ആന്ധ്രയില്‍ രണ്ട് കണ്ടെയ്‌നര്‍ പഴകിയ മീന്‍ പിടികൂടി

ആന്ധ്രയില്‍ രണ്ട് കണ്ടെയ്‌നര്‍ പഴകിയ മീന്‍ പിടികൂടി

കൊച്ചി: മരടില്‍ രണ്ട് കണ്ടെയ്‌നര്‍ പഴകിയ മീന്‍ പിടികൂടി. ആന്ധ്രാപ്രദേശില്‍ നിന്നെത്തിച്ച രണ്ട് ലോഡ് മീനുകള്‍ പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം നഗരസഭ അധികൃതരെ അറിയിക്കുകയായിരുന്നു. പുഴുവരിച്ച് ചീഞ്ഞ നിലയിലുള്ള മീനുകളാണ് കണ്ടെയ്‌നര്‍ നിറയെ. ഇന്ന് രാവിലെയും കണ്ടെയ്‌നറില്‍ നിന്ന് മീന്‍ വില്‍പ്പനയാക്കായി കൊണ്ടുപോയതായി നാട്ടുകാര്‍ പറയുന്നു. കണ്ടെയ്‌നറിലെ ദുര്‍ഗന്ധത്തെ തുടര്‍ന്ന് വിവരം നാട്ടുകാര്‍ നഗരസഭയെ അറിയിക്കുകയായിരുന്നെന്ന് മരട് നഗരസഭ ചെയര്‍മാന്‍ പറഞ്ഞു. തുടര്‍ന്ന് മരട് നഗരസഭാ ആരോഗ്യവകുപ്പും, ഭക്ഷ്യാ സുരക്ഷാ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.

പ്രാഥമിക പരിശോധനയില്‍ തന്നെ ചീഞ്ഞ മീനുകളാണെന്ന് കണ്ടെത്തിയതായി നഗരസഭാ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഒരു കണ്ടെയ്‌നറിലെ മുഴുവന്‍ ലോഡ് മീനും നശിപ്പിക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി. കൂടുതല്‍ പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ പരിശോധനവിഭാഗം സാമ്പിളുകള്‍ ശേഖരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച്‌ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഭാരതത്തിലേയ്ക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച്‌ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഭാരതത്തിലേയ്ക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച്‌ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഭാരതത്തിലേക്ക്. മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യയിലേക്ക്. അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി ആയി പറഞ്ഞു. സുഡാന്‍ സന്ദര്‍ശനത്തിന് ശേഷം മടങ്ങുമ്ബോഴാണ് മാര്‍പാപ്പയുടെ പ്രതികരണം. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.

ക്ഷണം ഫ്രാന്‍സീസ് മാര്‍പാപ്പ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ക്ഷണം വലിയ സമ്മാനമായിട്ടാണ് കാണുന്നതെന്ന് മാര്‍പാപ്പ പ്രതികരിച്ചതായി വിദേശ കാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ സിംഗ്ല വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാര്‍പാപ്പ ഇന്ത്യയില്‍ എത്തുന്നത്.

സ്കൂളുകളിൽ വിൽപനകേന്ദ്രമൊരുക്കാൻ ‘മിൽമ’

സ്കൂളുകളിൽ വിൽപനകേന്ദ്രമൊരുക്കാൻ ‘മിൽമ’

കാന്‍റീനുകൾ ഇല്ലാത്ത സ്കൂളുകളിൽ ‘മിൽമ’ വിൽപന കേന്ദ്രങ്ങൾ തുടങ്ങും. സംസ്ഥാന സര്‍ക്കാറിന്‍റെ ‘സേ നോ ടു ഡ്രഗ്സ്’ പ്രചാരണത്തിന് പിന്തുണയുമായി ആവിഷ്കരിച്ച ‘മില്‍മ അറ്റ് സ്കൂള്‍ പദ്ധതി’യുടെ ഭാഗമായാണിത്. അധ്യാപക-രക്ഷാകര്‍തൃസമിതികള്‍ വഴിയാവും പദ്ധതി നടപ്പാക്കുക. സംസ്ഥാനത്തെ 80 ല്‍ പരം സ്കൂളുകൾ ഇതിനായി
തെരഞ്ഞെടുക്കും. മിൽമ തിരുവനന്തപുരം, എറണാകുളം, മലബാര്‍ മേഖല യൂനിയനുകൾ പദ്ധതിയുടെ പ്രചാരണപ്രവർത്തനങ്ങൾക്ക് രൂപം നൽകും. കാന്‍റീനുകള്‍ പ്രവർത്തിക്കുന്ന സ്കൂളുകളില്‍ മില്‍മ ഉൽപന്നങ്ങള്‍ ലഭിക്കുന്ന ബൂത്തുകള്‍ പി.ടി.എയുടെ സഹകരണത്തോടെ തുറക്കാനും ലക്ഷ്യമിടുന്നു.

