ഭാര്യയെ കൊന്ന് കഷണങ്ങളാക്കി മൂന്ന് ദിവസം കുക്കറില്‍ വേവിച്ചു; മുന്‍ സൈനികന്‍ പിടിയില്‍

ഭാര്യയെ കൊന്ന് കഷണങ്ങളാക്കി മൂന്ന് ദിവസം കുക്കറില്‍ വേവിച്ചു; മുന്‍ സൈനികന്‍ പിടിയില്‍

ഹൈദരാബാദ്: തെലങ്കാനയില്‍ 45കാരന്‍ ഭാര്യയെ കൊന്ന് കഷണങ്ങളാക്കി പ്രഷര്‍ കുക്കറില്‍ വേവിച്ചു. യുവതിയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി ഗുരു മൂര്‍ത്തി കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. സംശയത്തെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചതെന്നും പൊലീസ് പറയുന്നു.

ഹൈദരാബാദ് സ്വദേശിയായ ഗുരു മൂര്‍ത്തി കുറ്റകൃത്യം മറയ്ക്കാനാണ് ഭാര്യയുടെ മൃതദേഹം കഷണങ്ങളാക്കിയത് എന്നും പൊലീസ് പറയുന്നു.ജനുവരി 16നാണ് 35 കാരിയായ വെങ്കട മാധവിയെ കാണാനില്ലെന്ന് കാട്ടി കുടുംബം പരാതി നല്‍കിയത്. അന്വേഷണത്തിനിടെ ഭര്‍ത്താവില്‍ സംശയം തോന്നി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.ഗുരു മൂര്‍ത്തി കുളിമുറിയില്‍ വച്ചാണ് മൃതദേഹം കഷണങ്ങളാക്കിയത്. തുടര്‍ന്ന് പ്രഷര്‍ കുക്കറിലിട്ട് വേവിച്ചു. തുടര്‍ന്ന് അസ്ഥികള്‍ വേര്‍പെടുത്തി. മൂന്ന് ദിവസത്തിനിടെ മാംസവും അസ്ഥികളും പലതവണ പാകം ചെയ്ത ശേഷം പ്രതി മൃതദേഹ ഭാഗങ്ങള്‍ പായ്ക്ക് ചെയ്ത് മീര്‍പേട്ട് തടാകത്തില്‍ തള്ളിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍ സൈനികനായ ഗുരു മൂര്‍ത്തി നിലവില്‍ ഡിആര്‍ഡിഒയിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ്. ഇരുവര്‍ക്കുമായി രണ്ട് കുട്ടികള്‍ ഉണ്ട്. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. ഇരുവരും തമ്മില്‍ ഇടയ്ക്കിടെ വഴക്കുകള്‍ ഉണ്ടാകാറുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കൊലപാതകത്തിനുള്ള കാരണം എന്ത് എന്ന് വ്യക്തമല്ല.പൊലീസ് കേസ് അന്വേഷിച്ചുവരികയാണ്.

പള്ളിക്കലിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

പള്ളിക്കലിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

പള്ളിക്കൽ കാട്ടു പുതുശ്ശേരിയിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇന്ന് രാവിലെ 9. 30ഓടെ കാട്ടു പുതുശ്ശേരി പാൽ സൊസൈറ്റിയ്ക്കു മുന്നിലാണ് അപകടം നടന്നത്. പള്ളിക്കൽ വടക്കേപ്പള്ളി സ്വദേശി 25 കാരനായ മുഹമ്മദ് അർഷാദാണ് മരണപ്പെട്ടത്. പള്ളിക്കൽ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ടിപ്പർ ലോറി എതിർ ദിശയിൽ നിന്നും വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം ലോറി നിർത്താതെ പോയി. നിർത്താതെ പോയ ടിപ്പറിനെ നാട്ടുകാർ പള്ളിക്കലിൽ നിന്നും പിടികൂടി. ഗുരുതമായി പരിക്കേറ്റ അർഷാദ് സംഭവ സ്ഥലത്തു വച്ച് തന്നെ മരണപെട്ടു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപതിയിൽ.

തിരുവൈരാണിക്കുളം നടതുറപ്പ് ഉത്സവം ഇന്ന് സമാപിക്കും

തിരുവൈരാണിക്കുളം നടതുറപ്പ് ഉത്സവം ഇന്ന് സമാപിക്കും

കൊച്ചി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം ഇന്ന് സമാപിക്കും. ധനുമാസത്തിലെ തിരുവാതിരനാളില്‍ തുറന്ന പാര്‍വതി ദേവിയുടെ നട വ്യാഴാഴ്ച രാത്രി എട്ടിന് അടയ്ക്കും. മഹാദേവന്റെ അത്താഴപൂജയ്ക്ക് മുന്‍പ് രാത്രി ഏഴിന് പാട്ടുപുരയില്‍ നിന്ന് ദേവിയെ ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കും. തുടര്‍ന്ന് ദര്‍ശനം പൂര്‍ത്തിയാക്കി വിശ്വാസികളെ നാലമ്പലത്തില്‍ നിന്ന് ഒഴിപ്പിക്കും. ശേഷം ആചാരപ്രകാരം നടയടയ്ക്കും. അടുത്ത നടതുറപ്പ് മഹോത്സവം 2026 ജനുവരി രണ്ടുമുതല്‍ 13 വരെയാണ്.

