by Midhun HP News | Oct 16, 2025 | Latest News, ജില്ലാ വാർത്ത
1കല്ലമ്പലം – ജനറൽവനിത
2പുതുശ്ശേരി മുക്ക് – ജനറൽവനിത
3 എതുക്കാട് – Scവനിത
4 കൊണ്ണൂറി – ജനറൽവനിത
5 മുടിയോട്ടുകോണം – Scജനറൽ
6 തോട്ടയ്ക്കാട് – വനിത
7 കണ്ണാട്ടുകോണം – ജനറൽ
8 പട്ടക്കോണം – ജനറൽ
9 ഞാറക്കാട്ട് വിള – ജനറൽ
10 ഇരമം – Sc വനിത
11 വഞ്ചിയൂർ – ജനറൽ
12 പട്ട്ള- ജനറൽ
13 പള്ളിമുക്ക് – ജനറൽവനിത
14 മുല്ലശ്ശേരി – ജനറൽവനിത
15 മേവർക്കല്‍ – ജനറൽ
16പുതിയ തടം – ജനറൽ വനിത
17ആലങ്കോട് HS – ജനറൽ വനിത
18ചാത്തൻപാറ – ജനറൽ
19 പറക്കുളം – ജനറൽ
20 കരവാരം – ജനറൽ

by Midhun HP News | Oct 16, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഒരു സീനിയര്‍ താരത്തെ വിട്ടുകൊടുത്ത് സഞ്ജുവിനെ ടീമിലെത്തിക്കാനാണ് ഡല്‍ഹിയുടെ നീക്കമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണെ വിട്ടുനല്‍കണമെങ്കില്‍ അതേ നിലവാരത്തിലുള്ള മറ്റൊരു താരത്തെ തന്നെ ഡല്‍ഹിക്കു വിട്ടുനല്‍കേണ്ടി വരും. എന്നാല്‍ ആരെ വിട്ടുനല്‍കുമെന്ന കാര്യത്തില്‍ വ്യക്തമല്ല. നിലവില്‍ കെഎല്‍ രാഹുല്‍, അഭിഷേക് പോറല്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരാണ് ഡല്‍ഹിയുടെ വിക്കറ്റ് കീപ്പര്‍മാര്‍. അക്ഷര്‍ പട്ടേലാണ് ക്യാപ്റ്റന്‍. ഇവരിലൊരാള്‍ക്കു പകരമായി സഞ്ജുവിനെ ടീമിലെത്തിക്കുമോയെന്നാണ് അറിയേണ്ടത്.
കെഎല്‍ രാഹുലിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ശ്രമം നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ക്യാപ്റ്റനും വിക്കറ്റ് കീപ്പറും ഓപ്പണറുമായിട്ടാണ് രാഹുലിനെ കൊല്‍ക്കത്ത പരിഗണിക്കുന്നത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയെ നയിച്ച അജിന്‍ക്യ രഹാനെ, ഈ സീസണില്‍ തുടരാന്‍ സാധ്യതയില്ല. ഇതിനാലാണ് പുതിയ ക്യാപ്റ്റനെ കൊല്‍ക്കത്ത തേടുന്നത്. സഞ്ജു സാംസണെയും കൊല്‍ക്കത്തെ സമീപിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ശ്രമിച്ചെങ്കിലും നീക്കം ഫലവത്തായിരുന്നില്ല.


by Midhun HP News | Oct 16, 2025 | Latest News, കേരളം
നടൻ പൃഥ്വിരാജിന്റെ 43-ാം പിറന്നാൾ ആണിന്ന്. ആരാധകരും സിനിമാ പ്രവർത്തകരുമടക്കം നിരവധി പേരാണ് പൃഥ്വിരാജിന് ആശംസകൾ നേരുന്നത്. ഇപ്പോഴിതാ നടൻ മോഹൻലാലും പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ്. “പ്രിയപ്പെട്ട പൃഥ്വിക്ക് ജന്മദിനാശംസകൾ! നിങ്ങളുടെ ദിവസം സ്നേഹത്താലും, ചിരിയാലും, ജീവിതത്തെ മനോഹരമാക്കുന്ന എല്ലാ നല്ല വികാരങ്ങളാലും നിറഞ്ഞുനിൽക്കട്ടെ എന്ന് ആശംസിക്കുന്നു!”- എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്.
