ആശ വർക്കർമാരുമായി ഇന്ന് വീണ്ടും മന്ത്രി തല ചർച്ച; ട്രേഡ് യൂണിയനുകൾക്കും ക്ഷണം

ആശ വർക്കർമാരുമായി ഇന്ന് വീണ്ടും മന്ത്രി തല ചർച്ച; ട്രേഡ് യൂണിയനുകൾക്കും ക്ഷണം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശ വർക്കർമാരുമായി സംസ്ഥാന സർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും. ആരോഗ്യമന്ത്രിയുടെ ചേംബറില്‍ വൈകീട്ട് മൂന്നുമണിക്കാണ് ചര്‍ച്ച. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ആശ പ്രവര്‍ത്തകരെ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്.

സമരക്കാരെ ഇതു മൂന്നാം തവണയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിക്കുന്നത്.സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം 53 ദിവസം പിന്നിടുമ്പോഴാണ് മൂന്നാം വട്ട മന്ത്രിതല ചർച്ച. സമരം ചെയ്യുന്ന ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന് പുറമേ, സിഐടിയു, ഐഎന്‍ടിയുസി തുടങ്ങിയ സംഘടനകളേയും ചര്‍ച്ചയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.ചര്‍ച്ചയില്‍ വലിയ പ്രതീക്ഷ ഉണ്ടെന്ന് ആശ പ്രവര്‍ത്തകര്‍ പറഞ്ഞു. ഓണറേറിയം വര്‍ധനയും പെന്‍ഷനും അടക്കം ചര്‍ച്ചയാകും. ഡിമാന്റുകള്‍ അംഗീകരിച്ച് ഉത്തരവ് ലഭിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന് സമരസമിതി നേതാവ് എസ് മിനി പറഞ്ഞു. ആശ വർക്കർമാരുടെ നിരാഹാര സമരം ഇന്ന് 15-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

തിരുവനന്തപുരത്ത് 56 വാർഡുകളിൽ ഇന്നും നാളെയും കുടിവെള്ളം മുടങ്ങും

തിരുവനന്തപുരത്ത് 56 വാർഡുകളിൽ ഇന്നും നാളെയും കുടിവെള്ളം മുടങ്ങും

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരസഭയിലെ 56 വാർഡുകളിൽ ഇന്നും നാളെയും കുടിവെള്ളം മുടങ്ങും. കരമനയിലെ ട്രാൻസ്മിഷൻ മെയിനിന്റെ അലൈൻമെന്റ് മാറ്റിയിടുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടക്കുന്നതിലാണ് ജലവിതരണം മുടങ്ങുന്നത്. സ്വകാര്യ ടാങ്കറുകള്‍ വഴി ജലലഭ്യത ഉറപ്പുവരുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചതായി കോര്‍പറേഷന്‍ അറിയിച്ചു.

ജല അതോറിറ്റിയുടെ അരുവിക്കര പ്ലാന്റിൽ നിന്ന് ഐരാണിമുട്ടത്തേക്ക് പോകുന്ന പൈപ്പിലെ വാൽവ് മാറ്റുന്നതും, തിരുവനന്തപുരം – നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ട്രാന്‍സ് മിഷന്‍ മെയിനിന്‍റെ അലൈന്‍മെന്‍റ് മാറ്റിയിടുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ കാരണമാണ് ജലവിതരണം മുടങ്ങുന്നത്. ജലക്ഷാമം നേരിടുന്നവർക്ക് കോര്‍പറേഷനിലെ കോള്‍ സെന്‍ററില്‍ വിളിക്കാം. സുജന സുലഭത്തില്‍ വിളിച്ച് ടാങ്കര്‍ ബുക്ക് ചെയ്യാനും സംവിധാനം ഉണ്ടായിരിക്കുമെന്ന് കോര്‍പറേഷന്‍ സെക്രട്ടറി അറിയിച്ചു.

