ബി രാജമ്മ (97) അന്തരിച്ചു

ബി രാജമ്മ (97) അന്തരിച്ചു

ആറ്റിങ്ങൽ: റ്റി.ബി ജംഗ്ഷൻ വാഴപ്പള്ളി ലൈനിൽ കാവ് വിള വീട്ടിൽ (ആർ.പി.ആർ.എ:105) പരേതനായ കൃഷ്ണ പിള്ളയുടെ സഹധർമ്മിണി ബി രാജമ്മ (97) അന്തരിച്ചു.

മക്കൾ: ആർ വിമലഅമ്മ, കെ തങ്കമണിഅമ്മ, കെ മോഹനകുമാർ.
മരുമക്കൾ: എൻ കൃഷ്ണപിള്ള, എം. ബാലകൃഷ്ണപിള്ള, സി രാധഅമ്മ.
സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.

ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് സൂക്ഷിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷണം ചെയ്ത പ്രതി പിടിയിൽ

ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് സൂക്ഷിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷണം ചെയ്ത പ്രതി പിടിയിൽ

ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് സൂക്ഷിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷണം ചെയ്ത പ്രതി പിടിയിൽ. കടയ്ക്കോട് പാറവിള കോളനിയിൽ മാടൻ നടയ്ക്ക് സമീപം വിളയിൽ കിഴക്കതിൽ വീട്ടിൽ വിനോദ് (37 )നെയാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ വില്പനയ്ക്കായി കൊണ്ടുവന്ന സാധനസാമഗ്രികൾ പരവൂർ കോട്ടുമ്മല്ലിന് അടുത്തുള്ള ആക്രി കടയിൽ നിന്നും പോലീസ് കണ്ടെടുത്തു. കല്ലമ്പലം എസ് എച്ച് ഒ ദീപു.ഡിയുടെ നിർദ്ദേശപ്രകാരം എസ് ഐ പ്രശാന്ത്, ഗ്രേഡ് എസ് ഐ സുനിൽകുമാർ എ എസ് ഐ ഇർഷാദ് സിപിഒ സമ്പത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. നാവായിക്കുളം 28ആം മൈൽ തട്ടുപാലം എന്നിവിടങ്ങളിലായി സൂക്ഷിച്ചിരുന്ന സ്റ്റീൽ പൈപ്പുകൾ കമ്പികൾ ഇരുമ്പ് ഷീറ്റുകൾ ഉൾപ്പെടുന്ന 2500 കിലോയോളം നിർമാണ സാധനങ്ങളാണ് ഇക്കഴിഞ്ഞ ഡിസംബർ 31 ഇന് മോഷണം പോയതുമായി ബന്ധപ്പെട്ട് ഹൈവേ നിർമ്മാണ കരാർ കമ്പനി കല്ലമ്പലം പോലീസിൽ പരാതി നൽകിയത്.