മോഹൻലാലിന്റെ പോസ്റ്റിന് താഴെയും നിരവധി പേരാണ് പൃഥ്വിക്ക് ആശംസകൾ നേർന്നിരിക്കുന്നത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എംപുരാൻ എന്ന ചിത്രം വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. മോഹൻലാലിനും പൃഥ്വിരാജിനും സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു.വൻ തോതിലുള്ള വിമർശനമാണ് പൃഥ്വിരാജിന് നേരിടേണ്ടി വന്നത്. എംപുരാന് മുൻപ് പൃഥ്വിരാജും മോഹൻലാലും ഒന്നിച്ചെത്തിയ ലൂസിഫർ തിയറ്ററുകളിൽ വൻ വിജയം നേടിയിരുന്നു. എംപുരാന് ശേഷം മലയാളത്തിൽ പൃഥ്വിരാജിന്റെ ചിത്രങ്ങളൊന്നും പുറത്തിറങ്ങിയിരുന്നില്ല. സർ സമീൻ എന്ന ബോളിവുഡ് ചിത്രമാണ് ഒടുവിലെത്തിയ പൃഥ്വിരാജ് ചിത്രം.
വിലായത്ത് ബുദ്ധയാണ് പൃഥ്വിരാജിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഖലീഫ എന്ന ചിത്രവും ലൂസിഫറിന്റെ മൂന്നാം ഭാഗവുമാണ് പൃഥ്വിരാജിന്റേതായി ഇനി വരാനുള്ള ചിത്രങ്ങൾ. അതേസമയം ദൃശ്യം 3യുടെ ഷൂട്ടിങ് തിരക്കിലാണ് മോഹൻലാലിപ്പോൾ. കഴിഞ്ഞ ദിവസം മോഹൻലാലിന്റെ രാവണപ്രഭു റീ റിലീസായി എത്തിയിരുന്നു. ഹൃദയപൂർവം ആണ് മോഹൻലാലിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.


by Midhun HP News | Oct 16, 2025 | Latest News, ജില്ലാ വാർത്ത
കഴക്കൂട്ടം: മൃതദേഹം സംസ്കരിക്കുന്നതിനിടെ പേസ്‌മേക്കർ പൊട്ടിത്തെറിച്ച് കാലിൽ തുളച്ചുകയറി ഒരാൾക്ക് ഗുരുതര പരിക്ക്. പള്ളിപ്പുറം കരിച്ചാറ സ്വദേശിയായ സുന്ദരനാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയോടെ പള്ളിപ്പുറത്താണ് സംഭവം. ചൊവാഴ്ച മരിച്ച പള്ളിപ്പുറം വി.ടി.നിലയത്തിൽ വിമലയമ്മയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് വീട്ടുവളപ്പിൽ സംസ്‌കരിച്ചത്. ചിത കത്തുന്നതിനിടെ മൃതദേഹത്തിലുണ്ടായിരുന്ന പേസ്‌മേക്കർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് അവശിഷ്ടം സുന്ദരന്റെ കാൽമുട്ടിൽ തുളച്ചുകയറുകയായിരുന്നു.
ഉടൻതന്നെ വീട്ടുകാർ സുന്ദരനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദ്രോഗിയായ വീട്ടമ്മയ്ക്ക് അടുത്തിടെയാണ് ശ്രീചിത്രിയിൽ വച്ച് പേസ്‌മേക്കർ ഘടിപ്പിച്ചത്. ചികിത്സയ്ക്കുശേഷം രണ്ടുദിവസം മുമ്പാണ് ആശുപത്രി വിട്ടത്. വീട്ടിൽ വച്ചായിരുന്നു മരണം. വീട്ടുകാർ പേസ്‌മേക്കർ ഘടിപ്പിച്ചിരുന്ന വിവരം ആശുപത്രി അധികൃതരെ അറിയിച്ചപ്പോൾ അത് ഇളക്കേണ്ടെന്നും മറ്റു പ്രശ്‌നമൊന്നും ഉണ്ടാകില്ലെന്നുമാണ് മറുപടി ലഭിച്ചത്.


