ഒരു കോടിയുടെ ഭാഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു. കൊല്ലത്ത് വിറ്റ KM 142351 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ ആലപ്പുഴയില്‍ വിറ്റ KB 641151 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ അടൂരില്‍ വിറ്റ KE 941806 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

KA 142351

KB 142351

KC 142351

KD 142351

KE 142351

KF 142351

KG 142351

KH 142351

KJ 142351

KK 142351

KL 142351

4th Prize: ₹5,000/-

0059 0436 0662 0853 1417 2149 3327 5299 5336 5726 6019 6914 7654 7764 7843 7959 8620 8866 8934

5th Prize: ₹2,000/-

0031 1383 3343 4051 8581 8829

6th Prize ₹1,000/-

0219 0571 1358 2141 2595 3333 3388 3469 3701 3991 4180 4186 5381 5430 5836 5963 6860 6995 7724 7942 8798 8867 8898 9097 9271

7th Prize ₹500/-

0055 0125 0454 0549 0939 1202 1342 1399 1425 1698 1740 1928 1983 1994 2133 2528 2570 2592 2890 2894 2991 3054 3080 3126 3157 3274 3539 3968 3986 4201 4407 4612 5021 5078 5117 5281 5555 5599 5650 5961 6073 6188 6291 6330 6464 6642 6666 6760 6824 7011 7192 7404 7411 7450 7541 7557 7589 7593 7632 7799 7854 7906 7915 8115 8577 8595 8705 9104 9328 9661 9712 9803 9884 9956 9988 9996

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

‘നെല്‍കര്‍ഷകരെ കൈവിട്ട ബജറ്റ്, വാഗ്ദാനങ്ങള്‍ വിഴുങ്ങി സര്‍ക്കാര്‍’

‘നെല്‍കര്‍ഷകരെ കൈവിട്ട ബജറ്റ്, വാഗ്ദാനങ്ങള്‍ വിഴുങ്ങി സര്‍ക്കാര്‍’

പാലക്കാട്: നെല്‍കര്‍ഷകരുടെ പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ടുള്ള ബജറ്റാണ് സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് ദേശീയ കര്‍ഷക സംരക്ഷണ സമിതി. നെല്‍ സംഭരണത്തിനായി ഒരു രൂപ പോലും പ്രത്യേകമായി വകയിരുത്താതെയും കര്‍ഷകരോട് നല്‍കിയ പ്രധാന വാഗ്ദാനങ്ങള്‍ പാലിക്കാതെയും സര്‍ക്കാര്‍ നെല്‍കൃഷി മേഖലയെ പൂര്‍ണമായും അവഗണിച്ചിരിക്കുകയാണെന്ന് സമിതിയുടെ ജനറല്‍ സെക്രട്ടറി പാണ്ടിയോട് പ്രഭാകരന്‍ ആരോപിച്ചു. വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

പ്രതിപക്ഷത്തായിരുന്നപ്പോള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ‘തുഗ്ലക്ക് മാതൃകയിലുള്ള’ നെല്‍ സംഭരണ നയത്തെ ശക്തമായി വിമര്‍ശിച്ചവരാണ് ഇന്ന് ഭരണത്തിലിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നെല്‍ സംഭരണത്തിനായി ബജറ്റില്‍ പ്രത്യേക തുക വകയിരുത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്ന നേതാക്കളാണ് ഇപ്പോള്‍ അധികാരത്തിലേറി ബജറ്റ് അവതരിപ്പിച്ചിരിക്കുന്നതെന്നും, എന്നാല്‍ അതിനായി ഒരു രൂപ പോലും മാറ്റിവെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് പറഞ്ഞവരാണ് ഇന്ന് അവരെ പൂര്‍ണമായും അവഗണിക്കുന്നത്. നെല്‍ സംഭരണത്തിനായി പ്രത്യേക ഫണ്ട് അനുവദിക്കാത്തത് കര്‍ഷകരോടുള്ള വഞ്ചനയാണ്’ -പ്രഭാകരന്‍ പറഞ്ഞു. നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് 40 രൂപയാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനവും സര്‍ക്കാര്‍ മറന്നുവെന്ന് അദ്ദേഹം ആരോപിച്ചു. അധികാരത്തിലെത്തുന്നതിന് മുമ്പ് ശക്തമായി ഉന്നയിച്ചിരുന്ന ആവശ്യം ഭരണത്തിലേറിയതോടെ വിസ്മരിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള ആറോളം മോഡേണ്‍ റൈസ് മില്ലുകള്‍ വര്‍ഷങ്ങളായി അടഞ്ഞുകിടക്കുകയാണെന്നും അവ പ്രവര്‍ത്തനസജ്ജമാക്കാന്‍ ഇതുവരെ ഗൗരവമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നെല്‍ സംഭരണവും സംസ്‌കരണവും കാര്യക്ഷമമാക്കുന്നതില്‍ ഈ മില്ലുകള്‍ക്ക് നിര്‍ണായക പങ്കുള്ളപ്പോഴാണ് സര്‍ക്കാര്‍ അനാസ്ഥ തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കര്‍ഷകക്ഷേമ ബോര്‍ഡിന് പുനര്‍ജീവന്‍ നല്‍കാനുള്ള നടപടികളും ബജറ്റില്‍ കാണാനില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ഷകരുടെ ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കേണ്ട ബോര്‍ഡിനെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രഖ്യാപനങ്ങളൊന്നും ബജറ്റിലില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നെല്‍കൃഷി വിസ്തൃതി കുറയുകയും ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, കാര്‍ഷിക മേഖലയോടുള്ള സര്‍ക്കാരിന്റെ സമീപനം ആശങ്കാജനകമാണെന്ന് പ്രഭാകരന്‍ അഭിപ്രായപ്പെട്ടു.

