ആര്‍ത്തവ ശുചിത്വ പരിപാലന സൗകര്യങ്ങള്‍ സ്‌കൂളുകളില്‍ നിർബന്ധം; മാര്‍ഗനിര്‍ദേശങ്ങളുമായി സിബിഎസ്ഇ

ആര്‍ത്തവ ശുചിത്വ പരിപാലന സൗകര്യങ്ങള്‍ സ്‌കൂളുകളില്‍ നിർബന്ധം; മാര്‍ഗനിര്‍ദേശങ്ങളുമായി സിബിഎസ്ഇ

ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ സമഗ്ര ആര്‍ത്തവ ശുചിത്വ മാനേജ്‌മെന്റ് (എംഎച്ച്എം) രീതികള്‍ നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കി സിബിഎസ്ഇ. വിദ്യാര്‍ത്ഥി ക്ഷേമം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സുപ്രധാന നീക്കം. ആര്‍ട്ടിക്കിള്‍ 21 പ്രകാരം ആര്‍ത്തവ ആരോഗ്യം അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ അനിവാര്യ ഘടകമാണെന്ന സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി.

പെണ്‍കുട്ടികള്‍ക്കായി പ്രത്യേകവും സുരക്ഷിതവുമായ ശുചിമുറികളും കൈ കഴുകാനുള്ള സൗകര്യങ്ങളും നിര്‍ബന്ധമായും സ്‌കൂളുകളില്‍ ഉണ്ടായിരിക്കണം. ഗുണനിലവാരമുള്ളതും പരിസ്ഥിതി സൗഹൃദവുമായ സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കണം. ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി സ്‌കൂള്‍ ക്യാംപസുകളില്‍ പ്രത്യേക ‘എംഎച്ച്എം കോര്‍ണറുകള്‍’ സജ്ജീകരിക്കണം.

ഉപയോഗിച്ച സാനിറ്ററി നാപ്കിനുകള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള സംവിധാനം സ്‌കൂളുകളില്‍ ഉണ്ടായിരിക്കണം. ആര്‍ത്തവത്തെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ മാറ്റുന്നതിനും കുട്ടികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിനും സ്‌കൂളുകള്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കണം. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ലിംഗഭേദമില്ലാതെ പ്രോത്സാഹിപ്പിക്കണമെന്നും എന്‍സിഇആര്‍ടി മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശമുണ്ട്. നിര്‍ദേശങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നത് വിലയിരുത്താന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുമെന്നും സിബിഎസ് സി സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

നിര്‍ദേശങ്ങള്‍ സംബന്ധിച്ച കംപ്ലയന്‍സ് റിപ്പോര്‍ട്ട് സ്‌കൂളുകള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കണം. മാര്‍ച്ച് 31, ഏപ്രില്‍ 30 തീയതികള്‍ക്കുള്ളില്‍ ഇത് പൂര്‍ത്തിയാക്കണമെന്നും സിബിഎസ്ഇ സര്‍ക്കുലറില്‍ വ്യക്തമാക്കി. പെണ്‍കുട്ടികള്‍ക്ക് തുല്യമായ വിദ്യാഭ്യാസ അവസരങ്ങള്‍ ഉറപ്പാക്കുന്നതില്‍ ആര്‍ത്തവ ശുചിത്വത്തിനുള്ള പ്രാധാന്യം കണക്കിലെടുത്താണ് ഈ നീക്കം.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനം നാളെ; വോട്ടെടുപ്പിന് ഇനി 18 നാള്‍ മാത്രം

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനം നാളെ; വോട്ടെടുപ്പിന് ഇനി 18 നാള്‍ മാത്രം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം നാളെയാണ്. തിങ്കളാഴ്ച വൈകീട്ട് മൂന്നുമണി വരെ പത്രിക സമര്‍പ്പിക്കാം. മറ്റന്നാള്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. പുതിയ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കാനായി കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി 18 ദിവസം മാത്രമാണുള്ളത്.

അവധി ദിനമായ ഇന്ന് പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. മണ്ഡല പര്യടനങ്ങള്‍ പുരോഗമിക്കുകയാണ്. തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബിജെപിയുടെ 11 സ്ഥാനാര്‍ത്ഥികളെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

തിരുവനന്തപുരത്ത് സുധീര്‍ കരമന, കാസര്‍കോട് ഷാനവാസ് പാദൂരും, താനൂരില്‍ മുഹമ്മദ് സമീറും വള്ളിക്കുന്നില്‍ സിപി മുസ്തഫയും എത്തിയതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിത്രം പൂര്‍ത്തിയായി. മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം നാളെ തുടങ്ങും. അല്‍പ്പം വൈകിയാണ് പ്രഖ്യാപനം ഉണ്ടായതെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും കളം നിറഞ്ഞുകഴിഞ്ഞു. 16 ദിവസമാണ് ഇനി പ്രചാരണത്തിന് അവശേഷിക്കുന്നത്.

എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിലായി 29 നാമനിര്‍ദേശ പത്രികകളാണ് സമര്‍പ്പിച്ചിട്ടുള്ളത്. അങ്കമാലിയിലാണ് ഏറ്റവും കൂടുതല്‍ നാമനിര്‍ദേശ പത്രികകള്‍ ( നാലെണ്ണം) സമര്‍പ്പിച്ചിട്ടുള്ളത്. ആലുവ, കളമശ്ശേരി, തൃപ്പൂണിത്തുറ, പിറവം, കോതമംഗലം എന്നിവിടങ്ങളില്‍ മൂന്നുപേര്‍ വീതവും പത്രിക നല്‍കിയിട്ടുണ്ട്. മൂവാറ്റുപുഴയിലും വൈപ്പിനിലും ഒരാള്‍ പോലും ഇതുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നാളെ പറവൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

‘ആറ്റിങ്ങൽ അയ്യപ്പൻ’ പൊലീസ് പിടിയിൽ

‘ആറ്റിങ്ങൽ അയ്യപ്പൻ’ പൊലീസ് പിടിയിൽ

കൊലപാതകക്കേസിലും ആക്രമണക്കേസിലും പ്രതിയായ ആറ്റിങ്ങൽ അയ്യപ്പൻ പോലീസ് പിടിയിൽ. കൊലപാതകക്കേസിലും, വധശ്രമം, ആക്രമണക്കേസിലും പ്രതിയായ ചിറയിൻകീഴ്, ബി.ടി.എസ് റോഡ് സുബ്രമണ്യവിലാസം വീട്ടിൽ രാമചന്ദ്രൻ നായർ മകൻ 55 വയസ്സുള്ള ബിജു @ ആറ്റിങ്ങൽ അയ്യപ്പനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു.

ഇയ്യാൾക്കെതിരെ നേരത്തെ രണ്ട് കേസുകളിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി മ്യൂസിയം പോലീസ് പോത്തൻകോട് നടത്തിയ പരിശോധനയിലാണ് ഇയ്യാൾ പിടിയിലായത്. മ്യൂസിയം സ്റ്റേഷൻ എസ്.എച്ച്.ഒ ഗീരീഷ്, എസ്.ഐ സായ് സേനൻ, പ്രൊബേഷൻ എസ്.ഐ മാരായ ജെയ്സൺ ജോസഫ്, സുധീഷ്, അരുൺ, അനീഷ്, എ.എസ്.ഐ അനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു. KT 889280 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ KR 204035 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. 10 ലക്ഷം രൂപയുടെ മൂന്നാം സമ്മാനം KS 210877 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

KN 889280

KO 889280

KP 889280

KR 889280

KS 889280

KU 889280

KV 889280

KW 889280

KX 889280

KY 889280

KZ 889280

4th Prize: ₹5,000/-

0677 1833 2049 2421 3682 4334 4819 4934 5120 5505 6145 6320 6397 6423 6626 6868 6975 9172 9979

5th Prize: ₹2,000/-

1734 1953 3218 3922 6346 7825

6th Prize ₹1,000/-

0014 1211 1544 1649 1871 1915 2141 2165 2332 2409 3393 3454 3635 4029 4544 4600 4729 5275 5712 6341 7214 7720 8501 8677 9982

7th Prize ₹500/-

0020 0160 0532 0597 0610 0675 0813 0889 0954 0968 1271 1335 1365 1420 1753 1754 1887 1893 2055 2162 2163 2261 2434 2614 2655 3092 3208 3236 3668 3872 3947 4006 4100 4195 4307 4584 4620 4778 5024 5477 5536 5545 6227 6335 6439 6611 6759 6778 6781 7010 7013 7029 7239 7263 7432 7544 7685 7747 7755 7833 7895 7931 8008 8098 8261 8661 8977 9257 9311 9567 9580 9693 9810 9840 9968

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

ബിഎൽഒമാരുടെ ഇൻസെന്റീവ് വെട്ടിക്കുറച്ചിട്ടില്ല; വാർത്തകൾ അടിസ്ഥാന രഹിതം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

