സഹകരണ ബാങ്കുകളിലെ കിട്ടാകടം പിരിക്കൽ  സെയ്ൽ ഓഫീസർമാരെ  പരിശീലനം നൽകി സജ്ജരാക്കുന്നു

സഹകരണ ബാങ്കുകളിലെ കിട്ടാകടം പിരിക്കൽ സെയ്ൽ ഓഫീസർമാരെ പരിശീലനം നൽകി സജ്ജരാക്കുന്നു

സഹകരണ സംഘങ്ങളുടെ കിട്ടാകടം പിരിക്കാൻ സെയ്ൽ ഓഫീസർമാർക്കു പരിശീലനം നൽകുന്നു. സംഘങ്ങളുടെ കുടിശ്ശികയിടക്കാൻ വായ്പക്കാരന്റെ സ്ഥാവരജംഗമവസ്തുക്കൾ ലേലം ചെയ്തെടുക്കാനുള്ള അധികാരം സെയ്ൽ ഓഫീസർക്കാണ്. അർധജുഡീഷ്യൽ അധികാരമുണ്ടെങ്കിലും നിയമവുമായി ബന്ധപ്പെട്ട് പരിശീലനം കിട്ടാത്തതിനാൽ ചിലർക്കെങ്കിലും ഈ ജോലി വേണ്ടവിധം നിർവഹിക്കാനാകുന്നില്ല. ഈ സാഹചര്യത്തിലാണ് ജപ്തിക്ക് അധികാരമുള്ള ജീവനക്കാർക്ക് പരിശീലനം നൽകുന്നത്.

രണ്ടു ദിവസത്തെ പരിശീലനം ഈ മാസം തന്നെ എല്ലാ ജില്ലകളിലും പൂർത്തിയാകും.
മൂന്നു മാസം മുൻപ് സഹകരണ രജിസ്ട്രാർ ആയി ചുമതലയേറ്റ ഡി. സജിത്ത് ബാബു ഇതിനോടകം ജോയിന്റ് രജിസ്ട്രാർമാർക്കും സെയ്ൽ ഓഫീസർമാർക്കുമായി രണ്ടു പ്രാവിശ്യം ഓൺലൈനിൽ അവലോകനയോഗം നടത്തി.

കിട്ടാകടം പെരുകുന്നത് അനുവദിക്കാനാകില്ലെന്നും നിയമ നടപടിയിലൂടെ പരമാവധി തിരിച്ചു പിടിക്കണമെന്നും രജിസ്ട്രാർ നിർദേശിച്ചു. ഇതേത്തുടർനാണ് മൂന്നു മേഖലകൾ കേന്ദ്രികരിച്ചു പരിശീലനം നൽകുന്നത് വകുപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊന്ന്.
സഹകരണ മേഖലയിലെ മൊത്തം വായ്പയുടെ 30 ശതമാനം കിട്ടാകടമാണെന്നാണു കണക്കാക്കുന്നത്. വർഷം കഴിയുന്തോറും അത് പെരുക്കുകയാണ്. എന്നിട്ടും 18 വർഷമായി ജപ്തി നടപടി കാര്യക്ഷമല്ല. ഇത് തുടർന്നാൽ സഹകരണമേഖല വലിയ പ്രതിസന്ധിയിലാകുമെന്നു തിരിച്ചറിഞ്ഞാണ് കർശന നടപടി.

തിരിച്ചടവ് മുടക്കുന്നവർ, എല്ലാക്കൊലവും നടത്താറുള്ള ഒറ്റ തവണ തീർപ്പാക്കലിന്റെ മറ പിടിച്ചു ആനുകൂല്യം കൈപ്പറ്റുന്നരീതിക്ക് ഇത്തവണ മുതൽ തടയിട്ടിരിക്കുകയാണ്. ചിലർ, പലിശ മാത്രം അടച്ചു വായ്പ പുതുക്കാറുണ്ടായിരുന്നു ഇതും ഇനി പറ്റില്ല. ഒറ്റത്തവണ തീർപ്പാക്കൽ ആനുകൂല്യം നേടിയവർക്കും കുടുംബത്തിനും രണ്ടു വർഷത്തേക്ക് പുതിയ വായ്പ നൽകില്ല. ഒരിക്കൽ ആനുകൂല്യം കിട്ടിയാൽ അടുത്ത 5 വർഷത്തേക്ക് ഒറ്റ തവണ തീർപ്പാക്കലിന് അർഹതയുണ്ടാകുകയുമില്ല.

