ബാങ്കിങ് കറസ്‌പോണ്ടന്റിന് അധികാരം; കെവൈസി മാദണ്ഡങ്ങളില്‍ ഇളവ്

ബാങ്കിങ് കറസ്‌പോണ്ടന്റിന് അധികാരം; കെവൈസി മാദണ്ഡങ്ങളില്‍ ഇളവ്

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കെവൈസി മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കളുടെ കെവൈസി അപ്‌ഡേഷന് ബാങ്കിങ് കറസ്‌പോണ്ടന്റിന് അനുവാദം നല്‍കി കൊണ്ടുള്ളതാണ് പുതിയ ഭേദഗതി. ഉപഭോക്താക്കളുടെ കെവൈസി പീരിയോഡിക് അപ്‌ഡേഷനും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പീരിയോഡിക് അപ്‌ഡേഷന് മുന്‍പ് ഉപഭോക്താവിനെ മൂന്ന് തവണ മുന്‍കൂട്ടി അറിയിക്കണം. ഇതില്‍ ഒരുതവണയെങ്കിലും കത്ത് മുഖേന ബാങ്കുകള്‍ അറിയിക്കണമെന്നും ആര്‍ബിഐയുടെ വിജ്ഞാപനത്തില്‍ പറയുന്നു.

ബാങ്കിങ് കറസ്‌പോണ്ടന്റുമാര്‍ ബാങ്കിന്റെ ഏജന്റുമാരായാണ് പ്രവര്‍ത്തിക്കുന്നത്. എന്‍ജിഒകള്‍, സ്വയംസഹായ ഗ്രൂപ്പുകള്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ തുടങ്ങിയവയാണ് ബിസിനസ് കറസ്‌പോണ്ടന്റുമാരായി പ്രവര്‍ത്തിക്കുന്നത്. കരാര്‍ അടിസ്ഥാനത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

ബാങ്കില്‍ നിന്ന് ആവശ്യമായ അനുമതി ലഭിച്ചിട്ടുണ്ടെങ്കില്‍, പ്രദേശത്തുള്ള കടയുടമയ്ക്കും ബാങ്കിങ് കറസ്‌പോണ്ടന്റുമാരായി പ്രവര്‍ത്തിക്കാവുന്നതാണ്. ബാങ്കിങ് സൗകര്യമില്ലാത്ത പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക, ബാങ്കിങ് സേവനങ്ങള്‍ നല്‍കുന്ന ബാങ്ക് ശാഖയുടെ വിപുലീകൃത വിഭാഗമാണ് ബിസിനസ് കറസ്‌പോണ്ടന്റ്.

വിജയൻ നായർ. പി (69) അന്തരിച്ചു

വിജയൻ നായർ. പി (69) അന്തരിച്ചു

തോന്നയ്ക്കൽ, മാടമൺമൂഴി ശ്രീപത്മത്തിൽ (കട്ടയ്ക്കാലിൽ വീട് ) വിജയൻ നായർ. പി (69)
എക്സ് മിലിട്ടറി & എൻ സി സി (യു ഡി ക്ലാർക്ക്)അന്തരിച്ചു.

ഭാര്യ: പത്മകുമാരി
മക്കൾ: വിപിൻ. വി. പി (കേരള യൂണിവേഴ്സിറ്റി), വിനീത്. വി. പി (യു കെ)

മരുമക്കൾ: അമൃത. എസ് (ബി.ആർ. സി ആറ്റിങ്ങൽ), ചന്ദനാഹരി (യു കെ )

സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്

രഞ്ജിതയ്‌ക്കെതിരായ അധിക്ഷേപം: ഡെപ്യൂട്ടി തഹസില്‍ദാറിനെ പിരിച്ചുവിടാന്‍ കലക്ടറുടെ ശുപാര്‍ശ

രഞ്ജിതയ്‌ക്കെതിരായ അധിക്ഷേപം: ഡെപ്യൂട്ടി തഹസില്‍ദാറിനെ പിരിച്ചുവിടാന്‍ കലക്ടറുടെ ശുപാര്‍ശ

കാസർകോട്: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാറെ പിരിച്ചുവിടാൻ ശുപാർശ. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാറായ എ പവിത്രനെയാണ് പിരിച്ചുവിടാൻ ജില്ലാ കലക്ടർ കെ ഇമ്പശേഖർ ശുപാർശ നൽകിയത്. ശുപാര്‍ശ കത്ത് റവന്യു വകുപ്പിന് കൈമാറി.

