ഗുരുവായൂര്‍ ക്ഷേത്ര നട നാളെ നേരത്തെ അടയ്ക്കും

ഗുരുവായൂര്‍ ക്ഷേത്ര നട നാളെ നേരത്തെ അടയ്ക്കും

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര നട നാളെ നേരത്തെ അടയ്ക്കും. ക്ഷേത്രത്തില്‍ ഫ്‌ലൈ ഓവര്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ ഉച്ചക്ക് 1.30 ന് നട അടക്കുന്നതും വൈകുന്നേരം 4.30 ന് തുറക്കുന്നതുമായിരിക്കും. ഭക്തജനങ്ങള്‍ സഹകരിക്കണമെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.

ആസ്തി വിവരങ്ങള്‍ മറച്ചു വച്ചു; രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണം; ആരോപണവുമായി കോണ്‍ഗ്രസ്

ആസ്തി വിവരങ്ങള്‍ മറച്ചു വച്ചു; രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണം; ആരോപണവുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച തെരഞ്ഞടുപ്പ് സത്യവാങ്മൂലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ആസ്തി വിവരകണക്കിനെതിരെ കോണ്‍ഗ്രസ്. ബംഗളൂരുവിലെ വീട് മറച്ചു വെച്ചുവെന്ന് കോണ്‍ഗ്രസിന്റെ ആരോപണം.1.07 ഏക്കറിലുള്ള വസതിക്ക് 200 കോടി വരുമെന്നാണ് ആരോപണം. മാര്‍ച്ച് 17ന് ഈ വസ്തുവിന് നികുതി അടച്ച രസീത് കോണ്‍ഗ്രസ് പുറത്തു വിട്ടു. രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അതേസമയം, രാജീവ് ചന്ദ്രശേഖറിനെ വ്യക്തിപരമായി ആക്രമിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് ബിജെപി നേതാവ് അഡ്വ. എസ് സുരേഷ് പറഞ്ഞു. കുറച്ചു കാലങ്ങളായി അദ്ദേഹത്തിനെതിരെ ഇത്തരം ആരോപണങ്ങള്‍ നടത്തുകയാണെന്നും ഇത്തരം കപട ആരോപണങ്ങള്‍ക്ക് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ കഴിയില്ലെന്നും സുരേഷ് പറഞ്ഞു.

അതേസമയം, രാജീവ് ചന്ദ്രശേഖറിനെ വ്യക്തിപരമായി ആക്രമിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് ബിജെപി നേതാവ് അഡ്വ. എസ് സുരേഷ് പറഞ്ഞു. കുറച്ചു കാലങ്ങളായി അദ്ദേഹത്തിനെതിരെ ഇത്തരം ആരോപണങ്ങള്‍ നടത്തുകയാണെന്നും ഇത്തരം കപട ആരോപണങ്ങള്‍ക്ക് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ കഴിയില്ലെന്നും സുരേഷ് പറഞ്ഞു.നേമം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ ആസ്തിയില്‍ രണ്ട് വര്‍ഷത്തിനിടെ 65 കോടിയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് സത്യവാങ്മൂലം വ്യക്തമാക്കുന്നു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമത്ത് സിറ്റിങ് എംഎല്‍എ വി ശിവന്‍കുട്ടിയും യുഡിഎഫ് സ്ഥാനാര്‍ഥി കെഎസ് ശബരിനാഥനുമാണ് എതിര്‍ സ്ഥാനാര്‍ഥികള്‍.

വിദേശ വനിതയെ ആക്രമിച്ചയാളെ പോലീസിന് കിട്ടിയത് ചിറയിന്‍കീഴിലെ വീട്ടമ്മയുടെ ധീരതയില്‍; അനസ് ‘സൈക്കോ പീഡകന്‍

വിദേശ വനിതയെ ആക്രമിച്ചയാളെ പോലീസിന് കിട്ടിയത് ചിറയിന്‍കീഴിലെ വീട്ടമ്മയുടെ ധീരതയില്‍; അനസ് ‘സൈക്കോ പീഡകന്‍

കെട്ടിയിട്ട് വാ മൂടികെട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ സ്ത്രീ കീഴ്‌പ്പെടുത്തി മുറിയില്‍ പൂട്ടിയിട്ടു. വര്‍ക്കലയില്‍ വിദേശ വനിതയെ ആക്രമിച്ചയാളെ പോലീസിന് കിട്ടിയത് ചിറയിന്‍കീഴിലെ വീട്ടമ്മയുടെ ധീരതയില്‍. അനസ് ‘സൈക്കോ പീഡകന്‍’ എന്ന് തിരിച്ചറിഞ്ഞ് പോലീസും. നെടുങ്കണ്ടയിലെ വില്ലന്‍ അഴിക്കുള്ളിലായത് ഇങ്ങനെ….

