മൂന്ന് നാല് കാപ്പികുടിച്ചാലും ക്ഷീണം മാറുന്നില്ല, അമിതമായി കോട്ടുവായ ഇടുന്നതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്

മൂന്ന് നാല് കാപ്പികുടിച്ചാലും ക്ഷീണം മാറുന്നില്ല, അമിതമായി കോട്ടുവായ ഇടുന്നതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്

വിരസത, മടുപ്പ്, ക്ഷീണം എന്നിവ അനുഭവപ്പെടുമ്പോള്‍ നമ്മുടെ തലച്ചോര്‍ നല്‍കുന്ന മുന്നറിയിപ്പാണ് കോട്ടുവായ. കോട്ടുവായ ഇടുന്നതിലൂടെ ഒരു വ്യക്തിയുടെ ശരീരത്തിലെ കാർബൺ ഡൈഓക്സൈഡിൻ്റെ അളവ് കുറയുകയും ഇത് കൂടുതൽ ജാഗരൂഗരാകാൻ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ കോട്ടുവായ അമിതമായാലോ? തീവ്രമായ ഉറക്കക്കുറവ്, പകല്‍ ഉറക്കം, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയുടെ സൂചനയായി കരുതാം. തെർമോൺഗുലേഷൻ തകരാറിലാകുന്നത് മൂലം അമിതമായി കോട്ടുവാ ഉണ്ടാകുന്നതെന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു.

ഉറക്കമില്ലായ്മ വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒരു ഗുരുതര ആരോഗ്യപ്രശ്‌നമാണ്. ഉറക്കച്ചടവു മൂലമുണ്ടാകുന്ന റോഡ് അപകടങ്ങളുടെ കണക്ക് ഓരോ ദിവസവും പെരുകിവരുന്നു. കൂടാതെ ജോലിയിലെ അശ്രദ്ധ, ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങളും ഇതിന്‍റെ പ്രത്യാഘാതങ്ങളാണെന്ന് അമേരിക്കൻ അക്കാദമി ഓഫ് സ്ലീപ്പ് മെഡിസിൻ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പകല്‍ സമയത്ത് ഉറക്കം തൂങ്ങുന്നതും കോട്ടുവായ ഇടുന്നതും പലപ്പോഴും നമ്മള്‍ നിസാരവല്‍ക്കരിക്കാറുണ്ട്. എന്നാല്‍ ഇത് ഗുരുതരമായ ഉറക്കക്കുറവിന്‍റെ ലക്ഷണമായി കണക്കാക്കാറില്ല.

പൊണ്ണത്തടി, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ തുടങ്ങിയ അവസ്ഥകൾ കാരണം പകൽസമയത്ത് ഉറക്കം അനുഭവപ്പെടുന്നത് മൂലം അമിതമായി കോട്ടുവാ ഉണ്ടാകാം. രാത്രിയിൽ കുറഞ്ഞത് ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഗുണനിലവാരമുള്ള വിശ്രമം ലഭിക്കാത്തത് പ്രമേഹം, വിഷാദം, ഹൃദയം, വൃക്ക രോഗങ്ങൾ, ഉയർന്ന രക്തസമ്മർദം, പൊണ്ണത്തടി, പക്ഷാഘാതം എന്നിവ ഉണ്ടാകാനോ വഷളാകുന്നതിനോ കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.

മൈക്രോ സ്ലീപ്

തുടർച്ചയായ ഉറക്കമില്ലായ്മയെ തുടര്‍ന്ന് തലച്ചോറ് ചെറിയ ഉറക്കങ്ങൾ എടുത്തേക്കാം. മൈക്രോ സ്ലീപ് എന്നാണ് വിദഗ്ധര്‍ അത്തരം ഉറക്കത്തെ വിളിക്കുന്നത്. രണ്ട്, മൂന്ന്, പത്ത് സെക്കന്‍ഡുകള്‍ വരെയാകാം ഓരോ മൈക്രോ സ്ലീപ്പിന്‍റെയും ദൈര്‍ഘ്യം. ഇത് അവസ്ഥ നിങ്ങള്‍ അറിയുക പോലുമില്ല. ഇത് പല അപകടങ്ങളും ഉണ്ടാക്കാം.