ബിഎൽഒമാരുടെ ഇൻസെന്റീവ് വെട്ടിക്കുറച്ചിട്ടില്ല; വാർത്തകൾ അടിസ്ഥാന രഹിതം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാ​ഗമായി പ്രവർത്തിക്കുന്ന ബിഎൽഒ മാരുടെ ഇൻസെന്റീവ് സംസ്ഥാനം വെട്ടികുറച്ചതായി പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. സമ്പൂർണ വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ സംസ്ഥാനത്ത് കൃത്യവും സൂക്ഷ്മവുമായി പൂർത്തീകരിച്ചിട്ടുള്ളതാണ്. ഇതിനായി ജോലി ചെയ്ത ബി എൽ ഒ മാരുടെ ഇൻസെന്റീവ് സംസ്ഥാനം വെട്ടിക്കുറച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതം ആണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നതിനു മുന്നോടിയായി വോട്ടർ പട്ടികയുടെ പരിഷ്ക്കരണം പൂർത്തിയാക്കാൻ സാധിച്ചു. ഇതിൽ പങ്കെടുത്ത ബി എൽ ഒ മാർക്ക് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ നിർദേശാനുസരണം സ്പെഷ്യൽ ഡ്രൈവ് എന്ന വിഭാഗത്തിൽ അർഹമായ ഇൻസെന്റീവ് 2,000 രൂപ ആയി നിശ്ചയിച്ചു കൊണ്ട് 24/07/2025 ലെ no23/BLO/2025-ERS നമ്പർ നിർദേശമുണ്ട്. ബി എൽ ഒ മാർക്ക് വാർഷിക വേതനം എന്ന വിഭാഗത്തിൽ പന്ത്രണ്ടായിരം രൂപയും ബി എൽ ഒ സൂപ്പർവൈസർക്ക് വാർഷിക വേതനം പതിനെണ്ണായിരം രൂപയും ആയി നിജപ്പെടുത്തി ആണ് ഉത്തരവ് ലഭിച്ചിട്ടുള്ളത്. ഈ ഉത്തരവിനെ തെറ്റായി വ്യാഖാനിച്ചാണ് ഇപ്പോൾ വാർത്തകൾ പ്രചരിക്കുന്നത്. സംസ്ഥാനം തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ കടന്നു പോകുന്ന വേളയിൽ ഇത്തരം തെറ്റായ സന്ദേശങ്ങൾ പരത്തി ആശയകുഴപ്പം സൃഷ്ടിക്കരുത് എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു.

നടന്‍ വിവേക് ഗോപന്‍ സ്ഥാനാര്‍ഥി; മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി

നടന്‍ വിവേക് ഗോപന്‍ സ്ഥാനാര്‍ഥി; മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി. 11 സീറ്റുകളിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇതോടെ ആകെ 97 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ ആയി.

നടന്‍ വിവേക് ഗോപന്‍ അരുവിക്കരയില്‍ നിന്നാണ് ജനവിധി തേടുന്നത്. പീരുമേട് വി രതീഷ്, പുതുപ്പള്ളി രവീന്ദ്രനാഥ് വാകത്താനം, മാവേലിക്കര അജിമോന്‍, അടൂര്‍ പന്തളം പ്രതാപന്‍, ചവറ കെ ആര്‍ രാജേഷ്, ചടയമംഗലം ആര്‍എസ് അരുണ്‍ രാജ്, ചിറയന്‍കീഴ് ബിഎസ് അനൂപ്, തിരുവനന്തപുരം കരമന ജയന്‍, അരുവിക്കര വിവേക് ഗോപന്‍, കോവളം ടി എന്‍ സുരേഷ്, നെയ്യാറ്റിന്‍കര രാജശേഖരന്‍ നായര്‍ എന്നിവരാണ് മറ്റു സ്ഥാനാർഥികൾ.

ബി എസ് അനൂപ്, ആര്‍ എസ് അരുണ്‍ രാജ് എന്നിവര്‍ കോണ്‍ഗ്രസ് വിട്ടാണ് ബിജെപിയില്‍ എത്തിയത്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തിക്ക് പിന്നാലെയാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. 2021ല്‍ ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയിരുന്നു ബി എസ് അനൂപ്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആയിരുന്നു ആര്‍ എസ് അരുണ്‍ രാജ്.

ഇരുവര്‍ക്കും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അംഗത്വം നല്‍കി. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു ബി എസ് അനൂപ്. കെപിസിസി നിര്‍വാഹക സമിതി അംഗമായിരുന്നു അരുണ്‍ രാജ്. രമ്യ ഹരിദാസിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് ബി എസ് അനൂപ് കോണ്‍ഗ്രസ് വിട്ടത്. പ്രാദേശിക എതിര്‍പ്പ് മറികടന്നു തീരുമാനം എടുത്തെന്നാണ് പരാതി.

ആര്‍ജെഡി വിട്ട് ഐഎസ്‌ജെഡിയില്‍ ചേര്‍ന്ന ടി എന്‍ സുരേഷ് കോവളത്ത് മത്സരിക്കും. ഇടത് സ്ഥാനാര്‍ഥിയാകാന്‍ വേണ്ടിയായിരുന്നു സുരേഷ് ആര്‍ ജെ ഡി വിട്ടത്. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് വിട്ട ആര്‍ജെഡിയുടെ സംസ്ഥാന നേതാവും മുന്‍ മന്ത്രിയുമായ സുരേന്ദ്രന്‍ പിള്ളയെ പരിഗണിക്കാതെയാണ് കരമന ജയനെ രംഗത്തിറക്കാന്‍ ബിജെപി തീരുമാനിച്ചത്.