ട്രെയിനിന് അടിയിൽപെട്ട് തിരുവനന്തപുരം സ്വദേശി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം

ട്രെയിനിന് അടിയിൽപെട്ട് തിരുവനന്തപുരം സ്വദേശി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം

ചെന്നൈ: ട്രെയിനിന് അടിയിൽ പെട്ട് മലയാളി സ്റ്റേഷൻമാസ്റ്റർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കീഴാരൂർ സ്വദേശി അനു ശേഖർ (31) ആണ്‌ മരിച്ചത്. മധുര കല്ലിഗുഡി സ്റ്റേഷനിലെ സ്റ്റേഷൻമാസ്റ്ററായിരുന്നു. ചെങ്കോട്ട – ഈറോഡ് ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. കാൽവഴുതി ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു. സ്റ്റേഷനിലുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സംഭവ സ്ഥലത്തുവെച്ചുതന്നെ അനുശേഖർ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

ആറ്റിങ്ങൽ കരിച്ചയിൽ അമ്പലത്തും വാതുക്കൽ മുടിപ്പുര ദേവീക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഫെബ്രുവരി 23മുതൽ

ആറ്റിങ്ങൽ കരിച്ചയിൽ അമ്പലത്തും വാതുക്കൽ മുടിപ്പുര ദേവീക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഫെബ്രുവരി 23മുതൽ

ആറ്റിങ്ങൽ കരിച്ചയിൽ അമ്പലത്തും വാതുക്കൽ മുടിപ്പുര ദേവീക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഫെബ്രുവരി 23ന് ആരംഭിച്ച് മാർച്ച് രണ്ടിന് സമാപിക്കും.

ഫെബ്രുവരി 23, 27 എന്നീ ദിവസങ്ങളിൽ അന്നദാനം ഉണ്ടായിരിക്കും. ഫെബ്രുവരി 26നു രാവിലെ 8.30നു ആറ്റിങ്ങൽ പൊങ്കാല, മാർച്ച് 2 നു ഉച്ചയ്ക്ക് 3 മണിയ്ക്ക് തിരു ആറാട്ട് എഴുന്നള്ളത്ത്, രാത്രി 8നും 9നും മദ്ധ്യേ നടക്കുന്ന തൃക്കൊടിയിറക്കോടെ ഉത്സവം സമാപിക്കും. തിരു മഹോത്സവത്തിന്റെ ഭാഗമായി നൃത്ത വിസ്മയം, കരോക്കെ ഗാനമേള, നാടകം വാഴ്‌വേമായം, സംഗീത സദസ്സ്, ഗാനമഞ്ജരി തുടങ്ങിയവയും സംഘടിപ്പിക്കും.

എസ് സുഗുണൻ (65) അന്തരിച്ചു

എസ് സുഗുണൻ (65) അന്തരിച്ചു

ആറ്റിങ്ങൽ: കുന്നുവാരം മുളയ്ക്കൽ വീട്ടിൽ എസ് സുഗുണൻ (65) അന്തരിച്ചു.
ഭാര്യ: പരേതയായ കെ ഭാസുരാംഗി.
മക്കൾ: എസ് സുജിത്ത്, എസ് സുനിൽ, എസ് സുചിത്ര, എസ് ശ്രീലക്ഷി.
മരുമക്കൾ: സരിത എസ്, അശ്വതി വി സന്തോഷ് എം, ഷിജു എസ്.
സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.

ആറ്റിങ്ങൽ കരിച്ചയിൽ അമ്പലത്തും വാതുക്കൽ മുടിപ്പുര ദേവീക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ഫെബ്രുവരി 23മുതൽ

ചിറയിൻകീഴ് പുരവൂർ ശ്രീ അയ്യരു മഠം ശിവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവും അമ്മൻ കൊടയും ഇന്നു മുതൽ

ചിറയിൻകീഴ് പുരവൂർ ശ്രീ അയ്യരു മഠം ശിവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവവും അമ്മൻ കൊടയും ഇന്നു മുതൽ (ഫെബ്രുവരി 20) ഫെബ്രുവരി 27 വരെ നടക്കും. ഒന്നാം ദിവസം മുതൽ അഞ്ചാം ദിവസം വരെ രാവിലെ 7 മണിക്ക് 101 കലത്തിൽ പൊങ്കാല, ആറാം ദിവസം രാവിലെ 7 മണിക്ക് 51 കലത്തിൽ പൊങ്കാല, എല്ലാ ദിവസവും ഉച്ചയ്ക്ക് 12ന് സമൂഹസദ്യയും ഉണ്ടായിരിക്കും. കരോക്കെ, ഗാനമേള, സൂപ്പർ ഹിറ്റ് ഗാനമേള, നാടകം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.

