by Midhun HP News | Jan 11, 2025 | Latest News, ജില്ലാ വാർത്ത
രണ്ടര വയസ്സിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അപ്രീസിയേഷൻ അവാർഡും മൂന്നര വയസ്സിൽ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡും തുടർന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അച്ചീവർ അവാർഡ്, കലാംസ് വേൾഡ് റെക്കോർഡ്സ് എക്സ്ട്രാ ഓർഡിനറി ഗ്രാസ്പിങ് പവർ ജീനിയസ് കിഡ് അവാർഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ് സൂപ്പർ ടാലൻറഡ് കിഡ് അവാർഡും നേടി 4 വയസുകാരിയായ ആദിലക്ഷ്മി വി. എസ്.
25 മിനിറ്റും 60 സെക്കൻഡും കൊണ്ട് 375 ഇനങ്ങൾ തിരിച്ചറിഞ്ഞതിനാണ് വേൾഡ് വൈഡ് റെക്കോർഡ് ലഭിച്ചത്. 30 പൊതുവിജ്ഞാന ചോദ്യങ്ങൾക്ക് ഉത്തരം നൽകിയും ഇംഗ്ലീഷിലും മലയാളത്തിലുമായി 20 പദ്യങ്ങൾ ചൊല്ലിയും ഒന്നു മുതൽ 30 വരെയുള്ള സംഖ്യകൾ ഇംഗ്ലീഷ്, ഹിന്ദി,മലയാളം എന്നീ ഭാഷകളിൽ എണ്ണിയും 25 ശരീര ഭാഗങ്ങൾ, 20 വാഹനങ്ങൾ, 25 പച്ചക്കറികൾ, 12 ഷഡ്പദങ്ങൾ, 20 മൃഗങ്ങൾ, 12 പ്രശസ്ത വ്യക്തികൾ, 11 പക്ഷികൾ, 12 പഴങ്ങൾ എന്നിവ തിരിച്ചറിയുകയും കൂടാതെ 28 ഇന്ത്യൻ സംസ്ഥാനങ്ങൾ, കേരളത്തിലെ 14 ജില്ലകൾ, നാല് ഋതുക്കൾ, ആഴ്ചയിലെ ഏഴ് ദിവസങ്ങൾ( ഇംഗ്ലീഷ്& മലയാളം) ,4 വേദങ്ങൾ, എട്ട് ഗ്രഹങ്ങൾ, ഏഴ് ഭൂഖണ്ഡങ്ങൾ, മഴവില്ലിന്റെ 7 നിറങ്ങൾ, 10 ആകൃതികൾ, വർഷത്തിലെ 12 മാസങ്ങൾ, 26 ഇംഗ്ലീഷ് അക്ഷരമാലകളും അനുബന്ധ വാക്കുകളും, 14 മലയാളം സ്വരാക്ഷരങ്ങളും അനുബന്ധ വാക്കുകളും ഓർത്തുപറയുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്താണ് റെക്കോർഡ് നേട്ടം കൈവരിച്ചത്.
വേങ്ങോട് എൽ വി ഭവനിൽ പ്രവാസിയായ സിനോദിന്റെയും വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ആറ്റിങ്ങൽ ഗവൺമെൻറ് ഗേൾസ് എച്ച് എസ് എസ്സിലെ സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലറായ വിദ്യയുടെയും മകളാണ്. ഗവ.എച്ച് എസ് എസ് തോന്നയ്ക്കലിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി അദ്വൈത്.വി.എസ് സഹോദരനാണ്.
by Midhun HP News | Jan 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് മടക്കി അയച്ച് ഡയറക്ടർ. കൂടുതൽ കാര്യങ്ങളിൽ വ്യക്തത വേണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് എസ്പിയാണ് അന്വേഷണം നടത്തിയത്. കൂടുതൽ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചർച്ചക്ക് വരാനും നിർദ്ദേശം നൽകി.
നാല് ആരോപണങ്ങളാണ് അജിത് കുമാറിനെതിരെ ഉയർന്നുവന്നത്. അനധികൃതമായി അജിത് കുമാർ സ്വത്ത് സമ്പാദിച്ചു, കവടിയാറിലെ ആഢംബര വീട് നിർമാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പനയിൽ ക്രമക്കേട്, മലപ്പുറം എസ്പി ക്യാംപ് ഓഫീസിലെ മരംമുറിയുമായി ബന്ധപ്പെട്ട വിഷയം. ഇതിലാണ് വിജിലൻസ് അന്വേഷണം നടന്നത്. കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ്പി സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിന്‍റെ വിഹിതം അജിത് കുമാറിനു ലഭിച്ചു എന്നുമായിരുന്നു പ്രധാന ആരോപണം.
