അഫ്ഗാനെ എട്ട് റണ്‍സിന് വീഴ്ത്തി, സൂപ്പര്‍ ഫോറില്‍ പ്രതീക്ഷ നിലനിര്‍ത്തി ബംഗ്ലാദേശ്

അഫ്ഗാനെ എട്ട് റണ്‍സിന് വീഴ്ത്തി, സൂപ്പര്‍ ഫോറില്‍ പ്രതീക്ഷ നിലനിര്‍ത്തി ബംഗ്ലാദേശ്

അബുദാബി: ഏഷ്യ കപ്പ് ഗ്രൂപ് ബി മത്സരത്തില്‍ അഫ്ഗാനിസ്താനെ എട്ട് റണ്‍സിന് തകര്‍ത്ത് സൂപ്പര്‍ ഫോര്‍ പ്രതീക്ഷ നിലനിര്‍ത്തി ബംഗ്ലാദേശ്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ അഫ്ഗാന്‍ 146 റണ്‍സിന് ഓള്‍ഔട്ടായി.

ഓപ്പണര്‍ റഹ്മാനുല്ല ഗുര്‍ബാസാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. 31 പന്തില്‍ രണ്ടു വീതം സിക്‌സും ഫോറുമടക്കം 35 റണ്‍സെടുത്തു. അസ്മത്തുല്ല ഒമര്‍സായി (16 പന്തില്‍ 30), റാഷിദ് ഖാന്‍ (11 പന്തില്‍ 20) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. മറ്റുള്ളവര്‍ക്കൊന്നും തിളങ്ങാനായില്ല.

ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. നസും അഹ്മദ്, റിഷാദ് ഹുസൈന്‍, തസ്‌കിന്‍ അഹ്മദ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. 31 പന്തില്‍ 52 റണ്‍സടിച്ച ഓപണര്‍ തന്‍സിദ് ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. മൂന്ന് സിക്സും നാല് ഫോറമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. സയിഫ് ഹസന്‍ 28 പന്തില്‍ നിന്ന് 30 റണ്‍സെടുത്തു. ഏഴാം ഓവറിലാണ് ഈ സഖ്യം തകര്‍ന്നത്. 28 പന്തില്‍ 30 റണ്‍സ് നേടിയ സൈഫിനെ റാഷിദ് ഖാന്‍ ബൗള്‍ഡാക്കുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 63. ക്യാപ്റ്റന്‍ ലിറ്റന്‍ ദാസിനെ (9) നൂര്‍ അഹ്മദ് വിക്കറ്റിന് മുന്നില്‍ കുടുക്കി. തന്‍സിദും തൗഹീദ് ഹൃദോയിയും ചേര്‍ന്ന് സ്‌കോര്‍ ചലിപ്പിച്ചു. പിന്നാലെ തന്‍സിദിനെ ഇബ്രാഹിം സദ്‌റാന്റെ കൈകളിലെത്തിച്ചു നൂര്‍. ഷമീം ഹുസൈനെ (11) അഫ്ഗാന്‍ നായകന്‍ റാഷിദ് ഖാന്‍ 16ാം എല്‍.ബി.ഡബ്ല്യൂവില്‍ മടക്കിയപ്പോള്‍ നാലിന് 121. അവസാന ഓവറുകളില്‍ സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്ന ഹൃദോയിയെ അസ്മത്തുല്ല ഉമര്‍സായി മടക്കി. തൗഹിദ് ഹൃദോയ് 20 പന്തില്‍ നിന്ന് 26 റണ്‍സ് നേടി. ജാകര്‍ അലിയും 13 പന്തില്‍ 12, നൂറുല്‍ ഹസനും (ആറ് പന്തില്‍ 12, എന്നിവരാണ് ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയത്.

