പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെന്റിൽ തിരുത്തൽ; സമയപരിധി ഇന്ന് വൈകീട്ട് അഞ്ചുമണി വരെ മാത്രം

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെന്റിൽ തിരുത്തൽ; സമയപരിധി ഇന്ന് വൈകീട്ട് അഞ്ചുമണി വരെ മാത്രം

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റിൽ ഇന്നുകൂടി തിരുത്തൽ വരുത്താം. ഇന്നു വൈകീട്ട് അഞ്ചു മണി വരെയാണ് ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാനും തിരുത്തൽ വരുത്താനുമുള്ള സമയപരിധി.

ഏകജാലക പോർട്ടലായ www.admission.dge.kerala.gov.in ൽ ലോഗിൻ ചെയ്ത് ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് പരിശോധിക്കാനും തിരുത്തൽ വരുത്താനുമുള്ള സഹായം സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലെയും ഹെൽപ്പ്‌ ഡെസ്കുകളിലൂടെ ലഭിക്കും.

ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 19 ന് പ്രസിദ്ധീകരിക്കും. ഒന്നാം ഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ജൂലൈ ഒന്നിനുമാണ്.പട്ടിക വിഭാഗങ്ങൾ, ഒബിസി, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നീ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിരിക്കുന്ന ഈ സീറ്റുകൾ ഒന്നാം ഘട്ടത്തിലെ അവസാന അലോട്ട്മെന്റിലാകും അനുവദിക്കുക.

പ്ലസ് വണ്ണിന് 4,59,119 പേർ അപേക്ഷിച്ചതിൽ 2,38,879 മെറിറ്റ് സീറ്റുകളിലേക്കാണ് അലോട്ട്മെന്റ് നൽകിയിരിക്കുന്നത്. ആകെ 3,02353 മെറിറ്റ് സീറ്റുകൾ ഉണ്ടെങ്കിലും ഇതിൽ 63,474 സംവരണ സീറ്റുകൾ ഒഴിച്ചിട്ടാണ് ട്രയൽ അലോട്ട്മെന്റ്. ജൂലൈ അഞ്ചിന് ക്ലാസുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ എൽ.പി. വിഭാഗം, യു.പി. വിഭാഗം അധ്യാപകരുടേയും ഹൈസ്കൂൾ വിഭാഗം സംഗീത അധ്യാപകന്റേയും താൽകാലിക ഒഴിവുണ്ട്. കെ ടെറ്റ് യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. അഭിമുഖം 16 ന് രാവിലെ 9.30
മണിയ്ക്ക് സ്കൂൾ ഓഫീസിൽ.

പണിയ്ക്കിടെ ഉണ്ടായ അപകടത്തിൽ രക്തം വാർന്നു യുവാവ് മരണപെട്ടു

പണിയ്ക്കിടെ ഉണ്ടായ അപകടത്തിൽ രക്തം വാർന്നു യുവാവ് മരണപെട്ടു

ആശാരി പണിയ്ക്കിടെ പാൻ്റിങ് മീഷ്യൻ്റെ ഡിസ്ക് ബ്ലേഡ് പൊട്ടി തുടയിൽ തുളച്ചു കയറിയുണ്ടായ അപകടത്തിൽ രക്തം വാർന്നു ആശാരിയായ വെള്ളനാട് മാലിക്കോണം നികുഞ്ജന ഭവനിൽ രാധാകൃഷ്ണൻ (41) രക്തം വാർന്ന് മരിച്ചു. വെള്ളനാട് ചന്തയ്ക്ക് സമീപം കിരണിൻ്റെ വീട്ടിൽ ആശാരി പണിയ്ക്കിടെ ആയിരുന്നു സംഭവം.

ഫ്രെയിമുകൾ യോജിപ്പിച്ച ശേഷം മിനുസപ്പെടുത്തുന്നതിനയി ഉപയോഗിക്കുന്ന ഉപകരണമാണ് അപകടത്തിന് ഇടയാക്കിയത്. സംഭവം നടന്ന ഉടൻ തന്നെ ആംബുലൻസ് എത്തിച്ചു മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടയിൽ പ്രധാന രക്തക്കുഴൽ മുറിഞ്ഞു അമിത രക്ത സ്രാവം ഉണ്ടായതാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. രാധാകൃഷ്ണൻ, ഭാര്യ നീതു, മകൾ ഒൻപതു വയസുകാരി നികുഞ്ജന, രാധാകൃഷ്ണൻ്റെ അച്ഛൻ, സഹോദരൻ്റെ കുടുംബം എല്ലാം ചേർന്ന് കൂട്ടുകുടുംബം ആയി താമസിക്കുകയായിരുന്നു. സ്വന്തം സ്വപ്ന സാക്ഷാത്കാരത്തിനായി സമീപത്തായി 3 സെൻ്റ് ഭൂമി വാങ്ങി ചെറിയ വായ്പകൾ തരപ്പെടുത്തി ഒരു കൊച്ചു വീട് നിർമ്മാണം നടത്തി വരുകയിരുന്നു. ഇതിനിടെയാണ് രാധാകൃഷ്ണൻ്റെ വിയോഗം. മൃതദേഹം മെഡിക്കൽ കോളേജിൽ.

