കെ വി വി ഇ എസ് ആറ്റിങ്ങൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സുദർശനൻ അനുസ്മരണം സംഘടിപ്പിക്കുന്നു

കെ വി വി ഇ എസ് ആറ്റിങ്ങൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സുദർശനൻ അനുസ്മരണം സംഘടിപ്പിക്കുന്നു

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആറ്റിങ്ങൽ യൂണിറ്റ് സുദർശനൻ അനുസ്മരണവും കുടുംബ സുരക്ഷാ പദ്ധതിയുടെ മരണാനന്തര ധനസഹായ വിതരണവും ജനപ്രതിനിധികൾക്ക് സ്വീകരണവും ഒരുക്കുന്നു. ഇന്ന് (ജനുവരി 27) ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ആറ്റിങ്ങൽ ലീല പമ്പ് മുനിസിപ്പാലിറ്റിക്ക് എതിർവശമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

അഡ്വ. അടൂർ പ്രകാശ് എം.പി ഉദ്ഘാടനം നിർവഹിക്കും. പൂജ ഇക്‌ബാൽ (യൂണിറ്റ് പ്രസിഡന്റ്, ജില്ലാ വൈസ് പ്രസിഡന്റ്) അധ്യക്ഷനാകും. ബി. ജോഷിബാസു (മേഖലാ പ്രസിഡൻറ, ജില്ലാ ജനറൽ സെക്രട്ടറി) സി.ധനീഷ്‌ചന്ദ്രൻ (ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി), ഒ.എസ്. അംബിക എം എൽ എ, എം. പ്രദീപ് (ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ), വൈ. വിജയൻ (ബഹു. സംസ്ഥാന സെക്രട്ടറി), പ്രശാന്തൻകാണി. ബി.കെ IPS, (ചീഫ് വിജിലൻസ് ഓഫീസർ കെ.എസ്.ഇ.ബി), മഞ്ജുലാൽ (ബഹു. ഡി.വൈ.എസ്. പി. ആറ്റിങ്ങൽ), ജനറൽ സെക്രട്ടറി കണ്ണൻ ചന്ദ്ര പ്രസ്, വിഷ്‌ണു ഭക്തൻ (എം.ഡി. ന്യൂരാജസ്ഥാൻ മാർബിൾസ്), തോട്ടയ്ക്കാട് ശശി തുടങ്ങി മറ്റു വിശിഷ്ടാഥിതികളും പങ്കെടുക്കും.

ഐഎസ്എല്‍ മത്സര ക്രമത്തില്‍ ധാരണയായി; ഉദ്ഘാടന മത്സരം ഫെബ്രുവരി 14ന്; ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട്ടേക്ക്

ഐഎസ്എല്‍ മത്സര ക്രമത്തില്‍ ധാരണയായി; ഉദ്ഘാടന മത്സരം ഫെബ്രുവരി 14ന്; ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട്ടേക്ക്

കൊച്ചി:ഐഎസ്എല്‍ മത്സരക്രമം പുറത്ത്. ഫെബ്രുവരി 14ലെ ഉദ്ഘാടന മത്സരത്തില്‍ മോഹന്‍ ബഗാന്‍ , കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടും. കൊല്‍ക്കത്തയില്‍ വൈകീട്ട് അഞ്ചിനാണ് മത്സരം. മെയ് 11 വരെയുള്ള മത്സര ക്രമങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്.

ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് നടക്കുക. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ ഇല്ല. ബ്ലാസ്റ്റേഴ്‌സിന് ആകെ 8 ഹോം മത്സരങ്ങളാണുള്ളത്. ആദ്യ ഹോം മത്സരം ഫെബ്രുവരി 22ന് നടക്കും. മുംബൈ സിറ്റിയാണ് എതിരാളികള്‍.

