വി.റ്റി പ്രവീൺ കുമാർ (50) അന്തരിച്ചു
ആറ്റിങ്ങൽ: ഒലിപ്പുറത്ത് കുന്ന് തിരുവാതിരയിൽ വി.റ്റി പ്രവീൺ കുമാർ (50) അന്തരിച്ചു.
ഭാര്യ: ആശ.
മക്കൾ: പി പ്രിനു, പി പ്രിദ്യൂ.
സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 മണിക്ക്
ആറ്റിങ്ങൽ: ഒലിപ്പുറത്ത് കുന്ന് തിരുവാതിരയിൽ വി.റ്റി പ്രവീൺ കുമാർ (50) അന്തരിച്ചു.
ഭാര്യ: ആശ.
മക്കൾ: പി പ്രിനു, പി പ്രിദ്യൂ.
സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 മണിക്ക്
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന അഞ്ചുതെങ്ങ് കുടുംബാരോഗ്യ കേന്ദ്രത്തിൽ അടുത്തിടെ വാങ്ങിയ ലാബ് ഉപകരണമാണ് പ്രവർത്തിപ്പിക്കാത്തത്. ഇത് സ്വകാര്യ ലാബുകളെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയർന്നുകഴിഞ്ഞു.
തീരദേശ ജനതയുടെ നിരന്തര ആവശ്യത്തിന്റെ ഭാഗമായാണ് 15 ലക്ഷത്തോളം രൂപ ചിലവഴിച്ച് ബ്ലോക്ക് പഞ്ചായത്ത് “ഫുള്ളി ഓട്ടോമെറ്റെഡ് ബയോ കെമിസ്ട്രി അനലൈസർ” എന്ന ഉപകരണം വാങ്ങിയത്. ഈ ഉപകരണമാണ് നിലവിൽ കഴിഞ്ഞ 2 ആഴ്ചക്കാലമായി പ്രവർത്തിപ്പിക്കാത്തത്.
ഒരേ സമയം രണ്ട് AC യുടേയും ബോർഡ് അടിച്ചു പോയി എന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇതിനുപിന്നിൽ സ്വകാര്യ ലാബുകളെ സഹായിക്കാൻ വേണ്ടിയാണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നുവെന്നും ആക്ഷേപമുണ്ട്. മാത്രവുമല്ല AC റിപ്പയറിങ്ന് കംപ്ലയിന്റ് രെജിസ്റ്റർ ചെയ്തെന്നും ഇനി തങ്ങൾക്ക് ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നുമാണ് ബന്ധപ്പെട്ടവർ പറയുന്നത്.
ഈ വിഷയത്തിന്മേൽ അടിയന്തര നടപടി സ്വീകരിച്ച് ബന്ധപ്പെട്ടവരുടെ അനാസ്ഥയ്ക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നു ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ ഡി എം ഒ യ്ക്ക് പരാതി നൽകി.
കിളിമാനൂർ: കിളിമാനൂരില്‍ റോഡപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പിക്കപ്പില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ റോഡിലേക്ക് തെറിച്ചുവീണ യുവാവ് ആംബുലന്‍സ് കയറി മരിച്ചു. പുളിമാത്ത് കുടിയേല സ്വദേശി വിശാഖ് (22) ആണ് മരിച്ചത്. കിളിമാനൂര്‍ പൊരുന്തമന്‍ എംസി റോഡിലാണ് അപകടം നടന്നത്. ബൈക്ക് ഓടിച്ചിരുന്ന പുളിമാത്ത് സ്വദേശി കൃഷ്ണ സുരേഷിന് (23) ഗുരുതര പരുക്കുണ്ട്. കഴിഞ്ഞ ദിവസം രാത്രി 12.30 മണിയോടെയായിരുന്നു അപകടം.
കാരേറ്റ് ഭാഗത്ത് നിന്നും കിളിമാനൂര്‍ ഭാഗത്തേക്ക് പോയ ബൈക്കാണ് പിക്കപ്പില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വിശാഖ് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഈ സമയം കിളിമാനൂര്‍ ഭാഗത്തുനിന്നും കാരേറ്റ് ഭാഗത്തേക്ക് രോഗിയുമായ വന്ന ആംബുലന്‍സിന് അടിയില്‍പ്പെട്ട് മരിക്കുകയായിരുന്നു.
തിരുവനന്തപുരം: അവധി ദിവസങ്ങളോട് അനുബന്ധിച്ച് അധിക സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. 2025-ലെ മഹാനവമി, വിജയദശമി എന്നീ അവധിദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തുന്നത്. ഈ മാസം 25 മുതല്‍ ഒക്ടോബര്‍ 14 വരെയാണ് പ്രത്യേക അധിക സര്‍വ്വീസുകള്‍.
കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും സര്‍വീസകുള്‍ നടത്തും. ഇവ കൂടാതെ നിലവിലെ സ്‌കാനിയ, വോള്‍വോ, സ്വിഫ്റ്റ് ബസ്സുകള്‍ സര്‍വ്വീസിന് സജ്ജമാക്കി മുഴുവന്‍ ഇന്റര്‍സ്റ്റേറ്റ് സര്‍വ്വീസുകളും ഓപ്പറേറ്റ് ചെയ്യുന്നതാണ്.
സർവ്വീസുകളുടെ സമയക്രമം
ബെംഗളൂരു ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ (25.09.2025 മുതൽ 14.10.2025 വരെ)
1. 19.45 ബെംഗളൂരു – കോഴിക്കോട്(SF)
കുട്ട, മാനന്തവാടി വഴി
2. 20.15 ബെംഗളൂരു – കോഴിക്കോട്(SF)
കുട്ട, മാനന്തവാടി വഴി
3. 21.15 ബെംഗളൂരു – കോഴിക്കോട്(SF)
കുട്ട, മാനന്തവാടി വഴി
4. 23.15 ബെംഗളൂരു – കോഴിക്കോട്(SF)
കുട്ട, മാനന്തവാടി വഴി
5. 20.45 ബെംഗളൂരു – മലപ്പുറം(SF)
കുട്ട, മാനന്തവാടി വഴി
6. 19.15 ബെംഗളൂരു – തൃശ്ശൂർ(SF)
മൈസൂർ, കുട്ട വഴി
7. 18.30 ബെംഗളൂരു – എറണാകുളം(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
8. 19.30 ബെംഗളൂരു – എറണാകുളം(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
9. 17.00 ബെംഗളൂരു – അടൂർ(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
10. 17.30 ബെംഗളൂരു – കൊല്ലം(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
11. 18.20 ബെംഗളൂരു – കൊട്ടാരക്കര (S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
12. 18.00 ബെംഗളൂരു – പുനലൂർ(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
13. 19.10 ബെംഗളൂരു – ചേർത്തല (S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
14. 19.30 ബെംഗളൂരു – ഹരിപ്പാട്(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
15. 19.10 ബെംഗളൂരു – കോട്ടയം(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
16. 20.30 ബെംഗളൂരു – കണ്ണൂർ(SF)
ഇരിട്ടി, മട്ടന്നൂർ വഴി
17. 21.45 ബെംഗളൂരു – കണ്ണൂർ (SF)(S/Dlx.)
ഇരിട്ടി, മട്ടന്നൂർ വഴി
18. 22.00 ബെംഗളൂരു – പയ്യന്നൂർ(S/Dlx.)
ചെറുപുഴ വഴി
19. 21.40 ബെംഗളൂരു – കാഞ്ഞങ്ങാട്
ചെറുപുഴ വഴി
20. 19.30 ബെംഗളൂരു – തിരുവനന്തപുരം(S/DIx.)
നാഗർകോവിൽ വഴി
21. 18.30 ചെന്നൈ – തിരുവനന്തപുരം(S/DIx.)
നാഗർകോവിൽ വഴി
22. 19.30 ചെന്നൈ – എറണാകുളം(S/DIx.)
സേലം, കോയമ്പത്തൂർ വഴി
കേരളത്തിൽ നിന്നുള്ള അധിക സർവ്വീസുകൾ
24.09.2025 മുതൽ 13.10.2025 വരെ
1. 20.15 കോഴിക്കോട് – ബെംഗളൂരു (SF)
മാനന്തവാടി, കുട്ട വഴി
2. 21.45 കോഴിക്കോട് – ബെംഗളൂരു (SF)
മാനന്തവാടി, കുട്ട വഴി
3. 22.15 കോഴിക്കോട് – ബെംഗളൂരു (SF)
മാനന്തവാടി, കുട്ട വഴി
4. 22.30 കോഴിക്കോട് – ബെംഗളൂരു (SF)
മാനന്തവാടി, കുട്ട വഴി
5. 20.00 മലപ്പുറം – ബെംഗളൂരു (SF)
മാനന്തവാടി, കുട്ട വഴി
6. 21.15 തൃശ്ശൂർ – ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
7. 19.00 എറണാകുളം – ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
8. 19.30 എറണാകുളം – ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
9. 17.30 അടൂർ – ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
11. 15.10 പുനലൂർ – ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
10. 18.00 കൊല്ലം – ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
12. 17.20 കൊട്ടാരക്കര – ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
13. 17.30 ചേർത്തല – ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
14. 17.40 ഹരിപ്പാട് – ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
15. 18.10 കോട്ടയം – ബെംഗളൂരു (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
16. 20.10 കണ്ണൂർ – ബെംഗളൂരു (SF)
മട്ടന്നൂർ, ഇരിട്ടി വഴി
17. 21.40 കണ്ണൂർ – ബെംഗളൂരു (SF)
ഇരിട്ടി, കൂട്ടുപുഴ വഴി
18. 20.15 പയ്യന്നൂർ – ബെംഗളൂരു (S/Dlx.)
ചെറുപുഴ, മൈസൂർ വഴി
19. 18.40 കാഞ്ഞങ്ങാട് – ബെംഗളൂരു (S/Dlx.)
