500 രൂപ വീട്ടുകാര്‍ക്ക് ‘സംഭാവന’ നല്‍കി കള്ളന്‍

ന്യൂഡല്‍ഹി: കവർച്ചയ്ക്കായി കയറിയ വീട്ടില്‍ നിന്നും ഒന്നും ലഭിക്കാതെ വന്നപ്പോള്‍ കൈയിലുള്ള 500 രുപ വീട്ടില്‍ വച്ച് കള്ളന്‍ സ്ഥലം വിട്ടു. ന്യൂഡല്‍ഹിയിലെ രോഹിണിയിലെ സെക്ടര്‍ എട്ടിലാണ് സംഭവം. ജൂലായ് 21 ന് രാത്രിയിലാണ് വിരമിച്ച എന്‍ജിനിയറുടെ വീട്ടില്‍ മോഷ്ടാവ് എത്തിയത്. അന്ന് വയോധികരായ രാമകൃഷ്ണനും ഭാര്യയും ഗുരുഗ്രാമില്‍ താമസിക്കുന്ന മകനെ കാണാനായി പോയതായിരുന്നു.

പുലര്‍ച്ചെ അയല്‍വാസികളാണ് വീട്ടില്‍ മോഷ്ടാക്കള്‍ കയറിയ വിവരം രാമകൃഷ്ണനെ വിളിച്ചറിയിക്കുന്നത്. വിവരം അറിഞ്ഞ് ഉടന്‍ വീട്ടിലെത്തിയ ഇവര്‍ കണ്ടത് മുന്‍വാതിലിന്റെ ലോക്ക് തകര്‍ത്ത നിലയിലാണ്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്ന് ഒന്നും മോഷണം പോയിട്ടില്ലെന്ന് വീട്ടുടമ പറഞ്ഞു.വീടിന്റെ മുന്‍വാതിലിന് സമീപം അഞ്ഞൂറ് രൂപ നോട്ട് ഉപേക്ഷിച്ച നിലയില്‍ കിടക്കുന്നതായി കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. വീടിനകത്ത് വിലപിടിപ്പുള്ള വസ്തുക്കള്‍ ഒന്നുമില്ലായിരുന്നെന്നും അലമാരകള്‍ക്ക് ഒന്നു ഒരു കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു. ഇയാളുടെ പരാതിയില്‍ കേസ് എടുത്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽ യാത്ര ചെയ്യാൻ യാത്രാനുമതി നിർബന്ധമാക്കി

യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽ യാത്ര ചെയ്യാൻ യാത്രാനുമതി നിർബന്ധമാക്കി

യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽ യാത്ര ചെയ്യാൻ യാത്രാനുമതി നിർബന്ധമാക്കി. അമേരിക്ക, യുകെ ഉൾപ്പെടെയുള്ള വിസ ഒഴിവാക്കപ്പെട്ട 60ലധികം രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് 2024 മുതൽ യൂറോപ്യൻ ട്രാവൽ ഇൻഫർമേഷൻ ആൻഡ് ഓതറൈസേഷൻ സിസ്റ്റത്തിന്റെ (ഇറ്റിഐഎഎസ്) അംഗീകാരം നിർബന്ധമാക്കിയതായി യൂറോപ്യൻ യൂണിയന്റെ ഔദ്യോഗിക ട്രാവൽ സൈറ്റിൽ ചൂണ്ടിക്കാണിക്കുന്നു.

യൂറോപ്പിൽ തീവ്രവാദ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ അതിർത്തി സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമാണ് പുതിയ നിയമം. യാത്രക്കാരുടെ പാസ്‌പോർട്ടുമായി ബന്ധപ്പെട്ടുള്ള ഒരു ഇലക്ട്രോണിക് അം​ഗീകരമാണ് ഇറ്റിഐഎഎസ്. മൂന്ന് വർഷം വരെയോ പാസ്‌പോർട്ടിന്റെ കാലാവധി കഴിയുന്നതു വരെയോ അം​ഗീകാരത്തിന് സാധുതയുണ്ടാകും.

