രാജ്യം ഇന്ന് ഭരണഘടനാദിനം ആചരിക്കും

രാജ്യം ഇന്ന് ഭരണഘടനാദിനം ആചരിക്കും

ഡൽഹി: രാജ്യം ഇന്ന് ഭരണഘടനാദിനം ആചരിക്കുന്നു. ദിനത്തോട് അനുബന്ധിച്ച് രാവിലെ 11 മണിക്ക് സംവിധാൻ സദനിലെ സെൻട്രൽ ഹാളിൽ പ്രത്യേക ആഘോഷ ചടങ്ങുകൾ നടക്കും.

രാഷ്ട്രപതി ദ്രൗപതി മുർമു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി. സി പി രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രിമാർ, ഇരുസഭകളിലെയും പാർലമെന്റ് അംഗങ്ങൾ എന്നിവർ പങ്കെടുക്കും.രാഷ്ട്രപതിയും സ്പീക്കറും ഉപരാഷ്ട്രപതിയും സമ്മേളനത്തെ അഭിസംബോധന ചെയ്യും. ആഘോഷത്തിന്റെ ഭാഗമായി, മലയാളമടക്കം ,ഒമ്പത് ഭാഷകളിൽ ഇന്ത്യൻ ഭരണഘടനയുടെ പ്രകാശനം നടക്കും. സാംസ്കാരിക മന്ത്രാലയം തയ്യാറാക്കിയ സ്മരണിക ലഘുലേഖയും പുറത്തിറക്കും. വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിലും ഘടന ദിന ആചരണ പരിപാടികൾ ഇന്ന് നടക്കും.

തിരുവനന്തപുരം വിമാനത്താവളത്തിലെ വിമാന സർവീസുകൾക്ക് നിയന്ത്രണം

തിരുവനന്തപുരം വിമാനത്താവളത്തിലെ വിമാന സർവീസുകൾക്ക് നിയന്ത്രണം

തിരുവനന്തപുരം: ശംഖുമുഖത്ത് നാവികസേന പ്രകടനം നടക്കുന്നതിനാൽ തിരുവനന്തപുരം വിമാനത്താവളത്തിലെ വിമാന സർവീസുകൾക്ക് നിയന്ത്രണം നവംബർ 27 മുതൽ ഡിസംബർ 3 വരെ വൈകിട്ട് നാലുമണി മുതൽ 6.15 വരെ വിമാന സർവീസുകൾ നിർത്തിവയ്ക്കും. യാത്രക്കാർ വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സമയക്രമം ഉറപ്പാക്കണം.

നെയ്യാറ്റിന്‍കരയില്‍ എട്ടാം ക്ലാസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

നെയ്യാറ്റിന്‍കരയില്‍ എട്ടാം ക്ലാസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: എട്ടാം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിന്‍കര നാറാണിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. രതീഷ് -ബിന്ദു ദമ്പതികളുടെ മകനായ അനന്തു (13) ആണ് മരിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളറട പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

ശ്രദ്ധിക്കുക ആത്മഹത്യയല്ല ഒന്നിനും പരിഹാരമല്ല
സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക.
അതിനായി വിളിക്കേണ്ട നമ്പർ 1056 , ആശങ്കകള്‍ പങ്കുവെയ്ക്കൂ

പരിശീലനത്തിനിടെ ടിയർ ഗ്യാസ് ഷെൽ പൊട്ടി; മൂന്ന് പൊലീസുകാർക്ക് പരിക്ക്

പരിശീലനത്തിനിടെ ടിയർ ഗ്യാസ് ഷെൽ പൊട്ടി; മൂന്ന് പൊലീസുകാർക്ക് പരിക്ക്

പരിശീലനത്തിനിടെ ടിയർ ഗ്യാസ് ഷെൽ പൊട്ടി മൂന്ന് പൊലീസുകാർക്ക് പരിക്ക്

കൊല്ലം: കരുനാഗപ്പള്ളിയിൽ പരിശീലനത്തിനിടെ ടിയർ ഗ്യാസ് ഷെൽ പൊട്ടി മൂന്ന് പൊലീസുകാർക്ക് പരിക്ക്. രണ്ട് വനിതാ പൊലീസുകാർക്കും എഎസ്ഐയ്ക്കും ആണ് പരിക്കേറ്റത്. ചവറ സ്റ്റേഷനിലെ പൊലീസുകാരായ കീർത്തന, ആര്യ, തെക്കുംഭാഗം സ്‌റ്റേഷനിലെ എഎസ്ഐ ഹരിലാൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാറ്റിവച്ച തിരുവനന്തപുരം റവന്യു ജില്ല സ്കൂൾ കലോത്സവം ഡിസംബർ 1 മുതൽ 5 വരെ ആറ്റിങ്ങലിൽ;