‘നെല്‍കൃഷിയെ സര്‍ക്കാര്‍ പാടെ അവഗണിച്ചിരിക്കുകയാണ്. വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ ശേഷം കര്‍ഷകരെ കൈവിടുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈ വഞ്ചനയ്ക്കെതിരെ സംസ്ഥാനത്തെ നെല്‍കര്‍ഷകര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുന്നുണ്ട്’ -അദ്ദേഹം പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി വിഡി സതീശന്‍ നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് പൊതുവെ സ്വാഗതാര്‍ഹവും കാര്‍ഷിക മേഖലയ്ക്ക് ആശ്വാസം പകരുന്നതുമാണെന്ന് ദേശീയ കര്‍ഷകസമാജം നേതാവ് മുതലാംതോട് മണി അഭിപ്രായപ്പെട്ടു.

റബറിന്റെ താങ്ങുവില 200 രൂപയില്‍ നിന്ന് 250 രൂപയായി ഉയര്‍ത്തിയതും ക്ഷീരമേഖലയുടെ വികസനത്തിനായി 102 കോടി രൂപ അനുവദിച്ചതും കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. തോട്ടം മേഖലയില്‍ ഇടവിള കൃഷി വ്യാപിപ്പിക്കുന്നതിനും ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമായി ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് പുതിയ സാധ്യതകള്‍ സൃഷ്ടിക്കാനും സഹായകരമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജയിൽ വകുപ്പിൽ ജോലി നേടാം; കൗൺസിലർ,സോഷ്യൽ വർക്കർ തസ്തിക,അപേക്ഷ ക്ഷണിച്ചു

ജയിൽ വകുപ്പിൽ ജോലി നേടാം; കൗൺസിലർ,സോഷ്യൽ വർക്കർ തസ്തിക,അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ജയിൽ വകുപ്പിന് കീഴിലെ വിവിധ ജയിലുകളിലേക്ക് കൗൺസിലർ / സോഷ്യൽ വർക്കർ തസ്തികകളിൽ നിയമനം നടത്തുന്നു. കൊല്ലം, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലാ ജയിലുകളിലേക്കാണ് നിയമനം. നാല് ഒഴിവുകളാണുള്ളത്. ജയിൽ അന്തേവാസികളുടെ മാനസിക സമ്മർദ്ദം, വിഷാദം ഉൾപ്പെടെയുള്ള മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായാണ് നിയമനം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 16.

യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്ന് MSW (സൈക്യാട്രിക് സോഷ്യൽ വർക്ക്) അല്ലെങ്കിൽ MA സൈക്കോളജി യോഗ്യത ഉണ്ടായിരിക്കണം.

പ്രവൃത്തിപരിചയം
യോഗ്യത നേടിയ ശേഷം കൗൺസിലിംഗ് മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

കുറ്റവാളികളെ കൗൺസലിംഗ് ചെയ്ത പരിചയവും ക്രിമിനോളജി മേഖലയിലെ പ്രവർത്തന പരിചയവും അഭികാമ്യമാണ്.

ജയിൽ വകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവയിലോ സമാന മേഖലകളിലോ ജോലി ചെയ്തവർക്കും മുൻഗണന ലഭിക്കും.

ശമ്പളവും പ്രായപരിധിയും
പ്രതിമാസം 32,580 രൂപയാണ് ശമ്പളം. പരമാവധി 40 വയസ് വരെയാണ് പ്രായപരിധി.