വീട്ടില്‍ അതിക്രമിച്ചുകയറി സ്ത്രീയെ കെട്ടിയിട്ട് ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ അതിസാഹസികമായി കീഴ്‌പ്പെടുത്തി മുറിയില്‍ പൂട്ടിയിട്ട് വീട്ടമ്മ. അഞ്ചുതെങ്ങ് നെടുങ്കണ്ട ഒന്നാംപാലം കൊച്ചുതൈവിളാകം വീട്ടില്‍ അനസിനെയാണ് (35) ചിറയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നേരത്തെ വര്‍ക്കലയില്‍ വിദേശ വനിതയെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസിന് കിട്ടിയത് വീട്ടമ്മയുടെ ധീരതയിലാണ്.

ശനിയാഴ്ച വൈകീട്ടാണ് സംഭവം. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന് സമീപത്തെ വീട്ടില്‍ അതിക്രമിച്ചുകയറിയ അനസ്, മുറ്റത്ത് ചെടി നനച്ചുകൊണ്ടിരുന്ന സ്ത്രീയെ ബലമായി വീടിനകത്തേക്ക് കൊണ്ടുപോയി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്ത്രീയുടെ വായ തുണി തിരുകി കെട്ടുകയും കൈകാലുകള്‍ ബന്ധിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടെ മദ്യലഹരിയിലായിരുന്ന പ്രതി ബോധരഹിതനായി. ഈ അവസരം ഉപയോഗിച്ച് വീട്ടമ്മ ഇയാളെ മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷം പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വര്‍ക്കല സൗത്ത് ക്ലിഫിലെ റിസോര്‍ട്ടില്‍ നിന്ന് കടല്‍തീരത്തേക്ക് പോവുകയായിരുന്ന റഷ്യന്‍ യുവതിക്ക് നേരെ നഗ്‌നതാപ്രദര്‍ശനം നടത്തുകയും അവരെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തത് ഇതേ അനസ് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. വിദേശ വനിത നല്‍കിയ പരാതിയെത്തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. ഇയാള്‍ക്കെതിരെ രണ്ട് കേസുകളിലായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ സൈക്കോ സ്വഭാവമുള്ള വ്യക്തിയാണെന്ന് പോലീസ് പറയുന്നു. ചിറയിന്‍കീഴിലെ വീട്ടമ്മയുടെ ധൈര്യമാണ് ഇയാളെ അകത്താക്കിയത്.

അനസ് ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും സൈക്കോ സ്വഭാവം കാണിക്കുന്നയാളാണെന്നും പോലീസ് പറഞ്ഞു. ലഹരിക്ക് അടിമയായ ഇയാള്‍ ഒറ്റപ്പെട്ട വീടുകളിലെ സ്ത്രീകളെ ലക്ഷ്യം വെക്കുന്ന രീതിയാണ് പിന്തുടരുന്നത്. മദ്യലഹരിയില്‍ കൃത്യം നടത്തുന്നതിനിടെ ഉണ്ടായ ശാരീരിക അവശതയാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചതെങ്കിലും, പരിഭ്രമിക്കാതെ പ്രതിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ട വീട്ടമ്മയുടെ നടപടിയെ പോലീസ് അഭിനന്ദിച്ചു. അനസ് മുന്‍പും സമാനമായ രീതിയില്‍ സ്ത്രീകളെ ശല്യം ചെയ്തിട്ടുള്ളതായും നഗ്‌നതാപ്രദര്‍ശനം നടത്തിയതായും സൂചനകളുണ്ട്. പലരും മാനഹാനി ഭയന്ന് പരാതിപ്പെടാത്തതാണ് ഇയാള്‍ക്ക് തുണയായത്.

സമാനമായ രീതിയില്‍ കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ വര്‍ക്കല, അഞ്ചുതെങ്ങ് മേഖലകളില്‍ നടന്ന ഏതെങ്കിലും അതിക്രമങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നിലവില്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.

ഉത്സവം കാണാനിറങ്ങി; ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

ഉത്സവം കാണാനിറങ്ങി; ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

പാലക്കാട്: കോട്ടായി പരുത്തിപ്പുള്ളിയിൽ ബൈക്ക് അപകടത്തിൽ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. കരിയാങ്കോട് സ്വദേശി സുർജിത് (23), പരുത്തിപ്പുള്ളി സ്വദേശി ആകാശ് (23), കോട്ടായി പഴയകല്ലേക്കാട് സ്വദേശി അശ്വിൻ (23) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്.

