത്ത നിലപാടുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. 24 മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ കൂടിക്കാഴ്ചയിലും സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം വിജയ്‌ക്കില്ലെന്ന് ഗവർണർ വ്യക്തമാക്കിയതായി രാജ്ഭവൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

അതിനിടെ, അപ്രതീക്ഷിത കേന്ദ്രങ്ങളിൽ നിന്നും വിജയിക്ക് പിന്തുണ ഏറുകയാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായ തമിഴക വെട്രി കഴകത്തെ സർക്കാർ രൂപീകരിക്കാൻ ആദ്യം ക്ഷണിക്കണമെന്ന് ഡി.എം.കെ വക്താവ് ശരവണൻ അണ്ണാദുരൈ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിന് മുൻപ് സഖ്യങ്ങളില്ലാത്ത സാഹചര്യത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയെ ഭരണത്തിന് ക്ഷണിക്കുക എന്നത് ഭരണഘടനാപരമായ മര്യാദയും ജനാധിപത്യ തത്വവുമാണെന്ന് അദ്ദേഹം എഎൻഐയോട് പറഞ്ഞു.

ടിവികെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് വിടുതലൈ ചിരുതൈഗൾ കക്ഷി നേതാവ് തോൾ. തിരുമാവളവൻ ഗവർണറോട് ആവശ്യപ്പെട്ടു. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ വിജയിക്ക് അവസരം നൽകണമെന്നും, സത്യപ്രതിജ്ഞയ്ക്ക് മുൻപ് തന്നെ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി തമിഴ്നാട് രാഷ്ട്രീയത്തിൽ ഇടപെട്ട് ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണെന്നും തിരുമാവളവൻ ആരോപിച്ചു. പിന്തുണ തേടിക്കൊണ്ടുള്ള വിജയിയുടെ കത്ത് ലഭിച്ചതായും പാർട്ടി ഉടൻ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ടിവികെ, കോൺഗ്രസിന്റെ പിന്തുണയോടെ (5 സീറ്റുകൾ) സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ 113 എം.എൽ.എമാരുടെ പിന്തുണയാണ് വിജയിയുടെ സഖ്യത്തിനുള്ളത്. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യയിലേക്ക് അഞ്ച് സീറ്റുകളുടെ കുറവാണുള്ളത്. വിജയിയുടെ വ്യക്തിഗത വിജയങ്ങളിൽ ഒന്ന് രാജിവെക്കുന്നതോടെ പാർട്ടിയുടെ സഭയിലെ കരുത്ത് 107 ആകും.

വിജയ് അയച്ച കത്ത് നാളെ നടക്കുന്ന പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യുമെന്ന് സിപിഎം നേതാവ് പി. ഷൺമുഖം വ്യക്തമാക്കി. ഏറ്റവും വലിയ ഒറ്റകക്ഷിയെ സർക്കാർ രൂപീകരിക്കാൻ അനുവദിക്കണമെന്ന സുപ്രീം കോടതിയുടെ എസ്.ആർ ബൊമ്മെ കേസ് വിധി മുൻനിർത്തി ഗവർണർ ഉടൻ തീരുമാനമെടുക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ദ്രാവിഡ പാർട്ടികളുടെ മൂന്ന് പതിറ്റാണ്ട് നീണ്ട ആധിപത്യം അവസാനിപ്പിച്ചാണ് വിജയിയുടെ ടിവികെ തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തിയായി മാറിയിരിക്കുന്നത്.

സതീശനെ മുഖ്യമന്ത്രി ആക്കണം; പ്രവർത്തകർ തെരുവിൽ

സതീശനെ മുഖ്യമന്ത്രി ആക്കണം; പ്രവർത്തകർ തെരുവിൽ

പേരാവൂരിൽ കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രകടനം. വിഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്നു ആവശ്യപ്പെട്ട് കണ്ണൂർ പേരാവൂരിൽ കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രകടനം. ഇരിട്ടിയിലാണ് പ്രവർത്തകർ തെരുവിലിറങ്ങിയത്.

സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും പ്രവർത്തകർ വ്യാജ വാർത്ത പരത്തുന്നു

സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും പ്രവർത്തകർ വ്യാജ വാർത്ത പരത്തുന്നു

സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും പ്രവർത്തകർ വർക്കല കഹാറിന്റെ ഫോട്ടോ ഫ്ലക്സ് അടിച്ചു റീത്ത് കെട്ടി വർക്കല കഹാർ മരിച്ചുപോയി എന്ന് മുദ്രാവാക്യം മുഴക്കി പഞ്ച ഇടവ പഞ്ചായത്ത് ഓഫീസിന്റെ ഫ്രണ്ടിൽ സ്ഥാപിച്ചു. കോൺഗ്രസ് പ്രവർത്തകർ ഇടവ പഞ്ചായത്ത് ഓഫീസിൽ ഇറങ്ങിയാൽ കാലടിച്ചു ഒടിക്കും എന്ന് ഭീഷണി മുഴക്കുന്നു.

