കെ ആർ സാവിത്രി അമ്മ (85) അന്തരിച്ചു

കെ ആർ സാവിത്രി അമ്മ (85) അന്തരിച്ചു

ആറ്റിങ്ങൽ: മടത്തറ കൂരാപ്പള്ളി വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ കെ ആർ സാവിത്രി അമ്മ (85) അന്തരിച്ചു.

പരേതയുടെ സംസ്കാര ചടങ്ങുകൾ നാളെ വെള്ളിയാഴ്ച്ച രാവിലെ 09:30 ന് പനമൂട്ട് വീട്ടിൽ വെച്ച് നടക്കും.

മക്കൾ: ജയകുമാർ, ജയകുമാരി, ജയകല.
മരുമക്കൾ: രാധിക (Rtd ടീച്ചർ ദർശന സ്‌കൂൾ)
സുരേന്ദ്രൻ പിള്ള (Rtd KSRTC സൂപ്രണ്ട്)
ശ്രീകുമാർ (Alphabets)

ആറ്റിങ്ങൽ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. മത്സര രംഗത്ത് 6 പേർ

ആറ്റിങ്ങൽ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. മത്സര രംഗത്ത് 6 പേർ

ആറ്റിങ്ങൽ: നാമനിർദ്ദേശ പത്രിക പിൻവലിക്കേണ്ട സമയം അവസാനിച്ചപ്പോൾ ആറ്റിങ്ങലിൽ ഇടത് മുന്നണി സ്ഥാനാർത്ഥി ഒ. എസ്. അംബിക, യു. ഡി . എഫ് സ്ഥാനാർത്ഥി സന്തോഷ് ഭദ്രൻ, എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ: പി സുധീർ, ഡി.എച്ച്.ആർ.എം സ്ഥാനാർത്ഥി സുനിത, ബി.എസ്. പി സ്ഥാനാർത്ഥി ചിത്ര, എസ്.ഡി.പി.ഐ സ്ഥാനാർത്ഥി ജയരാജൻ എന്നിവരാണ് മത്സര രംഗത്ത്.

ഫീസ് തിരിച്ചു കൊടുത്തില്ല, ബൈജൂസ് 9.55 ലക്ഷം രൂപ നല്‍കണം; ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്

ഫീസ് തിരിച്ചു കൊടുത്തില്ല, ബൈജൂസ് 9.55 ലക്ഷം രൂപ നല്‍കണം; ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്

തിരുവനന്തപുരം: ഫീസ് റീഫണ്ട് കേസില്‍ തിരുവനന്തപുരം സ്വദേശിക്ക് നഷ്ടപരിഹാരം ഉള്‍പ്പെടെ 9.55 ലക്ഷം രൂപ നല്‍കാന്‍ പ്രമുഖ എഡ്യുക്കേഷണല്‍ ടെക് സ്ഥാപനമായ ബൈജൂസിനോട് ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. റീഫണ്ട് ആയി 8,52,000 രൂപയും നഷ്ടപരിഹാരമായി 1,00,000 രൂപയും ചെലവിനത്തില്‍ 3000 രൂപയും തിരുവനന്തപുരം സ്വദേശിയായ ശശികാന്ത് സൈനിക്ക് നല്‍കാനാണ് കമ്മീഷന്‍ ഉത്തരവിട്ടത്.

ശശികാന്ത് സൈനി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ശശികാന്ത് സൈനിയുടെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ ബൈജൂസിന്റെ ഓണ്‍ലൈന്‍ കോഴ്സില്‍ ചേര്‍ന്നിരുന്നു. കമ്പനിയുടെ പ്രതിനിധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, സ്പോട്ട് രജിസ്‌ട്രേഷന്‍ ഫീസായി സൈനി 20,000 രൂപ നല്‍കി. എന്നാല്‍ ഓഫ്ലൈന്‍ ക്ലാസിലേക്ക് മാറാന്‍ മകന്‍ തീരുമാനിച്ചതിനാല്‍, അടുത്ത ദിവസം തന്നെ സൈനി ഓണ്‍ലൈന്‍ ക്ലാസ് റദ്ദാക്കാനും റീഫണ്ടിനും അഭ്യര്‍ത്ഥിച്ചു. എന്നാല്‍ തന്റെ നിരവധി ഇ-മെയിലുകള്‍ക്കും ഫോണ്‍ കോളുകള്‍ക്കും കമ്പനി മറുപടി നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു.