ഞായറാഴ്ച കോട്ടായി കണ്ടെത്താറുകാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കാണാൻ പോയതായിരുന്നു മൂന്നുപേരും. ഉത്സവം കഴിഞ്ഞ് തിങ്കളാഴ്ച പുലർച്ചെ ഒരുമണിക്കാണ് പരുത്തിപ്പുള്ളിയിലുള്ള ആകാശിനെ വീട്ടിലെത്തിക്കാൻ മൂന്നുപേരും ബൈക്കിൽ പോകുന്നതിനിടെയായിരുന്നു അപകടം.ആകാശും സുർജിത്തും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. അശ്വിൻ തിങ്കളാഴ്ച രാവിലെ തൃശൂർ മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു. BN 179785 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ BZ 694428 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. അഞ്ചു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം BN 518882 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000

BO 179785

BP 179785

BR 179785

BS 179785

BT 179785

BU 179785

BV 179785

BW 179785

BX 179785

BY 179785

BZ 179785

4th Prize: ₹5,000/-

0035 0162 0469 1619 1687 2207 2358 2723 4342 4346 4671 4792 4887 7207 7593 7957 8833 9022 9442

5th Prize ₹2,000/-

1039 1639 1659 2611 3227 6280

6th Prize ₹1,000/-

6076 9000 8349 9250 9006 9834 7290 6235 2677 3611 5400 6590 5476 8765 8357 5719 8620 8207

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

“അക്ഷരക്കടലിലെ വേലിയേറ്റം” പുസ്തക പ്രകാശനം നടന്നു

“അക്ഷരക്കടലിലെ വേലിയേറ്റം” പുസ്തക പ്രകാശനം നടന്നു

ആറ്റിങ്ങൽ: ലോകത്തിൽ തന്നെ ആദ്യമായ് ഒരു അന്താരാഷ്ട്ര പുസ്തകോത്സവത്തിനെ കുറിച്ച് സമഗ്രമായി എഴുതപ്പെട്ട പുസ്തകമാണ്, “അക്ഷരക്കടലിലെ വേലിയേറ്റം”. 260 ൽ അധികം പുസ്തകങ്ങളെ കുറിച്ച് വിവരങ്ങൾ പങ്കുവയ്ക്കുന്ന ആ പുസ്തകത്തിൽ ഷാർജാ പുസ്തകോത്സവത്തിന്റെ ചരിത്രവും അതിന്റെ രക്ഷാധികാരിയായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ്‌ അൽ ഖാസിമിയെ കുറിച്ചും അതിന്റെ സംഘാടകരായ ഷാർജാ ബുക്ക്‌ അതോറിറ്റിയെ കുറിച്ചും ലോകത്തിലെ തന്നെ നിരവധി എഴുത്തുകാരെയും പ്രസാധകരെയും മനുഷ്യസ്നേഹികളെയും ബിസിനസ്സുകാരെയും അക്ഷരസ്നേഹികളെയും ഒക്കെ കുറിച്ച് പ്രതിപാദിക്കുന്നു. പുസ്തകം എഴുതിയത് ആറ്റിങ്ങൽ ചെമ്പൂര് സ്വദേശിയായ ശ്രീജിഷ് ശാരദ ശ്രീകണ്ഠൻ നായരാണ്.

ഇളമ്പ ഹൈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായ ആ എഴുത്തുകാരന്റെ പുസ്തകം ആദ്യമായിട്ടാണ് യു എ ഇയ്ക്ക് പുറത്ത് പ്രകാശനം ചെയ്യപ്പെടുന്നത്. പഠിച്ച സ്കൂളിൽ നടന്ന ആ ചടങ്ങ് അധ്യാപകരും സഹപാഠികളും സഹപ്രവർത്തകരും നാട്ടുകാരും ബന്ധുമിത്രാദികളെയും കൊണ്ടൊരു സൗഹൃദസംഗമവേദിയായി മാറി.

2026 മാർച്ച്‌ 22, ഞായറാഴ്ച ഇളമ്പ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം അധ്യക്ഷത നിർവഹിച്ചു. പ്രശസ്ത നാടക സംവിധായകനും അഭിനേതാവുമായ വക്കം ഷക്കീർ പുസ്തകം ശ്രീ വൈഭവലക്ഷ്മിക്ക് നൽകികൊണ്ട് പ്രകാശനം നിർവഹിച്ചു.

സുലേഖ, സുഭാഷ്, രാജേന്ദ്രൻ നായർ, സുധീർ, ഷിലു, ബിനു എൽ എസ്, സുമേഷ്, ബിന്ദു കാർത്തികേയൻ, സന്തോഷ്‌, അരുൺ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. തുടർന്ന് എഴുത്തുകാരൻ ശ്രീജിഷ് പുസ്തകത്തിനെകുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചുകൊണ്ട് ആ ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി.