ഷിനി മോൾ (44) നിര്യാതയായി
ആറ്റിങ്ങൽ: അവനവഞ്ചേരി മങ്ങണ്ടത്തിൽ ജയകുമാറിന്റെ ഭാര്യ ഷിനി മോൾ (44) നിര്യാതയായി. മക്കൾ: അജയ് ജയൻ, ഡിന്റ ജയൻ.
ആറ്റിങ്ങൽ: അവനവഞ്ചേരി മങ്ങണ്ടത്തിൽ ജയകുമാറിന്റെ ഭാര്യ ഷിനി മോൾ (44) നിര്യാതയായി. മക്കൾ: അജയ് ജയൻ, ഡിന്റ ജയൻ.
ആറ്റിങ്ങൽ കഞ്ഞിരംകൊണം ആദിത്യ ഭവനിൽ പരേതനായ ഗംഗാധരൻ നായരുടെ ഭാര്യ കെ രാജമ്മ നിര്യാതയായി.
മക്കൾ- ജയകുമാരി,മോഹനനൻ നായർ(ഗൾഫ്), അമ്പിളി, സുരേഷ്ബാബു(എൻസിസി ഓഫീസ് ആക്കുളം)
മരുമക്കൾ- ജയാകുമാർ, ജയകുമാർ(എൽഐസി, എഒഐ(സിഐടിയൂ ജില്ലാ കമ്മറ്റി മെമ്പർ)), സിമി, ശാലിനി.
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. അമ്പലമുക്ക് പറങ്കിമാംവിളവീട്ടിൽ സുജാഹുദീൻ (49)ആണ് ഞായറാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അന്തരിച്ചത്. ക്ഷീര കർഷകനും കൂലിപ്പണിക്കാരനുമായ സുജാഹുദീനു രണ്ടുദിവസം മുമ്പാണ് പനിയും ശരീരവേദനയും അനുഭവപ്പെട്ടത്. തുടർന്ന് വലിയകുന്ന് ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും പനി കടുത്തപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ആകുകയും എലിപ്പനി സ്ഥിരീകരിക്കുകയും ചെയ്തു.
ഞായറാഴ്ച ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. സുനീസയാണ് ഭാര്യ. സുൽഫിക്കർ, സുഹൈൽ, ജാസിം, ഫാത്തിമ എന്നിവർ മക്കളാണ്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാർ മർദിച്ച അരുൺ ദേവിന്റെ അമ്മൂമ്മ മരിച്ചു. ജാനമ്മാൾ എന്ന എഴുപത്തിയഞ്ചുകാരിയാണ് മരിച്ചത്. പ്രായാധിക്യം മൂലമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെയാണ് മരിച്ചത്. ജാനമ്മാളിന് കൂട്ടിരിക്കാനാണ് അരുൺദേവ് ആശുപത്രിയിൽ എത്തിയത്.
അതേസമയം കൂട്ടിരിപ്പുകാരനെ മർദിച്ച രണ്ട് സെക്യൂരിറ്റി ജീവനക്കാരെ അറസ്റ്റ് ചെയ്തു. മർദനമേറ്റ അരുൺ നൽകിയ പരാതിയിലാണ് മെഡിക്കൽ കോളജ് പൊലീസിന്റെ നടപടി. സ്വകാര്യ ഏജന്‍സിയിലെ സുരക്ഷാ ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.

ഇന്നലെ വൈകുന്നേരമാണ് സംഭവങ്ങളുടെ തുടക്കം. ബന്ധുവിന് കൂട്ടിരിക്കാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയതായിരുന്നു ആറ്റിങ്ങൽ സ്വദേശി അരുൺ ദേവ്. വാർഡിൽ കയറുന്നതിനെ ചൊല്ലി തർക്കമുണ്ടായി. പ്രകോപിതരായ രണ്ടു സെക്യൂരിറ്റി ജീവനക്കാർ അരുണിനെ മർദിച്ചു. മർദനമേറ്റ അരുൺ ദേവ് പൊലീസിൽ പരാതി നൽകി.
തുടർന്ന് മെഡിക്കൽ കോളജ് അത്യഹിതവിഭാഗത്തിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ സെക്യൂരിറ്റി ജീവനക്കാർ സംഘം ചേർന്ന് അരുണിനെ വീണ്ടും മർദിച്ചു. മർദനത്തിൽ അരുണിന് കാര്യമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം കൂട്ടിരുപ്പുകാരന്റെ പരാതിയിന്‍മേല്‍ അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
കൊച്ചി: ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ കൊച്ചി കടവന്ത്ര സ്വദേശി വിജയന്‍ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ മോഹനയ്ക്കൊപ്പം 26 രാജ്യങ്ങളാണ് വിജയൻ സഞ്ചരിച്ചത്. 16 വർഷം കൊണ്ടായിരുന്നു യാത്ര.

2007 ലായിരുന്നു ആദ്യവിദേശയാത്ര. ഈജിപ്തിലേക്കായിരുന്നു ആദ്യ സന്ദര്‍ശനം. അവസാനമായി യാത്ര ചെയ്തത് റഷ്യയിലേക്കും. റഷ്യന്‍ സന്ദര്‍ശനത്തിന് മുന്‍പായി മന്ത്രി മുഹമ്മദ് റിയാസ് ഇവരുടെ ഹോട്ടല്‍ സന്ദര്‍ശിച്ചിരുന്നു. മാമു, മായി എന്നിങ്ങനെയാണ് ഇവരെ വിശേഷിപ്പിച്ചിരുന്നത്.
പോത്തൻകോട്: ചേങ്കോട്ടുകോണത്ത് പരോളിലിറങ്ങിയ പ്രതി തൂങ്ങി മരിച്ചു. ചേങ്കോട്ടുകോണം ചീനിവിള വീട്ടിൽ കൃഷ്ണൻ നായർ (65) ആണ് തൂങ്ങി മരിച്ചത്. കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.
2012 ൽ മഠവൂർപാറയിൽ വച്ച് സുഹൃത്തായ സതിയെ കൊന്ന കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ലോക്ക് ഡൗൺ കാലത്ത് പരോൾ ലഭിച്ചിരുന്നു. ഇന്നലെ വൈകുന്നേരമാണ് ചേങ്കോട്ടുകോണം ഗാന്ധി സ്മാരകത്തിൽ ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സംഭവത്തിൽ പോത്തൻകോട് പോലീസ് കേസെടുത്തു.

Recent Comments