by Midhun HP News | May 17, 2025 | Latest News, കേരളം
ഒരു നാടിന്റെ തന്നെ മുഖച്ഛായ മാറ്റിയ പിരപ്പമൺകാട് കാർഷിക മുന്നേറ്റം വേറിട്ട വഴികളിലൂടെ വീണ്ടും ശ്രദ്ധേയമാവുകയാണ്. കൃഷിയോടൊപ്പം സാംസ്കാരിക പ്രവർത്തനങ്ങളും ഏറ്റെടുത്തുകൊണ്ടാണ് പാടശേഖരസമിതിയും സൗഹൃദ സംഘവും പിരപ്പമൺകാട് പാടശേഖരത്തിലെ കൃഷിയെ ശ്രദ്ധേയമാക്കിയത്. മാറിയ കാലഘട്ടത്തിൽ കർഷകൻ അറിയേണ്ടതായ സ്മാർട്ട് ഫോണിന്റെ സാധ്യതകളും ഒപ്പം വെല്ലുവിളികളും കർഷകരെ പഠിപ്പിക്കുന്നതിന് പാടശേഖര സമിതിയുടെ നേതൃത്വത്തിൽ വയൽക്കരയിലെ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് ഡിജി ഫാർമർ @ പിരപ്പമൺകാട് എന്ന പേരിൽ ഒരു ക്ലാസ്സ് സംഘടിപ്പിച്ചു.
ക്ലാസിന്റെ ഉദ്ഘാടനം മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി. ഷൈനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, വാർഡ് മെമ്പർ ബിജു . റ്റി എന്നിവർ ആശംസ പ്രസംഗം നടത്തി.
യോഗത്തിന് പാടശേഖരസമിതി സെക്രട്ടറി എ അൻഫാർ സ്വാഗതവും സൗഹൃദസംഘം കൺവീനർ ബിജു മാറ്റാടിയിൽ നന്ദിയും പറഞ്ഞു. കിളിമാനൂർ രാജാരവിവർമ്മ വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും കമ്പ്യൂട്ടർ സയൻസ് അധ്യാപകനുമായ പി നിസാം, കമ്പ്യൂട്ടർ ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് എസ് ദീപക് എന്നിവർ ക്ലാസ് നയിച്ചു.
പഠിതാക്കളായി എത്തിയ കർഷകർക്ക് സഹായികളായി സൗഹൃദ സംഘം വോളണ്ടിയർമാർ ഉണ്ടായിരുന്നത് വേറിട്ട പരിശീലനാനുഭവമായി. വിവിധതരം ഗവൺമെന്റ് സേവനങ്ങൾ, കൃഷി സംബന്ധമായ വിവിധ ആപ്പുകൾ, വാട്സ്ആപ്പ് ഫെയ്സ്ബുക്ക് ഇവയുടെ സാധ്യതകൾ, ബാങ്കിംഗ് ആപ്ലിക്കേഷൻ തുടങ്ങി കാർഷിക മേഖലയുമായി ബന്ധപ്പെട്ട മൊബൈൽ ഫോണിന്റെ പ്രായോഗിക രീതികൾ പരിചയപ്പെടുത്തിയ ഡിജി ഫാർമർ@പിരപ്പമൺകാട് ഇവിടത്തെ കർഷക ശാക്തീകരണത്തിന്റെ പുതിയ അനുഭവമായി മാറി.
