by Midhun HP News | Jul 21, 2025 | Latest News, ജില്ലാ വാർത്ത
ചാന്ദ്ര ദിനത്തിൽ ചെറുന്നിയൂർ ഹൈസ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്, സയൻസ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾക്ക് വിജ്ഞാനപ്രദം ആയത് ശുഭംസു ശുക്ലയുമായി നടത്തിയ അഭിമുഖം ആയിരുന്നു. ചന്ദ്രദിന ഗാനം, ചന്ദ്രദിന ക്വിസ്, ചന്ദ്രദിന പ്രദർശനം എന്നിവയും നടന്നു
by Midhun HP News | Jul 21, 2025 | Latest News, ദേശീയ വാർത്ത
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ചെന്നൈ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ പതിവ് നടത്തത്തിനിടെ ചെറിയ തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അപ്പോളോ ഹോസ്പിറ്റല്‍സ് മെഡിക്കല്‍ സർവീസസ് ഡയറക്ടർ ഡോ. അനില്‍ ബി.ജി. പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.
രോഗലക്ഷണങ്ങള്‍ വിലയിരുത്തുന്നതിനും ആവശ്യമായ പരിശോധനകള്‍ നടത്തുന്നതിനുമായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവില്‍ അദ്ദേഹത്തിൻ്റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
by Midhun HP News | Jul 21, 2025 | Latest News, ജില്ലാ വാർത്ത
കൊല്ലമ്പുഴ ആവണിപുരം മഹാവിഷ്ണുസ്വാമി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണത്തിനായ് ഒരുക്കങ്ങൾ പൂർത്തിയായി. ക്ഷേത്രത്തിനോട് ചേർന്ന കൊല്ലമ്പുഴ കടവിലാണ് ബലിതർപ്പണം നടത്തുന്നത്. കൊല്ലമ്പുഴ കടവിൽ 24 – 07-2025 (വ്യാഴം) രാവിലെ 5 മണിയ്ക്ക് ബലിതർപ്പണ ചടങ്ങുകൾ ആരംഭിയ്ക്കും. അന്നേ ദിവസം തിലഹവനം നടത്തുവാൻ രാവിലെ 6 മണി മുതൽ ക്ഷേത്രത്തിൽ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
by Midhun HP News | Jul 21, 2025 | Latest News, ജില്ലാ വാർത്ത
ഇടക്കോട് ആനൂപ്പാറ പൂവത്തറ തെക്കത് ദേവി ക്ഷേത്ര ആറാട്ടുകടവിൽ
മുൻ വർഷങ്ങളെ പോലെ ഈ വർഷവും ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. ഈ വർഷം ക്ഷേത്ര കമ്മിറ്റി വിപുലമായ ഒരുക്കങ്ങളും ഒരേ സമയം കൂടുതൽ പേർക്ക് ബലി തർപ്പണം നടത്താനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
രാവിലെ 4 മണിമുതൽ തുടങ്ങി ഉച്ചക്ക് 12 മണിവരെയാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. ബലി തർപ്പണം നടത്തുന്നവർക്ക് ലഘു ഭക്ഷണം നൽകാനുള്ള ഒരുക്കങ്ങളും പൂർത്തിയായതായി
ക്ഷേത്ര കമ്മിറ്റി അറിയിക്കുന്നു
by Midhun HP News | Jul 21, 2025 | Latest News, ദേശീയ വാർത്ത
സന: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടല്‍ നടത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോമിനെതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോ പണം പിരിക്കുകയാണ്, ഇയാള്‍ ഇതുവരെ ചര്‍ച്ചകള്‍ക്കായി തങ്ങളെ കണ്ടിട്ടില്ലെന്നും തലാലിന്റെ സഹോദരന്‍ ഫത്താഹ് അബ്ദുള്‍ മെഹ്ദി ആരോപിക്കുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മഹ്ദിയുടെ ആരോപണം.