ഡിഗ്രിക്കാര്‍ക്ക് കളക്ടറാവാം; യുപിഎസ് സി സിവില്‍ സര്‍വീസ് പരീക്ഷയെത്തി; 1129 ഒഴിവുകൾ

ഡിഗ്രിക്കാര്‍ക്ക് കളക്ടറാവാം; യുപിഎസ് സി സിവില്‍ സര്‍വീസ് പരീക്ഷയെത്തി; 1129 ഒഴിവുകൾ

ഡിഗ്രിക്കാര്‍ക്ക് കളക്ടറാവാം; യുപിഎസ് സി സിവില്‍ സര്‍വീസ് പരീക്ഷയെത്തി; 1129 ഒഴിവുകൾ
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ് സി) 2025ലെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് വിജ്ഞാപനമിറക്കി. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് തുടങ്ങിയ സുപ്രധാന തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏകദേശം 1129 ഒഴിവുകളാണുള്ളത്. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഫെബ്രുവരി 11

തസ്തിക & ഒഴിവ്

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ് സി) യുടെ സിവില്‍ സര്‍വീസ് റിക്രൂട്ട്‌മെന്റ്. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ്, ഐപിഎസ് തുടങ്ങി സുപ്രധാന തസ്തികകളിലേക്കുള്ള നിയമനം.

ആകെ 1129 ഒഴിവുകള്‍.

Indian Administrative Service
Indian Foreign Service
Indian Police Service
Indian Audit and Accounts Service, Group ‘A’
Indian Civil Accounts Service, Group ‘A’
Indian Corporate Law Service, Group ‘A’
Indian Defence Accounts Service, Group ‘A’
Indian Defence Estates Service, Group ‘A’
Indian Information Service, Group ‘A’
Indian Postal Service, Group ‘A’
Indian Post & Telecommunication Accounts and Finance Service, Group ‘A’
Indian Railway Management Service (Traffic), Group ‘A’
Indian Railway Management Service (Personnel), Group ‘A’
Indian Railway Management Service (Accounts), Group ‘A’
Indian Railway Protection Force Service, Group ‘A’
Indian Revenue Service (Customs & Indirect Taxes) Group ‘A’
Indian Revenue Service (Income Tax) Group ‘A’
Indian Trade Service, Group ‘A’ (Grade III)
Armed Forces Headquarters Civil Service, Group ‘B’ (Section Officer’s Grade)
Delhi, Andaman and Nicobar Islands, Lakshadweep, Daman & Diu and Dadra & Nagar Haveli
Civil Service (DANICS), Group ‘B’
Delhi, Andaman and Nicobar Islands, Lakshadweep, Daman & Diu and Dadra & Nagar Haveli
Police Service (DANIPS), Group ‘B’
Pondicherry Civil Service (PONDICS), Group ‘B’
Pondicherry Police Service (PONDIPS), Group ‘B’

പ്രായപരിധി

21 വയസ് മുതല്‍ 32 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത ഡിഗ്രി ഉണ്ടായിരിക്കണം.

അപേക്ഷ ഫീസ

ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് 100 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി തുടങ്ങി മറ്റു കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവര്‍ ഫീസടക്കേണ്ടതില്ല.

അപേക്ഷ

താല്‍പര്യമുള്ളവര്‍ യുപിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഫെബ്രുവരി 11ന് മുന്‍പായി അപേക്ഷ നല്‍കുക. വിവിധ തസ്തികകളിലേക്ക് വ്യത്യസ്ത യോഗ്യത ആവശ്യമായി വരും. വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.

35 വയസോളം പ്രായം തോന്നിക്കുന്ന സ്ത്രീ നെയ്യാറിൽ മരിച്ച നിലയിൽ

35 വയസോളം പ്രായം തോന്നിക്കുന്ന സ്ത്രീ നെയ്യാറിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: നെയ്യാർ വലിയ വിളാകം കടവിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഏതാണ്ട് 35 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയാണ് മരിച്ചത്. ആരാണെന്ന് വ്യക്തമായിട്ടില്ല. നെയ്യാറിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം. കരയിൽ രണ്ട് ജോ‍ഡി ചെരുപ്പുകൾ കണ്ടെത്തി. ഇതിലൊന്ന് പുരുഷന്റേതും ഒന്ന് സ്ത്രീയുടേതുമാണ്. തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം കണ്ടത്. പിന്നാലെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോ‍ർട്ടത്തിന് അയക്കും.