ഇത്തവണത്തെ ഞാറു നടീൽ പരീക്ഷണാർത്ഥം യന്ത്രവൽകൃത രീതിയിലേക്ക് മാറ്റാനുള്ള മുന്നൊരുക്കത്തിലാണ് പാടശേഖര കൂട്ടായ്മ ഇപ്പോൾ. സാങ്കേതിക വിദ്യകളിലും യന്ത്രവൽക്കരണത്തിലും മുന്നേറുന്നതിനൊപ്പം കർഷകൻ അറിവ് മേഖലകളിലും ശാക്തീകരിക്കപ്പെടണം എന്ന് ലക്ഷ്യത്തോടെയാണ് ഇത്തരം പരിപാടികൾ ഇവിടെ സംഘടിപ്പിക്കപ്പെടുന്നത് .
by Midhun HP News | May 17, 2025 | Latest News, കേരളം
തിരുവനന്തപുരം: കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എ എ പ്രദീപ് കുമാറിനെ മുഖമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി നിയമിച്ചു. സിപിഎം സംസ്ഥാന കമ്മറ്റി അംഗമാണ്. കെകെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്നത്.
പാര്‍ട്ടി നിയോഗിച്ച ചുമതല നന്നായി മുന്നോട്ടുകൊണ്ടുപോകുമെന്ന് എ പ്രദീപ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. 21ന് ചുമതലയേല്‍ക്കുമെന്നും പ്രധാനപ്പെട്ട ചുമതലായാണെന്നും നല്ലരീതിയില്‍ പ്രവര്‍ത്തിക്കാനാകുമെന്നാണ് കരുതുന്നതെന്നും പ്രദീപ് കുമാര്‍ പറഞ്ഞു. ഗവര്‍ണമെന്റിന്റെ മൂന്നാം ഊഴം ജനം നിശ്ചയിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്ന് തവണ എംഎല്‍എയായ പ്രദീപ് കുമാര്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംസ്ഥാന ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും കോണ്‍ഗ്രസിലെ എംകെ രാഘവനോട് പരാജയപ്പെട്ടു.
by Midhun HP News | May 17, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
മലയാളത്തിലെ പല റെക്കോർഡുകളും തിരുത്തിക്കുറിച്ച് ജൈത്രയാത്ര നടത്തുകയാണ് മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ ‘തുടരും’. മികച്ച പ്രതികരണം നേടിയ സിനിമ ഇതിനോടകം 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചുകഴിഞ്ഞു. റിലീസായി ആഴ്ചകൾ കഴിയുമ്പോഴും ടിക്കറ്റ് വില്പനയിൽ തുടരും മുന്നിലാണ്.
പുറത്തിറങ്ങി ഇരുപത്തി രണ്ടാം ദിവസമായ ഇന്നലെ 4.11K ടിക്കറ്റുകളാണ് തുടരും ബുക്ക് മൈ ഷോയിലൂടെ വിറ്റത്. ഒപ്പമുള്ള മറ്റു മലയാള സിനിമകളേക്കാൾ ഉയർന്ന ടിക്കറ്റ് വില്പനയാണിത്. 4.17 മില്യൺ ടിക്കറ്റുകളാണ് തുടരും ഇതുവരെ ബുക്ക് മൈ ഷോയിലൂടെ വിറ്റത്. 4.2 മില്യൺ ടിക്കറ്റ് വിറ്റ് ഒന്നാം സ്ഥാനത്തുള്ള മഞ്ഞുമ്മൽ ബോയ്‌സിനെ തുടരും ഉടൻ മറികടക്കുമെന്നാണ് കണക്കുകൂട്ടൽ. റിപ്പോർട്ടുകൾ പ്രകാരം സിനിമ ഇതുവരെ ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത് 210.75 കോടിയാണ്. ഇതിൽ കേരളത്തിൽ നിന്ന് മാത്രം സിനിമ 103 കോടിയാണ് നേടിയത്.
ഇതോടെ കേരളത്തിൽ നിന്ന് ഒരു സിനിമ ആദ്യമായി 100 കോടി കടന്നെന്ന റെക്കോർഡും മോഹൻലാൽ സ്വന്തം പേരിലാക്കി, ഒപ്പം 2018 നെ പിന്നിലാക്കി ഇൻഡസ്ട്രി ഹിറ്റെന്ന ടാഗും.തരുൺ മൂർത്തി സംവിധാനം ചെയ്ത സിനിമയിൽ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.
by Midhun HP News | May 17, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പാകിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടാന്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘത്തില്‍ തന്നെ ഉള്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ബഹുമതിയായി കാണുന്നുവെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ദേശതാത്പര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിന്ന് മാറി നില്‍ക്കില്ലെന്നും തരൂര്‍ പറഞ്ഞു. ഒപ്പം കേന്ദ്രസംഘത്തെ നയിക്കുന്നവരുടെ പട്ടികയും തരൂര്‍ എക്‌സില്‍ പങ്കുവച്ചു.