by Midhun HP News | Oct 16, 2025 | Latest News, കേരളം
ആലപ്പുഴ: ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ പഴുതടച്ച അന്വേഷണം വേണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പലരുടേയും കാലത്തെ അഴിമതികള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നാലഞ്ച് ദേവസ്വം ബോര്‍ഡ് ഉണ്ടാക്കി കുറേ രാഷ്ട്രീയക്കാര്‍ക്ക് ഇരിക്കാന്‍ അവസരമുണ്ടാക്കി കൊടുത്തിരിക്കുകയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും വേണ്ട. എല്ലാം ഒഴിവാക്കണം. ഇതെല്ലാം പിരിച്ചു വിട്ട് ഒറ്റ കുടക്കീഴിലാക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു.
ഇന്നത്തെ ദേവസ്വം ഭരണ സംവിധാനത്തിലെ ബോര്‍ഡ് സംവിധാനം അഴിച്ചു പണിയാത്തിടത്തോളം കാലം ഈ അഴിമതി ആരു വന്നാലും ലോകാവസാനം വരെ അനുസ്യൂതമായി നടക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡേ വേണ്ട. എല്ലാം പിരിച്ചുവിട്ട് ഒറ്റ ബോര്‍ഡ് ഉണ്ടാക്കിക്കൂടേ. നല്ല ഐഎഎസുകാരനെ തലപ്പത്തു നിയമിച്ച്, അയാള്‍ക്ക് എക്‌സിക്യൂഷന്‍ അധികാരം നല്‍കുകയാണ് വേണ്ടത്. വെള്ളാപ്പള്ളി പറഞ്ഞു.
കേരളത്തിലെ സമ്പത്തുള്ള എല്ലാ ദേവസ്വം ബോര്‍ഡ് അമ്പലങ്ങളിലും മോഷണമാണ്. ഇന്നുള്ള ഭരണസംവിധാനം ഈ നിലയില്‍ പോയാല്‍, തീര്‍ച്ചയായും ‘ചക്കരക്കുടം കണ്ടാല്‍ കയ്യിട്ടു നക്കു’മെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. മുമ്പുണ്ടായിരുന്ന പത്തനംതിട്ടക്കാരന്‍ വലിയ കുഴപ്പക്കാരനാണെന്ന് മുമ്പേ താന്‍ പറഞ്ഞിട്ടുള്ളതാണ്. പത്മകുമാര്‍ ഭയങ്കര കുഴപ്പക്കാരനാണ്. അതിന്റെ പേരില്‍ രാജ്യത്ത് മുഴുവന്‍ പ്രക്ഷോഭമാണ്. അതിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
സ്വര്‍ണം മോഷണവുമായി ബന്ധപ്പെട്ട് നമ്പൂതിരിമാരും പോറ്റിമാര്‍ക്കുമെതിരായ പ്രസ്താവനയില്‍ ബ്രാഹ്മണ സഭയോട് വെള്ളാപ്പള്ളി ക്ഷമ ചോദിച്ചു. മേല്‍ശാന്തിയെ ചീത്തപറഞ്ഞു, ബ്രാഹ്മണരെ ചീത്ത പറഞ്ഞു എന്നൊന്നും വ്യാഖ്യാനിക്കരുത്. ബ്രാഹ്മണ സഭയ്ക്ക് എതിരെ താനൊന്നും പറഞ്ഞിട്ടില്ല. അങ്ങനെ അവര്‍ക്ക് തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
സുധാകരന്‍ സംശുദ്ധ രാഷ്ട്രീയത്തിന് ഉടമ
ജി സുധാകരന്‍ സംശുദ്ധ രാഷ്ട്രീയത്തിന് ഉടമയായ വ്യക്തിയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇന്നും കുറേ ജനങ്ങളുടെ ഹൃദയത്തില്‍ സുധാകരന് സ്ഥാനമുണ്ട്. അദ്ദേഹത്തിന് പ്രായമായി, അധികാരത്തില്‍ നിന്നും മാറി നില്‍ക്കുന്നു എന്നത് ശരിയാണ്. എന്നാല്‍ത്തന്നെയും ആലപ്പുഴക്കാരെ സംബന്ധിച്ചിടത്തോളം അത്ര പെട്ടെന്ന് അവഗണിക്കാന്‍ പറ്റുന്ന വ്യക്തിത്വമല്ല ജി സുധാകരന്‍. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഒരുപാട് സംവാദങ്ങള്‍ ഉണ്ടാക്കാതെ യോജിച്ച് പോകുന്നതാണ് നല്ലതെന്നാണ് തനിക്ക് തോന്നുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ജി സുധാകരന്‍ മന്ത്രിയായിരുന്നപ്പോഴാണ് കേരളത്തിന് ഒരു പൊതുമരാമത്ത് മന്ത്രി ഉണ്ടെന്ന് കേരളം അറിഞ്ഞത്. ഒട്ടേറെ വികസനം കൊണ്ടുവന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് സുധാകരനെ ഭയമായിരുന്നു. ചില പരിപാടികളില്‍ അദ്ദേഹത്തെ ഒഴിവാക്കി എന്നു പറയുമ്പോള്‍ സ്വാഭാവികമായും അദ്ദേഹത്തിന് വിഷമം ഉണ്ടാകും. അതൊക്കെ പരിഹരിച്ചു കൊണ്ടുപോകണം. സജി ചെറിയാന്റെയും നാസറിന്റെയും വളര്‍ച്ച ഉള്‍ക്കൊള്ളാന്‍ സുധാകരന്‍ തയ്യാറാണ്. അദ്ദേഹത്തിന്റെ പ്രായവും പരിജ്ഞാനവും അവര്‍ക്ക് കൂടി പകര്‍ന്നുകൊടുത്ത് നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടു പോകണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.


by Midhun HP News | Oct 16, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: രാഷ്ട്രപതിയുടെ സന്ദര്‍ശന വേളയില്‍ ശബരിമലയിലെ സ്വര്‍ണം കാണാതായ സംഭവം ദ്രൗപദി മുര്‍മുവിന്റെ മുന്നില്‍ ഉന്നയിക്കാനൊരുങ്ങി ഹൈന്ദവ സംഘടനകളുടെ സംയുക്ത വേദിയായ ശബരിമല കര്‍മ സമിതി. ഈ മാസം അവസാനമാണ് രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കാനെത്തുന്നത്. ശബരിമലയില്‍ സുപ്രീംകോടതിയില്‍ പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് കൊണ്ടു വരാനാണ് കര്‍മ സമിതി ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മാതൃകയില്‍, ശബരിമല ക്ഷേത്രത്തിന് പ്രത്യേക ഭരണസംവിധാനം രൂപീകരിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ ആര്‍ട്ടിക്കിള്‍ 143 പ്രകാരം സുപ്രീം കോടതിയിലേക്ക് രാഷ്ട്രപതിയുടെ റഫറന്‍സ് നല്‍കാനാകുമെന്നാണ് സമിതിയുടെ പ്രതീക്ഷ. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ തിരുവനന്തപുരത്തെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി അധ്യക്ഷനായ കമ്മിറ്റിയാണ് ഭരണം നടത്തുന്നത്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍, തന്ത്രി കുടുംബം, തിരുവിതാംകൂര്‍ രാജകുടുംബം എന്നിവര്‍ കമ്മിറ്റിയില്‍ അംഗങ്ങളാണ്. ഒക്ടോബര്‍ 22 ന് രാഷ്ട്രപതി ശബരിമലയിലെത്തുമ്പോള്‍ കാണാന്‍ അനുമതി ലഭിച്ചിട്ടുണ്ടെന്ന് ശബരിമല കര്‍മ സമിതി ജനറല്‍ കണ്‍വീനര്‍ എസ് ജെ ആര്‍ കുമാര്‍ പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പിടിപ്പുകേടും അഴിമതിയുമാണ് സ്വര്‍ണം കാണാതാകലിന് പിന്നിലെന്ന് കുമാര്‍ ആരോപിച്ചു.