കുട്ടികള്‍ സ്കൂൾ വളപ്പിന് പുറത്തുപോയി ഐസ്ക്രീം, ശീതളപാനീയങ്ങള്‍ തുടങ്ങിയ ലഘുഭക്ഷണങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. കുട്ടികള്‍ അജ്ഞാതരുമായി ഇടപെടുന്നത് ഒഴിവാക്കാനും ആരോഗ്യത്തിന് ദോഷകരമായ ഭക്ഷണത്തിന്റെയും ലഹരിവസ്തുക്കളുടെയും ഉപയോഗത്തിൽനിന്ന് അകന്നുനിൽക്കാനും പുതിയ സംരംഭം ഗുണകരമാവുമെന്ന വിലയിരുത്തലിലാണ് മിൽമ.

ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ

ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ

കൊല്ലം: പൂയപ്പള്ളിയിൽ ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. ആലപ്പുഴ ദേവികുളങ്ങര സ്വദേശി ജോബിൻ ജോർജ് (29)ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരിങ്ങന്നൂർ ആലുംമൂട് രാഖി മന്ദിരത്തിൽ ശാരിയെയാണ് ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ചത്. ഇരുവരും ഒരു മാസം മുൻപാണ് വിവാഹിതരായത്. ശാരിയുടെ നേരത്തേയുള്ള വിവാഹത്തിൽ പതിനാലു വയസുള്ള പെൺകുട്ടിയുണ്ട്.

ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപ്പെടുത്തിയിട്ടില്ല. കഴിഞ്ഞദിവസം രാത്രിയിൽ ജോബിനും ശാരിയും തമ്മിൽ വഴക്കുണ്ടാകുകയും ഉപദ്രവിക്കുകയും ചെയ്തു. എയർഗൺ ഉപയോഗിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ശാരിയെ ഷാൾ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ശാരിയുടെ നിലവിളി കേട്ട നാട്ടുകാരാണ് പൂയപ്പള്ളി പൊലീസിൽ അറിയിച്ചത്. തുടർന്ന് ശാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമത്തിന് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

സുപ്രീംകോടതിയില്‍ അഞ്ചു ജഡ്ജിമാര്‍ കൂടി അധികാരമേറ്റു

സുപ്രീംകോടതിയില്‍ അഞ്ചു ജഡ്ജിമാര്‍ കൂടി അധികാരമേറ്റു

ഡല്‍ഹി: സുപ്രീംകോടതിയില്‍ അഞ്ചു ജഡ്ജിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, സഞ്ജയ് കരോല്‍, പി വി സഞ്ജയ് കുമാര്‍, അഹ്‌സാനുദ്ദീന്‍ അമാനുള്ള, മനോശ് മിശ്ര എന്നിവരാണ് സുപ്രീംകോടതി ജഡ്ജിമാരായി ചുമതലയേറ്റത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പുതിയ ജഡ്ജിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. നിലവില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 27 ജഡ്ജിമാരാണുള്ളത്. അഞ്ചുപേര്‍ കൂടി ചുമതലയേറ്റതോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 32 ആയി.

34 ആണ് അനുവദനീയ അംഗബലം. രണ്ട് ഒഴിവുകളിലേക്കുള്ള നിയമന ശുപാര്‍ശ കൂടി കൊളീജിയം കഴിഞ്ഞയാഴ്ച സര്‍ക്കാരിനു കൈമാറിയിട്ടുണ്ട്. പുതുതായി ചുമതലയേറ്റ ജഡ്ജിമാരില്‍ മൂന്നുപേര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരാണ്. ജസ്റ്റിസ് പങ്കജ് മിത്തല്‍ രാജസ്ഥാന്‍ ഹൈക്കോടതിയിലും, ജസ്റ്റിസ് സഞ്ജയ് കരോല്‍ പട്‌ന ഹൈക്കോടതിയിലും, ജസ്റ്റിസ് പി വി സഞ്ജയ് കുമാര്‍ മണിപ്പുര്‍ ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസുമാരായിരുന്നു.

പട്‌ന ഹൈക്കോടതിയിലെ ജഡ്ജി അഹ്‌സാനുദ്ദീന്‍ അമാനുള്ള, അലഹാബാദ് ഹൈക്കോടതിയിലെ ജഡ്ജി മനോജ് മിശ്ര എന്നിവരാണ് സ്ഥാനക്കയറ്റം ലഭിച്ച മറ്റു രണ്ടുപേര്‍. കൊളീജിയം ശുപാര്‍ശ നല്‍കി ഏകദേശം രണ്ടുമാസത്തിനു ശേഷമാണ് ഇവരുടെ നിയമനത്തിന് കേന്ദ്രം അംഗീകാരം നല്‍കിയത്.