ചെറുപുഴ, മൈസൂർ വഴി
20. 18.00 തിരുവനന്തപുരം – ബെംഗളൂരു (S/Dlx.)
നാഗർകോവിൽ, മധുര വഴി
21. 18.30 തിരുവനന്തപുരം – ചെന്നൈ(S/Dlx.)
നാഗർകോവിൽ വഴി
22. 19.30 എറണാകുളം – ചെന്നൈ (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. കെ.എസ്.ആർ.ടി.സി ബസുകളുടെ ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
കീഴാറ്റിങ്ങൽ കുളപ്പാടം വട്ടങ്ങാട്ട് വീട്ടിൽ കെഎസ്ആർടിസി റിട്ട:ജീവനക്കാരൻ തങ്കപ്പൻപിള്ള (79) അന്തരിച്ചു.
ഭാര്യ: സരസ്വതി അമ്മ
മക്കൾ: ദിനേശ്, ദിലീഷ് (യു എസ്), ദീപ്തി (അധ്യാപിക ബിസിവി സ്കൂൾ നെടുമങ്ങാട്), ദീപക്
മരുമക്കൾ: സുകന്യ (പിഡബ്ല്യുഡി), എൽ സൗമ്യാരാജൻ (യു എസ്), അരുൺ (ടാക്സ് പ്രാക്ടീഷണർ), കൃപ വിനോദ്
സഞ്ചയനം: ശനിയാഴ്ച 8.30ന്
ആറ്റിങ്ങൽ: കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ വിദ്യാർത്ഥികളും അധ്യാപകരും കൈകോർത്തപ്പോൾ പിറന്നത് നാൽപ്പതിനം സസ്യങ്ങളുള്ള ജൈവവൈവിധ്യ തുരുത്ത്.
ഹരിത കേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയിൽ മികച്ച മാതൃക തീർത്ത് ആറ്റിങ്ങൽ ഗവൺമെൻറ് മോഡൽ ബോയ്സ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ. സ്കൂൾ വളപ്പിൽ തരിശായിക്കിടന്ന സ്ഥലത്ത് നിർമ്മിച്ച ‘നിറവ്’ എന്ന് പേരിട്ട പച്ചത്തുരുത്തിനാണ്, കാര്യക്ഷമവും മാതൃകാപരവുമായ നടത്തിപ്പിന് മുഖ്യമന്ത്രിയുടെ പച്ചത്തുരുത്ത് ജില്ലാതല പുരസ്കാരവും ഒന്നാം സ്ഥാനവും ലഭിച്ചത്.

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രാദേശിക പ്രതിരോധ മാതൃകകൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹരിത കേരളം മിഷൻ പച്ചത്തുരുത്ത് ക്യാമ്പയിൻ വിഭാവനം ചെയ്തത്. ഈ ലക്ഷ്യം നെഞ്ചേറ്റി, സ്കൂളിലെ ഏഴ് സെൻറ് തരിശുഭൂമിയിലാണ് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി മനോഹരമായ ജൈവവൈവിധ്യ ഉദ്യാനം പിറന്നത്. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ സാങ്കേതിക സഹായവും ഹരിത കേരളം മിഷന്റെ നേതൃത്വവും ഈ ഉദ്യമത്തിന് കരുത്തേകി.
വംശനാശഭീഷണി നേരിടുന്ന സസ്യങ്ങൾ ഉൾപ്പെടെ നാൽപ്പതോളം ഇനം സസ്യങ്ങളാണ് ഈ ഹരിത തുരുത്തിലുള്ളത്. ഫലവൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ, കുറ്റിച്ചെടികൾ, വള്ളിച്ചെടികൾ എന്നിവയാൽ സമ്പന്നമായ ‘നിറവ്’, പട്ടണത്തിന് നടുവിലൊരു ജൈവവൈവിധ്യ കലവറയായി മാറിക്കഴിഞ്ഞു. പച്ചത്തുരുത്തിന്റെ നിർമ്മാണത്തിൽ ഒതുങ്ങാതെ, അതിന്റെ കൃത്യമായ പരിപാലനവും സംരക്ഷണവും വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് പൂർണ്ണമായി നിർവഹിക്കുന്നത്.
നഗരമധ്യത്തിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തത്തോടെ ഒരു ഹരിത മാതൃക സൃഷ്ടിക്കാൻ കഴിഞ്ഞത് മറ്റു സ്ഥാപനങ്ങൾക്കും പ്രചോദനമാവുകയാണ്. ഈ മാതൃകാപരമായ ഉദ്യമമാണ് ഗവൺമെൻറ് മോഡൽ വി & എച്ച് എസ് എസ് ആറ്റിങ്ങലിനെ ഒന്നാം സ്ഥാനത്തിനും മുഖ്യമന്ത്രിയുടെ ജില്ലാതല പുരസ്കാരത്തിനും അർഹമാക്കിയത്.
Recent Comments