മലയോര ഹൈവേ റൂട്ട്

മലയോര ഹൈവേ റൂട്ട്

മലയോര ഹൈവേ റൂട്ട് ഇങ്ങനെ……

ന­ന്ദാ­ര­പ്പ­ദവ്, മൊറത്തണെ, പൈവളിഗെ, ചേവാർ, പു­ത്തി­ഗെ­, പെർ­ല­, ബ­ദി­യ­ഡ്­ക, മു­ള്ളേ­രി­യ­, എടപ്പറമ്പ­, പ­ടു­പ്പ്, ­­ബ­ന്തഡ്­ക, മാനടുക്കം, ­­കോ­ളി­ച്ചാൽ, ­പ­തി­നെ­ട്ടാം­മൈൽ, ചുള്ളി, ­മാലോം, കാറ്റാംകവല, ­­ചി­റ്റാ­രി­ക്കൽ, ചെ­റു­പു­ഴ, ­മ­ഞ്ഞ­ക്കാ­ട്­­, തേർത്തല്ലി, ആ­ല­ക്കോ­ട്­­, ക­രു­വ­ഞ്ചാൽ­, ന­ടു­വിൽ­, ചെ­മ്പേ­രി­, പ­യ്യാ­വൂർ­, ഉളിക്കൽ, ­വ­ള്ളി­ത്തോ­ട്, ­­ആ­ന­പ്പ­ന്തി­, ക­രി­ക്കോ­ട്ട­ക്ക­രി­, എ­ടൂർ­, ആ­റ­ളം­, പുഴക്കര , കാ­പ്പുംക­ട­വ്, മ­ട­പ്പു­ര­ച്ചാൽ­, മണത്തണ, കണിച്ചാർ, കേളകം, കൊ­ട്ടി­യൂർ, ­അ­മ്പാ­യ­ത്തോ­ട്­­, തൊട്ടിൽപ്പാലം, മുളളൻകുന്ന്, ചെമ്പനോട, പെരുവണ്ണാമൂഴി, ചക്കിട്ടപാറ, കൂരാച്ചുണ്ട്, കല്ലാനോട്, തലയാട്, കട്ടിപ്പാറ, മലപുറം, കോടഞ്ചേരി, നെല്ലിപ്പൊയിൽ, പുല്ലൂരാംപാറ, പുന്നക്കൽ, കൂടരഞ്ഞി, കൂമ്പാറ, കക്കാടംപൊയിൽ (ആനക്കാംപൊയിൽ), ബോ­യ്‌­സ് ടൗൺ, ­മാ­ന­ന്ത­വാ­ടി, ­നാ­ലാം­മൈൽ­, ­­പ­ന­മ­രം, കൽപ്പറ്റ, ­മേപ്പാടി കള്ളാടി ടണൽ (ബോയ്സ് ടൗൺ, വാളാട്, നിരവിൽപുഴ, പക്രംതളം ചുരം) കക്കാടംപൊയിൽ, അകമ്പാടം, നിലമ്പൂർ, പൂക്കോട്ടുംപാടം, കാളികാവ്, കരുവാരക്കുണ്ട്, മേലാറ്റൂർ, ഉച്ചാരക്കടവ്, എ­ട­ത്ത­നാ­ട്ടു­ക­ര, ­തി­രു­വി­ഴാം­കു­ന്ന്, ­­കു­മ­രം­, പു­ത്തൂർ, ­മ­ണ്ണാർ­ക്കാ­ട്, പാ­ല­ക്കാ­ട്, ­­പു­തു­ന­ഗ­രം, ­കൊ­ല്ല­ങ്കോ­ട്­­, നെന്മാ­റ, ­വ­ട­ക്ക­ഞ്ചേ­രി, ­പ­ന്ത­ലാം­പാ­ടം, പട്ടിക്കാട്, പുലിക്കണ്ണി, വെറ്റിലപ്പാറ, നാടുകാണി, നേര്യമംഗലം, എ­ളം­പ്ലാ­ശേ­രി­, മാ­ങ്കു­ളം­, ക­ല്ലാർ, ­ആ­ന­ച്ചാൽ­, രാ­ജാ­ക്കാ­ട്­­, തി­ങ്കൾ­ക്കാ­ട്­­, മ­യി­ലാ­ടും­പാ­റ­, നെ­ടു­ങ്ക­ണ്ടം­, പു­ളി­യൻ­മ­ല­, ക­ട്ട­പ്പ­ന­, ഏ­ല­പ്പാ­റ­, കു­ട്ടി­ക്കാ­നം­, മു­ണ്ടക്ക­യം, മുണ്ടക്കയം, പുലിക്കുന്ന്, എരുമേലി, പ്ലാചേരി, റാന്നി, കുമ്പഴ, കോന്നി, കൂടൽ, പത്തനാപുരം, പുനലൂർ, അഞ്ചൽ, കുളത്തൂപ്പുഴ, കൊല്ലായിൽ, മടത്തറ, പാ­ലോ­ട്­­, പെ­രി­ങ്ങ­മ്മ­ല­, വിതുര ,ആര്യനാട്­­, ­കള്ളി­ക്കാ­ട്­­, ­വെ­ള്ള­റ­ട, ­പാ­റ­ശ്ശാ­ല…….