തുടർച്ചയായ അച്ചടക്ക ലംഘനം ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം. ഇതിനു മുമ്പ് നിരവധി മുന്നറിയിപ്പുകളും താക്കീതുകളും ഇയാൾക്ക് നല്‍കിയിട്ടുണ്ട്. നിരവധി നടപടികള്‍ക്ക് വിധേയനായിട്ടും നിരന്തരമായി റവന്യു വകുപ്പിനും സര്‍ക്കാരിനും അപകീര്‍ത്തി ഉണ്ടാക്കുന്ന പ്രവൃത്തികള്‍ ആവര്‍ത്തിച്ച് വരുന്നതിനാലാണ് പവിത്രനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടണം എന്ന ശുപാർശ ജില്ലാ കലക്ടർ സർക്കാരിന് നൽകിയ കത്തിൽ ഉൾപ്പെടുത്തിയത്.

ഹീനമായ നടപടിയെന്ന് മന്ത്രി കെ രാജനും മനുഷ്യത്വരഹിത നടപടി എന്ന് മന്ത്രി വീണാ ജോര്‍ജും വിഷയത്തിൽ പ്രതികരിച്ചിരുന്നു. രഞ്ജിതയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിന് പവിത്രനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. വിമാനാപകടത്തിലെ അനുശോചന പോസ്റ്റിന് താഴെയായിരുന്നു പവിത്രന്‍ മോശമായ കമന്റിട്ടത്. അധിക്ഷേപ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പവിത്രൻ മുമ്പും പലരെയും അധിക്ഷേപിച്ചിരുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. മുന്‍മന്ത്രിയും എംഎല്‍എയുമായ ഇ ചന്ദ്രശേഖരനെ അധിക്ഷേപിച്ചതിന് കഴിഞ്ഞ സെപ്റ്റംബറില്‍ പവിത്രനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കേരളത്തിൽ ബാലവേല കൂടുതലുള്ള 140 സ്ഥലങ്ങൾ കണ്ടെത്തി; 56 കുട്ടികളെ രക്ഷപ്പെടുത്തി

കേരളത്തിൽ ബാലവേല കൂടുതലുള്ള 140 സ്ഥലങ്ങൾ കണ്ടെത്തി; 56 കുട്ടികളെ രക്ഷപ്പെടുത്തി

കേരളത്തിൽ ബാലവേല കൂടുതലുള്ള 140 സ്ഥലങ്ങളുണ്ടെന്ന് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് കണ്ടെത്തി. സംസ്ഥാനത്ത് ബാലവേല കൂടുതലുള്ളത് വ്യവസായ നഗരമായ എറണാകുളം ജില്ലയാണ്.

തൊഴിൽ ചെയ്യുന്നവരും ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികളെയും തെരുവുകളിൽ താമസിക്കുന്നവരെയും കണ്ടെത്തുന്നതിനായി സംസ്ഥാനവ്യാപകമായി നടത്തിയ സർവേയിലാണ് ഇങ്ങനെയുള്ള സ്ഥലങ്ങൾ തിരിച്ചറിഞ്ഞത്. കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് 704 റെയ്ഡുകൾ നടത്തി. – ഭൂരിഭാഗവും കണ്ണൂരിലാണ് – ഇതിൽ 56 കുട്ടികളെ രക്ഷപ്പെടുത്തി പുനരധിവാസ സഹായം നൽകി.

ബാലവേലയിൽ കുടുങ്ങിക്കിടക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി 2017-ൽ ആരംഭിച്ച ശരണബാല്യം പദ്ധതിയുടെ ഭാഗമായിരുന്നു ഇത്. സമീപ വർഷങ്ങളിൽ, പൊലീസ്, തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യ വകുപ്പുകളുമായി ഏകോപിപ്പിച്ചുകൊണ്ട് കൂടുതൽ സുസ്ഥിരമായ ഇടപെടലുകൾ സാധ്യമാക്കാൻ ‘കാവൽ പ്ലസ്’എന്ന പദ്ധതിയുമായി ബന്ധിപ്പിച്ചുകൊണ്ട് ശക്തിപ്പെടുത്തി.

