കാറ്റ് ശക്തം; പലയിടത്തും മരങ്ങൾ കടപുഴകി, വൈദ്യുതി തടസപ്പെട്ടു

കാറ്റ് ശക്തം; പലയിടത്തും മരങ്ങൾ കടപുഴകി, വൈദ്യുതി തടസപ്പെട്ടു

ആറ്റിങ്ങൽ: ശക്തമായ കാറ്റിലും മഴയിലും പലയിടത്തും മരങ്ങൾ കടപുഴകി വീണു. ഇത്തരത്തിൽ ലൈനുകൾ പൊട്ടി വൈദ്യുത ബന്ധം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. ഏറെ വൈകിയിട്ടും പലസ്ഥലങ്ങളിലും വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാൻ ആയില്ല. ഇതിനുള്ള തീവ്ര ശ്രമത്തിലാണ് വൈദ്യുത വകുപ്പ് എന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ വര്‍ഷത്തെ SSLC A+ തമാശയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി; പരാമർശം വിവാദമാകുന്നു

കഴിഞ്ഞ വര്‍ഷത്തെ SSLC A+ തമാശയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി; പരാമർശം വിവാദമാകുന്നു

തിരുവനന്തപുരം; കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി ഫലത്തെക്കുറിച്ച് വിവാദ പരാമര്‍ശവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി ഫലം ദേശീയതലത്തിൽ വളരെ തമാശയായിരുന്നു .1,25,509 പേർക്ക് എ പ്ലസ് കിട്ടിയതിനെ കുറിച്ചായിരുന്നു പരാമർശം.ഇത്തവണ എ പ്ലസിന്‍റെ കാര്യത്തിൽ ഫലം നിലവാരം ഉള്ളതാക്കി .ദേശീയ തലത്തിൽ അംഗീകാരമുള്ള ഫലമാക്കി മാറ്റാൻ ജാഗ്രത കാണിച്ചു എന്നും മന്ത്രി പറഞ്ഞു.സ്‌കൂൾവിക്കി അവാർഡ് വിതരണ വേദിയിൽ ആയിരുന്നു മന്ത്രിയുടെ പരാമര്‍ശം.

എസ്എസ്എൽസി (SSLC) ഫലം പുറത്ത് വന്നതിന് പിന്നാലെ ഉപരിപഠനത്തിന് അർഹത നേടാത്തവരോട് വീണ്ടും പരിശ്രമിക്കണമെന്ന് നിർദേശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (V Sivankutty). പരീക്ഷകളും മൂല്യനിർണയവും പഠന പ്രക്രിയയുടെ ഭാഗമാണ്. അത്യന്തികമായി നേടേണ്ടത് ജീവിത വിജയമാണ്. ഉപരിപഠനത്തിന് അർഹത നേടാത്തവർ ഇനിയും ശ്രമിക്കണം. പരിശ്രമശാലികളെയാണ് ചരിത്രം അടയാളപ്പെടുത്തുകയെന്നും മന്ത്രി പറഞ്ഞു. ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.26 ശതമാനം വിജയമാണ് ഉണ്ടായത്. പരീക്ഷ എഴുതയിവരിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി. 44363 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി. കണ്ണൂർ ജില്ലയിലാണ് വിജയശതമാനം കൂടുതൽ കുറവ് വയനാട്ടിൽ.

2961 പരീക്ഷ കേന്ദ്രങ്ങളിലായി 4,26,469 കുട്ടികൾ പരീക്ഷ എഴുതി. ഇതിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി. ആകെ വിജയശതമാനം 99.26 ശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ കുറവാണിത്. പരീക്ഷ എഴുതിയവരിൽ 44,363 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി. ഗ്രേസ് മാർക്ക് ഇല്ലാതിരുന്നിട്ടും കുട്ടികൾ മികച്ച മാർക്ക് നേടിയെന്ന് ജേതാക്കളെ അനുമോദിച്ചു കൊണ്ട് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

എസ്എസ്എൽസി പ്രൈവറ്റ് പഴയ സ്‌കീമിൽ പരീക്ഷ എഴുതിയ 134 പേരിൽ 96 പേർ ഉപരിപഠനത്തിന് യോഗ്യത നേടി വിജയശതമാനം 70.9 ശതമാനം. വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല കോട്ടയത്തെ പാലയാണ്. വിജയശതമാനം കുറവ് തിരുവനന്തപുരത്തെ ആറ്റിങ്ങലിലും. ഈ വർഷം കൂടുതൽ വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്തെ 3024 മിടുക്കൻമാരും മിടുക്കികളുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.

വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

അവനവഞ്ചേരി: AKG ഹൗസിംഗ് ബോർഡിൽ പ്രകാശ്‌പാലിൽ സുഭദ്ര (66) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഭർത്താവ് – സുഗതൻ

3 ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോള്‍, 50,700 രൂപ; വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

3 ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോള്‍, 50,700 രൂപ; വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

മലപ്പുറത്ത് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. വഴിക്കടവ് ചെക്പോസ്റ്റിലെ എ.എം.വി.ഐ, ബി. ഷഫീസിനെയാണ് പിടികൂടിയത്. 50,700 രൂപ വിജിലന്‍സ് പിടിച്ചെടുത്തു. പരിശോധനക്കിടെ ബോധരഹിതനായ ഷഫീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആലപ്പുഴ മെഡിക്കല്‍ കോളേജ്: ഗര്‍ഭാശയ ക്യാന്‍സറിന് ആധുനിക 3 ഡി ലാപ്‌റോസ്‌കോപിക് ശസ്ത്രക്രിയ വിജയം