ഉറക്കക്കുറവ് അളക്കാം

എത്ര ഉറക്കം ഉണ്ടെങ്കിലും അത് കുഴപ്പമില്ലെന്ന മട്ടിലാണ് പലരും മുന്നോട്ടു പോകുന്നത്. എന്നാല്‍ ഉറക്കക്കുറവ് ദീര്‍കാല അടിസ്ഥാനത്തില്‍ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം. ഉറക്കക്കുറവിനെ എപ്‌വർത്ത് സ്ലീപ്പിനെസ് സ്കെയിൽ ഉൾപ്പെടെ വിവിധ സ്കെയിലുകളിൽ അളക്കാവുന്നതാണ്. ഉറക്കക്കുറവ് പുരോഗമിക്കുമ്പോൾ, ഉറക്കമില്ലായ്മയുടെ അപകടകരമായ ലക്ഷണങ്ങൾ വർധിച്ചേക്കാം.

പൊള്ളുന്ന ചൂടാണ്, വെള്ളത്തിലേക്ക് എടുത്തു ചാടും മുൻപ്, സൂക്ഷിക്കുക; അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രത്യേക ജാഗ്രത

ഉറക്കക്കുറവ് ​ഗുരുതര ലക്ഷണങ്ങള്‍

നിങ്ങളുടെ കണ്‍പോളകള്‍ തൂങ്ങുന്നു, ശരീരം തളരുന്നു, നിവർന്നു നിൽക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു, ചിലരിൽ തലകറക്കം, കഠിനമായ ബലക്കുറവ്, കൈകൾ വിറയ്ക്കുക, ചിലരില്‍ ഉറക്കക്കുറവ് അശ്രദ്ധയും ആവേശവും ഉണ്ടാകാം.

കോട്ടുവായ ആരോഗ്യ പ്രശ്നങ്ങളുടെ സൂചന

തലച്ചോറിലെ ചില അവസ്ഥകൾ മൂലവും അമിതമായി കോട്ടുവാ ഉണ്ടാകാം. ട്യൂമറുകൾ മൂലം തലച്ചോറിൻ്റെ താപ നിയന്ത്രണം തകരാറിലാകുന്ന സാഹചര്യങ്ങളില്‍ അമിതമായി കോട്ടുവായ ഇടാം. മസ്തിഷ്കാഘാതവുമായി ബന്ധപ്പെട്ട തെർമോൺഗുലേറ്ററി അപര്യാപ്തത കാരണം സ്ട്രോക്ക് സംഭവിച്ചവരിൽ അമിതമായ കോട്ടുവാ കാണപ്പെടാറുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ബിടെക് ലാറ്ററൽ എന്ട്രി സീറ്റ് ഒഴിവ്

ബിടെക് ലാറ്ററൽ എന്ട്രി സീറ്റ് ഒഴിവ്

തിരുവനന്തപുരം: ഗവൺമെന്റ് അലോട്ട്മെന്റ് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക്, എൻജിനീയറിങ് കോഴ്സുകൾ ആയ, ഏറോ നോട്ടിക്കൽ, സിവിൽ, കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷൽ ഇന്റലിജൻസ് അഡ് മിഷൻ ലേർണിംഗ്, സൈബർ സെക്യൂരിറ്റി, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, റോബോട്ടിക് ആൻഡ് ഓട്ടോമേഷൻ എന്നീ എൻജിനീയറിങ് കോഴ്സുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ലാറ്ററൽ എൻട്രി വഴി ഈ സീറ്റുകളിൽ സ്കോളർഷിപ്പോടുകൂടി അഡ്മിഷൻ ലഭിക്കാനാവുമെന്ന് കോളേജ് ചെയർമാൻ ഡോ. ബിജു രമേശ് അറിയിച്ചു. എൻജിനീയറിങ് ഡിപ്ലോമ യോഗ്യതയുള്ളവർ എത്രയും പെട്ടെന്ന് കോളേജുമായി ബന്ധപ്പെടുക. ഫോൺ. 7025577773