നിയമന കാലാവധി
കരാർ വേതന വ്യവസ്ഥയിൽ 12 മാസത്തേക്കാണ് താൽക്കാലിക നിയമനം നടത്തുന്നത്. യോഗ്യതയും മൂല്യനിർണയവും അടിസ്ഥാനമാക്കിയായിരിക്കും നിയമനം.

മറ്റ് വ്യവസ്ഥകൾ
തൊഴിൽ സ്വഭാവം: ജയിലിലെ അന്തേവാസികളുടെ മാനസിക സംഘർഷങ്ങൾ കുറയ്ക്കുന്നതിനും മാനസികാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി കൗൺസലിംഗ് സേവനം നൽകുന്നതിനുള്ള താൽക്കാലിക നിയമനമാണ് ഇത്.

നിയമനത്തിന്റെ സ്വഭാവം: ഈ ജോലി പൂർണമായും കരാർ അടിസ്ഥാനത്തിലുള്ളതാണ്. ഭാവിയിൽ ഈ തസ്തികയിലോ ജയിൽ വകുപ്പിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരനിയമനം ലഭിക്കുന്നതിനോ സേവനം സ്ഥിരപ്പെടുത്തുന്നതിനോ യാതൊരു അവകാശവാദവും ഉന്നയിക്കാൻ സാധിക്കില്ല.

തെരഞ്ഞെടുപ്പ് രീതി: അപേക്ഷകരുടെ അപേക്ഷകളുടെ പ്രാഥമിക പരിശോധന (Screening)യും അഭിമുഖവും അടിസ്ഥാനമാക്കിയായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക.

അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജയിൽ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralaprisons.gov.in ൽ ലഭ്യമായ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോം പൂരിപ്പിച്ച്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം താഴെ പറയുന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മുഖേനയോ അല്ലെങ്കിൽ keralaprisons@gov.in എന്ന ഇമെയിൽ വിലാസത്തിലോ സമർപ്പിക്കണം

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

ഇവിടെ ക്ലിക്ക് ചെയ്യുക

വിലാസം:
ഡയറക്ടർ ജനറൽ,
പ്രിസൺസ് & കറക്ഷണൽ സർവീസസ്,
ജയിൽ ആസ്ഥാന കാര്യാലയം,
പൂജപ്പുര, തിരുവനന്തപുരം – 695012.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി:
2026 ജൂലൈ 16 വൈകിട്ട് 5.15 വരെ.

ഗണേഷ് കുമാര്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്ത്; കോടതിയില്‍ പോകട്ടെ എന്ന് സുകുമാരന്‍ നായര്‍

ഗണേഷ് കുമാര്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്ത്; കോടതിയില്‍ പോകട്ടെ എന്ന് സുകുമാരന്‍ നായര്‍

കോട്ടയം: മുന്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്ത്. കാലാവധി കഴിഞ്ഞപ്പോൾ പുതിയ ആളുകള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും എന്‍എസ്എസില്‍ ജനാധിപത്യമില്ലെന്ന് ആരും പറയില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതില്‍ എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ ഗണേഷ് കുമാറിന് കോടതിയില്‍ പോകാവുന്നതാണ്. ജനറല്‍ സെക്രട്ടറിയെ ഗണേഷ് കുമാര്‍ തള്ളിപ്പറയാത്തത് വേലയാണെന്നും അത്തരത്തില്‍ ആരെങ്കിലും തള്ളിപ്പറയാന്‍ ശ്രമിച്ചാല്‍ അഡ്രസ് കാണില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