ഫെബ്രുവരി 28, മാര്‍ച്ച് 7,21, ഏപ്രില്‍ 15, 18, 23,മെയ് 10,17 ദിവസങ്ങളിലും കോഴിക്കോട് വെച്ച് ബ്ലാസ്റ്റേഴ്‌സിന് ഹോം മത്സരങ്ങളുണ്ടാകും. അതേസമയം ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2025-26 സീസണ്‍ ഫെബ്രുവരി 14ന് ആരംഭിക്കാനിരിക്കെ നിലവില്‍ ടീമിന്റെ ഭാഗമായുണ്ടായിരുന്ന എല്ലാ വിദേശ താരങ്ങളും ഇതിനോടകം ടീം വിട്ട് കഴിഞ്ഞു. ഇത്തവണ ഒരു വിദേശ താരം പോലും ബ്ലാസ്റ്റേഴ്‌സിനൊപ്പം ഉണ്ടാകില്ലേയെന്നുള്ള ആശങ്കകള്‍ക്കിടെ ടീമിന് കരുത്ത് പകരാന്‍ ഇപ്പോഴിതാ ജര്‍മന്‍ താരത്തെ എത്തിച്ചിരിക്കുന്നത്.

ലളിതമ്മ (85) അന്തരിച്ചു

ലളിതമ്മ (85) അന്തരിച്ചു

ആറ്റിങ്ങൽ ലളിത വിലാസത്തിൽ ലളിതമ്മ 85 അന്തരിച്ചു. ഭർത്താവ് ഭാസ്കരാപിള്ള (late) മക്കൾ: പദ്മകുമാരി (late)
കുമാർ (late) ഗിരിജ (late)
രാജമണി,ബേബിറാണി, രാജു, സന്തോഷ്‌കുമാർ, മിനി, ബഹുലേയൻ

ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ വ്യാപാരക്കരാര്‍: അന്തിമ രൂപം ഇന്ന് പ്രഖ്യാപിക്കും

ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ വ്യാപാരക്കരാര്‍: അന്തിമ രൂപം ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ലോകത്തെ വലിയ സാമ്പത്തിക കരാറുകളിലൊന്നായ ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ ( ഇയു) സ്വതന്ത്ര വ്യാപാര കരാറിന്റെ അന്തിമ രൂപം ഇന്നു പ്രഖ്യാപിക്കും. ഇന്ത്യാ- ഇയു ഉച്ചകോടിയില്‍ വെച്ചാകും പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി അധികൃതര്‍ സൂചിപ്പിച്ചു.

നീണ്ട 18 വര്‍ഷത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ അന്തിമ രൂപത്തിലെത്തിയത്. അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് യൂറോപ്യന്‍ യൂണിയനുമായുള്ള എഫ്ടിഎ ചര്‍ച്ച ഇന്ത്യ വേഗത്തിലാക്കിയത്. കരാര്‍ ഈ വര്‍ഷം അവസാനം ഒപ്പിട്ടേക്കും.

അടുത്ത വര്‍ഷം മുതല്‍ കരാര്‍ പ്രാബല്യത്തില്‍ വരും. കരാറുകളില്‍ ഇരുകൂട്ടരും തമ്മില്‍ വ്യാപാരം നടത്തുന്ന ഉത്പന്നങ്ങളുടെ 90 ശതമാനത്തിലധികം എണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുകയോ പൂര്‍ണമായി ഒഴിവാക്കുകയോ ചെയ്യും. ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ 110 ശതമാനത്തില്‍ നിന്നും 40 ശതമാനമായി കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ കരാറിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം മാത്രം മതിയാകും. എന്നാല്‍ കരാര്‍ പ്രഖ്യാപിച്ചാലും യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിന്റെ അംഗീകാരം നേടേണ്ടതുണ്ട്. 2007ല്‍ ആരംഭിച്ച് 2022ല്‍ പുനഃരാരംഭിച്ച ചര്‍ച്ചകളാണ് ഇപ്പോള്‍ ഫലപ്രാപ്തിയിലെത്തിയത്. കരാര്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരത്തെയും നിക്ഷേപത്തെയും മുന്നോട്ട് നയിക്കുമെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പറഞ്ഞു.