കോണ്‍ഗ്രസ് നിര്‍ദേശിച്ച പേരുകള്‍ തള്ളിയാണ് പ്രതിനിധി സംഘത്തില്‍ കേന്ദ്രസര്‍ക്കാര്‍ തരൂരിനെ ഉള്‍പ്പെടുത്തിയത്. നാല് അംഗങ്ങളുടെ പേരാണ് കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചത്. മുന്‍ കേന്ദ്രമന്ത്രിയായ ആനന്ദ് ശര്‍മ, ഗൗരവ് ഗെഗോയി, സയ്ദ് നാസീര്‍ ഹുസൈന്‍, രാജ് ബ്രാര്‍ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് നിര്‍ദേശിച്ചത്. അതേസമയം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട എംപിമാരുടെ പട്ടികയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതിനിധി സംഘത്തിലേക്ക് കോണ്‍ഗ്രസ് പ്രതിനിധിയുടെ പേര് നിര്‍ദേശിക്കണമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാല് അംഗങ്ങളുടെ പേര് കോണ്‍ഗ്രസ് നിര്‍ദേശിച്ചത്. പാര്‍ട്ടി നിര്‍ദേശിച്ച പേരുകള്‍ കോണ്‍ഗ്രസ് വക്താവ് ജയറാം രമേഷ് എക്‌സില്‍ കുറിക്കുകയും ചെയ്തു. കേന്ദ്രപ്രതിനിധി സംഘത്തില്‍ ഒരു ഗ്രൂപ്പിനെ നയിക്കുക കോണ്‍ഗ്രസ് ശശി എംപി തരൂര്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇന്ത്യാ – പാകിസ്ഥാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാടിന് വിരുദ്ധമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയതിന് തരൂരിനെ പാര്‍ട്ടി താക്കിത് ചെയ്‌തെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് തരൂര്‍ ഇത് നിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ശശി തരൂരിനെ മോദി സര്‍ക്കാര്‍ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. തരൂരിനെ കൂടാതെ സംഘത്തെ നയിക്കുക രവിശങ്കര്‍ പ്രസാദ്, സഞ്ജയ് കുമാര്‍ ഝാ, ബൈജയന്ത് പാണ്ഡ, കനിമൊഴി, സുപ്രിയ സുലെ എന്നിവരായിരിക്കുമെന്ന് കിരണ്‍ റിജിജു എക്‌സില്‍ കുറിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് നിര്‍ദേശിക്കാതെ തന്നെ ശശി തരൂരിനെ കേന്ദ്ര സര്‍ക്കാര്‍ സംഘത്തില്‍ ഉള്‍പ്പെടുത്തിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ ആകാംക്ഷയുണ്ടാക്കിയിട്ടുണ്ട്. നേരത്തെ നരേന്ദ്ര മോദിയുടെ വിദേശ നയത്തെ പ്രശംസിച്ചുകൊണ്ടുള്ള തരൂരിന്റെ നിലപാട് വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു. ഓപ്പരേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ടും പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടില്‍നിന്നു വ്യതിചലിച്ച് തരൂര്‍ അഭിപ്രായ പ്രകടനം നടത്തി. ഇതിനു തരൂരിനെ പാര്‍ട്ടി താക്കീത് ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലൊണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.