അറബിയിലും മലയാളത്തിലും ഇംഗ്ലീഷിലും പങ്കുവച്ച പോസ്റ്റില്‍ സാമുവല്‍ ജെറോം അഭിഭാഷകന്‍ അല്ലെന്നും മഹ്ദി ആരോപിക്കുന്നു. പല വേദികളില്‍ നിന്നും സാമുവല്‍ ജെറോം പണം പിരിക്കുന്നു. നിമിഷ പ്രിയയുടെ വധ ശിക്ഷ ശരിവച്ച പ്രസിഡന്റിന്റെ ഉത്തരവിന് ശേഷം ജെറോമിനെ സനയില്‍ വച്ച് കണ്ടിരുന്നു. അന്ന് സന്തോഷം നിറഞ്ഞ മുഖത്തോടെ തങ്ങളെ അഭിനന്ദിക്കുകയാണ് ഉണ്ടായത്. പിന്നീട് വാര്‍ത്തകളില്‍ നിന്നറിഞ്ഞത് ദയാ ധനമായി 12000 ഡോളര്‍ തങ്ങള്‍ ആവശ്യപ്പെട്ടെന്നും അത് പിരിക്കുകയാണെന്നുമാണ്. മധ്യസ്ഥത എന്ന പേരില്‍ ഇരുകൂട്ടരുടെയും രക്തം കച്ചവടം ചെയ്യുകയാണ് സാമുവല്‍ ജെറോം ചെയ്തത്. മധ്യസ്ഥതയുടെ പേരില്‍ ഇദ്ദേഹം ഒരിക്കല്‍ പോലും തന്റെ കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ല. ഇക്കാര്യം തെളിയിക്കാന്‍ വെല്ലുവിളിക്കുന്നതായും ഫത്താഹ് അബ്ദുള്‍ മെഹ്ദി പോസ്റ്റില്‍ പറയുന്നു.
ഫത്താഹ് അബ്ദുള്‍ മെഹ്ദി പോസ്റ്റിന് പിന്നാലെ ഈ വിഷയത്തില്‍ കേരളത്തിലും ചര്‍ച്ചകള്‍ സജീവമായി. പോസ്റ്റ് പങ്കുവച്ച് സുപ്രീംകോടതി അഭിഭാഷകനും സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേഷ്ടാവുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍ രംഗത്തെത്തി. ഒരേ സമയം ദയ കാത്തു കഴിയുന്ന നിമിഷയുടെ കുടുംബവും ഇരയായ തലാല്‍ മെഹ്ദിയുടെ കുടുംബവും വഞ്ചിക്കപ്പെട്ടു എന്ന ആശങ്കയാണ് അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍ പങ്കുവയ്ക്കുന്നത്.
മരണത്തിന്റെ വ്യാപാരികള്‍ എന്ന് തുടങ്ങുന്ന പോസ്റ്റില്‍ മനുഷ്യജീവന്‍ വെച്ചുള്ള കച്ചവടമാണ് നടന്നതെന്ന ചോദ്യമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. ഞങ്ങള്‍ പൂര്‍ണമായും തലാലിന്റെ കുടുംബത്തിന്റെ വികാരങ്ങളെ മാനിക്കുന്നു; തെറ്റ് ചെയ്ത സഹോദരി നിമിഷക്കു വേണ്ടി നിരുപാധികം മാപ്പിരക്കുന്നു എന്നും അദ്ദേഹം പറയുന്നു.
സാമുവല്‍ ജെറോം നിമിഷയെ രക്ഷിക്കാനുളള ശ്രമങ്ങളെ പ്രതിസന്ധിയിലാക്കരുതെന്ന് നേരത്തെയും അഡ്വ. സുഭാഷ് ചന്ദ്രന്‍ പറഞ്ഞിരുന്നു. നിമിഷ പ്രിയ മോചിപ്പിക്കപ്പെട്ടാല്‍ സാമുവല്‍ ജെറോമിന് ക്രെഡിറ്റ് നല്‍കാം. എന്നാല്‍ മോചന ശ്രമങ്ങളെ പ്രതിസന്ധിയിലാക്കരുത് എന്നായിരുന്നു മുന്‍പ് നടത്തിയ പ്രതികരണം. മോചനത്തിനായി സാമുവലിന് 44,000 ഡോളര്‍ നല്‍കി. അത് എന്തിനാണ് ഉപയോഗിച്ചതെന്ന് അറിയിച്ചിട്ടില്ല. ദയവുചെയ്ത് മോചനശ്രമങ്ങളെ പരാജയപ്പെടുത്തരുത്’ എന്നായിരുന്നു സുഭാഷ് ചന്ദ്രന്റെ പ്രതികരണം.
