ചന്ദ്രയാൻ-3യുടെ വിജയം; വിവിധ ദൗത്യങ്ങൾക്കായി ഐഎസ്ആർഒയുമായി സഹകരിക്കാനൊരുങ്ങി സൗദി അറേബ്യ

ചന്ദ്രയാൻ-3യുടെ വിജയം; വിവിധ ദൗത്യങ്ങൾക്കായി ഐഎസ്ആർഒയുമായി സഹകരിക്കാനൊരുങ്ങി സൗദി അറേബ്യ

ഇന്ത്യയുടെ ചാന്ദ്രദൗത്യം വിജയക്കൊടി പാറിച്ചതിന് പിന്നാലെ ഐഎസ്ആർഒയുമായി പരസ്പര സഹകരണത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെയ്‌ക്കാനൊരുങ്ങി സൗദി അറേബ്യ. നിയോം സിറ്റിയിൽ ഭരണാധികാരി സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ചാന്ദ്രദൗത്യം വിജയമായതിനെ തുടർന്നാണ് സൗദി ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള സുപ്രധാന നീക്കത്തിലേക്ക് കടന്നത്.

ഇതിന് മുന്നോടിയായി ഐഎസ്ആർഒയുമായി ഒപ്പ് വെയ്‌ക്കുന്നതിനും പ്രത്യേക ചുമതലകൾ നൽകുന്നതിനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. ബഹിരാകാശ മേഖലയിലെ സഹകരണത്തിനായി ഐഎസ്ആർഒയുമായി ചർച്ചകൾ നടത്തി ധാരണാപത്രം ഒപ്പുവെക്കുന്നതിനായി സൗദി കമ്മ്യൂണിക്കേഷൻ ആൻഡ് ഐടി മന്ത്രിയും സൗദി സ്‌പേസ് കമ്മീഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ അബ്ദുല്ല അൽസവാഹയെ മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അക്കൗണ്ടിംഗ്, റെഗുലേറ്ററി, പ്രൊഫഷനൽ വർക്ക് മേഖലയിൽ പരസ്പര സഹകരണത്തിന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയും സൗദിയിലെ ജനറൽ കോർട്ട് ഓഫ് ഓഡിറ്റും തമ്മിൽ ധാരണാപത്രം ഒപ്പുവെക്കുന്നതിനായി ജനറൽ കോർട്ട് ഓഫ് ഓഡിറ്റ് പ്രസിഡന്റിനെയും മന്ത്രിസഭാ യോഗം നിയോഗിച്ചിട്ടുണ്ട്.

മൊറോക്കോയില്‍ വന്‍ ഭൂകമ്പം; 296 മരണം, ചരിത്ര സ്മാരകങ്ങള്‍ തകര്‍ന്നു

മൊറോക്കോയില്‍ വന്‍ ഭൂകമ്പം; 296 മരണം, ചരിത്ര സ്മാരകങ്ങള്‍ തകര്‍ന്നു

റാബത്ത് (മൊറോക്കോ): ഉത്തര ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലുണ്ടായ ഭൂചലനത്തില്‍ 296 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ ജനങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ റാബത്തിലും സമീപ പ്രദേശങ്ങളിലും കനത്ത നാശനഷ്ടമുണ്ടാക്കി. പ്രാദേശിക സമയം രാത്രി 11 മണിക്ക് ശേഷമാണ് ഭൂചലനമുണ്ടായത്. തുടര്‍ ചലനങ്ങള്‍ ഭയന്ന് നാട്ടുകാര്‍ തുറസ്സായ സ്ഥലങ്ങളിലാണ് രാത്രി ചെലവഴിച്ചത്.

