‘മനുഷ്യക്കടത്തിലെ പ്രതി’; പൊലീസ് ചമഞ്ഞ് വിര്‍ച്വല്‍ അറസ്റ്റ്, കോഴിക്കോട് വയോധികനില്‍നിന്ന് 8.80 ലക്ഷം രൂപ തട്ടി

‘മനുഷ്യക്കടത്തിലെ പ്രതി’; പൊലീസ് ചമഞ്ഞ് വിര്‍ച്വല്‍ അറസ്റ്റ്, കോഴിക്കോട് വയോധികനില്‍നിന്ന് 8.80 ലക്ഷം രൂപ തട്ടി

കോഴിക്കോട്: കോഴിക്കോട് വിര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിലൂടെ വയോധികനില്‍ പണം തട്ടി. എലത്തൂര്‍ സ്വദേശിയായ ചാക്കുണ്ണി നമ്പ്യാര്‍ക്ക് 8.80 ലക്ഷം രൂപയാണ് നഷ്ടമായത്. മുംബൈയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞാണ് പണം തട്ടിയത്. ജോലി ചെയ്തിരുന്ന കാലത്ത് മനുഷ്യക്കടത്ത് നടത്തിയെന്ന പേരിലാണ് തട്ടിപ്പ് സംഘം വയോധികനെ ബന്ധപ്പെട്ടത്.

കേസിന് ആവശ്യമാ ബാങ്ക് രേഖകള്‍ അയച്ചു നല്‍കാനും ബാങ്ക് രേഖകള്‍ കൈക്കാലാക്കിയ സംഘം അക്കൗണ്ടില്‍ നിന്ന് പണം തട്ടുകയായിരുന്നു. ജനുവരിയിലാണ് തട്ടിപ്പ് നടന്നത്. മുംബൈയില്‍ ജലസേചന വകുപ്പില്‍ ജോലി ചെയ്തിരുന്ന സമയത്ത് വയോധികന് മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണറെന്ന പേരിലായിരുന്നു സന്ദേശം. കേസില്‍ നിന്നും ഒഴിവാക്കണമെങ്കില്‍ ബാങ്ക് രേഖകള്‍ അയച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ അയച്ചുനല്‍കിയതോടെയാണ് പണം നഷ്ടമായത്.

ബന്ധുക്കളടക്കം വിവരം അറിഞ്ഞപ്പോഴാണ് താന്‍ തട്ടിപ്പിന് ഇരയായെന്ന് മനസിലാക്കുന്നത്. തുടര്‍ന്ന് എലത്തൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം ലഭിച്ച പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭച്ചിട്ടുണ്ട്. തെലങ്കാനയിലെ അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

വലിയകുന്ന് ഗസ്റ്റ് ഹൗസ് ജംഗ്ഷൻ ഫ്രണ്ട്സ് കമ്മിറ്റിയുടെ ഉരുൾ മഹാമഹം

വലിയകുന്ന് ഗസ്റ്റ് ഹൗസ് ജംഗ്ഷൻ ഫ്രണ്ട്സ് കമ്മിറ്റിയുടെ ഉരുൾ മഹാമഹം

അവനവഞ്ചേരി ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ വലിയകുന്ന് ഗസ്റ്റ് ഹൗസ് ജംഗ്ഷൻ ഫ്രണ്ട്സ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉരുൾ മഹാമഹം. ഏപ്രിൽ 11 വെള്ളിയാഴ്ച ഗസ്റ്റ് ഹൗസ് ജംഗ്ഷനിൽ വലികുന്ന് സദ്യ ഉണ്ടായിരിക്കും. വൈകിട്ട് 6 മണി മുതൽ 25ഇൽ പരം കലാകാരന്മാർ അണിനിരക്കുന്ന ശിങ്കാരിമേളം. അവനവഞ്ചേരി ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ നായ് വയ്പ്പ് മഹോത്സവത്തിനോട് അനുബന്ധിച്ച് ഗസ്റ്റ് ഹൗസ് ജംഗ്ഷൻ ഫ്രണ്ട്സ് ഉരുൾ കമ്മിറ്റി തിരുമുൽ കാഴ്ചയും ഒരുക്കുന്നു. ഏപ്രിൽ 11 വെള്ളിയാഴ്ച രാത്രി 7 മണി മുതൽ നാഗർകോവിൽ നൈറ്റ്സ് ബേർഡ്സ് ഓർക്കസ്ട്രയുടെ മെഗാ ഗാനമേളയും നടക്കും. രാത്രി ഒരു മണിക്ക് ഉരുളാരംഭം. ചിറയിൻകീഴ് ശ്രുതിലയയുടെ ഗാനമേളയും ഉണ്ടാകും.