ഏറ്റവും കൂടുതൽ ബാലവേലയുള്ള സ്ഥലങ്ങൾ കണ്ടെത്തിയത് എറണാകുളം (30), ഇടുക്കി (13) എന്നിവിടങ്ങളിലാണ്, ഏറ്റവും കുറവ് പാലക്കാട്, കോഴിക്കോട് (4 വീതം) എന്നിവിടങ്ങളിലാണ്.

“കഴിഞ്ഞ വർഷം ബാലവേലയുമായി ബന്ധപ്പെട്ട കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. മുൻകാല പരിശോധനകളിൽ നിന്ന് ബാലവേല കൂടുതലുള്ള സ്ഥലങ്ങൾ ഞങ്ങൾ തിരിച്ചറിഞ്ഞു, കുടുംബങ്ങളുമായി വരുന്ന കുടിയേറ്റ തൊഴിലാളികളുടെ വാസസ്ഥലങ്ങൾ, അതിർത്തി പ്രദേശങ്ങൾ, തോട്ടങ്ങൾ, തുടങ്ങി ബാലവേല സാധ്യതയുള്ള പ്രദേശങ്ങൾ നിരീക്ഷിച്ചു. ജോലിയിൽ ഏർപ്പെടുന്നതോ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ജീവിക്കുന്നതോ ആയ കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി വഴി അവർക്ക് അഭയം, പരിചരണം, പുനരധിവാസം, സ്വദേശത്തേക്ക് കൊണ്ടുപോകൽ എന്നിങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നു,” വനിതശിശുവികസന വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

കേരളീയർ ഉൾപ്പെടുന്ന ബാലവേല കേസുകൾ വളരെ അപൂർവമാണ്, എന്നാൽ പൂർണ്ണമായും ഇല്ലാതായിട്ടില്ലെന്നും മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. “ബാലവേല കൂടുതലുള്ള കുട്ടികളിൽ ഭൂരിഭാഗവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്, അവർ കുടുംബത്തോടൊപ്പം ഇവിടെ വന്നവരാണ്, ചൂഷണത്തിന് ഇരയാകാനുള്ള സാധ്യത കൂടുതലാണ്. ഇവിടെ, ആളുകൾ കൂടുതൽ സംവേദനക്ഷമതയുള്ളവരാണ്. വിദ്യാഭ്യാസത്തെക്കുറിച്ച് കൂടുതൽ അവബോധം ഉണ്ട്, ”ഉദ്യോഗസ്ഥൻ പറഞ്ഞു.

“ചില ജില്ലകളിൽ, ഡാറ്റ പ്രകാരം തിരിച്ചറിഞ്ഞ ബാലവേല കൂടുതലുള്ള സ്ഥലങ്ങൾ കാണാനാകും, പക്ഷേ രക്ഷാപ്രവർത്തനങ്ങൾ നടന്നിട്ടില്ല. കാരണം, ബാലവേലയുടെ പരിധിയിൽ വരാത്ത, കഠിനാധ്വാനമില്ലാത്ത ജോലികളിൽ കുട്ടികൾ മാതാപിതാക്കളോടൊപ്പം ജോലി ചെയ്യുന്നതാണ് ഇതിന് കാരണം. അത്തരം കുട്ടികളെ അതിൽ നിന്നൊഴിവാക്കുന്നത് ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യും. ഈ കുട്ടികളെ അവരുടെ വീടുകളിൽ നന്നായി പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. ശിക്ഷാ നടപടികളെ മാത്രം ആശ്രയിക്കുന്നതിനേക്കാൾ നിരീക്ഷണം, അവബോധം, പുനരധിവാസം എന്നിവയാണ് കൂടുതൽ ഫലപ്രദമാണ്,” ഉദ്യോഗസ്ഥൻ പറഞ്ഞു.