ആലപ്പുഴ മെഡിക്കല്‍ കോളേജ്: ഗര്‍ഭാശയ ക്യാന്‍സറിന് ആധുനിക 3 ഡി ലാപ്‌റോസ്‌കോപിക് ശസ്ത്രക്രിയ വിജയം

തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആദ്യമായി ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച രോഗിയ്ക്ക് 3 ഡി ലാപ്‌റോസ്‌കോപിക് വഴി ഗര്‍ഭാശയം മുഴുവനായി നീക്കം ചെയ്യുന്ന ശസ്ത്രക്രിയ വിജയകരമായി നടത്തി. ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച ശാസ്താംകോട്ട സ്വദേശിയായ 52കാരിയ്ക്കാണ് അത്യാധുനിക 3 ഡി ലാപ്‌റോസ്‌കോപിക് ശസ്ത്രക്രിയ നടത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഗര്‍ഭാശയ ക്യാന്‍സറിന് 3 ഡി ലാപ്‌റോസ്‌കോപിക് ശസ്ത്രക്രിയ യാഥാര്‍ത്ഥ്യമാക്കിയ ടീം അംഗങ്ങളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ഇതിലൂടെ ഇന്നാട്ടിലെ ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച രോഗികള്‍ക്ക് ഏറെ ആശ്വാസം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

3 ഡി ലാപ്‌റോസ്‌കോപിക് ശസ്ത്രക്രിയയായതിനാല്‍ വളരെ ചെറിയ മുറിവായതിനാല്‍ ആശുപത്രിവാസം കുറയുന്നതിലുപരി രോഗിയ്ക്ക് വേദനയും കുറവായിരിക്കും. ആന്തരിക അവയവങ്ങളെ വ്യക്തമായി കണ്ട് മനസിലാക്കി ആവശ്യത്തിന് ബയോപ്‌സി എടുക്കാനും വ്യാപ്തി തിരിച്ചറിയാനും ഇതിലൂടെ സാധിക്കും. ഗൈനക്കോളജി വിഭാഗം മേധാവിയായ ഡോ. ജയശ്രീ വാമന്റെ നേതൃത്വത്തിലുള്ള സംഘമാണ് 2 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയത്.

വൈരമലയിൽ വാതിലിന് മുട്ടലിനുപിറകെ കവർച്ചയും; നാട്ടുകാർ ഭീതിയിൽ

വൈരമലയിൽ വാതിലിന് മുട്ടലിനുപിറകെ കവർച്ചയും; നാട്ടുകാർ ഭീതിയിൽ

കല്ലമ്പലം: നാവായിക്കുളം വൈരമലയിൽ കട കുത്തിത്തുറന്ന് 23000 രൂപ കവർന്നു. നസീമിന്റെ ഉടമസ്ഥതയിലുള്ള അൽ ബയാൻ ജനറൽ സ്റ്റോറിലാണ് കവർച്ച നടന്നത്. സി സി ടി വി നിരീക്ഷണത്തിലുള്ള കടയിൽ മോക്ഷണ ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ ഡി വി ആർ അടക്കം കള്ളന്മാർ കൊണ്ടുപോയി. പണം കൂടാതെ കടയിൽ നിന്നും സിഗററ്റും നഷ്ടപ്പെട്ടു.പണം സൂക്ഷിച്ചിരുന്ന മേശ കുത്തിത്തുറന്ന് മേശ വലിപ്പ് വലിച്ചൂരിയെടുത്ത് സമീപത്തെ വീട്ടുവളപ്പിൽ ഉപേക്ഷിച്ചിരുന്നു. കടയെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും വ്യക്തമായി അറിയാവുന്ന ആളാകാം കവർച്ചയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നു. പുലർച്ചെ 4 മണിയോടെ കടയ്ക്കുള്ളിൽ നിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് തൊട്ടടുത്ത വീട്ടിലെ വിനോദ് കടയിൽ ചെന്ന് നോക്കുമ്പോൾ വാതിൽ തുറന്ന നിലയിലായിരുന്നു.ഉടൻ തന്നെ കടയുടമയെ വിവരം അറിയിച്ചു. ഉടമ വന്ന് നടത്തിയ പരിശോധനയിലാണ് കവർച്ച നടന്നതായി മനസിലായത്. ഇദ്ദേഹം കല്ലമ്പലം പൊലീസിൽ നൽകിയ പരാതിയിൽ പൊലീസ്, ഫിംഗർപ്രിന്റ്‌ വിദഗ്ദ്ധർ, ഡോഗ് സ്ക്വാഡ് സംയുക്തമായി നടത്തിയ പരിശോധനയിൽ പ്രതിയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായാണ് സൂചന. കഴിഞ്ഞ രണ്ട് മാസമായി വൈരമല നിവാസികൾക്ക് ഉറക്കമില്ലാത്ത രാവുകളാണ്. അഞ്ജാതരായ ആളുകൾ പകലും രാത്രിയും വീടുകളുടെ വാതിലിനും ജന്നലിനും മുട്ടിയിട്ട് ഓടിമറയുന്നതാണ് കാരണം. സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിലാണ് കൂടുതൽ ശല്യം. നിരവധി പരാതികളാണ് ഇതു സംബന്ധിച്ച് പൊലീസിന് ലഭിച്ചത്. പൊലീസും നാട്ടുകാരും ഉറക്കമിളിച്ച് അഞ്ജാതനെ പിടിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നതിനിടിയിൽ കടയിൽ കവർച്ച കൂടി നടന്നതോടെ നാട്ടുകാർ ഭീതിയിലാണ്.