നിയമം കർശനമാക്കിയതിനു പിന്നാലെയാണ് ജപ്തി നടപടിയിലെ കാലത്താമസമൊഴിവാക്കാൻ തീരുമാനിച്ചത്. സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെയാണ് സെയ്ൽ ഓഫീസർമാരായി നിയോഗിക്കുന്നത്. അവരുടെ ചെലവിനത്തിലെ തുക, സംഘം മുൻ‌കൂർ ട്രഷറിയിൽ അടക്കണം. വലിയ സംഘങ്ങളിൽ മുഴുവൻ സമയ സെയ്ൽ ഓഫീസർമാർ ഉണ്ടാകും. ചെറിയ സംഘങൾ താലൂക്ക്തല സെയ്ൽ ഓഫീസർമാരുടെ സേവനം തേടും. സംസ്ഥാനത്തു ആയിരത്തിലതികം സെയ്ൽ ഓഫീസർമാരുണ്ട്.

ഇന്ത്യയിലെ വോട്ടര്‍മാരുടെ എണ്ണം നൂറ് കോടിയിലേക്ക്; കണക്കുകള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഇന്ത്യയിലെ വോട്ടര്‍മാരുടെ എണ്ണം നൂറ് കോടിയിലേക്ക്; കണക്കുകള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: ഇന്ത്യയിലെ വോട്ടര്‍മാരുടെ എണ്ണം നൂറ് കോടിയിലേക്കെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ 96.88 കോടിയായിരുന്നു വോട്ടര്‍മാരുടെ എണ്ണം. ഇപ്പോഴിത് 99.1 കോടിയായി ഉയര്‍ന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ദേശീയ വോട്ടര്‍ ദിനത്തിന് മുന്നോടിയായി പുറത്തിറക്കിയ പ്രസ്താവനയിലാണ്‌ കമ്മീഷന്‍ കണക്കുകള്‍ പുറത്തുവിട്ടത്.

രാജ്യത്തെ യുവ വോട്ടര്‍മാരുടെ എണ്ണം വര്‍ധിക്കുകയാണെന്നും 18-29 പ്രായപരിധിയിലുള്ള 21.7 കോടി വോട്ടര്‍മാരാണ് വോട്ടര്‍ പട്ടികയിലുള്ളത്. പുതിയ കണക്കുകള്‍ പ്രകാരം വോട്ടര്‍ പട്ടികയില്‍ സ്ത്രീ-പുരുഷ അനുപാതം വര്‍ധിച്ചിട്ടുണ്ട്. 2024-ല്‍ 948 ആയിരുന്നത് 2025-ല്‍ 954 ആയി ഉയര്‍ന്നു. 100 കോടിയിലധികം വോട്ടര്‍മാര്‍ എന്ന ഒരു പുതിയ ലോക റെക്കോഡ് ഇന്ത്യ ഉടന്‍ തന്നെ സൃഷ്ടിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ (സിഇസി) രാജീവ് കുമാര്‍ പറഞ്ഞിരുന്നു.

1950 ല്‍ സ്ഥാപിതമായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥാപക ദിനമായ ജനുവരി 25 ന് എല്ലാ വര്‍ഷവും ദേശീയ വോട്ടര്‍ ദിനം ആഘോഷിക്കുന്നു. ഇതിനു മുന്നോടിയായാണ് തെരഞ്ഞെടുുപ്പ് കമ്മീഷന്‍ പുതിയ കണക്കുകള്‍ വ്യക്തമാക്കിയത്. യുഎന്‍ ജനസംഖ്യാ വിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യ, അമേരിക്ക, ഇന്തോനേഷ്യ, ബ്രസീല്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ അഞ്ച് ജനാധിപത്യ രാജ്യങ്ങള്‍.

ടീം ഇന്ത്യ ജേഴ്സിയിൽ പാകിസ്ഥാൻ ഉണ്ട്! അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ

ടീം ഇന്ത്യ ജേഴ്സിയിൽ പാകിസ്ഥാൻ ഉണ്ട്! അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ

മുംബൈ: ചാംപ്യൻസ് ട്രോഫി പോരാട്ടത്തിനുള്ള ഇന്ത്യൻ ടീമിന്റെ ജേഴ്സിയിൽ പാകിസ്ഥാന്റെ പേരില്ലെന്ന വിവാദത്തിൽ വ്യക്തത വരുത്തി ബിസിസിഐ. ആതിഥേയ രാജ്യമായ പാകിസ്ഥാന്റെ പേര് ജേഴ്സിയിൽ നിന്നു നീക്കം ചെയ്യുമെന്ന അഭ്യൂഹങ്ങൾ ബിസിസിഐ തള്ളി.