ആർ.സി.സിക്ക് ഒരു കോടിയുടെ ഉപകരണങ്ങൾ നൽകി എൽ.ഐ.സി ഫൗണ്ടേഷൻ

ആർ.സി.സിക്ക് ഒരു കോടിയുടെ ഉപകരണങ്ങൾ നൽകി എൽ.ഐ.സി ഫൗണ്ടേഷൻ

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലേക്ക് ഒരു കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ നൽകി എൽ.ഐ.സി ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ. ഒ ടി ലൈറ്റ്, ഡീഫെബ്രിലൈറ്റേർ,ഡ്രിപ്പ് മോണിറ്റർ തുടങ്ങിയ ഉപകരണങ്ങളാണ് നൽകിയത്. ആർ.സി.സിയിൽ നടന്ന ചടങ്ങിൽ എൽ.ഐ.സി സോണൽ മാനേജർ ജി. വെങ്കിട്ടരമണൻ, എക്സിക്യുട്ടീവ് ഡയറക്ടർ എസ്. കൃഷ്ണകുമാർ എന്നിവർ ഉപകരണങ്ങൾ ആർ സിസിക്ക് കൈമാറി. ആർ സി സി അ‍ഡീഷണൽ ഡയറക്ടർ ഡോ. സജീദ് എ, മെഡിക്കൽ സൂപ്രണ്ട് ഡോ. ലിജീഷ് എ എൽ, എൽ.ഐ.സി തിരുവനന്തപുരം ഡിവിഷൻ സീനിയർ ഡിവിഷണൽ മാനേജർഎസ്. പ്രേംകുമാർ, മാർക്കറ്റി​ഗ് മാനേജർ ഹരിപ്രസാദ് സി വി, സെയിൽസ് മാനേജർ സുജയ് കെ എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ആനന്ദകുട്ടൻ നായർ കെ (70) നിര്യാതനായി

ആനന്ദകുട്ടൻ നായർ കെ (70) നിര്യാതനായി

തോന്നക്കൽ പാട്ടത്തിൻ കര പള്ളിക്കൽ വീറ്റിൽ ആനന്ദകുട്ടൻ നായർ കെ (70) (Rtd. സീനിയർ സൂപ്രണ്ട് മിലിട്ടറി എഞ്ചിനീയറിംഗ് സർവ്വിസ്) നിര്യാതനായി.
ഭാര്യ: ഗീത കുമാരി എ
മക്കൾ: അരുൺ എ. ജി, വരുൺ എ. ജി
മരുമകൾ: ഗ്രീഷ്മ

കെ.എസ്.ടി.എ ആറ്റിങ്ങൽ സബ്ജില്ല യാത്രയയപ്പ് യോഗം സംഘടിപ്പിച്ചു

കെ.എസ്.ടി.എ ആറ്റിങ്ങൽ സബ്ജില്ല യാത്രയയപ്പ് യോഗം സംഘടിപ്പിച്ചു

കെ.എസ്.ടി.എ ആറ്റിങ്ങൽ സബ്ജില്ല യാത്രയയപ്പ് യോഗം സി.പി.ഐ.എം ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി എം പ്രദീപ് ആറ്റിങ്ങൽ ടൗൺ യു.പി.എസിൽ ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡന്റ് എം മഹേഷ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി എ.നജീബ്, ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇൻ ചാർജ് എസ് സതീഷ് കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി ജവാദ്, മുൻ ട്രഷറർ ബി.എസ് ഹരിലാൽ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എം ബാബു, എച്ച് അരുൺ,റ്റി.പി രഞ്ജുഷ, സബ് ജില്ലാ സെക്രട്ടറി എസ് നിഹാസ്,റിട്ടയേർഡ് ഹെഡ്മാസ്റ്റർമാർ, അധ്യാപകർ എന്നിവർ പങ്കെടുത്തു.കെ.എസ്.ടി.എ തണ്ണീർ പന്തലിന്റെ ഉദ്ഘാടനവും ഏര്യാ സെക്രട്ടറി നിർവഹിച്ചു.

വഖഫ് ബിൽ ലോക്സഭ കടന്നു

വഖഫ് ബിൽ ലോക്സഭ കടന്നു

ഡൽഹി: വഖഫ് നിയമഭേ​ദ​ഗതി ബിൽ ലോക്സഭയിൽ പാസായി. 288 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 232 പേർ എതിർത്ത് വോട്ട് ചെയ്തു. ബിൽ അവതരിപ്പിച്ച് ചർച്ചക്ക് ശേഷമായിരുന്നു വോട്ടെടുപ്പ്. 14 മണിക്കൂറിലേറെ നീണ്ട നടപടികൾക്ക് ശേഷമാണ് ബിൽ ലോക്സഭ കടന്നത്.

പ്രതിപക്ഷ അം​ഗങ്ങൾ അവതരിപ്പിച്ച ഭേദഗതികൾ വോട്ടിനിട്ട് തള്ളി. കെ.സി. വേണുഗോപാൽ, ഇ.ടി. മുഹമ്മദ് ബഷീർ, കെ. രാധാകൃഷ്ണൻ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരുടെ നിർദേശങ്ങളും വോട്ടിനിട്ട് തള്ളി. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് ബിൽ പാസായത്. വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഭേദഗതി ചെയ്യുന്നതിനാണ് കേന്ദ്ര സർക്കാർ ബിൽ അവതരിപ്പിച്ചത്. ബിൽ ഇന്നുതന്നെ രാജ്യസഭയിലും അവതരിപ്പിക്കും.