by Midhun HP News | Apr 25, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ഡയറ്റ് യുപിഎസിൽ പുതുതായി അനുവദിക്കപ്പെട്ട വർണ്ണ കൂടാരത്തിന്റെ നിർമ്മാണ ഉദ്ഘാടനം ഒ എസ് അംബിക എംഎൽഎ നിർവഹിച്ചു. പ്രൈമറി വിദ്യാഭ്യാസരംഗം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ലിറ്റിൽ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വർണകൂടാരങ്ങൾ നിർമ്മിക്കുന്നത്.
10 ലക്ഷം രൂപയാണ് അടങ്കൽ തുക. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ്. കുമാരി പുതുവർഷത്തിലേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ തുളസീധരൻ നായർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ. എസ്, വാർഡ് കൗൺസിലർ ബിനു. എസ്, ആറ്റിങ്ങൽ എ ഇ ഒ സജി, ബി ബിആർസി ബി.പി.സി. വിനു.ബി ആർ സി ട്രെയിനർ ലീന എസ് എൽ, സി.ആർ. സി.സി റീന ക്ലീറ്റസ് എന്നിവർ സംസാരിച്ചു. എസ്.എം.സി ചെയർമാൻ അഡ്വ: ശ്രീകുമാർ അധ്യക്ഷനായിരുന്നു. വിജയ് ബാബു സ്വാഗതവും ഹെഡ് മിസ്ട്രസ് ഇൻ ചാർജ് – സിന്ധു വി.എസ് നന്ദിയും പറഞ്ഞു
by Midhun HP News | Apr 25, 2025 | Latest News, ജില്ലാ വാർത്ത
ജമ്മു കാശ്മീരിലെ പഹൽ ഗ്രാമിൽ ഭീകരാക്രമണത്തിൽ അതിദാരുണമായി കൊല ചെയ്യപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടും ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ടും മനുഷ്യ മനസാക്ഷിയെ നടുക്കിയ ഈ ഭീകര പ്രവർത്തനത്തിനെതിരെ ഭീകര വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊണ്ടും ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിഴക്കേ നാലുമുക്ക് ജംഗ്ഷനിൽ മെഴുകുതിരി തെളിയിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു.
ഡിസിസി മെമ്പർ ആറ്റിങ്ങൽ സതീഷ്, മണ്ഡലം പ്രസിഡന്റ് എച്ച്.ബഷീർ, എ എം താഹ, ആർ തുളസീദാസ്, സുരേന്ദ്രൻ നായർ, ഷൈജു ചന്ദ്രൻ, കിരൺ കൊല്ലമ്പുഴ, എസ് ഭാസി, ആലംകോട് പ്രകാശ്, ആർ വിജയകുമാർ വിജയൻ സോപാനം, സുരേഷ് ബാബു, അരുൺകുമാർ, മധുസൂദനൻ പിള്ള, മോഹനൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി.
by Midhun HP News | Apr 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അംഗനവാടിയിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ സ്കൂട്ടർ ഇടിച്ച് മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം. ഇന്നലെ വൈകിട്ടായിരുന്നു അപകടം.തച്ചോട്ടുകാവ് മഞ്ചാടി ചൈത്രം വീട്ടിൽ സിബിൽ ആൻസി ദമ്പതികളുടെ ഏകമകൾ ഇസാ മരിയ സിബിൻ ആണ് മരിച്ചത്. വീടിന് സമീപമുള്ള അംഗനവാടിയിൽ നിന്ന് അമ്മ ആൻസിക്കൊപ്പം വീട്ടിലേക്ക് കയറുന്ന വഴിയിലായിരുന്നു അപകടം. അമ്മുമ്മ സുധ, അമ്മാവൻ രാജു എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇവർ നിന്നിരുന്ന സ്ഥലത്തേക്ക് അമിതവേഗതിയിലെത്തിയ സ്കൂട്ടർ പാഞ്ഞുകയറുകയായിരുന്നു.