രക്ഷപ്പെടുത്തിയ 56 കുട്ടികളിൽ ഭൂരിഭാഗവും പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾ (CNCP) എന്ന വിഭാഗത്തിൽ പെടുത്തി ഉചിതമായ പിന്തുണയ്ക്കായി ചൈൽഡ് വെൽഫെയർ കമ്മിറ്റികൾക്ക് റഫർ ചെയ്തു. ആവശ്യമുള്ളിടത്തെല്ലാം പൊലീസുമായി ഏകോപിപ്പിച്ചാണ് കുട്ടികളെ അവരുടെ കുടുംബങ്ങളിലേക്കോ സ്വദേശങ്ങളിലേക്കോ തിരിച്ചയച്ചത്.

ജില്ലാതല സർവേകളിലൂടെ തിരിച്ചറിഞ്ഞ ബാലവേല കൂടുതലുള്ള 140 സ്ഥലങ്ങൾ കണ്ടെത്തിയത് ഭാവിയിലെ ഇടപെടലുകൾക്കുള്ള പ്രധാന കേന്ദ്രങ്ങളാണ്.

തിരക്കേറിയ വാണിജ്യ കേന്ദ്രങ്ങൾ മുതൽ അർദ്ധ നഗര, ഗ്രാമീണ മേഖലകൾ വരെയുള്ള ഈ മേഖലകൾ പതിവ് പരിശോധനകളിലൂടെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും കുടുംബങ്ങളെ ബാലവേലയുടെ അപകടസാധ്യതകളെ കുറിച്ച് ബോധവൽക്കരിക്കുകയും ചെയ്യും. കുട്ടി നേരിടുന്ന സാഹചര്യത്തിനെ ആശ്രയിച്ച്, രക്ഷാപ്രവർത്തനവും സ്വദേശത്തേക്ക് കൊണ്ടുപോകലും തീരുമാനിക്കുക.

“ഒരു കുടുംബം കുട്ടിയെ പരിപാലിക്കാൻ യോഗ്യരല്ലെന്ന് കണ്ടെത്തിയാൽ, അവരെ നേരിട്ട് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ മേൽനോട്ടത്തിൽ, എൻ‌ജി‌ഒകൾ നടത്തുന്നതും ജില്ലാ റെസ്‌ക്യൂ ഓഫീസറുടെ നേതൃത്വത്തിലുള്ളതുമായ കാവൽ പ്ലസ് പ്രോഗ്രാമിലേക്ക് മാറ്റും,” ഉദ്യോഗസ്ഥർ പറഞ്ഞു.

2024-25 ൽ സംസ്ഥാനത്ത് നടന്ന 704 രക്ഷാപ്രവർത്തനങ്ങളിൽ ഭൂരിഭാഗവും കണ്ണൂരിലാണ് (141), എറണാകുളം (82), ഇടുക്കി (64) എന്നിവിടങ്ങൾ. എറണാകുളത്തും ഇടുക്കിയിലുമാണ് ഏറ്റവും കൂടുതൽ രക്ഷാപ്രവർത്തനങ്ങൾ നടന്നത് (12 കുട്ടികൾ വീതം).

പതിവ് പരിശോധനകൾക്ക് പുറമേ, കുട്ടികളെ ജോലിക്കെടുക്കുന്നതായി സംശയിക്കുന്ന കടകൾ, കമ്പനികൾ, മറ്റ് ജോലിസ്ഥലങ്ങൾ എന്നിവിടങ്ങളിൽ വനിതാ ശിശുക്ഷേമ വകുപ്പ് 266 പരിശോധനകൾ നടത്തി. ഉത്സവങ്ങളിലും ആറ്റുകാൽ പൊങ്കാല, ശബരിമല തീർത്ഥാടനം, ബീമാപള്ളി ഉറൂസ് തുടങ്ങിയ പൊതുപരിപാടികളിലും പ്രത്യേക പരിശോധനകൾ നടത്തി.

ബാലവേലയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും 56 കുട്ടികളെ രക്ഷിക്കേണ്ടിവന്നത് വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് സാമൂഹിക പ്രവർത്തകയും കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ മുൻ അംഗവുമായ ജെ സന്ധ്യ പറഞ്ഞു. “ഈ യാഥാർത്ഥ്യം നമുക്ക് അവഗണിക്കാൻ കഴിയില്ല.ബാലവേല മുക്തമാക്കാനുള്ള ശ്രമങ്ങളിൽ കേരളം മറ്റ് പല സംസ്ഥാനങ്ങളെക്കാളും വളരെ മുന്നിലാണെങ്കിലും, ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ഈ വിഷയത്തിൽ തുടർച്ചയായ ശ്രദ്ധ ആവശ്യമാണ്.