ഗ്രൂപ്പ് ബിയില്‍ മൂന്ന് കളികളില്‍ നിന്ന് നാലു പോയന്റുമായി ബംഗ്ലാദേശ് രണ്ടാം സ്ഥാനത്താണ്. തോല്‍വിയോടെ അഫ്ഗാന് ശ്രീലങ്കയ്ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരം നിര്‍ണായകമായി. ലങ്കയ്ക്കെതിരേ ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ അഫ്ഗാന് സൂപ്പര്‍ ഫോറിലേക്ക് മുന്നേറാം. തോറ്റാല്‍ ബംഗ്ലാദേശ് സൂപ്പര്‍ ഫോറിലെത്തും.

നിലമേൽ സ്കൂൾ ബസ് മറിഞ്ഞു പരിക്കേറ്റ വിദ്യാർത്ഥികളെ എം എൽ എ സന്ദർശിച്ചു

നിലമേൽ സ്കൂൾ ബസ് മറിഞ്ഞു പരിക്കേറ്റ വിദ്യാർത്ഥികളെ എം എൽ എ സന്ദർശിച്ചു

കിളിമാനൂർ പാപ്പാല വിദ്യാജ്യോതി സ്കൂളിലെ ബസ് നിലമേൽ വേക്കലിൽ മറിഞ്ഞു. അപകടത്തിൽ ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തിൽപ്പെട്ടവരെ ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക സന്ദർശിച്ചു. ആശുപത്രി അധികൃതരുമായി ചർച്ച നടത്തി ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.

കിണറ്റിൽ അകപെട്ടവരെ ആറ്റിങ്ങൽ ഫയർ & റെസ്ക്യൂ സംഘം രക്ഷപെടുത്തി

കിണറ്റിൽ അകപെട്ടവരെ ആറ്റിങ്ങൽ ഫയർ & റെസ്ക്യൂ സംഘം രക്ഷപെടുത്തി

കടക്കാവൂർ പെരുംകുളത്ത് കിണറ്റിൽ വീണ ആളിനെ ആറ്റിങ്ങൽ ഫയർ ഫോഴ്സ് രക്ഷപെടുത്തി. കിണറ്റിൽ അകപ്പെട്ട ഭാര്യയെ രക്ഷപെടുത്താൻ ഇറങ്ങിയ ഭർത്താവ് മുരളീധരൻ നായർ (75) കിണറ്റിൽ അകപ്പെടുകയായിരുന്നു. ആറ്റിങ്ങൽ നിലയത്തിലെ
ഫയർ & റെസ്ക്യൂ ഓഫീസർ വിഷ്ണു എം സി നായർ, ഉദ്ദേശം 60 അടിയോളം താഴ്ച്ചയുള്ള കിണറ്റിൽ ഇറങ്ങിയാണ് ഇരുവരെയും രക്ഷപെടുത്തിയത്. സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ സജീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷപ്രാവർത്തനം നടത്തിയത്.

തസസ (തച്ചൂർകുന്ന് സാംസ്കാരിക സമിതി)യുടെ ആഭിമുഖ്യത്തിൽ 5മത് അഖിലകേരള വടംവലി മത്സരം സംഘടിപ്പിക്കുന്നു

തസസ (തച്ചൂർകുന്ന് സാംസ്കാരിക സമിതി)യുടെ ആഭിമുഖ്യത്തിൽ 5മത് അഖിലകേരള വടംവലി മത്സരം സംഘടിപ്പിക്കുന്നു

തസസ തച്ചൂർകുന്ന് സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ 5മത് അഖിലകേരള വടംവലി മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 4നു ആറ്റിങ്ങൽ തച്ചൂർകുന്ന് ജംഗ്ഷനിൽ രാത്രി 8 മണി മുതൽ ആണ് മത്സരം നടക്കുക. ഒന്നാം സമ്മാനം 21,212രൂപയും രണ്ടാം സമ്മാനം 14,141.. മൂന്നാം സമ്മാനം 12,121രൂപയുമാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
മൊബൈൽ നമ്പർ: 9567042530, 8075233534