അപകടത്തിൽ സ്കൂട്ടർ യാത്രികനടക്കം എല്ലാവരും റോഡിലേക്ക് തെറിച്ചുവീണു. സ്കൂട്ടർ വീടിന്‍റെ മതിലിൽ ഇടിച്ചാണ് നിന്നത്. കുഞ്ഞിനെ ഉടൻ കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും തുടർന്ന് എസ്എടി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ എല്ലാവർക്കും പരിക്കേറ്റിട്ടുണ്ട്. സ്കൂട്ടർ ഓടിച്ചിരുന്ന കാപ്പിവിള സ്വദേശി വിനോദിന്‍റെ നില ഗുരുതരമാണ്
by Midhun HP News | Apr 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ചൊവ്വാഴ്ച സർവകാല റെക്കോർഡിലേക്ക് എത്തിയ സ്വർണവില ബുധനാഴ്ചതന്നെ കുത്തനെ കുറഞ്ഞിരുന്നു. ഇന്നലെ 80 രൂപയുടെ ഇടിവാണ് പവന്റെ വിലയിലുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 72,040 രൂപയാണ്. ഭൗന്മാരാഷ്ട്രീയ പ്രശനങ്ങൾ സ്വർണവില ഉയർത്തിയേക്കും എന്ന സൂചനകളാണ് വിപണിയിൽ നിന്നും ലഭിക്കുന്നത്.
ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് എത്തിയ സ്വർണവില ഉപഭോക്താക്കൾ ലാഭമെടുത്ത് പിരിഞ്ഞതോടെ കുറഞ്ഞിരുന്നു. താരിഫ് കുറയ്ക്കാൻ ട്രംപ് തീരുമാനിച്ചേക്കും എന്ന സൂചന വില കുറയാനുള്ള മറ്റൊരു കാരണമാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 9005 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7410 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.
by Midhun HP News | Apr 25, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: എല്ലാവർക്കുമൊപ്പം എല്ലാവർക്കും വേണ്ടി അതിലൂടെ വികസിത കേരളം അതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു .
ഇന്നലെ ആറ്റിങ്ങൽ ദ്വാരക ആഡിറ്റോറിയത്തിൽ നടന്ന ആറ്റിങ്ങൽ നോർത്ത് ജില്ലാ കൺവെൻഷനും നേതൃ സമ്മേളനവും ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
യുപിഎ സർക്കാർ 2004 മുതൽ ഭരിച്ച 10 വർഷം രാജ്യത്തിന് സമ്മാനിച്ചത് ദുരിതം മാത്രമായിരുന്നു .വലിയ പ്രതീക്ഷയോടെയാണ് ജനങ്ങൾ അവരെ തെരഞ്ഞെടുത്തത് .പക്ഷേ നിരാശയാണ് ജനങ്ങൾക്ക് അവർകൊടുത്തത് .സാമ്പത്തിക രംഗം തകർന്നു .അഴിമതി ,വിലക്കയറ്റം എന്നിവ കൊണ്ട് ജനം പൊറുതിമുട്ടി ,നിക്ഷേപം മടങ്ങി പോവുകയും കുറയുകയും ചെയ്‌തു .ദുർബലമായ ഇന്ത്യയായി . തുടർന്ന് ജനങ്ങൾ നരേന്ദ്ര മോദി സർക്കാരിന് അവസരം കൊടുത്തു . രാജ്യത്ത് വലിയ പുരോഗതിയാണ് ഉണ്ടായത് .അത് ജനങ്ങൾക്ക് തന്നെ ബോധ്യം വരികയും ചെയ്‌തു .വികസനം ,തൊഴിൽ ,നിക്ഷേപം തുടങ്ങി സർവ മേഖലകലകളിലും വലിയ മാറ്റമാണ് വന്നത് . 98 % ഫോണുകൾ പുറത്ത് നിന്നും വരുത്തിയ രാജ്യത്ത് മോദി വന്നതോടെ ഭാരതത്തിൽ ഉണ്ടാക്കി പുറത്തേയ്ക്ക് പോകുന്ന അവസ്ഥയായി .രാജ്യത്തിന് വലിയ കുതിപ്പുണ്ടായി .ലോകരാജ്യങ്ങൾ ഭാരതത്തെ അംഗീകരിക്കാനും വാഴ്ത്താനും തുടങ്ങി