എന്നാൽ ഈ ആരോപണം പൂർണമായും തെറ്റ് ആണെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ. കവടിയാറിലെ ആഢംബര വീട് പണിതത്തിൽ ക്രമക്കേട് എന്നതായിരുന്നു രണ്ടാമത്തെ ആരോപണം. വീട് നിർമാണത്തിനായി എസ്ബിഐയിൽ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ടെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. വീട് നിർമാണം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തി.
കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി 10 ദിവസത്തിനുള്ളിൽ ഇരട്ടി വിലക്ക് മറിച്ചു വിറ്റു എന്നായിരുന്നു മറ്റൊരു ആരോപണം. കരാർ ആയി എട്ടു വർഷത്തിന് ശേഷമാണു ഫ്ലാറ്റ് വിറ്റത് എന്നും സ്വാഭാവിക വിലവർധനയാണ് ഫ്ലാറ്റിന് ഉണ്ടായതെന്നും ആണ് വിജിലൻസ് കണ്ടെത്തിയത്. മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫീസിലെ മരംമുറിയിൽ അജിത് കുമാറിന് പങ്കുണ്ട് എന്നായിരുന്നു നാലാമത്തെ ആരോപണം.
എന്നാൽ ഇതിൽ അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല എന്നായിരുന്നു വിജിലൻസ് റിപ്പോർട്ട്. വിജിലൻസിന്റെ ഈ ക്ലീൻ ചിറ്റാണ് ഇപ്പോൾ ഡയറ്കടർ മടക്കിയിരിക്കുന്നത്.
by Midhun HP News | Jan 11, 2025 | Latest News, ജില്ലാ വാർത്ത
പോത്തൻക്കോട് : തിരുവനന്തപുരത്ത് വീട് കുത്തി തുറന്ന് മോഷണം നടന്നതായി പരാതി. കാട്ടായിക്കോണം ഒരുവാൻമൂല ഉത്രാടം വീട്ടിൽ ചന്ദ്രബാബുവിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ നിന്നും സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടുവെന്നാണ് പരാതിയിൽ പറയുന്നത്. പൂട്ടിയിട്ടിരുന്ന വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ അഞ്ചു മാസമായി ചന്ദ്രബാബു കുടുംബവും മകളോടൊപ്പം അടൂരാണ് താമസിച്ചിരുന്നത്. വീട് പൂട്ടിയിട്ടിരുന്നതിനാൽ ഇവർ വീട്ടിലെ ചെടി നനയ്ക്കാൻ ഒക്കെ ആയി ഒരു ആസാം സ്വദേശിയെ ഏർപ്പാട് ചെയ്തിരുന്നു. പതിവ് പോലെ കഴിഞ്ഞ ദിവസം ചെടി നനയ്ക്കാനായി ആസാം സ്വദേശി എത്തിയിരുന്നു. അപ്പോഴാണ് വീടിന്റെ സൈഡ് ഡോർ കുത്തി തുറന്നു കിടക്കുന്നത് കണ്ടത്.
തുടർന്ന് ഉടൻ തന്നെ തൊട്ടടുത്ത് താമസിക്കുന്ന ചന്ദ്രബാബുവിന്റെ സഹോദരനായ സുരേഷ് ബാബുവിനെ ഇയാൾ വിവരം അറിയിക്കുകയായിരുന്നു. അതിനു ശേഷമാണ് ഇവർ പോത്തൻകോട് പോലീസിൽ വിവരം അറിയിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ സ്വർണവും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
ഏകദേശം എട്ടേകാൽ പവനും 70,000 രൂപയും നഷ്ടപ്പെട്ടതായി പോത്തൻകോട് പോലീസ് നൽകിയ പരാതിയിൽ പറയുന്നു. വിരലടയാള വിദഗ്ധരും ,ഡോഗ്സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി.പോത്തൻകോട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
by Midhun HP News | Jan 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബിജെപിയിൽ ചേർന്ന സി.പി.എം. മുൻ മംഗലപുരം ഏര്യാ സെക്രട്ടറി മധു മുല്ലശ്ശേരിയുടെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി. ഈ മാസം 16 വരെയാണ് അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടത്.
സമ്മേളന ഫണ്ട് വെട്ടിച്ചതുമായി ബന്ധപ്പെട്ട് സിപിഎം നൽകിയ പരാതിയിൽ മംഗലപുരം പോലീസ് കേസടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മധുമുല്ലശ്ശേരി മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.ആദ്യം സെഷൻസ് കോടതിയെയാണ് മധു മുല്ലശ്ശേരി സമീപിച്ചത്. എന്നാൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. ജനുവരി 16 ന് ഹർജി വീണ്ടും പരിഗണിക്കുന്നതു വരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി നിർദേശം.
മംഗലപുരം ഏരിയാ സമ്മേളനത്തിനായി പിരിച്ച തുക വെട്ടിച്ചു എന്ന് ചൂണ്ടിക്കാട്ടി സിപിഎം പോലീസിൽ പരാതി നൽകിയതിന് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്. തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
ഏര്യാ സമ്മേളന നടത്തിപ്പിനായി 129 ബ്രാഞ്ചുകൾ 2500 രൂപ വീതം പിരിച്ച് മൂന്നേകാൽ ലക്ഷം രൂപ ലോക്കൽ കമ്മിറ്റി വഴി ഏര്യാ സെക്രട്ടറിയായ മധുവിന് നൽകിയിരുന്നു. ഇതു കൂടാതെ പല വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മധു ലക്ഷങ്ങളുടെ പണപ്പിരിവ് നടത്തിയെന്നും പരാതിയിലുണ്ട്.
ഈ കഴിഞ്ഞ ഡിസംബർ ഒന്നിനാണ് ഏര്യാ സെക്രട്ടറിയായിരുന്ന മധുമുല്ലശ്ശേരി ഏര്യാ സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയത്. വീണ്ടും ഏരിയാ സെക്രട്ടറി ആക്കാത്തതിനെ തുടർന്നായിരുന്നു സമ്മേളനത്തിൽ നിന്നും ഇറങ്ങി പോയത്. തുടർന്ന് ബി ജെ പിയിൽ ചേർന്ന മധു മുല്ലശ്ശേരിക്കെതിരെ സിപിഎം പോലീസിൽ പരാതി നൽകിയിരുന്നു.
പോത്തൻകോട് നടന്ന സമ്മേളത്തിന് മൈക്ക് സെറ്റ്, പന്തൽ, അലങ്കാരം തുടങ്ങിയവയ്ക്ക് ബാക്കി നൽകേണ്ട പണം നൽകിയില്ലെന്ന് കരാറുകാർ പരാതിപ്പെട്ടതോടെ നിലവിലെ ഏര്യാ സെക്രട്ടറി ജലീൽ ആറ്റിങ്ങൽ ഡിവൈഎസ്പി യ്ക്ക് പരാതി നൽകിയിരുന്നു. പിന്നീട് മംഗലപുരം ഏര്യായിലെ പത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ മംഗലപുരം പോലീസിലും പരാതി നൽകി.
by Midhun HP News | Jan 10, 2025 | Latest News, ജില്ലാ വാർത്ത
പള്ളിക്കൽ മടവൂരിൽ സ്കൂൾ ബസ് തട്ടി വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്‌ണേന്ദു മരണപ്പെട്ടു. മടവൂർ ചാലിൽ എന്ന സ്ഥലത്താണ് സംഭവം. സ്കൂൾ ബസ് ഇറങ്ങി മുന്നോട്ടു നടന്ന പെൺകുട്ടി വീടിനു മുന്നിൽ വച്ച് കേബിളിൽ കാൽ തട്ടി ബസിനു അടിയിലേക് വീഴുകയായിരുന്നു. മുന്നോട്ടു എടുത്ത ബസ്സിനടിയിൽ പെട്ടാണ് വിദ്യാർത്ഥിനി മരണപ്പെട്ടത്. പെൺകുട്ടി മുന്നിൽ വീണത് ഡ്രൈവർക്ക് കാണാൻ കഴിയാതിരുന്നതാണ് ദുരന്തത്തിന് കാരണമായത്
by Midhun HP News | Jan 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ജാമ്യ വ്യവസ്ഥ ലംഘിച്ച് വിദേശയാത്ര നടത്തിയ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. വിലക്ക് ലംഘിച്ച് ഫിറോസ് വിദേശത്ത് പോയത് പൊലീസ് കോടതിയെ അറിയിക്കുകയായിരുന്നു.
മുഖ്യമന്ത്രിക്കെതിരെ യുഡിവൈഎഫിന്റെ നേതൃത്വത്തില്‍ നടന്ന നിയമസഭ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഈ സംഭവത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, പി കെ ഫിറോസ് തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയുമായിരുന്നു. ജാമ്യ വ്യവസ്ഥയില്‍ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ജാമ്യവ്യവസ്ഥ ലംഘിച്ച് ഫിറോസ് വിദേശത്തേക്ക് പോയിയെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് അഭിഭാഷകനെ വിളിച്ചു വരുത്തി ഫിറോസ് എവിടെയെന്ന് കോടതി ചോദിച്ചു. ഫിറോസ് തുര്‍ക്കിയിലാണ് ഉള്ളതെന്ന് അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
Recent Comments