വെള്ളല്ലൂർ ശിവക്ഷേത്രം റോഡിന്റെ ഉദ്ഘാടനം സെപ്റ്റംബർ 22 ന്

വെള്ളല്ലൂർ ശിവക്ഷേത്രം റോഡിന്റെ ഉദ്ഘാടനം സെപ്റ്റംബർ 22 ന്

മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത എംഎൽഎ പാലം വെള്ളല്ലൂർ ശിവക്ഷേത്രം റോഡിന്റെ ഉദ്ഘാടനം സെപ്റ്റംബർ 22 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കും. എംഎൽഎ പാലത്തിൽ വച്ച് ആറ്റിങ്ങൽ എം എൽ എ
ഒ എസ് അംബിക ഉദ്ഘാടനം നിർവഹിക്കും. നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ഡി. സ്മിത അധ്യക്ഷയാകും. നഗരൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ അനിൽ കുമാർ സ്വാഗതം ആശംസിക്കും.

ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ രേഖാചിത്രങ്ങള്‍ കണ്ട് ആസ്വദിക്കാം; സാംസ്‌കാരിക വകുപ്പിന് കൈമാറി

ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ രേഖാചിത്രങ്ങള്‍ കണ്ട് ആസ്വദിക്കാം; സാംസ്‌കാരിക വകുപ്പിന് കൈമാറി

തിരുവനന്തപുരം: ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ രേഖാചിത്രങ്ങളുടെ ഒറിജിനലുകള്‍ സാംസ്‌കാരിക വകുപ്പിന് കൈമാറി. തിങ്കളാഴ്ച പകല്‍ നിയമസഭാ സമുച്ചയത്തിലെ മീഡിയ റൂമില്‍ നടന്ന ചടങ്ങില്‍ സര്‍ക്കാരിനു വേണ്ടി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മകന്‍ കെ എം വാസുദേവനില്‍ നിന്ന് ചിത്രങ്ങള്‍ ഏറ്റുവാങ്ങി. ചിത്രങ്ങള്‍ കേരളത്തിലെ വിവിധ ഇടങ്ങളില്‍ കേരള ലളിത കലാ അക്കാദമി പ്രദര്‍ശിപ്പിക്കും.

തിരുവനന്തപുരം: ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ രേഖാചിത്രങ്ങളുടെ ഒറിജിനലുകള്‍ സാംസ്‌കാരിക വകുപ്പിന് കൈമാറി. തിങ്കളാഴ്ച പകല്‍ നിയമസഭാ സമുച്ചയത്തിലെ മീഡിയ റൂമില്‍ നടന്ന ചടങ്ങില്‍ സര്‍ക്കാരിനു വേണ്ടി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മകന്‍ കെ എം വാസുദേവനില്‍ നിന്ന് ചിത്രങ്ങള്‍ ഏറ്റുവാങ്ങി. ചിത്രങ്ങള്‍ കേരളത്തിലെ വിവിധ ഇടങ്ങളില്‍ കേരള ലളിത കലാ അക്കാദമി പ്രദര്‍ശിപ്പിക്കും.

തിരുവനന്തപുരത്തെ കേരള നിയമസഭാ സമുച്ചയത്തില്‍ നടന്ന ചടങ്ങില്‍ അഡീഷ്ണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡേ, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍, കേരള ലളിതകലാ അക്കാദമി ചെയര്‍പേഴ്‌സണ്‍ മുരളി ചീരോത്ത്, സെക്രട്ടറി എബി എന്‍ ജോസഫ്, രവീന്ദ്രനാഥ് വള്ളത്തോള്‍, നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ് മാനേജിങ്ങ് ട്രസ്റ്റി ബാബു ജോസഫ്, ട്രസ്റ്റ് അംഗങ്ങളായ കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ്, ബിനുരാജ് കലാപീഠം, എന്നിവരും പങ്കെടുത്തു.

ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ശതാബ്ദി ആഘോഷത്തിന് പൊന്നാനി നടുവട്ടം കരുവാട്ട്മനയില്‍ നൂറാം ജന്മദിനമായ സെപ്തംബര്‍ 13 നാണ് തുടക്കമായത്. എത്രയും ചിത്രം ചിത്രം എന്ന് പേരിട്ടിരിക്കുന്ന ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടി ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റും കേരള ലളിതകലാ അക്കാദമിയും സംയുക്തമായാണ് ഒരുക്കുന്നത്.