പട്ടികജാതിക്കാരായ ഭൂരഹിതരായ സഹോദരിമാരെ ലൈഫിൽ ഉൾപ്പെടുത്തുന്നതിൽ സാങ്കേതിക തടസങ്ങളുണ്ടെന്ന് ലൈഫ് മിഷൻ

പട്ടികജാതിക്കാരായ ഭൂരഹിതരായ സഹോദരിമാരെ ലൈഫിൽ ഉൾപ്പെടുത്തുന്നതിൽ സാങ്കേതിക തടസങ്ങളുണ്ടെന്ന് ലൈഫ് മിഷൻ

മലപ്പുറം: പട്ടിക ജാതിയില്‍പ്പെട്ട അനാഥരായ, ഭൂരഹിതരായിരുന്ന സഹോദരിമാരെ ഒരു കുടുംബമായി കണക്കാക്കാക്കി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താൻ സാങ്കേതിക തടസങ്ങളുണ്ടെന്ന് ജില്ലാ തദ്ദേശ വകുപ്പും ലൈഫ് മിഷനും. ഇക്കാര്യത്തില്‍ സംസ്ഥാന തലത്തിലാണ് വ്യക്തത വരുത്തേണ്ടതെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. പെണ്‍കുട്ടികള്‍ക്ക് വീട് നല്‍കണമെന്ന പ്രമേയം പാസാക്കാന്‍ നന്നമ്പ്ര പഞ്ചായത്ത് പ്രത്യേക ഭരണസമിതിയോഗം ചേരും.’ഒരേ റേഷന്‍ കാര്‍ഡില്‍ ഉൾപ്പെട്ട അംഗങ്ങളെ ഒറ്റകുടുംബമായി കണക്കാക്കി ഒരു ഭവനത്തിന് മാത്രമായി പരിഗണിക്കണമെന്നാണ് ലൈഫ് പദ്ധതിയുടെ ചട്ടങ്ങളിലൊന്ന്.

പട്ടിക ജാതി വിഭാത്തില്‍പ്പെട്ട ഒരു റേഷന്‍ കാര്‍ഡില്‍ പേരുള്ളവരെ ഒറ്റ കുടുംബമായി കണക്കാക്കേണ്ടെന്നും കാര്‍ഡിലുള്ള അംഗങ്ങള്‍ക്ക് മറ്റൊരു വീടിനായി അപേക്ഷിക്കാമെന്നുമായിരുന്നു ഇളവ്. എന്നാല്‍ ഒരേ റേഷന്‍ കാര്‍ഡിലുള്ളവര്‍ ലൈഫ് പദ്ധതിപ്രകാരം മറ്റൊരു വീടിനായി അപേക്ഷിക്കുമ്പോള്‍ അപേക്ഷകര്‍ വിവാഹം കഴിഞ്ഞവരാണെന്ന വ്യവസ്ഥയുണ്ടെന്നും സഹോദരിമാര്‍ക്ക് ഈ നിബന്ധന തടസമാകുമെന്നുമാണ് മലപ്പുറം പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ വകുപ്പ് മന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരിക്കുന്നത്. അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തദ്ദേശ വകുപ്പ് മന്ത്രി ആവശ്യപ്പെട്ടിരുന്നു. ലൈഫ് പദ്ധതിയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടേണ്ടവരാണ് മൂന്ന് സഹോദരിമാരുമെന്ന തീരുമാനം പാസാക്കാന്‍ നാളെ നന്നമ്പ്ര പഞ്ചായത്ത് പ്രത്യക ഭരണസമിതിയോഗം ചേരുന്നുണ്ട്. ഈ തീരുമാനം ജില്ലാ ലൈഫ് മിഷനെ അറിയിക്കും. നന്നമ്പ്ര പഞ്ചായത്തില്‍ നിന്നും ശുപാര്‍ശ ലഭിച്ചാല്‍ ലൈഫ് മിഷന്‍ സംസ്ഥാന തലത്തിലേക്ക് അയയ്ക്കുമെന്നും അവരാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുമെന്നുമാണ് മലപ്പുറം ജില്ലാ ലൈഫ് മിഷന്‍ ഓഫീസറുടെ മറുപടി. നന്നമ്പ്ര പഞ്ചായത്തില്‍ ലൈഫ് പദ്ധതിയുടെ 2020 തിലെ ഗുണഭേക്ത പട്ടികയില്‍ പത്താമതാണ് സഹോദരിമാരുടെ അപേക്ഷ