ടൂർണമെന്റ് ജേഴ്സി സംബന്ധിച്ചു രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനു ഡ്രസ് കോഡ് മാനദണ്ഡമുണ്ട്. ഈ നിയമം ഇന്ത്യൻ ടീം പാലിക്കുമെന്നു ബിസിസിഐ വ്യക്തമാക്കി. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

ടീം ജേഴ്സിയിൽ ഉപയോ​ഗിക്കേണ്ട ചാംപ്യൻസ് ട്രോഫി ലോ​ഗോയിൽ പാകിസ്ഥാന്റെ പേരുണ്ട്. ഇതാണ് ഇന്ത്യ നീക്കം ചെയ്യുമെന്ന തരത്തിൽ പ്രചരിച്ചത്. ടൂർണമെന്റിനു മുന്നോടിയായുള്ള ചടങ്ങുകളിൽ പങ്കെടുക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പോകുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും ബിസിസിഐ.

ഫെബ്രുവരി 19 മുതലാണ് ചാംപ്യൻസ് ട്രോഫി പോരാട്ടങ്ങൾ. ഫെബ്രുവരി 16, 17 തീയതികളിലായി ഫോട്ടോ ഷൂട്ട്, പത്രസമ്മേളനം എന്നിവ നടക്കും. ഇതിൽ രോഹിത് പങ്കെടുക്കുന്ന കാര്യത്തിൽ ചർച്ചകൾ ഇതുവരെ നടന്നിട്ടില്ലെന്നു ബിസിസിഐ കൂട്ടിച്ചേർത്തു.

യുവതിയെ ബ്ലാക്ക്‌മെയില്‍ ചെയ്തും പണം തട്ടി, കൂടെ വരാത്തത് പകയായി; പ്രതി ജോണ്‍സണിനായി വ്യാപക തിരച്ചില്‍

യുവതിയെ ബ്ലാക്ക്‌മെയില്‍ ചെയ്തും പണം തട്ടി, കൂടെ വരാത്തത് പകയായി; പ്രതി ജോണ്‍സണിനായി വ്യാപക തിരച്ചില്‍

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ആതിര എന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി ജോണ്‍സനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആതിരയും പ്രതി കൊല്ലം ദളവാപുരം സ്വദേശി ജോണ്‍സണ്‍ ഔസേപ്പുമായി ഒരുവര്‍ഷക്കാലമായി അടുപ്പമുണ്ടായിരുന്നു. ഇരുവര്‍ക്കുമിടയില്‍ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. യുവതി കൊല്ലപ്പെട്ട ദിവസം പ്രതി കത്തിയുമായി പോകുന്നതിന്റെ തെളിവും പൊലീസിന് ലഭിച്ചു.
ആതിരയുടെ ദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത് ഇയാള്‍ പണം തട്ടിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

തനിക്കൊപ്പം ജീവിക്കാന്‍ ഇയാള്‍ യുവതിയെ നിര്‍ബന്ധിച്ചിരുന്നു. ശല്യം വര്‍ധിച്ചപ്പോള്‍ യുവതി ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞു. ഇയാളുമായുള്ള ബന്ധത്തെച്ചൊല്ലി ആതിരയും ഭര്‍ത്താവ് രാജിവും തമ്മില്‍ അസ്വാരസ്യങ്ങളും നിലനിന്നിരുന്നു. ഭര്‍ത്താവും വീട്ടുകാരും അറിഞ്ഞതിനു പിന്നാലെ സുഹൃത്തുമായുള്ള ബന്ധത്തില്‍ നിന്നും ആതിര പിന്‍വലിഞ്ഞിരുന്നു.

സംഭവദിവസം രാവിലെ ഒമ്പതുമണിയോടെയാണ് ജോണ്‍സണ്‍ ആതിരയുടെ വീട്ടിലെത്തിയത്. പ്രതിക്ക് യുവതി ചായ നല്‍കി. പിന്നീട് എന്തോ പറഞ്ഞ് അവര്‍ തമ്മില്‍ വഴക്കിട്ടു. തുടര്‍ന്ന് പ്രതി തന്നെ കൊണ്ടുവന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു.

ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ സ്കൂട്ടർ വച്ച ശേഷം ട്രെയിൻ കയറി പ്രതി തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നുവെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. ആതിരയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് എല്ലാ മാസവും ആതിരയെ കാണാൻ കഠിനംകുളത്ത് എത്താറുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരിയായ രാജീവിന്റെ ഭാര്യ ആതിര (30)യെയാണ് ചൊവ്വാഴ്ച പകൽ വീട്ടിൽ കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടത്. രാവിലെ അഞ്ചരയോടെ അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് ആതിരയെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടത്.