ഇറ്റിഐഎഎസ് അം​ഗീകരമുള്ള യാത്രക്കാരന് യൂറോപ്യൻ രാജ്യങ്ങളിലെ ഏത് രാജ്യത്തും യാത്ര ചെയ്യാം. എന്നാൽ ഇറ്റിഐഎഎസ് ഒരിക്കലും പ്രവേശനാനുമതി ഉറപ്പു നൽകില്ല. സുരക്ഷാ പരിശോധനയ്‌ക്കായി അതിർത്തിയിൽ പാസ്‌പോർട്ടും മറ്റു രേഖകളും ഹാജരാക്കണമെന്നും ട്രാവൽ സൈറ്റിൽ പറയുന്നു.

‘2024ലും ഞാന്‍ തന്നെ; മൂന്നാം ടേമില്‍ ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും’; നിര്‍ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി

‘2024ലും ഞാന്‍ തന്നെ; മൂന്നാം ടേമില്‍ ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും’; നിര്‍ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ഡല്‍ഹി: 2024 ലോക്‌സഭ തെരഞ്ഞെടുപ്പിലും എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി താന്‍ തന്നെയെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ട്രെയ്ഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷന്റെ നവീകിരച്ച കെട്ടിടം ഭാരത് മണ്ഡപം ഉദ്ഘാടനം ചെയ്യവെയാണ് മോദി സുപ്രധാന പ്രഖ്യാപനം നടത്തിയത്. തന്റെ മൂന്നാമത്തെ ടേമില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘നമ്മുടെ ആദ്യത്തെ ടേമില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം പത്താം സ്ഥാനത്തായിരുന്നു. രണ്ടാമത്തെ ടേമില്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ്. നമ്മുടെ ട്രാക്ക് റെക്കോര്‍ഡിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ മൂന്നാമത്തെ ടേമില്‍ നമ്മള്‍ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും. ഇത് മോദിയുടെ ഉറപ്പാണ്. 2024ന് ശേഷം രാജ്യത്തിന്റെ വികസന യാത്ര വേഗത്തിലാകുമെന്ന് ഞാന്‍ വാക്കു നല്‍കുന്നു. എന്റെ മൂന്നാമത്തെ ടേമില്‍ നിങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നത് നിങ്ങള്‍ കാണും’- മോദി പറഞ്ഞു.

‘കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ 13 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുവന്നു. ഇത് അന്താരാഷ്ട്ര ഏജന്‍സികളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 9 വര്‍ഷമായി എടുത്ത തീരുമാനങ്ങള്‍ രാജ്യത്തെ ശരിയായ പാതയിലാണ് നയിച്ചത് എന്നതിനുള്ള തെളിവാണത്.’- അദ്ദേഹം പറഞ്ഞു. 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍ പുതിയ സഖ്യം രൂപികരിച്ച് മുന്നോട്ടുപോകുന്നതിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ സുപ്രധാന പ്രഖ്യാപനം വന്നിരിക്കുന്നത്. ബിജെപിയും ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

‘നിപ്പ’- ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ വൈറസ് സാന്നിധ്യം

‘നിപ്പ’- ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ വൈറസ് സാന്നിധ്യം

ന്യൂഡൽ​ഹി: രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ്പ വൈറസ് സാന്നിധ്യം. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. കേരളം, കർണാടക, തമിഴ്നാട്, ​ഗോവ, മഹാരാഷ്ട്ര, ബി​ഹാർ, പശ്ചിമ ബം​ഗാൾ, അസം, മേഘാലയ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വൈറസ് സാന്നിധ്യം. ഐസിഎംആറിനു കീഴിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) ആണ് പഠനം നടത്തിയത്.

14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും സർവേ പൂർത്തിയായി. തെലങ്കാന, ​ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഒഡ‍ിഷ, ചണ്ഡീ​ഗഢ് എന്നിവിടങ്ങളിൽ വൈറസ് സാന്നിധ്യമില്ലെന്നും പഠനത്തിനു നേതൃത്വം നൽകിയ പ്രജ്ഞാ യാദവ് വ്യക്തമാക്കി.

അസമിലെ ധുബ്രി ജില്ല, പശ്ചിമ ബംഗാളിലെ മ്യാനഗുരി, കൂച്ച് ബിഹാർ പ്രദേശങ്ങളിലും കേരളത്തിൽ കോഴിക്കോടും പഴംതീനി വവ്വാലുകളിൽ നിപ്പ വൈറസിന്റെ സാന്നിധ്യം നേരത്തേ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ രാജ്യത്തെ മറ്റു പ്രദേശങ്ങളിൽ ഇതു സംബന്ധിച്ച് പഠനങ്ങൾ നടത്തിയിരുന്നില്ല. അതിന്റെ ഭാ​ഗമായാണ് ഇപ്പോൾ സർവേ നടത്തിയതെന്നു അധികൃതർ വ്യക്തമാക്കി. 2018 മെയ് മാസത്തിൽ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലും സമീപ പ്രദേശങ്ങളിലുമായി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച 18 പേരിൽ 16 പേരും മരിച്ചിരുന്നു.