മാറ്റിവച്ച തിരുവനന്തപുരം റവന്യു ജില്ല സ്കൂൾ കലോത്സവം ഡിസംബർ 1 മുതൽ 5 വരെ ആറ്റിങ്ങലിൽ;

നേരെത്തെ മാറ്റിവച്ച തിരുവനന്തപുരം റവന്യു ജില്ല സ്കൂൾ കലോത്സവം 2025 ഡിസംബർ 1 മുതൽ 5 വരെ ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പ്രധാന വേദി ആക്കികൊണ്ട് നടത്താൻ തീരുമാനിച്ചു. നേരെത്തെ ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ആയിരുന്നു പ്രധാന വേദി. എന്നാൽ ഇലക്ഷൻ കമ്മീഷൻ തെരഞ്ഞെടുപ്പ് ആവിശ്യങ്ങൾക്ക് വേണ്ടി ബോയ്സ് എച്ച് എസ് എസ് ഏറ്റെടുത്തതിനാൽ ആണ് ഗേൾസ് എച്ച് എസ് എസ് പ്രധാന വേദി ആകുന്നത്. കൂടാതെ നേരെത്തെ നിശ്ചയിച്ച വേദികൾക്ക് പകരമായി ആറ്റിങ്ങൽ സി എസ് ഐ സ്കൂൾ കൂടി എടുത്താകും മത്സരങ്ങൾ ക്രമികരിക്കുക എന്ന് ജനറൽ കൺവീനർ അറിയിച്ചു.

ജില്ല സ്കൂൾ കലോത്സവത്തിന് നിശ്ചയിച്ചിട്ടുള്ള വേദികൾ
1. വേദി 1 ground ഗേൾസ് സ്കൂൾ
2. വേദി 2 csi ground
3. വേദി 3 GMBHSS ബാസ്കറ്റ് ബോൾ കോർട്ട്
4. വേദി 4 csi bus ഷെഡ്
5. വേദി 5 csi hall
6. വേദി 6 ഗേൾസ് ഓഡിറ്റോറിയം
7. വേദി 7 room ഗേൾസ് സ്കൂൾ
8. വേദി 8 Lms lps
9. വേദി 9 Town ups
10. വേദി 10 diet ഓഡിറ്റോറിയം
11. വേദി 11 diet hall
12. വേദി 12 ലൈബ്രറി ഹോൾ മുനിസിപ്പാലിറ്റി/csi room
13. വേദി 13 deo ഹോൾ

ലേബര്‍ കോഡുകള്‍ക്കെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം; കോപ്പികള്‍ കത്തിക്കും

ലേബര്‍ കോഡുകള്‍ക്കെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം; കോപ്പികള്‍ കത്തിക്കും

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ലേബര്‍ കോഡുകള്‍ക്കെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം. 10 തൊഴിലാളി യൂണിയനുകള്‍ ചേര്‍ന്ന് ലേബര്‍ കോഡിന്റെ കോപ്പികള്‍ കത്തിച്ചാണ് പ്രതിഷേധിക്കുക. ജില്ലാ സംസ്ഥാന ആസ്ഥാനങ്ങളിലും ഗ്രാമങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്ന നാല് ലേബര്‍ കോഡുകള്‍ പിന്‍വലിക്കണമെന്നും കര്‍ഷകസമരം ഒത്തുതീര്‍പ്പായ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നുമാണ് കേന്ദ്ര ട്രേഡ് യൂണിയനുകളും കര്‍ഷകത്തൊഴിലാളി സംഘടനകളും ആവശ്യപ്പെടുന്നത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകസമരത്തിന്റെ അഞ്ചാം വാര്‍ഷികംകൂടി മുന്‍നിര്‍ത്തിയാണ് രാജ്യവ്യാപക പ്രക്ഷോഭം. തൊഴില്‍ കോഡുകള്‍ പിന്‍വലിക്കുംവരെ സമരപരിപാടികള്‍ തുടരാനാണ് സിഐടിയു ഉള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകളുടെ തീരുമാനം. ബിഎംഎസ് ഒഴികെ മറ്റെല്ലാ ട്രേഡ് യൂണിയനുകളും പ്രക്ഷോഭരംഗത്തുണ്ട്. കര്‍ഷക സംഘടനകള്‍ ട്രേഡ് യൂണിയനുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു രംഗത്തു വന്നിട്ടുണ്ട്.