‘കെ ബി ഗണേഷ് കുമാര്‍ 12 പേരുടെ പിന്തുണ ഉണ്ട് എന്ന് പറയുന്നത് വാലിഡ് ആണോ? ഇവര്‍ കഴിഞ്ഞ കമ്മിറ്റിയിലെ അംഗങ്ങള്‍ അല്ല. നേരത്തെ ഉണ്ടായിരുന്ന കമ്മിറ്റിക്കാര്‍ രാജിവെച്ചിരുന്നു. രാജിവെച്ചതോടെ ക്വാറം നഷ്ടപ്പെട്ടു. യഥാര്‍ഥ കമ്മിറ്റിയില്‍ ഉണ്ടായ ആളുകളാണ് ക്വാറം നഷ്ടപ്പെടുന്ന തരത്തില്‍ രാജി നല്‍കിയത്. തുടര്‍ന്ന് യൂണിയന്റെ പ്രവര്‍ത്തനത്തിന് പുതിയ ഒരു സംവിധാനം ഉണ്ടാക്കി. ഇദ്ദേഹത്തിന്റെ കൂടെ പിന്നീട് വന്നവര്‍ ആരാണ് എന്ന് എനിക്ക് അറിയില്ല. അദ്ദേഹത്തിന് ഇതില്‍ എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ കേസ് കൊടുക്കാല്ലോ. എന്‍എസ്എസിന് ജനാധിപത്യമില്ല എന്ന് ആരെങ്കിലും പറയുമോ?ജനറല്‍ സെക്രട്ടറിയെ തള്ളുന്നില്ല എന്ന് ഗണേഷ് കുമാര്‍ പറയുന്നത് വേലയാണ്. അത് അവരുടെ തൊഴില്‍ ആണ്. ജനറല്‍ സെക്രട്ടറിയെ തള്ളാന്‍ കഴിയില്ല ആര്‍ക്കും. ജനറല്‍ സെക്രട്ടറിയെ തള്ളിപ്പറഞ്ഞാല്‍ അഡ്രസ് കാണില്ല.’- ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

അതിനിടെ അംഗത്വം പുതുക്കി നല്‍കാന്‍ താന്‍ ആവശ്യപ്പെട്ടില്ലെന്നാണ് ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. മരിക്കും വരെ പദവിയില്‍ തുടരാന്‍ ആഗ്രഹമില്ല. താന്‍ ജനറല്‍ സെക്രട്ടറിക്ക് പിന്തുണ കൊടുക്കുന്നയാളാണ്. എന്നാല്‍ പത്തനാപുരത്ത് നടന്നത് ജനാധിപത്യമല്ലെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

‘ഞാന്‍ ഒരു ടേം അല്ലേ ഉണ്ടായിരുന്നത്. ഇപ്രാവശ്യം ഇല്ല. എന്നെ സംബന്ധിച്ച് എന്‍എസ്എസില്‍ ഞാന്‍ മരിക്കുന്നത് വരെ സ്ഥാനത്ത് ഇരിക്കുന്ന ആളാണോ. അല്ലല്ലോ. മാറിയും തിരിഞ്ഞുമൊക്കേ വരും.അതൊന്നും കുഴപ്പമില്ല. നമ്മള്‍ ജനങ്ങളോടൊപ്പം ഉണ്ട്. എന്‍എസ്എസിനോട് ഒപ്പമുണ്ട്. പുതുക്കി നല്‍കാന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നില്ല. മറ്റുള്ളവര്‍ അത് ആവശ്യപ്പെട്ട് കാണും. പത്തനാപുരത്ത് പ്രാദേശികമായി ഉണ്ടായ വിഷയങ്ങളൊക്കെ ഇതിന് ഘടകമായിട്ടുണ്ടാകാം. അത് നിങ്ങള്‍ അന്വേഷിച്ച് കണ്ടുപിടിക്കേണ്ട കാര്യമാണ്. ഭൂരിപക്ഷം എനിക്ക് നഷ്ടപ്പെട്ടിട്ടില്ല. ഉറപ്പിച്ച് പറയാം. രേഖകള്‍ എന്റെ കൈവശമുണ്ട്. 18 അംഗ കമ്മിറ്റിയില്‍ 12 പേരുടെ പിന്തുണ എനിക്ക് ഉണ്ട്. അതാണ് ഡെമോക്രസി എന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്ഥാനമാനങ്ങള്‍ എനിക്ക് പ്രശ്‌നമല്ല. എന്‍എസ്എസില്‍ വന്നത് അതിന് വേണ്ടിയിട്ടല്ല’- കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

‘ഞാന്‍ ജനറല്‍ സെക്രട്ടറിക്ക് പിന്തുണ കൊടുക്കുന്നയാളാണ്. പത്തനാപുരത്ത് നടന്നത് ജനാധിപത്യമല്ല. രജിസ്റ്റാര്‍ ചെയ്തത് ശരിയല്ല എന്ന അഭിപ്രായക്കാരന്‍ തന്നെയാണ്. അതു തെളിയിക്കാന്‍ എനിക്ക് കഴിയും. നിയമനടപടിയില്ല. എന്‍എസ്എസിനെതിരെ കേസ് ഒന്നും കൊടുക്കില്ല. ജനറല്‍ സെക്രട്ടറിക്ക് കാര്യങ്ങള്‍ എഴുതി കൊടുത്തിട്ടുണ്ട്. കഴിഞ്ഞ തവണ എന്നെ വച്ചത് ഞാന്‍ ആവശ്യപ്പെട്ടിട്ടല്ല. ജനറല്‍ സെക്രട്ടറി തന്നെയാണ് എന്നെ വെച്ചത്. ഇത്തവണ വേറെ ആളാണ് നല്ലത് എന്ന് തോന്നി കാണും. അതില്‍ എന്താണ് കുഴപ്പം?’- ഗണേഷ് കുമാര്‍ വ്യക്തമാക്കി.