ലോകനേതാക്കള്‍ ഡല്‍ഹിയില്‍; ജി 20 ഉച്ചകോടിക്ക് ഇന്ന് തുടക്കം

ലോകനേതാക്കള്‍ ഡല്‍ഹിയില്‍; ജി 20 ഉച്ചകോടിക്ക് ഇന്ന് തുടക്കം

ഡല്‍ഹി: പതിനെട്ടാമത് ജി 20 ഉച്ചകോടിക്ക് ഡല്‍ഹിയില്‍ ഇന്ന് തുടക്കമാകും. പ്രഗതി മൈതാനത്തെ പ്രത്യേകം സജ്ജമാക്കിയ ഭാരത് മണ്ഡപത്തില്‍ ഇരുപതോളം രാഷ്ട്രത്തലവന്മാരും യൂറോപ്യന്‍ യൂണിയന്‍, ആഫ്രിക്കന്‍ യൂണിയന്‍ തലവന്മാരും യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസും പങ്കെടുക്കും. ആദ്യമായാണ് ജി 20 ഉച്ചകോടി ഇന്ത്യയില്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി പ്രധാനവേദിക്ക് പുറമേ ഡല്‍ഹി നഗരഹൃദയത്തിലെ വന്‍ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനവും പൂര്‍ത്തിയായി. പ്രധാന വേദിക്ക് മുന്നില്‍ നടരാജ വിഗ്രഹവും സ്ഥാപിച്ചിട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, യുകെ പ്രധാനമന്ത്രി ഋഷി സുനക്, ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ് അടക്കമുള്ളവര്‍ ഡല്‍ഹിയിലെത്തി. രാത്രി ബൈഡനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉഭയകക്ഷി ചര്‍ച്ച നടത്തി. രാവിലെ പത്തരയോടെ നേതാക്കള്‍ ഭാരത് മണ്ഡലത്തിലെത്തും. പത്തര മുതല്‍ പതിനൊന്നര വരെ ‘ഒരു ഭൂമി ‘ എന്ന സന്ദേശമുയര്‍ത്തിയുള്ള ആദ്യ സെഷന്‍ നടക്കും.

ഉച്ചഭക്ഷണത്തിന് പിരിയുന്ന നേതാക്കളുടെ അനൗദ്യോഗിക കൂടിക്കാഴ്ചകള്‍ മൂന്നരവരെ നടത്തും. മൂന്നുമുതല്‍ 4.45വരെ രണ്ടാം സെഷന്‍ നടക്കും. ഞായര്‍ രാവിലെ 8.15ന് നേതാക്കള്‍ ഗാന്ധി സമാധി സന്ദര്‍ശിക്കും. പത്തരയ്ക്കാണ് അവസാന സെഷന്‍ തുടങ്ങുക. സംയുക്ത പ്രസ്താവന സാധ്യമായാല്‍ അത് പാസാക്കി ഉച്ചകോടിക്ക് തിരശ്ശീല വീഴും.

ബെംഗളൂരു- ചെന്നൈ എക്സ്പ്രസ്‌വേ ജനുവരിയോടെ ഗതാഗത സജ്ജമാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി

ബെംഗളൂരു- ചെന്നൈ എക്സ്പ്രസ്‌വേ ജനുവരിയോടെ ഗതാഗത സജ്ജമാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി

ചെന്നൈ: ബെംഗളൂരു- ചെന്നൈ എക്സ്പ്രസ്‌വേ ജനുവരിയൊടെ ഗതാഗത സജ്ജമാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. അശോക് ലെയ്ലാൻഡ് ലിമിറ്റഡിന്റെ 75-ാം വാർഷികത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ചെന്നൈയിലെ ദേശീയപാതാ നിർമ്മാണ പുരോഗതി മന്ത്രി വിലയിരുത്തി.
ബെംഗളൂരു- ചെന്നൈ എക്സ്പ്രസ് ഹൈവേ ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യ മാസമോ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. രാജ്യത്ത് 36 ഗ്രീൻ എക്സ്പ്രസ് ഹൈവേകളുടെ വികസനം പുരോഗമിക്കുകയാണ്. എക്‌സ്പ്രസ്‌വേകളിൽ ഇന്ധനച്ചെലവ് വളരെ കുറവാതിനാൽ ടിക്കറ്റ് നിരക്ക് 30 ശതമാനം കുറയ്‌ക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മണാലി മുതൽ ലഡാക്ക്, ലേ വരെ ആറ് തുരങ്കങ്ങളുടെയും റോഡുകളും നിർമ്മാണം നടക്കുകയാണ്. ഇതിന്റെ ഭാഗമായ സോജില ടണലിന്റെ 70 ശതമാനം ജോലികളും പൂർത്തിയായതായി മന്ത്രി അറിയിച്ചു. 11.8 കിമി ദൈർഘ്യമുള്ള സോജില ടണൽ ഏഷ്യയിലെ ഏറ്റവും നീളം കൂടിയ തുരങ്ക റോഡാണ്. ശ്രീനഗറിനെ ജമ്മുവുമായി ബന്ധിപ്പിക്കുന്ന 18 തുരങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിൽ 14 ടണലുകൾ സമ്പൂർണ്ണമായി പൂർത്തിയായി.