19 പന്തില്‍ 3 റണ്‍സ്, ഔട്ട്! രഞ്ജിയിലും ബാറ്റിങില്‍ പരാജയപ്പെട്ട് രോഹിത് ശര്‍മ

19 പന്തില്‍ 3 റണ്‍സ്, ഔട്ട്! രഞ്ജിയിലും ബാറ്റിങില്‍ പരാജയപ്പെട്ട് രോഹിത് ശര്‍മ

മുംബൈ: രഞ്ജി കളിച്ച് റെഡ് ബോള്‍ ക്രിക്കറ്റില്‍ ബാറ്റിങ് ഫോം വീണ്ടെടുക്കാനുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മോഹത്തിനു തിരിച്ചടി. ജമ്മു കശ്മീരിനെതിരായ പോരാട്ടത്തില്‍ 19 പന്തുകള്‍ നേരിട്ട് രോഹിത് വെറും 3 റണ്‍സുമായി മടങ്ങി.

9 വര്‍ഷങ്ങള്‍ക്കു ശേഷമാണ് രോഹിത് വീണ്ടും രഞ്ജി കളിക്കാനിറങ്ങിയത്. എന്നാല്‍ അതിവേഗം തന്നെ ആ ഇന്നിങ്‌സ് അവസാനിച്ചു. ജമ്മുവിനെതിരെ മുംബൈ പതറുകയാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ അവര്‍ 43 റണ്‍സ് ചേര്‍ക്കുന്നതിനിടെ 6 വിക്കറ്റുകള്‍ നഷ്ടപ്പെട്ട് പരുങ്ങുന്നു. 11 റണ്‍സുമായി ശ്രേയസ് അയ്യരും 4 റണ്‍സുമായി ശാര്‍ദുല്‍ ഠാക്കൂറുമാണ് മുംബൈയ്ക്ക് പ്രതീക്ഷ നല്‍കുന്ന അവസാന കൂട്ടുകെട്ട്.

മറ്റൊരു ഇന്ത്യന്‍ ബാറ്ററായ യശസ്വി ജയ്‌സ്വാളിനും തിളങ്ങാനായില്ല. താരം 4 റണ്‍സുമായി പുറത്തായി. അജിന്‍ക്യ രഹാനെയ്ക്കും അധിക നേരം ക്രീസില്‍ നില്‍ക്കാനായില്ല. താരം 12 റണ്‍സുമായി പുറത്ത്.

റിപ്പബ്ലിക് ദിന പരേഡിൽ പ്രധാനമന്ത്രിയുടെ അതിഥി ആയി ആറ്റിങ്ങൽ മോഡൽ എച്ച് എസ് എസ്സിലെ വിദ്യാർത്ഥിനി

റിപ്പബ്ലിക് ദിന പരേഡിൽ പ്രധാനമന്ത്രിയുടെ അതിഥി ആയി ആറ്റിങ്ങൽ മോഡൽ എച്ച് എസ് എസ്സിലെ വിദ്യാർത്ഥിനി

റിപ്പബ്ലിക് ദിന പരേഡിൽ പ്രധാനമന്ത്രിയുടെ അതിഥി ആയി ആറ്റിങ്ങൽ മോഡൽ എച്ച് എസ് എസ്സിലെ വിദ്യാർത്ഥിനി.
പ്രധാനമന്ത്രിയുടെ മൻ കി ബത് ക്വിസ് മത്സരത്തിൽ വിജയം നേടി. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ പരേഡിൽ അതിഥി ആയി പങ്കെടുക്കാൻ അവസരം ലഭിച്ചിരിക്കുകയാണ്. ആറ്റിങ്ങൽ ഗവ:മോഡൽ എച്ച് എസ് എസ്സിലെ ഹ്യുമാനിറ്റീസ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് നിരഞ്ജന. ഡൽഹിയിലേക്ക് പുറപ്പെടുന്ന നിരഞ്ജനക്ക് സ്കൂളിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സ്കൂൾ പ്രിൻസിപ്പൽ ജവാദ്, പി ടി എ പ്രസിഡന്റ്‌ സന്തോഷ്‌, വൈസ് പ്രിൻസിപ്പൽ അനിൽകുമാർ എന്നിവർ ചേർന്ന് ഉപഹാരം നൽകി.