ഇന്‍സുലിന്‍ കുത്തിവെയ്ക്കണ്ട, പ്രമേഹത്തിന് ഇന്‍ഹേലര്‍; ആറ് മാസത്തിനകം വിപണിയില്‍

ഇന്‍സുലിന്‍ കുത്തിവെയ്ക്കണ്ട, പ്രമേഹത്തിന് ഇന്‍ഹേലര്‍; ആറ് മാസത്തിനകം വിപണിയില്‍

തിരുവന്തപുരം: പ്രമേഹബാധിതരായ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും മൂക്കിലൂടെ വലിച്ചെടുക്കാവുന്ന ഇന്‍ഹേലര്‍ ഇന്‍സുലിന്‍ അഫ്രെസ 6 മാസത്തിനകം ഇന്ത്യന്‍ വിപണിയില്‍ എത്തും. മാന്‍കൈന്‍ഡ് കോര്‍പറേഷന്‍ വികസിപ്പിച്ച അഫ്രെസ ഇന്‍ഹലേഷന്‍ പൗഡറിന്റെ വിതരണത്തിനും സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസസേഷന്‍ കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു. സീപ്ലയാണ് വിതരണക്കാര്‍.

ആഹാരം കഴിക്കുന്നതിന് തൊട്ടുമുമ്പാണ് ഇന്‍ഹേലര്‍ ഉപയോഗിക്കേണ്ടത്. ഇന്‍സുലിന്‍ കുത്തിവെയ്ക്കുന്നതിനേക്കാള്‍ ഇന്‍ഹേലര്‍ ഫലം ചെയ്യുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

കുത്തിവയ്ക്കുമ്പോള്‍ 3 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഇന്‍ഹേലര്‍ ആറോ എട്ടോ യൂണിറ്റ് വേണ്ടിവരും. 3 തോതുകളിലുള്ള കാട്രിജിലാണ് ഇന്‍ഹേലര്‍ ഉപയോഗിക്കാനുള്ള മരുന്ന് ലഭിക്കുക. ഇന്‍സുലിന്‍ പമ്പ് ഉപയോഗിക്കുന്ന ടൈപ്പ് വണ്‍ പ്രമേഹ രോഗികള്‍ക്കും ഇത് ഫലപ്രദമാണെന്ന് കണ്ടെത്തയിട്ടുണ്ട്.

പുതുക്കിയ സമയം എല്ലാ വിദ്യാർഥികളും അറിഞ്ഞുവെന്നു ഉറപ്പു വരുത്തണം. നോട്ടീസ് ബോർഡുകളിൽ അവ പ്രദർശിപ്പിക്കണമെന്നും സർക്കുലറിൽ പറയുന്നു.

പുതുക്കിയ സമയം എല്ലാ വിദ്യാർഥികളും അറിഞ്ഞുവെന്നു ഉറപ്പു വരുത്തണം. നോട്ടീസ് ബോർഡുകളിൽ അവ പ്രദർശിപ്പിക്കണമെന്നും സർക്കുലറിൽ പറയുന്നു.

തിരുവനന്തപുരം: ​ഹയർ സെക്കൻഡറി ഒന്നാം വർഷ പൊതു പരീക്ഷയിൽ മാർച്ച് 29നു നടത്താനിരുന്ന ഇം​ഗ്ലീഷ് പരീക്ഷയുടെ സമയം പുനഃക്രമീകരിച്ചു. ഉച്ചയ്ക്കു ശേഷം നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ രാവിലെ 9.30 മുതൽ 12.15 വരെയായി പുനഃക്രമീകരിച്ച് സർക്കുലർ ഇറങ്ങി.

പരീക്ഷ സമയം പുനഃക്രമീകരിക്കണമെന്നു അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്ന രണ്ടാം വർഷ വിദ്യാർഥികൾ ഉൾപ്പെടെ കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതുന്നത് 29നാണ്. പുതുക്കിയ സമയം എല്ലാ വിദ്യാർഥികളും അറിഞ്ഞുവെന്നു ഉറപ്പു വരുത്തണം. നോട്ടീസ് ബോർഡുകളിൽ അവ പ്രദർശിപ്പിക്കണമെന്നും സർക്കുലറിൽ പറയുന്നു.