‘ജിതിന്‍ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞ് നിരാശ’, ഇനിയും പകയടങ്ങാതെ ഋതു

‘ജിതിന്‍ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞ് നിരാശ’, ഇനിയും പകയടങ്ങാതെ ഋതു

കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലപാതക കേസില്‍ അക്രമത്തില്‍ പരിക്കേറ്റു ചികിത്സയിലുള്ള ജിതിന്‍ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞ് പ്രതി ഋതു നിരാശ പ്രകടിപ്പിച്ചതായി പൊലീസ്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇനിയും പകയടങ്ങാത്ത മനസുമായി ഋതു പൊലീസിന് മൊഴി നല്‍കിയത്. ജിതിനെ ലക്ഷ്യമിട്ടായിരുന്നു മുഴുവന്‍ ആക്രമണങ്ങളും നടത്തിയത്. സ്റ്റീല്‍ കമ്പിയുമായി വീട്ടില്‍ എത്തിയത് ജിതിനെ തലയ്ക്കടിച്ച് കൊല്ലുക എന്ന ലക്ഷ്യത്തോടെയായിരുന്നു. മറ്റുള്ളവര്‍ തടുക്കാന്‍ ശ്രമിച്ചപ്പോള്‍ അവരെയും ആക്രമിക്കുക എന്ന നിലയിലേക്ക് എത്തുകയായിരുന്നുവെന്നും ഋതു മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.

കേസില്‍ ചോദ്യം ചെയ്യാനായി വെള്ളിയാഴ്ച വരെയാണ് ഋതുവിനെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇന്ന് രാവിലെ പ്രതിയെ ചേന്ദമംഗലത്തെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. ജനക്കൂട്ടത്തിന്റെ അക്രമ സാധ്യത ഭയന്ന് വന്‍ സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. ജനക്കൂട്ടത്തിന്റെ ആക്രമണം ഭയന്ന് പൊലീസ് തെളിവെടുപ്പ് അതിവേഗം പൂര്‍ത്തിയാക്കി. അതേസമയം അക്രമത്തില്‍ പരിക്കേറ്റു ചികിത്സയിലുള്ള ജിതിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

വടക്കേക്കര പോലീസിന്റെ കസ്റ്റഡിയില്‍ ആണ് പ്രതി ഋതു ഉള്ളത്. 5 ദിവസത്തെ പൊലീസ് കസ്റ്റഡി ആണ് പറവൂര്‍ ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അനുവദിച്ചിരിക്കുന്നത്. ജനുവരി 18-നാണ് ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടത്. ഇവരുടെ അയല്‍വാസിയായ ഋതുവാണ് ആക്രമണം നടത്തിയത്. ഇയാളുടെ ആക്രമണത്തില്‍ വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ബോസിന് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. തന്റെ കുടുംബത്തെ നിരന്തരം ആക്ഷേപ്പിച്ചതും സഹോദരിയെ പറ്റി ജിതിന്‍ ബോസ് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നായിരുന്നു പ്രതി പറയുന്നത്. ബംഗളൂരുവില്‍ ജോലി ചെയ്തിരുന്ന പ്രതി സംഭവത്തിന് രണ്ട് ദിവസം മുമ്പാണ് നാട്ടില്‍ എത്തിയത്.

ആക്രമണം നടത്തുന്ന സമയത്ത് ഇയാള്‍ മദ്യമോ ലഹരിയോ ഒന്നും ഉപയോഗിച്ചിരുന്നില്ല. മാനസികപരമായി പ്രശന്ങ്ങള്‍ നേരിടുന്ന വ്യക്തിയല്ല ഇയാളെന്നും പരിശോധനയില്‍ തെളിഞ്ഞിരുന്നു. ജിതിനെ ഋതു ആക്രമിക്കാന്‍ ചെന്നപ്പോള്‍ ജിതിന്റെ ഭാര്യ വിനീഷയാണ് ആദ്യം പുറത്തിറങ്ങി വന്നത്. വിനീഷയെ അടിച്ച് വീഴത്തിയതിന് പിന്നാലെ ജിതിനെ തലയ്ക്കടിച്ച ശേഷം കത്തി കൊണ്ട് കുത്തി. ശബ്ദം കേട്ട് വന്ന വേണുവിനെയും ഉഷയെയും പ്രതി തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഋതു സ്ഥിരം ശല്യക്കാരനാണെന്നാണ് നാട്ടുകാരും പറയുന്നത്.