കൊല്ലത്ത് കെഎസ്ആ‍ർടിസി ബസിൽ യാത്രക്കാരിയെ ശല്യം ചെയ്ത യുവാവ് പിടിയിൽ

കൊല്ലത്ത് കെഎസ്ആ‍ർടിസി ബസിൽ യാത്രക്കാരിയെ ശല്യം ചെയ്ത യുവാവ് പിടിയിൽ

കൊല്ലത്ത് കെഎസ്ആ‍ർടിസി ബസിൽ യാത്രക്കാരിയെ ശല്യം ചെയ്ത യുവാവ് പിടിയിൽ.തിരുവനന്തപുരം കഠിനംകുളം സ്വദേശി ആന്റണി തോമസാണ് പിടിയിലായത്. യുവതിയുടെ പരാതിയെ തുടർന്ന് ബസ് കണ്ടക്ടർ ഇന്നലെ 3.15 ന് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ബസ് എത്തിക്കുകയായിരുന്നു.ബസിൽ നിന്ന് ഇറങ്ങി ഓടിയ ആന്റണിയെ യാത്രക്കാരാണ് പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറിയത്. യുവതിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ് കേസെടുത്തിരിക്കുകയാണ്.
കഴിഞ്ഞ ദിവസവും കൊല്ലത്ത് കെഎസ്ആർടിസി ബസിനുള്ളിൽ യാത്രക്കാരിയായ യുവതിക്കു മുന്നിൽ പരസ്യമായി നഗ്നതാ പ്രദർശനം നടത്തുകയും ശല്യം ചെയ്യുകയും ചെയ്ത മൈലക്കാട് സ്വദേശി സുനിൽ കുമാർ എന്ന യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു. കൊട്ടിയത്തുനിന്നു കൊല്ലത്തേക്കുള്ള യാത്രയിലായിരുന്നു സംഭവം. ഇത്തിക്കരപ്പാലത്തിന് സമീപത്തു നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. യാത്രക്കാരി തന്റെ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രതി ഒളിവിൽ പോയതിനെത്തുടർന്ന് കൊല്ലം സിറ്റി പൊലീസ് ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

കേരളത്തിന് ആശ്വാസം; എബോള സംശയം നീങ്ങി, 52കാരിയുടെ പരിശോധനാഫലം നെഗറ്റീവ്

കേരളത്തിന് ആശ്വാസം; എബോള സംശയം നീങ്ങി, 52കാരിയുടെ പരിശോധനാഫലം നെഗറ്റീവ്

കോട്ടയം: കേരളം പകര്‍ച്ചവ്യാധി പിടിയില്‍ അമര്‍ന്നിരിക്കെ, ആശ്വാസമായി എബോള സംശയം നീങ്ങി. എബോള സംശയിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ പരിശോധനാഫലം നെഗറ്റീവ്. പാല സ്വദേശിയായ 52കാരിയുടെ പരിശോധനാഫലമാണ് സംസ്ഥാനത്തിന് ആശ്വാസമായത്.

സൗത്ത് സുഡാനില്‍ നിന്ന് ഉഗാണ്ട വഴി കേരളത്തിലെത്തിയ സ്ത്രീയാണ് എബോളയ്ക്ക് സമാനമായ രോഗലക്ഷണങ്ങള്‍ കാണിച്ചത്. ആഫ്രിക്കയിലാണ് എബോള രോഗം പടര്‍ന്നുപിടിച്ചിരിക്കുന്നത്. ആഫ്രിക്കയില്‍ നിന്ന് വന്നതുകൊണ്ടാണ് ആരോഗ്യവകുപ്പ് ഉടന്‍ തന്നെ നടപടികള്‍ സ്വീകരിച്ചത്. ജാഗ്രതയുടെ ഭാഗമായി ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാജ്യത്തിന് ഒന്നടങ്കം ആശ്വാസം പകര്‍ന്ന് നെഗറ്റീവ് ആണ് എന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.

പനിയെ തുടര്‍ന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിലാണ് ഇവര്‍ ആദ്യം ചികിത്സയ്ക്ക് എത്തിയത്. ആഫ്രിക്കയില്‍ നിന്ന് വന്നതുകൊണ്ട് ഇവരെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.