ഇഡി ഡയറക്ടറുടെ കാലാവധി നീട്ടാൻ സുപ്രീം കോടതിയെ സമീപിച്ചു കേന്ദ്രം; ഹർജി ഇന്ന് പരി​ഗണിക്കും

ഇഡി ഡയറക്ടറുടെ കാലാവധി നീട്ടാൻ സുപ്രീം കോടതിയെ സമീപിച്ചു കേന്ദ്രം; ഹർജി ഇന്ന് പരി​ഗണിക്കും

ന്യൂഡൽഹി: എൻഫോഴ്സ്‌മെന്റ് ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി നീട്ടണമെന്ന കേന്ദ്ര സർക്കാരിന്റെ ഹർജി സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും. അടിയന്തര ലിസ്റ്റിങ് ആവശ്യപ്പെട്ട് ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് വിഷയം പരാമർശിച്ചത്. ഒക്ടോബർ 15 വരെ നീട്ടണമെന്നാണ് അപേക്ഷ.

2018 നവംബറിലാണ് 1984 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് കുമാർ മിശ്രയെ രണ്ട് വർഷത്തെക്ക് ഇഡി മേധാവിയായി നിയമിച്ചത്. 2020 കാലാവധി അവസാനിച്ചു. 2020 മേയിൽ അദ്ദേഹത്തിന് 60 വയസ് തികഞ്ഞിരുന്നു. തുടർന്ന് ആദ്യ ഉത്തരവിലെ സേവന കലാവധി മൂന്ന് വർഷമാക്കി ഭേദ​ഗതി വരുത്തി. ഇതിനെ ചോദ്യം ചെയ്ത് കോമൺ കോസ് എന്ന സന്നദ്ധസംഘടന സുപ്രീംകോടതിയെ സമീപിച്ചു.

തുടർന്ന് മിശ്രയുടെ കാലാവധി നീട്ടിയ നടപടി ജസ്റ്റിസ് ​ഗവായ് അധ്യക്ഷനായ മൂന്നം​ഗ ബഞ്ച് റദ്ദാക്കിയിരുന്നു. ജൂലൈ 31 നകം പുതിയ ഡയറക്ടറെ നിയമിക്കണമെന്നും ഉത്തരവിറക്കിയിരുന്നു. എന്നാൽ മിശ്രയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

രാജ്യവ്യാപക പരിശോധനയിൽ കണ്ടെത്തിയത് 11,000 കോടിയുടെ ജിഎസ്ടി വെട്ടിപ്പ്

രാജ്യവ്യാപക പരിശോധനയിൽ കണ്ടെത്തിയത് 11,000 കോടിയുടെ ജിഎസ്ടി വെട്ടിപ്പ്

ഡൽഹി: വ്യാജ രജിസ്ട്രേഷൻ തടയുന്നതിനായി കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന രാജ്യവ്യാപക പരിശോധനയിൽ 9,300 ത്തിലധികം വ്യാജ രജിസ്ട്രേഷനുകൾ സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) കണ്ടെത്തി. കൂടാതെ ഏകദേശം 11,000 കോടിയിലധികം നികുതി വെട്ടിപ്പും സിബിഐസി കണ്ടെത്തിയതായി ധനമന്ത്രാലയം രാജ്യസഭയെ അറിയിച്ചു.

വ്യാജ ജിഎസ്ടി രജിസ്ട്രേഷനും നികുതി വെട്ടിപ്പും സംബന്ധിച്ച് മുൻ ബിഹാർ ധനമന്ത്രിയും പാർലമെന്റിന്റെ ഉപരിസഭാംഗവുമായ സുശീൽ കുമാർ മോദിയുടെ ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് മെയ് 16 മുതൽ ജൂലൈ 9 വരെ നടന്ന സ്പെഷ്യൽ ഡ്രൈവിന്റെ വിശദാംശങ്ങൾ പങ്കുവെച്ചത്.