2023-24 സാമ്പത്തിക വർഷത്തിൽ ഏകദേശം 13,800 കിലോമീറ്റർ ദേശീയ പാത നിർമ്മിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു. ഈ വർഷം ജൂൺ വരെ 2250 കി.മീ ദേശീയപാതയുടെ വികസനം പൂർത്തിയായി. റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികൾ നേരത്തെ ഉപയോഗിച്ചിരുന്നതിനേക്കാൾ മികച്ച കരുത്തും ഗുണനിലവാരവുമുള്ളവയാണ്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഇന്ത്യയിലെ ദേശീയ പാതകളുടെ ആകെ ദൈർഘ്യം ഏകദേശം 59 ശതമാനം വർദ്ധിച്ചു. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രണ്ടാമത്തെ വലിയ റോഡ് ശൃംഖലയുള്ള രാജ്യമായി ഭാരതം മാറിയെന്നും മന്ത്രി പറഞ്ഞു.

ഒരു കുടുംബത്തിലെ മൂന്നുപേര്‍ തൂങ്ങിമരിച്ച നിലയില്‍

ഒരു കുടുംബത്തിലെ മൂന്നുപേര്‍ തൂങ്ങിമരിച്ച നിലയില്‍

അങ്കമാലി കുറുമശ്ശേരിയിൽ ഗൃഹനാഥനും, ഭാര്യയും, 36കാരനായ മകനുമടക്കം ഒരു വീട്ടിലെ മൂന്ന് പേർ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ. മകന്റെ വൻ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം.

പാറക്കടവ് എൻ.എസ്.എസ് സ്കൂളിന് സമീപം കുറുമശ്ശേരി അമ്പാട്ടുപറമ്പിൽ വീട്ടിൽ ഗോപി, ഭാര്യ ഷീല, മകൻ ഷിബിൻ എന്നിവരാണ് മരിച്ചത്. വിദേശത്ത് ജോലിക്ക് കൊണ്ടുപോകാൻ പലരിൽ നിന്നായി ഷിബിൻ വാങ്ങിയ പണം ഏജന്റിനു കൈമാറിയെങ്കിലും ജോലിക്ക് പോകാൻ സാധിക്കാത്തതിനാൽ കടബാധ്യത വന്നിരുന്നു. പണം തിരിച്ചുനൽകാമെന്ന് പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും നൽകാൻ സാധിക്കാതെ വന്നതോടെ ആളുകൾ ശല്യം ചെയ്യാനും, വീട്ടിൽ കുത്തിയിരിക്കാനും തുടങ്ങി.

മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഇന്ന് എഴുപത്തിരണ്ടാം പിറന്നാള്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഇന്ന് എഴുപത്തിരണ്ടാം പിറന്നാള്‍

മലയാളത്തിന്റെ അഭിമാനം മമ്മൂട്ടിക്ക് ഇന്ന് 72-ാം പിറന്നാൾ. 1951 സെപ്റ്റംബര്‍ 7-ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂര്‍ എന്ന സ്ഥലത്താണ് മമ്മൂട്ടിയുടെ ജനനം. ഇസ്മയില്‍- ഫാത്തിമ ദമ്ബതികളുടെ മൂത്തമകനായി ഒരു സാധാരണ മുസ്ലീം കുടുംബത്തിലാണ് മമ്മൂട്ടി ജനിച്ചത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളര്‍ന്നത്.

മലയാളി പ്രേക്ഷകരുടെ വികാരമാണ് മമ്മൂക്ക. പ്രായം വെറും നമ്പര്‍ മാത്രമാണ് ഈ താരത്തിന്. മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ മുഖം വെള്ളിത്തിരയില്‍ പതിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. ഇത്രയും കാലത്തിനിടയ്ക്ക് അദ്ദേഹം അവതരിപ്പിക്കാത്ത ഒരു കഥാപാത്രം, അദ്ദേഹം പകര്‍ത്താത്ത ഒരു ഭാവം, അദ്ദേഹം ജീവിക്കാത്ത ഒരു ജീവിതം, ലഭിക്കാത്ത പുരസ്കാരങ്ങൾ ഇതൊക്കെ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്. തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച ഒരു കൗമാരക്കാരനില്‍ നിന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ കഥയാണ് മെഗാസ്റ്റാറിന് പറയാനുള്ളത്. മമ്മൂക്കയ്ക്ക് എസിവിന്യസിന്റെ പിറന്നാൾ ആശംസകൾ