രണ്ട് മാസത്തിന് ശേഷം, ബൈജൂസിന്റെ ബാംഗ്ലൂര്‍ ഓഫീസില്‍ നിന്ന് സൈനിക്ക് ഒരു കോള്‍ വന്നു. പ്ലേ സ്റ്റോറില്‍ നിന്ന് ‘റസ്റ്റ് ഡെസ്‌ക്’ എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് റീഫണ്ട് പ്രോസസ്സ് ചെയ്യുന്നതിനായി ബാങ്ക് വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് കാര്യങ്ങള്‍ ചെയ്തതോടെ, താന്‍ സൈബര്‍ തട്ടിപ്പിന് ഇരയായതായും പരാതിയില്‍ പറയുന്നു.

ആദ്യം തന്റെ അക്കൗണ്ടിലേക്ക് എട്ടു ലക്ഷം രൂപ ക്രെഡിറ്റ് ചെയ്തു. തുടര്‍ന്ന് ഒന്നിലധികം ഇടപാടുകളിലൂടെ ആകെ 8,32,000 രൂപ പിന്‍വലിച്ചതായും പരാതിയില്‍ പറയുന്നു. തട്ടിപ്പിന് ഇരയായെന്ന് മനസ്സിലായതോടെ, കൂടുതല്‍ നഷ്ടം സംഭവിക്കാതിരിക്കാന്‍ അടുത്ത ഇടപാടുകള്‍ നിര്‍ത്തിവെയ്ക്കാന്‍ സൈനി ബാങ്കിനോട് ആവശ്യപ്പെട്ടു. കൂടാതെ, പൊലീസ് സൈബര്‍ സെല്ലിലും ആര്‍ബിഐ ഓംബുഡ്സ്മാനും പരാതി നല്‍കി. കേസ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് പി വി ജയരാജന്‍, അംഗങ്ങളായ പ്രീത ജി നായര്‍, വിജു വി ആര്‍ എന്നിവരടങ്ങുന്ന ബെഞ്ച് ആണ് പരിഗണിച്ചത്. കമ്മീഷന്റെ നോട്ടീസ് സ്വീകരിച്ചുവെങ്കിലും ബൈജൂസ് പ്രതിനിധി നേരിട്ട് ഹാജരായില്ല.

പേയ്മെന്റ് രസീത്, ഇ-മെയില്‍ ആശയവിനിമയങ്ങള്‍, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, എഫ്ഐആര്‍ എന്നിവയുള്‍പ്പെടെയുള്ള രേഖകള്‍ കമ്മീഷന്‍ പരിശോധിച്ചു. സേവനത്തിലെ പോരായ്മയും അന്യായമായ വ്യാപാര രീതിയും കാരണം പരാതിക്കാരന് മാനസിക പീഡനവും സാമ്പത്തിക നഷ്ടവും ഉണ്ടായതായി കമ്മീഷന്‍ നിരീക്ഷിച്ചു. നഷ്ടം നികത്താന്‍ ബൈജൂസ് ബാധ്യസ്ഥമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഉത്തരവ്. ഉത്തരവ് ലഭിച്ച് 30 ദിവസത്തിനുള്ളില്‍ പണം കൈമാറണമെന്ന് കമ്പനിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം ചെലവ് ഒഴികെയുള്ള തുകയുടെ തിരിച്ചടവ് വരെ പ്രതിവര്‍ഷം 9 ശതമാനം പലിശ ഈടാക്കുമെന്നും കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