‘നിങ്ങള്‍ ദൈവത്തെപ്പോലും വെറുതെ വിട്ടില്ല’; സ്വര്‍ണ്ണക്കൊള്ള കേസില്‍ കെ പി ശങ്കരദാസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

‘നിങ്ങള്‍ ദൈവത്തെപ്പോലും വെറുതെ വിട്ടില്ല’; സ്വര്‍ണ്ണക്കൊള്ള കേസില്‍ കെ പി ശങ്കരദാസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ഡല്‍ഹി: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കരദാസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ‘നിങ്ങള്‍ ദൈവത്തെപ്പോലും വെറുതെ വിട്ടില്ല’ എന്ന നിരീക്ഷണം നടത്തിക്കൊണ്ടാണ്, സുപ്രീംകോടതി ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചത്. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

തന്റെ പ്രായവും ആരോഗ്യപ്രശ്‌നങ്ങളും കണക്കിലെടുത്ത് അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്ക് ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ലെന്നായിരുന്നു ഹൈക്കോടതി നിരീക്ഷിച്ചിരുന്നത്. ഇത്തരമൊരു പരാമര്‍ശം നിഷ്പക്ഷമായ അന്വേഷണത്തെ ബാധിക്കുമെന്നാണ് ശങ്കരദാസിന്റെ വാദം.

എന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അന്നത്തെ മിനിറ്റ്‌സില്‍ ശങ്കരദാസും ഒപ്പിട്ടിട്ടുണ്ടെന്നും, അങ്ങനെ ഒപ്പിട്ടയാള്‍ ഇപ്പോള്‍ ഇത്തരത്തില്‍ ആവശ്യവുമായി വന്നാല്‍ പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഹര്‍ജിയില്‍ ഇടപെടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി തള്ളി. ഹര്‍ജിക്കാരന് വേണമെങ്കില്‍ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

ബിവറേജസ് കോർപ്പറേഷനിൽ പത്താം ക്ലാസുകാർക്ക് ജോലി നേടാം

ബിവറേജസ് കോർപ്പറേഷനിൽ പത്താം ക്ലാസുകാർക്ക് ജോലി നേടാം

കേരളാ പബ്ലിക് സർവീസ് കമ്മീഷൻ ലോവർ ഡിവിഷൻ ക്ലാർക്ക്,ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് തസ്തികകളിൽ നിയമനം നടത്താൻ വിജ്ഞാപനം പുറത്തിറക്കി. ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡ്,മലിനീകരണ നിയന്ത്രണ ബോർഡ് എന്നി സ്ഥാപനങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 04.02.2026.

ലോവർ ഡിവിഷൻ ക്ലാർക്ക്
1. സ്ഥാപനത്തിന്റെ പേര് : കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡ്

2. ഉദ്യോഗപ്പേര് : ലോവർ ഡിവിഷൻ ക്ലാർക്ക്

3. ശമ്പളം : ₹ 9,190 – 15,780/-

4. ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ

5. നിയമന രീതി : നേരിട്ടുള്ള നിയമനം

6. പ്രായ പരിധി :18-36.

7. യോഗ്യത: എസ്.എസ്.എൽ.സി. അഥവാ തത്തുല്യ യോഗ്യത

വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://www.keralapsc.gov.in/sites/default/files/2025-12/noti%20619-25.pdf

ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്
1. വകുപ്പ് : വിവിധം

2. ഉദ്യോഗപ്പേര് : ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്

3. ശമ്പളം : ₹ 26,500 – 60,700/-

4. ഒഴിവുകളുടെ എണ്ണം : എല്ലാ ജില്ലകളിലും പ്രതീക്ഷിത ഒഴിവുകള്‍

5. നിയമന രീതി : നേരിട്ടുള്ള നിയമനം.

6. പ്രായപരിധി : 18-36.

7. യോഗ്യതകള്‍ :- (1) എസ്.എസ്.എല്‍.സി വിജയം അല്ലെങ്കില്‍ തത്തുല്യം. (2) മലയാളം ടൈപ്പ്റൈറ്റിംഗില്‍ ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് (കെ.ജി.റ്റി.ഇ) അല്ലെങ്കില്‍ തത്തുല്യം. (3) ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗില്‍ ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റും (കെ.ജി.റ്റി.ഇ) കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസ്സിംഗിലുള്ള സര്‍ട്ടിഫിക്കറ്റും അല്ലെങ്കില്‍ തത്തുല്യയോഗ്യതയും.

വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://www.keralapsc.gov.in/sites/default/files/2025-12/noti-631-25.pdf

ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്
1. സ്ഥാപനം : കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്

2. ഉദ്യോഗപ്പേര് : ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്

3. ശമ്പളം : ₹ 20000-45800/-

4. ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിത ഒഴിവുകള്‍

5. നിയമന രീതി : നേരിട്ടുള്ള നിയമനം

6. പ്രായ പരിധി :18-36.

വിജ്ഞാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://www.keralapsc.gov.in/sites/default/files/2026-01/noti%20744-25.pdf

ഡല്‍ഹി കലാപക്കേസ്: ഉമര്‍ ഖാലിദും ഷര്‍ജില്‍ ഇമാമും ജയിലില്‍ തുടരും; ജാമ്യമില്ല

ഡല്‍ഹി കലാപക്കേസ്: ഉമര്‍ ഖാലിദും ഷര്‍ജില്‍ ഇമാമും ജയിലില്‍ തുടരും; ജാമ്യമില്ല

ഡല്‍ഹി: 2020ലെ ഡല്‍ഹി കലാപക്കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജില്‍ ഇമാമിനും ജാമ്യമില്ല. ഇരുവര്‍ക്കും എതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ജാമ്യം നിഷേധിച്ചത്. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസില്‍ ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, ഷിഫ ഉര്‍ റഹ്മാന്‍, ഷദാബ് അഹമ്മദ്, മുഹമ്മദ് സലീം ഖാന്‍ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.

ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കലാപത്തിന് പിന്നിലെ ഗൂഢാലോചനയില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പ്രതികള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ഗൗരവമുള്ളതാണെന്നും യുഎപിഎ നിയമപ്രകാരമുള്ള കര്‍ശന വ്യവസ്ഥകള്‍ ഈ സാഹചര്യത്തില്‍ നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു.

2020 മുതല്‍ തങ്ങള്‍ ജയിലില്‍ കഴിയുകയാണെന്നും വിചാരണ നടപടികള്‍ നീണ്ടുപോകുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഏഴുപേരും ജാമ്യത്തിന് അപേക്ഷിച്ചത്. ഇത്രയും കാലം തടവില്‍ കഴിഞ്ഞതിനാല്‍ തങ്ങള്‍ക്ക് ജാമ്യത്തിന് ന്യായമായ അവകാശമുണ്ടെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍, ഈ കേസില്‍ ഉള്‍പ്പെട്ട എല്ലാവരെയും ഒരുപോലെ കാണാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഓരോരുത്തര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ പ്രത്യേകം പരിശോധിച്ച ശേഷമാണ് ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നല്‍കേണ്ടതില്ലെന്ന സുപ്രധാന തീരുമാനത്തില്‍ കോടതി എത്തിയത്. കലാപം ആസൂത്രണം ചെയ്തതിലും അതിനായി ആളുകളെ കൂട്ടിയതിലും ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും നിര്‍ണ്ണായകമായ പങ്കുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ ഗൗരവകരമാണെന്നും സുപ്രീം കോടതി അറിയിച്ചു.

2020ല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കു പിന്നാലെ നടന്ന കലാപത്തില്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഡല്‍ഹി പൊലീസ് ഉമര്‍ ഖാലിദിനെയും ഷര്‍ജീല്‍ ഇമാമിനെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്. ഇരുവരുടെയും ജാമ്യാപേക്ഷ 2022 മുതല്‍ കോടതിയിലാണ്. ഡല്‍ഹി കലാപത്തില്‍ 50 പേര്‍ കൊല്ലപ്പെടുകയും 700ലേറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികള്‍ കലാപത്തിന്റെ മുഖ്യ ആസൂത്രകരാണെന്നാണു ഡല്‍ഹി പൊലീസ് ആരോപിക്കുന്നത്.