‘ശബരിമല ക്ഷേത്രം ദേശീയ പ്രാധാന്യമുള്ളതിനാല്‍, മെച്ചപ്പെട്ട ഭരണസംവിധാനം രൂപീകരിക്കുന്നതിനായി രാഷ്ട്രപതിക്ക് ഇക്കാര്യം സുപ്രീം കോടതിയില്‍ റഫര്‍ ചെയ്യാന്‍ കഴിയും. എസ് ജെ ആര്‍ കുമാര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. അയോധ്യ രാമക്ഷേത്ര കേസില്‍ 1993 ല്‍ അന്നത്തെ രാഷ്ട്രപതി ഇത്തരത്തില്‍ റഫറന്‍സ് നടത്തിയിരുന്നു. പൊതു പ്രാധാന്യമുള്ള ഏതൊരു പ്രശ്‌നത്തിലും നിയമത്തിലും സുപ്രീം കോടതിയുടെ ഉപദേശം തേടാന്‍ ആര്‍ട്ടിക്കിള്‍ 143 രാഷ്ട്രപതിക്ക് അധികാരം നല്‍കുന്നുണ്ട്.
ബാബറി മസ്ജിദ് പൊളിച്ചുമാറ്റിയശേഷം, പള്ളി പണിയുന്നതിനുമുമ്പ് സ്ഥലത്ത് ഏതെങ്കിലും ഹിന്ദു നിര്‍മ്മിതികള്‍ നിലനിന്നിരുന്നോ എന്നതിനെക്കുറിച്ച് അന്നത്തെ പ്രസിഡന്റ് ശങ്കര്‍ ദയാല്‍ ശര്‍മ്മ 1993 ല്‍ സുപ്രീം കോടതിയുടെ അഭിപ്രായം തേടിയിരുന്നു. രാഷ്ട്രപതിയുടെ റഫറന്‍സില്‍ പ്രതികരിക്കണോ വേണ്ടയോ എന്നത് സുപ്രീം കോടതിയുടെ വിവേചനാധികാരമാണ്. 1993-ല്‍, ശങ്കര്‍ ദയാല്‍ ശര്‍മ്മയുടെ റഫറന്‍സില്‍ അഭിപ്രായം പറയാന്‍ കോടതി വിസമ്മതിച്ചിരുന്നു.
‘ശബരിമല ക്ഷേത്രം ദേശീയ പ്രാധാന്യമുള്ളതിനാല്‍, മെച്ചപ്പെട്ട ഭരണസംവിധാനം രൂപീകരിക്കുന്നതിനായി രാഷ്ട്രപതിക്ക് ഇക്കാര്യം സുപ്രീം കോടതിയില്‍ റഫര്‍ ചെയ്യാന്‍ കഴിയും. എസ് ജെ ആര്‍ കുമാര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. അയോധ്യ രാമക്ഷേത്ര കേസില്‍ 1993 ല്‍ അന്നത്തെ രാഷ്ട്രപതി ഇത്തരത്തില്‍ റഫറന്‍സ് നടത്തിയിരുന്നു. പൊതു പ്രാധാന്യമുള്ള ഏതൊരു പ്രശ്‌നത്തിലും നിയമത്തിലും സുപ്രീം കോടതിയുടെ ഉപദേശം തേടാന്‍ ആര്‍ട്ടിക്കിള്‍ 143 രാഷ്ട്രപതിക്ക് അധികാരം നല്‍കുന്നുണ്ട്.
ബാബറി മസ്ജിദ് പൊളിച്ചുമാറ്റിയശേഷം, പള്ളി പണിയുന്നതിനുമുമ്പ് സ്ഥലത്ത് ഏതെങ്കിലും ഹിന്ദു നിര്‍മ്മിതികള്‍ നിലനിന്നിരുന്നോ എന്നതിനെക്കുറിച്ച് അന്നത്തെ പ്രസിഡന്റ് ശങ്കര്‍ ദയാല്‍ ശര്‍മ്മ 1993 ല്‍ സുപ്രീം കോടതിയുടെ അഭിപ്രായം തേടിയിരുന്നു. രാഷ്ട്രപതിയുടെ റഫറന്‍സില്‍ പ്രതികരിക്കണോ വേണ്ടയോ എന്നത് സുപ്രീം കോടതിയുടെ വിവേചനാധികാരമാണ്. 1993-ല്‍, ശങ്കര്‍ ദയാല്‍ ശര്‍മ്മയുടെ റഫറന്‍സില്‍ അഭിപ്രായം പറയാന്‍ കോടതി വിസമ്മതിച്ചിരുന്നു.


Recent Comments