‘ബൈജൂസിന്റെ പ്രതിനിധിക്ക് പരാതിക്കാരന്‍ ഒപ്പുവെച്ച ചില രേഖകള്‍ ലഭിച്ചിരുന്നു. പരാതിക്കാരന്റെ അറിവില്ലാതെ, കമ്പനി സൈനിയുടെ ബാങ്കില്‍ നിന്ന് അദ്ദേഹത്തിന്റെ പേരില്‍ ഒരു വായ്പ തരപ്പെടുത്തിയതായി കണ്ടെത്തി. തുക ആദ്യം അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തു. തുടര്‍ന്ന് കമ്പനി അത് ഒന്നിലധികം ഇടപാടുകളിലായി പിന്‍വലിച്ചു. കേസില്‍ ഗുരുതരമായ സൈബര്‍ തട്ടിപ്പ് ഉള്‍പ്പെടുന്നു,’- പരാതിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മഹേഷ് മാധ്യമങ്ങളോട് പറഞ്ഞു.

അബ്ദുൽ സലാം (71) നിര്യാതനായി

അബ്ദുൽ സലാം (71) നിര്യാതനായി

തട്ടത്തുമല നാസില മൻസിലിൽ അബ്ദുൽ ഖാദർ മകൻ അബ്ദുൽ സലാം (71) നിര്യാതനായി.
ഭാര്യ: നദീറ ബീവി
മക്കൾ: അഡ്വ:നിസാർ. എ (ആറ്റിങ്ങൽ), ഫൈസൽ (പോലീസ്), നാസില നജീബ്
മരുമക്കൾ: ഷബ്‌ന നിസാർ, ഷബിന ഫൈസൽ, നജീബ്

പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു

പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു

പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു. 71 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ കൊല്ലം പട്ടത്താനത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു ഇദ്ദേഹം. ജന്മനാടായ തൃശൂർ തൃത്തല്ലൂരിൽ നാളെ സംസ്കാരം നടക്കും.

കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ, നരസിംഹം, മീശമാധവന്‍ എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ രാജേന്ദ്രൻ കാരക്ടർ റോളുകളിലും, വില്ലൻ റോളുകളിലും അഭിനയിച്ചു. നാടകം, സിനിമ എന്നിവയോടൊപ്പം ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു അദ്ദേഹം.

പ്രശസ്ത നാടകാഭിനേതാക്കളായിരുന്ന ഓ മാധവന്റെയും വിജയകുമാരിയുടെയും മകളായ സന്ധ്യയാണ് രാജേന്ദ്രന്റെ ഭാര്യ. അവരുടെ മകൻ ദിവ്യദർശൻ സിനിമാഭിനേതാവാണ്. നടനും എംഎൽഎയുമായ എം മുകേഷിൻ്റെ സഹോദരി ഭർത്താവാണ് രാജേന്ദ്രൻ.

വീണ്ടും റിവേഴ്‌സിട്ട് സ്വര്‍ണവില; ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു

വീണ്ടും റിവേഴ്‌സിട്ട് സ്വര്‍ണവില; ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് 480 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,07,720 രൂപയായി. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് കുറഞ്ഞത്. 13,465 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി പവന് 3400 രൂപയാണ് വര്‍ധിച്ചത്.

ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയരാന്‍ കാരണം. എന്നാല്‍ ഇന്ന് എണ്ണവില വീണ്ടും ബാരലിന് നൂറ് ഡോളറിന് മുകളില്‍ എത്തി നില്‍ക്കുകയാണ്. ഇതാണ് ഇന്ന് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴ്ന്ന് 23ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ ഏകദേശം 27000 രൂപയാണ് കുറഞ്ഞത്.

എന്നാല്‍ ആഗോള വിപണിയില്‍ എണ്ണവില കുറയാന്‍ തുടങ്ങിയതോടെ നഷ്ടപ്പെട്ട ഉയരങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ കണ്ടത്. രണ്ടുദിവസത്തിനിടെ 8000 രൂപയിലധികമാണ് വര്‍ധിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ചര്‍ച്ച ആരംഭിച്ചതായുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ എണ്ണവില കുറഞ്ഞത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നു കുതിക്കാന്‍ കാരണം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.