കരയിലെ വലിയവർ; ഇന്ന് ലോക ആന ദിനം

കരയിലെ വലിയവർ; ഇന്ന് ലോക ആന ദിനം

ആവാസകേന്ദ്രങ്ങളുടെ നാശവും ആനക്കൊമ്പിനായി വേട്ടയാടലും മനുഷ്യന്റെ ചൂഷണവും കടന്നുകയറ്റങ്ങളും മൂലം കരിവീരന്മാർ വംശനാശ ഭീഷണി നേരിടുകയാണ്. ലോകമെമ്പാടുമുള്ള ആനകളുടെ സംരക്ഷണവും കരുതലും പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് ഓഗസ്റ്റ് 12 ന് ലോക ആന ദിനം ആചരിക്കുന്നത്. മൃഗങ്ങളെ ചൂഷണം ചെയ്യാതെ പരിപാലിക്കുന്ന ഒരു സുസ്ഥിര അന്തരീക്ഷം സ്ഥാപിക്കുക എന്നതാണ് ഈ ദിനത്തിൻ്റെ ലക്ഷ്യം. ഏഷ്യൻ, ആഫ്രിക്കൻ ആനകൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് അവബോധം വളർത്തുക, ബന്ദികളാക്കിയ ആനകളുടെയും കാട്ടാനകളുടെയും മികച്ച പരിചരണത്തിനും പരിപാലനത്തിനുമുള്ള അറിവും നല്ല പരിഹാരങ്ങളും പങ്കിടുക തുടങ്ങിയവയാണ് ലോക ഗജദിനത്തിൻ്റെ ഉദ്ദേശലക്ഷ്യങ്ങൾ.

“ചരിത്രാതീത സൗന്ദര്യം, ദൈവശാസ്ത്രപരമായ പ്രസക്തി, പാരിസ്ഥിതിക പ്രാധാന്യം എന്നിവ മൂർത്തീകരിക്കുക” എന്നതാണ് 2024 ലെ ​ഗജദിനത്തിന്റെ സന്ദേശം.കൂട്ടത്തോടെ വിഹരിക്കാൻ ഇഷ്ടപ്പെടുന്ന ജീവിയാണ് പൊതുവെ ആനകൾ. മുപ്പതുവരെ ആനകൾ ഒരു കൂട്ടത്തിലുണ്ടാകും. ശരാശരി എഴുപതുവർഷം വരെയാണ് ആനകളുടെ ജീവിത കാലം.
20 മണിക്കൂറോളം നേരം തീറ്റയെടുക്കാൻ കാട്ടാനകൾക്ക് സാധിക്കും. പൂർണവളർച്ചയെത്തിയ ഒരു ആന ദിവസം 400 കിലോഗ്രാം വരെ ആഹാരവും ശരാശരി 150-200 ലിറ്റർ വരെ വെള്ളവും അകത്താക്കും. ദിവസം നാല് മണിക്കൂർ വരെ വിശ്രമത്തിനായി ചെലവഴിക്കും.

സസ്തനികളിൽ ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലം ആനകളുടേതാണ്. 630 ദിവസം വരെയാണ് ഇവയുടെ ഗർഭകാലം (21-22 മാസം വരെ). ആനക്കുട്ടിയുടെ ശരാശരി തൂക്കം 136 കിലോ വരെയാണ്.ആനകൾക്ക് വേ​ഗത്തിൽ ഓടാനും നീന്താനും കഴിവുണ്ട്. മണിക്കൂറിൽ 15 മൈൽ വരെ വേഗത്തിൽ ആനകൾക്ക് ഓടാൻ കഴിയും. മികച്ച ഘ്രാണശക്തിയാണുള്ളത്. മണം പിടിച്ച് അടുത്തുള്ളവയെ തിരിച്ചറിയാൻ കഴിവുണ്ട്.

മഴവെള്ള സംഭരണ സംവിധാനങ്ങൾക്ക് പഞ്ചായത്തുകൾക്ക് അപേക്ഷിക്കാം

മഴവെള്ള സംഭരണ സംവിധാനങ്ങൾക്ക് പഞ്ചായത്തുകൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കെ.ആർ.ഡബ്ല്യൂ.എസ്.എ നടപ്പിലാക്കുന്ന ‘മഴവെള്ളസംഭരണം- ഭൂജലപരിപോഷണം’ പരിപാടിയിലൂടെ വിവിധ പ്രവൃത്തികൾ പങ്കാളിത്താധിഷ്ടിത മാതൃകയിൽ നടപ്പാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
വ്യക്തിഗത കുടുംബങ്ങൾക്ക് 10,000 ലിറ്റർ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണികളുടെ നിർമ്മാണം, കിണർ റീ ചാർജിങും അറ്റകുറ്റപ്പണികളും നടത്തി കിണറുകൾ ശുചിത്വമുള്ളതും സുരക്ഷിതവുമാക്കുന്ന പദ്ധതി, പട്ടികവർഗ/ പട്ടികജാതി/ പിന്നാക്ക കോളനികളിൽ പൊതുമഴവെള്ള സംഭരണികളുടെ നിർമ്മാണം എന്നിവയാണ് നടത്തുന്നത്.