ആറ്റിങ്ങല്‍ ബ്രഹ്മാകുമാരീസ് സെന്‍ററിൽ വിനോദവിജ്ഞാന ക്ലാസ്സ് സംഘടിപ്പിക്കുന്നു

ആറ്റിങ്ങല്‍ ബ്രഹ്മാകുമാരീസ് സെന്‍ററിൽ വിനോദവിജ്ഞാന ക്ലാസ്സ് സംഘടിപ്പിക്കുന്നു

5 ആം ക്ലാസ്സ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന വിനോദവിജ്ഞാന ക്ലാസ്സ് ഏപ്രിൽ 13 ഞായറാഴ്ച രാവിലെ 9.45 മുതൽ 1 വരെ ആറ്റിങ്ങല്‍ ബ്രഹ്മാകുമാരീസ് സെന്‍ററിൽ സംഘടിപ്പിക്കുന്നു. സോഷ്യല്‍ മീഡിയകളിലൂടെ ശ്രദ്ധേയരായവരാണ് ക്ലാസുകൾ നയിക്കുന്നത്. ഡോ. സൗമ്യ കൃഷ്ണന്‍, ഡോ. ദീപു രവി, മേഘാരാജ്, ബി കെ സമ്പത്ത്, എയ്ഞ്ചൽ മുല്ല, ലിജു പള്ളിപ്പുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു. പ്രവേശനം പൂര്‍ണ്ണമായും സൗജന്യം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 കുട്ടികൾക്ക് പങ്കെടുക്കാം. അഡ്മിഷന് വേണ്ടി വിളിക്കേണ്ട നമ്പർ – 94976 89338

‘സ്മൈലക്സ് ദന്തൽ ക്ലിനിക്’ ഉദ്ഘാടനം വിഷു ദിനത്തിൽ

‘സ്മൈലക്സ് ദന്തൽ ക്ലിനിക്’ ഉദ്ഘാടനം വിഷു ദിനത്തിൽ

അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടെ ‘സ്മൈലക്സ് ദന്തൽ ക്ലിനിക്’ ആലംകോട് വഞ്ചിയൂർ പ്രവർത്തനമാരംഭിക്കുന്നു. ഏപ്രിൽ 14 വിഷുദിനത്തിൽ രാവിലെ 10 മണിയ്ക് ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക ഉദ്ഘാടനം നിർവഹിക്കും. കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീർ രാജകുമാരി ഭദ്രദീപം തെളിയിക്കും. പ്രൊസീജിയർ റൂമിന്റെ ഉദ്ഘാടനം അഡ്വ ബി സത്യനും നിർവഹിക്കും. ആറ്റിങ്ങൽ നഗരസഭ ചെയർ പേഴ്സൺ അഡ്വക്കേറ്റ് എസ് കുമാരി, മുൻ നഗര സഭ ചെയർമാൻ എം പ്രദീപ്, കെ സുഭാഷ്, ബി ഷിബുലാൽ, ദീപ പങ്കജാക്ഷൻ തുടങ്ങിയ പങ്കെടുക്കും.

സർവീസ് ചാർജ് വാങ്ങിയിട്ടും ഫോൺ തകരാർ പരിഹരിച്ചില്ല; നഷ്ടപരിഹാരത്തിന് ഉത്തരവ്

സർവീസ് ചാർജ് വാങ്ങിയിട്ടും ഫോൺ തകരാർ പരിഹരിച്ചില്ല; നഷ്ടപരിഹാരത്തിന് ഉത്തരവ്

കൊച്ചി: സർവീസ് ചാർജ് ഈടാക്കിയിട്ടും ഫോൺ ശരിയാക്കി നൽകുന്നതിൽ വീഴ്ച വരുത്തിയ മൊബൈൽ റിപ്പയറിങ് സ്ഥാപനം ഉപഭോക്താവിന് തകരാർ പരിഹരിച്ച് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. കോടതി ചെലവ് നൽകണമെന്നും കമ്മിഷൻ ഉത്തരവിട്ടു.

പെന്റാ മേനകയിൽ പ്രവർത്തിക്കുന്ന സ്പീഡ് സർവീസസ് ആൻഡ് റിപ്പയറിങ് എന്ന സ്ഥാപനത്തിനെതിരെ എറണാകുളം അമ്പലമുകൾ സ്വദേശി കുര്യാക്കോസ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 2022 ഡിസംബറിലാണ് രണ്ട് ഐഫോണുകൾ നന്നാക്കുന്നതിന് പരാതിക്കാരൻ സ്ഥാപനത്തെ സമീപിച്ചത്. ആകെ 13,700 രൂപയും നൽകി. എന്നാൽ ഫോൺ ശരിയാക്കി നൽകാനോ തുക തിരികെ നൽകാനോ സ്ഥാപനം തയ്യാറായില്ല.

30 ദിവസത്തിനകം ഫോൺ റിപ്പയർ ചെയ്ത് പരാതിക്കാരന് നൽകണം. അതിന് കഴിയുന്നില്ലെങ്കിൽ പരാതിക്കാരനോട് സർവീസ് ചാർജായി വാങ്ങിയ തുക തിരികെ നൽകണം. പരാതിക്കാരൻ അനുഭവിച്ച മാനസിക ക്ലേശത്തിന് 5000 രൂപയും കേസ് നടത്തിപ്പിന്റെ ചെലവിലേക്കായി 3000 രൂപയും 45 ദിവസത്തിനകം നൽകാനും നിർദേശിച്ചിട്ടുണ്ട്. ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അം​ഗങ്ങളുമായ ബെ‍ഞ്ചിന്റേതാണ് ഉത്തരവ്.