മൂന്നുമക്കളുടെ മാതാവായ യുവതിയും കാമുകനായ 19-കാരനും അറസ്റ്റില്‍

മൂന്നുമക്കളുടെ മാതാവായ യുവതിയും കാമുകനായ 19-കാരനും അറസ്റ്റില്‍

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദിച്ച യുവതിയും കാമുകനും പിടിയില്‍. ജോനകപ്പുറം സ്വദേശി നിഷിത (35), ഇവരുടെ കാമുകനായ ജോനകപ്പുറം, തോണ്ടലില്‍ പുരയിടംവീട്ടില്‍ റസൂല്‍ (19) എന്നിവരാണ് പള്ളിത്തോട്ടം പോലീസിന്റെ പിടിയിലായത്. മറ്റൊരുബന്ധം ചോദ്യംചെയ്തതിനെ തുടർന്നാണ് മർദിച്ചതെന്നാണ് റിപ്പോർട്ട്.

മൂന്നു മക്കളുടെ മാതാവായ യുവതി ദിവസങ്ങള്‍ക്കുമുമ്പ് ഇവരെ ഉപേക്ഷിച്ച് റസൂലിനൊപ്പം ഒളിച്ചോടി. ഇവരുടെ പേരില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് ഇവര്‍ പിടിയിലായപ്പോള്‍, യുവാവ് തന്നെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയതാണെന്നു കാട്ടി നിഷിത കോടതിയില്‍നിന്ന് ജാമ്യം നേടി. പുറത്തിറങ്ങിയശേഷം റസൂലുമായി ബന്ധം തുടരുകയായിരുന്നു. ഇതു തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രതികള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദിച്ച് അവശനാക്കിയത്.

പള്ളിത്തോട്ടം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെയും വിവിധ വകുപ്പുകള്‍പ്രകാരം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ലിവിംഗ് ടുഗതർ പങ്കാളികൾക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ല: നിർണായക ഉത്തരവുമായി ഹൈക്കോടതി

ലിവിംഗ് ടുഗതർ പങ്കാളികൾക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ല: നിർണായക ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: ലിവിംഗ് ടുഗതർ പങ്കാളികൾക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാൻ കഴിയില്ലെന്ന് ഉത്തരവിട്ട് ഹൈക്കോടതി. സ്പെഷ്യൽ മാര്യേജ് ആക്ട് വ്യക്തി നിയമങ്ങളോ അനുസരിച്ച് നടക്കുന്ന വിവാഹങ്ങൾക്ക് മാത്രമേ നിയമ സാധുതയുള്ളൂവെന്ന് കോടതി ഉത്തരവിട്ടു. നിയമ പ്രകാരം വിവാഹിതരാകാതെ ഒരുമിച്ച് ജീവിക്കുന്നതിനെ വിവാഹമായി കാണാൻ കഴിയില്ലെന്നാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.

2006 മുതൽ ഒരുമിച്ച് ജീവിക്കുന്ന ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ട പങ്കാളികൾ ഉഭയ സമ്മത പ്രകാരം വിവാഹ മോചനം ആവശ്യപ്പെട്ട് എറണാകുളം കുടുംബ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഇവർ നിയമ പ്രകാരം വിവാഹിതരായിട്ടില്ലെന്ന് വിലയിരുത്തി വിവാഹ മോചനം അനുവദിക്കാൻ കുടുംബ കോടതി വിസമ്മതിച്ചു. തുടർന്ന് ഇവർ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കല്ലമ്പലത്ത് വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർന്നു

കല്ലമ്പലത്ത് വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർന്നു

കല്ലമ്പലത്ത് വീട് കുത്തിത്തുറന്ന് 35 പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും കവർന്നു. കല്ലമ്പലം നഗരൂർ റോഡിൽ ഫിസാന മൻസിലിൽ ജാഫറുദ്ദീന്റെ വീട്ടിലായിരുന്നു മോഷണം.
വീട്ടുകാർ രണ്ടാം നിലയിലെ മുറികളിലാണ് കിടന്നിരുന്നത്. പുലർച്ചെ താഴത്തെ നിലയിൽ വന്നപ്പോൾ മുറികളും പുറത്തേയ്ക്കുള്ള വാതിലും തുറന്ന നിലയിലായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്. വീടിന്റെ മുൻഭാഗത്തെ വാതിൽ തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്. താഴത്തെ നിലയിലെ മുറികളിൽ നിന്നാണ് കവർച്ച നടത്തിയത്. ഒരു മുറിയിൽ ഉണ്ടായിരുന്ന അലമാര തുറന്നാണ് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചത്. ഏകദേശം 18 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കല്ലമ്പലം പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ളവ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.