പദ്ധതിയുടെ ആനുകൂല്യം ലഭിക്കുവാൻ താൽപര്യമുള്ള ഗ്രാമപഞ്ചായത്തുകൾ അപേക്ഷ സമർപ്പിക്കണം.
എക്‌സിക്യൂട്ടീവ് ഡയറക്ടർ, കെ.ആർ.ഡബ്ല്യൂ.എസ്.എ, പി.ടിസി ടവർ, മൂന്നാംനില, എസ്.എസ്.കോവിൽ റോഡ്, തമ്പാനൂർ, തിരുവനന്തപുരം-1 എന്ന വിലാസത്തിലോ rwhcentre@gmail.com എന്ന ഇ-മെയിലിലേക്കോ അപേക്ഷകൾ അയക്കാം. അപേക്ഷകൾ ഏപ്രിൽ 13 വരെ നൽകാം.

കൂടുതൽ വിവരങ്ങൾക്ക്: 0471-2320848, 2337003.

പത്താംതരം, ഹയർസെക്കന്ററി തുല്യതാ കോഴ്സ്- രജിസ്ട്രേഷൻ തീയതി നീട്ടി

പത്താംതരം, ഹയർസെക്കന്ററി തുല്യതാ കോഴ്സ്- രജിസ്ട്രേഷൻ തീയതി നീട്ടി

തിരുവനന്തപുരം: പൊതു വിദ്വാഭ്യാസവകുപ്പിന്റെ കീഴിൽ സംസ്ഥാന സാക്ഷരതാമിഷൻ പത്താംതരം ഹയർസെക്കന്ററി തുല്യതാ കോഴ്സുകളുടെ അഡ്മിഷൻ 2022 ഫെബ്രുവരി മുതൽ ആരംഭിച്ചു.

17 വയസ്സ് പൂർത്തിയായി, ഏഴാംതരം വിജയിച്ചവർക്കും, 8, 9 ക്ലാസ്സുകളിൽ പഠനം നിർത്തിയവർക്കും, 10-ാംതരം തോറ്റവർക്കും പത്താംതരം തുല്യതാ കോഴ്സിലേക്ക് അപേക്ഷിക്കാൻ സുവർണ്ണാവസരം. കോഴ്സ് ഫീസ് 1850 രൂപയാണ്.

ഹയർസെക്കന്ററി തുല്യതാ കോഴ്സിലേക്ക് 22 വയസ്സ് തികഞ്ഞിരിക്കണം.

പത്താം തരം പത്താം തരം തുല്യത പാസ്സായി. +1, +2 ക്ലാസ്സുകളിൽ പഠനം നിർത്തിയവർ/തോറ്റവർ എന്നിവർക്കും അപേക്ഷിക്കാം. കോഴ്സ് ഫീസ് 2500 രൂപയാണ്. എസ്.സി./എസ്. റ്റി. വിഭാഗക്കാർ ജാതി തെളിയിക്കുന്ന സർട്ടഫിക്കറ്റ് ഹാജരാക്കി യാൽ ഫീസിളവ് ലഭിക്കുന്നതാണ്.

രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി നില്ലാതെ 2022 മാർച്ച് 25വരെയും 50 രൂപ ഫൈനോടുകുടി ഏപ്രിൽ 10 വരെയും അപേക്ഷിക്കാം വിശദവിവരങ്ങൾക്ക് 9995432979 എന്ന നമ്പരിൽ ബന്ധപ്പെടുക

സൗജന്യ തൊഴിൽ പരിശീലനം

സൗജന്യ തൊഴിൽ പരിശീലനം

ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്ക് കോസ്മോസ് മൾട്ടി ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. വിവിധ തരം ലോഷൻ, സോപ്പ്, സോപ്പ് പൗഡർ എന്നിവയുടെ നിർമ്മാണത്തിന് ആണ് പരിശീലനം നൽകുന്നത്. മാർച്ച് 6ന് ആറ്റിങ്ങലിൽ വെച്ച് ആണ് പരിശീലനം. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 9946953070,9400412439എന്ന നമ്പറിൽ ബന്ധപ്പെടുക.