ജനങ്ങൾ വിശ്വസിച്ച് വോട്ട് ചെയ്‌ത കേരളത്തെ കടം വാങ്ങാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയിൽ സിപിഎം എത്തിച്ചു .അടിസ്ഥാന വികസന കാര്യത്തിൽ കേരളം പൂജ്യമാണ് . നരേന്ദ്ര മോദിയുടെ പദ്ധതികളെടുത്ത് ഞങ്ങളുടേതെന്ന് പറയുന്നു . മുഖ്യമന്ത്രി ആഘോഷത്തിലാണ് . ആശമാർക്ക് ,തൊഴിലാളികൾക്ക് ,പെൻഷൻകാർക്ക് ,യുവാക്കൾക്ക് ആഘോഷമുണ്ടോ ജനങളുടെ ജീവിത നിലവാരം ഉയർത്താൻ സി പി എമ്മിന് താല്പര്യമില്ല .കോൺഗ്രസ് അഴിമതിയിലാണ് .എവിടെയും അതാണ് സ്ഥിതി .ബിജെപി ഒരു മതത്തിനോ ജാതിക്കോ വേണ്ടി വേർ തിരിവ് കാണിച്ചിട്ടില്ല .കേരളത്തിൻറെ രാഷ്ട്രീയ ചരിത്രം മാറ്റാൻ ജനങ്ങൾ തയ്യാറാണ് .ബിജെപി ഉന്നമിടുന്നത് വികസിത കേരളമാണെന്നും അതിന് വേണ്ടിയാകണം പ്രവർത്തനമെന്നും, വികസിത കേരളം എന്നെഴുതിയ ബിജെപി കൊടി പാറിപറക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു .നോർത്ത് ജില്ലാ പ്രസിഡൻറ് റെജി കുമാർ അധ്യക്ഷനായിരുന്നു .
ഭീകര വാദം എന്നത് ഭീരുത്വം വി . മുരളീധരൻ
ഭീകരവാദം എന്നത് ഭീരുത്വമാണെന്നും ,മോദി ഭരണത്തിലൂടെ കാശ്മീർ വലിയ പുരോഗതി കൈവരിക്കുന്നതിലുള്ള പാകിസ്ഥാൻറെ അസഹിഷ്ണതയുടെ ബാക്കി പത്രമാണ് ഇപ്പോൾ നടന്നത് . കാശ്മീരിലെ ജനങ്ങൾ പാകിസ്ഥാനെതിരെ തെരുവിലിറങ്ങുന്ന കാഴ്‌ചയാണ് അവിടെ ഇപ്പോളുള്ളത് . കശ്‍മീരിൽ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നപ്പോൾ സിപിഎം ഇവിടെ ആഘോഷമാക്കുകയായിരുന്നു .അവർ പാർട്ടി ഓഫീസിൻറെ ഉദ്‌ഘാടനം നടത്തി ആഘോഷിക്കുന്ന തിരക്കിലായിരുന്നു .സിപിഎം സെക്രട്ടറി പറയുന്നത് 370 വകുപ്പ് എടുത്ത് കളഞ്ഞത് കൊണ്ടാണെന്നാണ് . .ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തെ പിന്തുണച്ചവരാണ് ഇവർ . വ്യവസായങ്ങൾ വന്നു വെന്നാണ് മന്ത്രി പറയുന്നത് .എന്നാൽ വിഴിഞ്ഞത്തിൻറെ പ്രയോജനം പോലും കേരത്തിന് കിട്ടാത്ത സാഹചര്യമാണുള്ളത് . കേരളത്തിൽ അപ്രഖ്യാപിത ഇൻഡി സഖ്യമാണ് .സഹകരണത്മക പ്രതിപക്ഷമാണിവിടെ .വർക്കല തലശ്ശേരി ടൂറിസം പദ്ധതിക്ക് കേന്ദ്രം തുക അനുവദിച്ചപ്പോൾ ക്ലിഫ് സംരക്ഷിക്കാൻ പോലും സംസ്ഥാന സർക്കാരിന് കഴിയുന്നില്ല അതാണ് സ്ഥിതിയെന്നും വി . മുരളീധരൻ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു .
വീരളം ക്ഷേത്രത്തിന് മുന്നിൽ നിന്നും താലപ്പൊലിയും മുത്തുകുടകളുമായി സംസ്ഥാന പ്രസിഡൻറിനെ വേദിയിലേക്ക് ആനയിച്ചു .വേദിക്ക് സമിപം സ്ഥാപിച്ചിരുന്ന ജില്ലയിൽ ബലിദാനികളായ പ്രവർത്തകരുടെ ചിത്രത്തിന് മുന്നിൽ പുഷ്‌പങ്ങൾ അർപ്പിച്ചശേഷം രാജീവ് ചന്ദ്രശേഖർ വേദിയിലെത്തി .വന്ദേമാതരത്തോടെ കൺവെൻഷൻ ആരംഭിച്ചു . മുൻ കേന്ദ്ര മന്ത്രി വി . മുരളീധരന് പുറമെ സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാവ് കെ . രാമൻപിള്ള , സംസ്ഥാന സെക്രട്ടറി അഡ്വ.എസ് .സുരേഷ് ബിജെപി സംസ്ഥാന നേതാക്കളായ തോട്ടയ്ക്കാട് ശശി .പാലോട് സന്തോഷ് ,മുല്ലശ്ശേരി മധു ,ഒറ്റൂർ മോഹനദാസ് ,ഭുവനേന്ദ്രൻ ,ജില്ലാ നേതാക്കളായ ബാലമുരളി , ഇലകമൺ സതീശൻ ,രാജേഷ് മാധവൻ ,ആറ്റിങ്ങൽ സന്തോഷ് , മണമ്പൂർ ദിലീപ് ,മടവൂർ സന്തോഷ് ,വക്കം സുനിൽകുമാർ ,ഷീബ ഷൈജു ,രാജലക്ഷ്മി ,ദീപ സുരേഷ് വിജി ബാബു ,വിജി വർക്കല തുടങ്ങി വിവിധ തലങ്ങളിലെ നേതാക്കൾ പങ്കെടുത്തു .തിരുവനന്തപുരം നോർത്ത് ജില്ലയിലെ 10 സംഘടനാ മണ്ഡലങ്ങളിൽ നിന്നുള്ള ആയിരത്തോളം പ്രവർത്തകരാണ് കൺവെൻഷനിൽ പങ്കെടുത്തത് .തുടർന്ന് നേതൃ സമ്മേളനവും നടന്നു.
by Midhun HP News | Apr 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങൾ വർധിച്ച സാഹചര്യത്തിൽ അതിനെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ അധ്യാപകരെ സജ്ജരാക്കുന്നു. സംസ്ഥാനത്തെ 1.7 ലക്ഷം സ്കൂൾ അധ്യാപകരെ സൈബർ സുരക്ഷയെയും അനുബന്ധ വശങ്ങളെയും കുറിച്ച് പരിശീലിപ്പിക്കാനാണ് നീക്കം. സംസ്ഥാന പൊലീസും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്നാണ് പരിശീലനത്തിനു കളമൊരുക്കുന്നത്.
ഏകദേശം 38 ലക്ഷം വിദ്യാർഥികളിൽ ഇന്റർനെറ്റിന്റെ ശരിയായ ഉപയോഗം സംബന്ധിച്ചു അവബോധമുണ്ടാക്കാൻ അധ്യാപകരെ ഉപയോഗിക്കുക എന്നതാണ് പദ്ധതിയുടെ ആശയം. സൈബർ തട്ടിപ്പുകൾ, മറ്റ് തെറ്റായ പ്രവണതകൾ ഉൾപ്പെടെയുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഇന്റർനെറ്റിന്റെ ഉത്തരവാദിത്വപരമായ ഉപയോഗത്തിന്റെ ആവശ്യകതയെക്കുറിച്ച് പരിശീലനം കിട്ടിയ അധ്യാപകർ കുട്ടികളെ ബോധവത്കരിക്കും.
മെയ് 13 ന് ആരംഭിക്കുന്ന അഞ്ച് ദിവസത്തെ റിഫ്രഷർ കോഴ്‌സിൽ അധ്യാപകർക്ക് ഈ വിഷയത്തിൽ ക്ലാസുകൾ നൽകും. സൈബർ സുരക്ഷയെക്കുറിച്ചുള്ള ക്ലാസുകൾ അധ്യാപകരായ മാസ്റ്റർ ട്രെയിനർമാർ കൈകാര്യം ചെയ്യുമെന്ന് സംസ്ഥാന കൗൺസിൽ ഓഫ് എജ്യുക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിങ് (എസ്‌സിഇആർടി) ഡയറക്ടർ ജയപ്രകാശ് ആർകെ പറഞ്ഞു.
സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് അടിസ്ഥാന അവബോധം സൃഷ്ടിക്കാൻ കഴിയുന്നതായിരിക്കും പരിശീലനത്തിന്റെ ഉള്ളടക്കം. ലോവർ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർഥികൾക്കിടയിൽ അധ്യാപകർക്ക് വിവരങ്ങൾ പങ്കിടാൻ കഴിയുന്ന തരത്തിലാണ് കോഴ്‌സ് വിഭാവനം ചെയ്തിരിക്കുന്നതെന്നും ജയപ്രകാശ് പറഞ്ഞു.
വിദ്യാർഥികൾക്ക് പുറമേ സൈബർ സുരക്ഷയെക്കുറിച്ചും അനുബന്ധ വശങ്ങളെക്കുറിച്ചും രക്ഷിതാക്കളെ ബോധവത്കരിക്കാനും അധ്യാപകരെ ചുമതലപ്പെടുത്തും. അധ്യാപകർ അവരുമായി സംവദിക്കും. അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ ഒന്നിച്ച് സൈബർ ഭീഷണിയെ നേരിടുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
1 മുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർഥികളെ കൂടുതലായി ബാധിക്കുന്ന സൈബർ ഗ്രൂമിങ്, ഓൺലൈൻ ഭീഷണികൾ, മൊബൈൽ ആസക്തി, അനധികൃത ആക്‌സസ് തുടങ്ങിയവ സംബന്ധിച്ച് അവബോധം നൽകും. യഥാർഥ ജീവിത കഥകൾ, സംവേദനാത്മകമായ ക്വിസ് പ്രോഗ്രാമുകൾ, കുറ്റകൃത്യങ്ങൾ പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ എന്നിവയെല്ലാം പരിശീലന പരിപാടികളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു ഒരു പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
സാങ്കേതിക വിദ്യ അതിവേഗം ഉൾക്കൊള്ളുന്നവരാണ് കുട്ടികൾ. എന്നാൽ അതിലെ അപകട സാധ്യത വിലയിരുത്താനുള്ള അവരുടെ കഴിവ് ദുർബലമായിരിക്കും. അനുദിനം വളരുന്ന ഒരു രംഗം കൂടിയായതിനാൽ ഡിജിറ്റൽ വിവേചനബുദ്ധി ഉപയോഗിച്ച് അവരെ ശാക്തീകരിക്കുന്നതിനുള്ള മാർഗം കൂടി നടപ്പാക്കാനാണ് ആലോചിക്കുന്നത്.
ഓൺലൈൻ വഴി സ്വകാര്യ ഉള്ളടക്കം പങ്കിടുന്ന തട്ടിപ്പിനു ഇരയാകുന്ന ഹൈസ്കൂൾ വിദ്യാർഥിനിയുടെ കഥ കുട്ടികൾക്കു പറഞ്ഞു കൊടുക്കുന്നുണ്ട്. ഇത്തരം കഥകൾ കുട്ടികളിൽ സഹാനുഭൂതിയും ജാഗ്രതയും വളർത്തും. ഈ കഥ പറഞ്ഞ ശേഷം ഇതിന്റെ അനന്തഫലങ്ങൾ സംബന്ധിച്ചു അവരുമായി സംവദിക്കും.
ഐടി, പോക്സോ നിയമങ്ങളുടെ പരിരക്ഷകൾ, സ്വകാര്യത സൂക്ഷിക്കാനുള്ള കരുതൽ, അജ്ഞാത കോൺടാക്റ്റുകൾ ഒഴിവാക്കൽ, ഭയമില്ലാതെ സംസാരിക്കാൻ ശീലിക്കൽ തുടങ്ങിയ പ്രായോഗിക പരിശീലനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മനഃശാസ്ത്രപരമായ സമീപനങ്ങളും പരീശീലനത്തിന്റെ ഭാഗമാണെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
Recent Comments