by Midhun HP News | Jul 21, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വീല്‍ചെയര്‍ ഉപയോഗിക്കുന്ന യാത്രക്കാരെ സഹായിക്കാനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍. ആദ്യമായാണ് റെയില്‍വേ ഇത്തരമൊരു പദ്ധതി കൊണ്ടുവരുന്നത്. നടക്കാന്‍ ബുദ്ധിമുട്ടുള്ള യാത്രക്കാര്‍ക്കും റെയില്‍വേ സ്‌റ്റേഷന്‍ ഉപയോഗിക്കാന്‍ തക്കവണ്ണം മാറ്റങ്ങള്‍ കൊണ്ടുവന്ന തിരുവനന്തപുരം ഡിവിഷന്‍, ഇത്തരക്കാരുടെ യാത്രാനുഭവം കൂടുതല്‍ എളുപ്പമാക്കുന്നതിനായാണ് ഡിജിറ്റല്‍ രംഗത്തും മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.
2017 ല്‍ ട്രെയിന്‍ കോച്ചുകളുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ കഴിയുന്ന റാമ്പുകള്‍ അവതരിപ്പിച്ച രാജ്യത്തെ ആദ്യത്തെ ഡിവിഷനാണ് തിരുവനന്തപുരം ഡിവിഷനെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. വീല്‍ചെയറുകളില്‍ എത്തുന്ന യാത്രക്കാര്‍ക്ക് യാത്രയെക്കുറിച്ച് സ്‌റ്റേഷന്‍ അധികൃതരെ മുന്‍കൂട്ടി അറിയിക്കാന്‍ അനുവദിക്കാനാണ് മൊബൈല്‍ ആപ്പ് വികസിപ്പിക്കുന്നത്. ഇതിനായി സാങ്കേതിക വിദഗ്ധരുമായി ചര്‍ച്ച നടക്കുകയാണ്. ഭിന്നശേഷിക്കാരായ യാത്രക്കാര്‍ പുറപ്പെടുന്ന സ്‌റ്റേഷന്‍, അവര്‍ എത്തിച്ചേരുന്ന സ്‌റ്റേഷനുകള്‍ എന്നിവ മുന്‍കൂട്ടി അധികൃതരെ ആപ്പ് മുഖേന അറിയിക്കുകയാണ് ലക്ഷ്യം.
നിലവില്‍, വീല്‍ചെയര്‍ യാത്രക്കാര്‍ക്കു റെയില്‍വേയുടെ 139 ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടുകയോ സഹായത്തിനായി സ്‌റ്റേഷന്‍ ഉദ്യോഗസ്ഥരെ നേരിട്ട് സമീപിക്കുകയോ ചെയ്യാം. എന്നാല്‍ പുതിയ ആപ്പിന്റെ സേവനം ലഭ്യമാകുന്നതോടെ മുഴുവന്‍ പ്രക്രിയയും ലളിതമാകും. ആപ്ലിക്കേഷനില്‍ കൂടുതല്‍ ഫീച്ചറുകളും ഓപ്ഷനുകളും ഉള്‍പ്പെടുത്തുന്നതിനായി വിദഗ്ധരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഈ വര്‍ഷം തന്നെ മൊബൈല്‍ ആപ്പ് പുറത്തിറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്നും ഉദ്യോസ്ഥര്‍ പറഞ്ഞു.
റെയിവേയുടെ നീക്കത്തില്‍ യാത്രക്കാരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘ഇതൊരു മികച്ച ചുവടുവയ്പ്പാണ്. ഇന്ത്യന്‍ റെയില്‍വേയുടെ മറ്റ് ഡിവിഷനുകളും മാതൃക പിന്തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നെപ്പോലുള്ള ആളുകള്‍ക്ക് ഇത് സ്‌റ്റേഷനുകളില്‍ വരുന്നതും പോകുന്നതും എളുപ്പമാക്കും’ പതിവായി ട്രെയിന്‍ യാത്ര ചെയ്യുന്ന വീല്‍ചെയറില്‍ സഞ്ചരിക്കുന്ന പാളയം സ്വദേശി സ്റ്റീഫന്‍ വില്യം പറഞ്ഞു.