“ഈ കുട്ടികളിൽ പലരും കുടിയേറ്റ കുടുംബങ്ങളിൽ നിന്നുള്ളവരാണെന്നതാണ് കൂടുതൽ ആശങ്കാജനകമായ കാര്യം. ചെറുപ്പത്തിൽ തന്നെ കഠിനാധ്വാനം ചെയ്യുന്നത് സാധാരണമായി കണക്കാക്കപ്പെടുന്ന ചുറ്റുപാടുകളിൽ നിന്നുള്ളവരായിരിക്കാം അവർ. നേരത്തെ തന്നെ ശ്രദ്ധിച്ചില്ലെങ്കിൽ, ഈ രീതി ഇവിടെയും തുടരാനുള്ള സാധ്യതയുണ്ട്. കുട്ടികളെ രക്ഷിക്കുക മാത്രമല്ല, ഈ രീതി പൂർണ്ണമായും ഇല്ലാതാക്കണം,” സന്ധ്യ പറഞ്ഞു.

അതിശക്തമായ മഴ: രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഒമ്പതിടത്ത് ഓറഞ്ച്

അതിശക്തമായ മഴ: രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഒമ്പതിടത്ത് ഓറഞ്ച്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് (kerala rain) സാധ്യത. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പാണുള്ളത്. ഈ ജില്ലകളില്‍ റെഡ് അലര്‍ട്ടാണുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പാണുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുമുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറഞ്ഞു. വടക്കന്‍ കര്‍ണാടക, അതിനോട് ചേര്‍ന്നുള്ള തെലുങ്കാന -റായലസീമയ്ക്ക് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നതായും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജൂണ്‍ 14 മുതല്‍ 16 തീയതികളില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂണ്‍ 13 മുതല്‍ 17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ 14 മുതല്‍ 16 വരെ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്.

‘ഭാര്യയും മക്കളും വിചാരിച്ചതിലും ബുദ്ധിമതികളാണ്, അച്ഛനെന്ന നിലയിൽ വിജയമാണെന്ന് തോന്നിയ നിമിഷം’: കൃഷ്ണകുമാർ

‘ഭാര്യയും മക്കളും വിചാരിച്ചതിലും ബുദ്ധിമതികളാണ്, അച്ഛനെന്ന നിലയിൽ വിജയമാണെന്ന് തോന്നിയ നിമിഷം’: കൃഷ്ണകുമാർ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ പ്രതിസന്ധികളിലൂടെയായിരുന്നു നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ കുടുംബം കടന്നു പോയത്. വിഷമഘട്ടങ്ങളെയെല്ലാം കൃഷ്ണകുമാറിന്റെ കുടുംബം ഒറ്റക്കെട്ടോടെയാണ് നേരിട്ടത്. ഇപ്പോഴിതാ തന്റെ 57-ാം പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ വൈകാരികമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് കൃഷ്ണകുമാർ.

ഈ 57-ാമത്തെ വയസിൽ ജീവിതത്തിലെ ഏറ്റവും കഠിനമായ പ്രതിസന്ധിയിലൂടെയാണ് താനും കുടുംബവും കടന്നുപോയതെന്ന് അദ്ദേഹം കുറിച്ചു. ഈ ഒരനുഭവം ജീവിതത്തിൽ പലതും തിരിച്ചറിയാൻ അവസരം തന്നു. ഭാര്യയും മക്കളും ഞാൻ വിചാരിച്ചതിലും ശക്തരും ബുദ്ധിമതികളുമാണ്.

അച്ഛനെന്ന സ്ഥാനത്ത് ഞാനൊരു വിജയമാണെന്നു സ്വയം തോന്നിയ നിമിഷമായിരുന്നു അതെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു. തകർന്നു എന്ന് തോന്നിയിടത്തു നിന്നും കുടുംബത്തോടെ ഉയിർത്തെഴുന്നേൽക്കാൻ കരുത്തു തന്ന എല്ലാവർക്കും നന്ദിയെന്നും കൃഷ്ണകുമാർ കുറിച്ചിട്ടുണ്ട്.