വർക്കല ഇടവയിൽ സിപിഎം കോൺഗ്രസ് സംഘർഷം

വർക്കല ഇടവയിൽ സിപിഎം കോൺഗ്രസ് സംഘർഷം

ചൊവ്വാഴ്ച രാത്രി സിപിഎം പ്രവർത്തകർ കോൺഗ്രസിന്റെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് ഇന്നലെ രാത്രി കോൺഗ്രസ് പ്രവർത്തകർ സിപിഎം സ്ഥാനാർത്ഥിയുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പ്രശ്നങ്ങൾക്ക് ആരംഭം.

സിപിഎം സ്ഥാനാർത്ഥിയുടെ ഫ്ലക്സ് ബോർഡുകൾ എടുത്തു മാറ്റുന്നത് ശ്രദ്ധയിൽപ്പെട്ട ഇടവ പഞ്ചായത്ത് വാർഡ് മെമ്പർ ബിനു ഉൾപ്പെടെയുള്ള cpm പ്രവർത്തകരുമായി കോൺഗ്രസ് പ്രവർത്തകർ വാക്കേറ്റവും ഒടുവിൽ അടിപിടിയുമായി. ഇതിൽ പഞ്ചായത്ത് മെമ്പർ ബിനുവിനും സുഹൃത്ത് അജയകുമാറിനും പരിക്കുപറ്റി. തുടർന്ന് രാത്രി 9 മണിയോടെ പതിനഞ്ചോളം സിപിഎം പ്രവർത്തകർ സംഘടിച്ച് ഇടവ റെയിൽവേ ഗേറ്റിന് സമീപത്തുള്ള കോൺഗ്രസ് പാർട്ടിയുടെ കൊടിമരങ്ങൾ നശിപ്പിച്ചു.

അതിനുശേഷം വർക്കല ഇടവ പരവൂർ തീരദേശം റോഡ് സിപിഎം പ്രവർത്തകർ ഉപരോധിക്കുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തു. ഇതിനിടയിൽ അയിരൂർ പോലീസും സ്ഥലത്തെത്തി.

കൊടിമരങ്ങളും ഫ്ലെക്സ് ബോർഡുകളും നശിപ്പിച്ചത് ചേരിതിരിഞ്ഞ് പരസ്പരം ചോദ്യം ചെയ്തത് കോൺഗ്രസ് – സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷത്തിന് വഴി വച്ചു. ഇരുവിഭാഗങ്ങളും തമ്മിൽ ചേരി തിരിഞ്ഞുണ്ടായ സംഘർഷത്തിൽ രണ്ട് രാഷ്ട്രീയ പാർട്ടികളിൽ ഉള്ളവർക്കും പരിക്കുകൾ പറ്റി.

കോൺഗ്രസിന്റെ കൊടിമരങ്ങൾ നശിപ്പിച്ചതിനും ഗതാഗത തടസ്സം ഉണ്ടാക്കി റോഡ് ഉപരോധിച്ചതിനും സിപിഎം പ്രവർത്തകരും ഇടവാ സ്വദേശികളുമായ ബാബുക്കുട്ടൻ , പ്രമോദ് , ഈസ , അർഷാദ് സാബു, ഷിബു തുടങ്ങി കണ്ടാലറിയാവുന്ന 15 ഓളം cpm പ്രവർത്തകരുടെ പേരിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

സിപിഎമ്മിന്റെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റാൻ ശ്രമിച്ചത് തടയാൻ ശ്രമിച്ച പഞ്ചായത്ത് മെമ്പർ ബിനുവിനെയും സുഹൃത്ത് അജയകുമാറിനെയും മർദ്ദിച്ച കേസിൽ കോൺഗ്രസ് പ്രവർത്തകരായ സുധീർ, സിദ്ദീഖ് ,സാജിദ്, ഷഹീർഷാ, നിയാസ്, അനസ്, വാസിം, ദിൽഷാദ് എന്നിവരെ പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അയിരൂർ പോലീസ് ഇരു വിഭാഗം ആൾക്കാരെയും പിരിച്ചുവിട്ടതിനുശേഷം കോൺഗ്രസ് പ്രവർത്തകർ രാത്രി 10.20 ന് ഇരുട്ടിൻറെ മറവിൽ സിപിഎമ്മിന്റെ ചെറിയ കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും നശിപ്പിച്ചു.

പൊതുസ്ഥലങ്ങളിൽ രാഷ്ട്രീയപാർട്ടികളുടെ കൊടിമരങ്ങൾ പാടില്ല എന്ന് ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് പൊതുസ്ഥലങ്ങളിൽ നിന്നിരുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും കൊടിമരങ്ങൾ നീക്കം ചെയ്തിരുന്നു. ഉത്തരവ് നിലനിൽക്കവേയാണ് വീണ്ടും പലയിടങ്ങളിലും കൊടിമരങ്ങൾ പ്രത്യക്ഷപ്പെടുന്നത്.

സിപിഎം ൻ്റെ ഇത്തരം ചെറിയ ചെറിയ പ്രകോപനപരമായ പ്രവർത്തനങ്ങൾ വലിയ സംഘർഷങ്ങളിലും കൊലപാതകങ്ങളിലും എത്തിക്കുമെന്ന് പോലീസ് ഇൻറലിജൻസ് വിഭാഗം ഇതിനോടകം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ടും നൽകിയിട്ടുണ്ട്.