നിലവില്‍, വീല്‍ചെയര്‍ യാത്രക്കാര്‍ക്കു റെയില്‍വേയുടെ 139 ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടുകയോ സഹായത്തിനായി സ്‌റ്റേഷന്‍ ഉദ്യോഗസ്ഥരെ നേരിട്ട് സമീപിക്കുകയോ ചെയ്യാം. എന്നാല്‍ പുതിയ ആപ്പിന്റെ സേവനം ലഭ്യമാകുന്നതോടെ മുഴുവന്‍ പ്രക്രിയയും ലളിതമാകും. ആപ്ലിക്കേഷനില്‍ കൂടുതല്‍ ഫീച്ചറുകളും ഓപ്ഷനുകളും ഉള്‍പ്പെടുത്തുന്നതിനായി വിദഗ്ധരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഈ വര്‍ഷം തന്നെ മൊബൈല്‍ ആപ്പ് പുറത്തിറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്നും ഉദ്യോസ്ഥര്‍ പറഞ്ഞു.
റെയിവേയുടെ നീക്കത്തില്‍ യാത്രക്കാരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘ഇതൊരു മികച്ച ചുവടുവയ്പ്പാണ്. ഇന്ത്യന്‍ റെയില്‍വേയുടെ മറ്റ് ഡിവിഷനുകളും മാതൃക പിന്തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്നെപ്പോലുള്ള ആളുകള്‍ക്ക് ഇത് സ്‌റ്റേഷനുകളില്‍ വരുന്നതും പോകുന്നതും എളുപ്പമാക്കും’ പതിവായി ട്രെയിന്‍ യാത്ര ചെയ്യുന്ന വീല്‍ചെയറില്‍ സഞ്ചരിക്കുന്ന പാളയം സ്വദേശി സ്റ്റീഫന്‍ വില്യം പറഞ്ഞു.
ഭാരം കുറഞ്ഞ ഫോള്‍ഡബിള്‍ റാമ്പ്
2017 ല്‍ വീല്‍ചെയറില്‍ എത്തുന്ന യാത്രക്കാരുടെ സൗകര്യാര്‍ത്ഥം തിരുവനന്തപുരം ഡിവിഷന്‍ ഭിന്നശേഷിക്കാരായ യാത്രക്കാര്‍ക്കായി റാമ്പുകള്‍ സജീകരിച്ചിരുന്നു. ഇവയ്ക്ക് ഏകദേശം 60 കിലോഗ്രാം ഭാരമുണ്ടായിരുന്നു, അവ കൈകാര്യം ചെയ്യാന്‍ കുറഞ്ഞത് രണ്ട് പേരെങ്കിലും ആവശ്യമായിരുന്നുവെന്ന് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഒരു എന്‍ജിഒയുടെ പിന്തുണയോടെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ 10 കിലോഗ്രാം മാത്രം ഭാരമുള്ള പുതിയ ഫോള്‍ഡബിള്‍ റാമ്പ് അവതരിപ്പിച്ചു. ഒരു റെയില്‍വേ പോര്‍ട്ടര്‍ക്ക് തനിച്ച് ഈ റാമ്പുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയും, കൂടാതെ 5 മുതല്‍ 10 സെക്കന്‍ഡിനുള്ളില്‍ കയറാനും ഇറങ്ങാനും കഴിയും.
‘പുതിയ റാമ്പുകള്‍ കൂടുതല്‍ കാര്യക്ഷമവും ഉപയോക്തൃ സൗഹൃദവുമാണ്. ഈ വര്‍ഷം ഡിവിഷനിലെ എല്ലാ യാത്രക്കാരുടെയും തിരക്കേറിയ സ്‌റ്റേഷനുകളിലും ഇവ വിന്യസിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു,’ തിരുവനന്തപുരം ഡിവിഷനിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതിദിനം ഒരു ലക്ഷത്തിലധികം യാത്രക്കാര്‍ കടന്നുപോകുന്ന സ്‌റ്റേഷനുകള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പുതിയ റാമ്പുകള്‍ ലഭിക്കാന്‍ സാധ്യതയുള്ളത്. തിരുവനന്തപുരം സെന്‍ട്രല്‍, കൊല്ലം, ആലപ്പുഴ, എറണാകുളം ജങ്ഷന്‍, തൃശൂര്‍, ഗുരുവായൂര്‍ എന്നി സ്‌റ്റേഷനുകള്‍ക്കാകും ആദ്യ പരിഗണനയെന്നും ഉദ്യോഗസഥര്‍ പറഞ്ഞു.
Recent Comments