കൃഷ്ണകുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

ഇന്ന് എനിക്ക് 57 വയസ്സ്.. ഈ പിറന്നാളിന് സുഖവും സൗന്ദര്യവും അല്പം കൂടുതലാണ്. ഒരു പുതിയ ജന്മം ആരംഭിച്ച തോന്നൽ..

ജീവിതത്തിൽ നല്ലതും അത്ര നല്ലതല്ലാത്തതുമായ ഒരുപാടു സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടിട്ടുണ്ട്. അന്ന് പ്രയം കുറവായിരുന്നു. ഇന്നത്തേതിനേക്കാൾ ആരോഗ്യമുണ്ടായിരുന്നു. അതിനാൽ അന്ന് അത് എളുപ്പം തരണം ചെയ്തു..

ഇന്ന് ഈ 57 മത്തെ വയസ്സിൽ ജീവിതത്തിലെ ഏറ്റവും കഠിനമായ ഒരു പ്രതിസന്ധിയിലൂടെ ആണ് ഞാനും കുടുംബവും കടന്നുപോയത്.. FIR ൽ ഇട്ട വകുപ്പുകൾ കടുപ്പമേറിയതായിരുന്നു. 36 കൊല്ലം മുൻപ് ദൂരദർശനിലൂടെ മാധ്യമരംഗത്തുന്നു ജീവിതമാരംഭിച്ച എനിക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ടായിട്ടും ചില ചാനലുകൾ സത്യം എന്തെന്ന് അന്വേഷിക്കാതെ രണ്ടുമൂന്നു മണിക്കൂർ ഞങ്ങളെ പ്രതിസ്ഥാനത്തു നിർത്തി പറയാൻ കഴിയാത്ത ഒരു അവസ്ഥയിലേക്ക് കൊണ്ടുപോയി.

പ്രത്യേകിച്ച് ദിയയെ. പക്ഷേ കേരള സമൂഹം ഒന്നടങ്കം ശരിയേതെന്നു തിരിച്ചറിഞ്ഞു ഞങ്ങൾക്കനുകൂലമായി പ്രതികരിച്ചപ്പോൾ എല്ലാം മാറി മറിഞ്ഞു. ഈ ഒരു അനുഭവം ജീവിതത്തിൽ പലതും തിരിച്ചറിയാൻ അവസരം തന്നു..ഞങ്ങളുടെ കുടുംബം അനുഗ്രഹീതമാണ്.

‘ഞാന്‍ സുരക്ഷിത, സഹപ്രവര്‍ത്തകര്‍ മരിച്ചിട്ടുണ്ട്, നിരവധി പേരെ കാണ്മാനില്ല’; അഹമ്മദാബാദില്‍ നിന്നും എലിസബത്ത്

ഭൂമിയിൽ ഇന്നും ബഹുഭൂരിപക്ഷം പേരും സത്യത്തിന്റെ ഭാഗത്താണ്. ശക്തരായ സുഹൃത്തുക്കൾ എനിക്കുണ്ട്. ഭാര്യയും മക്കളും ഞാൻ വിചാരിച്ചതിലും ശക്തരും ബുദ്ധിമതികളുമാണ്. കേരള സമൂഹത്തിന്റെ പക്വത അഭിനന്ദനാർഹമാണ്. അച്ഛനെന്ന സ്ഥാനത്ത് ഞാനൊരു വിജയമാണെന്നു സ്വയം തോന്നിയ നിമിഷം.

കൃഷ്ണകുമാറിന്റേയും മകളുടേയും പരാതി; കേസ് ക്രൈംബ്രാഞ്ചിന്, പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്

ഇനിയും പലതും പറയാനുണ്ട്. വലിച്ചു നീട്ടുന്നില്ല. ഇത്രയും കാലം ആരോഗ്യത്തോടെ ഇവിടെ ജീവിക്കാൻ അവസരം തന്ന ദൈവത്തിനു നന്ദി. തകർന്നു എന്നു തോന്നിയിടത്തു നിന്നും കുടുംബത്തോടെ ഉയിർത്തെഴുന്നേൽക്കാൻ കരുത്തു തന്ന എന്റെ പ്രിയ സഹോദരീ സഹോദരങ്ങൾക്കും എന്റെ നന്ദി