വക്കം സ്വദേശി ചെന്നയിലെ ലോഡ്ജിൽ മരിച്ചനിലയിൽ

വക്കം സ്വദേശി ചെന്നയിലെ ലോഡ്ജിൽ മരിച്ചനിലയിൽ

വക്കം സ്വദേശി ചെന്നയിലെ ലോഡ്ജിൽ മരിച്ചനിലയിൽ. കീടനാശിനി ശ്വസിച്ചാണ് മരിച്ചത്. ശ്രീദാസ് സത്യൻ താമസിച്ചിരുന്ന മുറിയിൽ മൂട്ടയെ അകറ്റാൻ കീടനാശിനി തളിച്ചിരുന്നു. ശ്രീദാസിൻ്റെ അനുമതിയില്ലാതെയാണ് കീടനാശിനി തളിച്ചത്. സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്. സ്വകാര്യ കമ്പനിയിൽ സോഫ്റ്റ് വയർ എഞ്ചീനിയറായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബന്ധുക്കൾ പരാതി നൽകി

യൂത്ത് കോൺഗ്രസ്‌ നിരാഹാരസമരം അഞ്ചാം ദിവസത്തേക്ക്

യൂത്ത് കോൺഗ്രസ്‌ നിരാഹാരസമരം അഞ്ചാം ദിവസത്തേക്ക്

കിളിമാനൂർ പാപ്പാല വാഹന അപകടത്തിലെ പോലീസ് വീഴ്ചയും ചികിത്സ പിഴവും ചൂണ്ടി കാട്ടി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ജി.ജി.ഗിരികൃഷ്ണൻ, കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കണ്ണൻ പുല്ലയിൽ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം നാലാം ദിവസത്തിൽകെപിസിസി വൈസ് പ്രസിഡന്റ് എം.വിൻസെന്റ് എംഎൽഎ പങ്കാളിയായി.

ബന്ധുക്കളും, നാട്ടുകാരും ആരോപിക്കുന്ന മറ്റ് രണ്ട് പ്രതികളെയും അടിയന്തിരമായി അറസ്റ്റ് ചെയ്യുക.
തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ വലിയ ചികിത്സ പിഴവ് ആണ് രജിത്തിന്റെ മരണത്തില്ലേക്ക് നയിച്ചത്.മൂന്നു തവണ ചികിത്സയ്ക്ക് ചെന്നിട്ടും, എക്സ് റേ ഉൾപ്പെടെ എടുത്തിട്ടും രജിത്തിന്റെ വാരിയെലിന്റെയും നട്ടലിന്റെയും പൊട്ടൽ കണ്ടെത്താൻ മെഡിക്കൽ കോളേജ് ചികിത്സയിൽ സാധിച്ചില്ല. 15 ദിവസത്തിന് ശേഷം സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ചികിത്സാ പിഴവ് മനസിലാക്കുന്നതും അന്ന് തന്നെ രജിത്ത് മരണപെടുകയും ചെയ്തു.

മുഖ്യമന്ത്രിക്ക് കുടുംബം നൽകിയ പരാതിയിൽ ഈ ചികിത്സ പിഴവും ചൂണ്ടി കാട്ടിയിട്ടും നാളിതുവരെ ആയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

ആയതിനാൽ മേൽ വിഷയങ്ങൾ സർക്കാർ അടിയന്തിരമായി പരിഹരിക്കണം,ഒപ്പം ഒന്നരയും അഞ്ചും വയസുമുള്ള വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ചിലവ് സർക്കാർ ഏറ്റെടുക്കുക, കുടുംബത്തിന് അടിയന്തര ധനസഹായം പ്രഖ്യാപിക്കുക തുടങ്ങീയ ആവശ്യങ്ങൾ ഉന്നയിച്ചു സമരം തുടരുന്നു.

ഇനിയും സർക്കാരും ഭരണകൂടവും സമരത്തിനെ വെല്ലുവിളിക്കുന്ന സമീപനവുമായി മുന്നോട്ട് പോയാൽ മന്ത്രി മാരെ വഴിയിൽ തടഞ്ഞും എംസി റോഡ് ഉപരോധവും വരും ദിവസങ്ങളിൽ യൂത്ത് കോൺഗ്രസ്‌ സംഘടിപ്പിക്കും.