by Midhun HP News | May 17, 2025 | Latest News, ദേശീയ വാർത്ത
വിസ്റ്റാഡോം നോൺ-എസി, വിസ്റ്റാഡോം കോച്ച്, എക്സിക്യൂട്ടീവ് അനുഭൂതി, തേർഡ് എസി ഇക്കണോമി അല്ലെങ്കിൽ 3E എന്നിവയുൾപ്പെടെ പുതുതായി അവതരിപ്പിച്ച ട്രെയിൻ ക്ലാസുകൾ റെയിൽവേ മന്ത്രാലയം തങ്ങളുടെ പരിധിയിൽ കൊണ്ടുവരുന്നതിനായി അപ്‌ഗ്രഡേഷൻ സ്കീമിൽ ഭേദഗതി വരുത്തി.
“ഒരു ട്രെയിനിൽ ലഭ്യമായ താമസ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി, മുഴുവൻ യാത്രാക്കൂലി നൽകുന്ന യാത്രക്കാരെ ഒഴിവുള്ള താമസ സൗകര്യങ്ങൾക്ക് പകരം അടുത്ത ഉയർന്ന ക്ലാസിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള ഒരു പദ്ധതി 2006 ൽ അവതരിപ്പിച്ചിരുന്നു. നിലവിൽ, സിറ്റിംഗ് അക്കാഡമി ഉള്ളവ ഉൾപ്പെടെ എല്ലാത്തരം ട്രെയിനുകളിലും ഈ പദ്ധതി ലഭ്യമാണ്,” മെയ് 13 ലെ മന്ത്രാലയ സർക്കുലറിൽ പറയുന്നു.
2014-ൽ അപ്‌ഗ്രഡേഷൻ സ്കീം അവസാനമായി ഭേദഗതി ചെയ്തതിന് ശേഷമാണ് ഈ ക്ലാസുകൾ അവതരിപ്പിച്ചത്, അതിനാൽ വിസ്റ്റാഡോം നോൺ-എസി (വിഎസ്), വിസ്റ്റാഡോം കോച്ച് (ഇവി), എക്സിക്യൂട്ടീവ് അനുഭൂതി (ഇഎ), 3ഇ എന്നീ പുതിയ ട്രെയിൻ ക്ലാസുകൾ അപ്‌ഗ്രഡേഷനായി ശ്രേണിക്ക് കീഴിൽ കൊണ്ടുവരുന്നതിനായി നിലവിലുള്ള പദ്ധതി മന്ത്രാലയം പുനഃപരിശോധിച്ചു.സർക്കുലർ അനുസരിച്ച്, താഴ്ന്ന ക്ലാസിൽ നിന്ന് ഉയർന്ന ക്ലാസിലേക്കുള്ള സീറ്റിംഗ് സൗകര്യം അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള ശ്രേണി 2S (രണ്ടാം സീറ്റിംഗ് ക്ലാസ്), VS, CC (ചെയർ കാർ), EC (എക്സിക്യൂട്ടീവ് ക്ലാസ്), EV, EA എന്നിവയാണ്.
അതുപോലെ, സ്ലീപ്പിംഗ് അപ്‌ഗ്രഡേഷനുള്ള ശ്രേണി സ്ലീപ്പർ ക്ലാസ് (SL), 3E, തേർഡ് എസി (3A), എസി സെക്കൻഡ് ക്ലാസ് (2A), എസി ഫസ്റ്റ് ക്ലാസ് (1A) എന്നിവയാണ്.
“ശ്രേണി ശ്രേണിയിലെ രണ്ട് ക്ലാസുകൾ വരെ അപ്‌ഗ്രേഡേഷൻ നടത്താം, ഇവ ഒരു പ്രത്യേക ട്രെയിനിൽ ലഭ്യമാണ്, 1A യിലെയും എക്സിക്യൂട്ടീവ് ക്ലാസിലെയും (EC, EV, EA) അപ്‌ഗ്രേഡേഷൻ തൊട്ടുതാഴെയുള്ള ക്ലാസിൽ നിന്ന് മാത്രമേ ചെയ്യാൻ കഴിയൂ എന്ന പരിമിതിയോടെ, അതായത്, 1A യുടെ കാര്യത്തിൽ 2A യും EC/EV/EA യുടെ കാര്യത്തിൽ CC യും,” സർക്കുലറിൽ പറയുന്നു.
ഒരു റിസർവേഷൻ സൂപ്പർവൈസർ പറയുന്നതനുസരിച്ച്, പുതിയ ക്ലാസുകൾ സ്കീമിന് കീഴിൽ ഉൾപ്പെടുത്തിയതിനാൽ, കൂടുതൽ ഓപ്ഷനുകളോടെ ശ്രേണി ദൈർഘ്യമേറിയതായി.
ഭാവിയിൽ റെയിൽവേ ആരംഭിക്കുന്ന ഏതൊരു പുതിയ ക്ലാസിന്റെയും അപ്‌ഗ്രഡേഷൻ സ്കീമിന് കീഴിൽ സംയോജിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളും സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭാവിയിൽ പുതിയ ക്ലാസ് അവതരിപ്പിച്ചാൽ, നിരക്കിന്റെ അടിസ്ഥാനത്തിൽ അടുത്ത രണ്ട് ലെവലുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്ന് സർക്കുലറിൽ പറയുന്നു.”പൂർണ്ണ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാ യാത്രക്കാർക്കും അപ്‌ഗ്രേഡിന് അർഹതയുണ്ടായിരിക്കും. മുതിർന്ന പൗരന്മാർ/ലോവർ ബെർത്ത് ക്വാട്ടകളിൽ ബുക്ക് ചെയ്യുന്ന മുഴുവൻ നിരക്കും നൽകുന്ന യാത്രക്കാരോട് അപ്‌ഗ്രേഡേഷൻ ഓപ്ഷൻ ശ്രദ്ധാപൂർവ്വം ഉപയോഗിക്കാൻ ആവശ്യപ്പെട്ടേക്കാം,” എന്ന് അത് കൂട്ടിച്ചേർത്തു.
“അത്തരം യാത്രക്കാർ അപ്‌ഗ്രേഡേഷൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, ഉയർന്ന ക്ലാസിൽ നിങ്ങൾക്ക് ലോവർ ബെർത്ത് ലഭിക്കുമോ ഇല്ലയോ എന്ന സന്ദേശം ലഭിക്കും. CRIS (സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ്) അതനുസരിച്ച് സോഫ്റ്റ്‌വെയറിൽ ആവശ്യമായ വ്യവസ്ഥകൾ ഏർപ്പെടുത്തും”.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഓട്ടോ-അപ്‌ഗ്രഡേഷൻ തിരഞ്ഞെടുക്കുന്ന യാത്രക്കാരെ മാത്രമേ ഈ പദ്ധതി പ്രകാരം പരിഗണിക്കൂ എന്ന് റിസർവേഷൻ വകുപ്പിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
“3A കാത്തിരിപ്പ് യാത്രക്കാരൻ ഓട്ടോ അപ്‌ഗ്രഡേഷൻ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, 2A ക്ലാസിലേക്കുള്ള യാത്രക്കാരുടെ വെയിറ്റിംഗ് ലിസ്റ്റ് ഇല്ലാതിരിക്കുകയും ബെർത്തുകൾ ഒഴിഞ്ഞുകിടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, അധിക നിരക്ക് നൽകാതെ തന്നെ അവരെ 2A ലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ കഴിയും,” ഒരു റിസർവേഷൻ സൂപ്പർവൈസർ പറഞ്ഞു.
2014-ൽ എല്ലാ മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലും ഇരിപ്പിട സൗകര്യത്തിനായി ഇത് അവതരിപ്പിച്ചപ്പോഴാണ് ഈ പദ്ധതി അവസാനമായി ഭേദഗതി ചെയ്തത്. അതിനുമുമ്പ്, മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലെ ഉറക്ക താമസത്തിന് ഇത് ബാധകമായിരുന്നു.
Recent Comments