ചാത്തൻപാറയിൽ മരിച്ച തട്ടുകട ഉടമക്ക് പിഴ ചുമത്തിയത് 5000 രൂപ

ചാത്തൻപാറയിൽ മരിച്ച തട്ടുകട ഉടമക്ക് പിഴ ചുമത്തിയത് 5000 രൂപ

ആലംകോട്: ചാത്തൻപാറയിൽ തട്ടുകട ഉടമയും കുടുംബത്തിലെ 4 പേരും മരണപ്പെട്ട സംഭവത്തിൽ ഫുഡ് ആൻഡ് സേഫ്റ്റി തട്ടുകട ഉടമയ്ക്ക് 50000 രൂപയുടെ പിഴ നൽകിയെന്ന് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ഫുഡ് ആൻഡ് സേഫ്റ്റി അറിയിച്ചു. ചാത്തൻപാറ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കുട്ടന്റെ തട്ടുകടയിൽ വൃത്തിഹീനമായ സാഹചര്യമാണ് കണ്ടതെന്നും തുടർന്ന് 5000 രൂപ പിഴ ചുമത്തുകയും ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം. ഭീമമായ പിഴത്തുക കാരണമാണ് കുട്ടനും കുടുംബവും ആത്മഹത്യ ചെയ്തത് എന്ന നിലയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഫുഡ് ആൻഡ് സേഫ്റ്റി പരിശോധന നടത്തിയ ശേഷം രണ്ടു ദിവസമായി കട അടഞ്ഞു കിടക്കുകയായിരുന്നു. ഇന്ന് കട തുറക്കാൻ ഇന്നലെ എല്ലാം തയ്യാറാക്കി വെച്ചിരുന്നു. അതിനിടയിലാണ് ഇന്ന് ദാരുണ സംഭവം നടക്കുന്നത്.

ഇന്ന് രാവിലെയാണ് ചാത്തൻപാറ കടയിൽ വീട്ടിൽ കുട്ടൻ എന്ന് വിളിക്കുന്ന മണിക്കുട്ടൻ (52), ഭാര്യ സന്ധ്യ, മക്കളായ അജീഷ് (15), അമയ (13), മണിക്കുട്ടന്റെ അമ്മയുടെ സഹോദരി ദേവകി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

രാധ (72)നിര്യാതയായി

രാധ (72)നിര്യാതയായി

ആറ്റിങ്ങൽ കോരാണി കുറക്കട കൈലാത്തുകോണം കുത്താങ്ങൽ വീട്ടിൽ ദാസന്റെ ഭാര്യ രാധ (72)നിര്യാതയായി.
മക്കൾ :മധു, തുളസി
മരുമക്കൾ:സുവർണ്ണ, വിജയലത
സഞ്ചയനം:വ്യാഴം (07.07)രാവിലെ 8.300 ന്.

വി.സുരേന്ദ്രകുറുപ്പ് (73) അന്തരിച്ചു

വി.സുരേന്ദ്രകുറുപ്പ് (73) അന്തരിച്ചു

ആറ്റിങ്ങല്‍: ചാത്തമ്പാറ തോട്ടയ്ക്കാട് സുരേന്ദ്രവിലാസത്തില്‍ വി.സുരേന്ദ്രകുറുപ്പ് (73) അന്തരിച്ചു.
ഭാര്യ: ജി.സരസ്വതിഅമ്മ
മക്കള്‍: എസ്.റീന, എസ്.റജീന, എസ്.രജിത, എസ്.റജിമോന്‍
മരുമക്കള്‍: വി.അജയകുമാര്‍, എസ്.രവീന്ദ്രന്‍നായര്‍, കെ.രാജശേഖരന്‍, പി.എസ്.ശ്രീലേഖ
സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്

വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

അവനവഞ്ചേരി: AKG ഹൗസിംഗ് ബോർഡിൽ പ്രകാശ്‌പാലിൽ സുഭദ്ര (66) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഭർത്താവ് – സുഗതൻ

ഭര്‍ത്താവിനെ വിറക് കഷ്ണം കൊണ്ട് തലയ്ക്കടിച്ച് കൊന്ന ഭാര്യ കസ്റ്റഡിയില്‍

ഭര്‍ത്താവിനെ വിറക് കഷ്ണം കൊണ്ട് തലയ്ക്കടിച്ച് കൊന്ന ഭാര്യ കസ്റ്റഡിയില്‍

പാലക്കാട്: പാലക്കാട് കല്ലടിക്കോട് ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു . ചുങ്കം സ്വദേശി ചന്ദ്രനാണ് കൊല്ലപ്പെട്ടത്. 58 വയസ്സായിരുന്നു. വിറക് കൊള്ളികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ കലഹമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. വിറക് കൊളളികൊണ്ട് ശാന്ത ഭർത്താവിനെ തലയ്ക്കടിക്കുകയായിരുന്നു. പിന്നാലെ അയാൽവാസികളോട്, ചന്ദ്രൻ വീണ് കിടക്കുന്നു എന്ന് അറിയിക്കുകയും ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിക്കണം എന്ന് ആവശ്യപ്പെട്ടുകയും ചെയ്തു. എന്നാൽ, അയൽവാസികൾ എത്തിയപ്പോൾ ചന്ദ്രൻ മരിച്ചു കിടക്കുന്നതാണ് കണ്ടത്. പിന്നാലെ അയൽവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്. ടാപ്പിങ് തൊഴിലാളിയാണ് കൊല്ലപ്പെട്ട ചന്ദ്രൻ. ചന്ദ്രൻ വീട്ടിൽ മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടെന്നും ഇതിന്‍റെ പേരിൽ വീട്ടിൽ തർക്കം പതിവാണ് എന്നുമാണ് അയൽവാസികൾ പറയുന്നത്.

ശാന്തയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ്, വിറക് കൊണ്ട് തലയ്ക്കടിച്ചതാണെന്ന് വ്യക്തമായത്. ചന്ദ്രൻ സ്ഥിരമായി മദ്യപിച്ച് വീട്ടിൽ വഴക്ക് ഉണ്ടാക്കാറുണ്ടായിരുന്നു. പതിവ് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം പാലക്കാട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

നാവായിക്കുളത്ത് പ്ലസ് വൺ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

നാവായിക്കുളത്ത് പ്ലസ് വൺ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കല്ലമ്പലം : നാവായിക്കുളം വെട്ടിയറ മാടൻ തമ്പുരാൻ ക്ഷേത്രത്തിനു സമീപം ചിറവിള പുത്തൻ വീട്ടിൽ പരേതനായ ജയമോഹൻ ശ്രീജ ദമ്പതികളുടെ മകൾ ജീവ മോഹൻ
(ഗൗരി 16)യെയാണ് ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിയോടെ വീട്ടിലെ കിടപ്പുമുറിയിലെ സീലിങ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സബ് രജിസ്ട്രാർ ഓഫീസ് ജീവനക്കാരിയായ ജീവയുടെ മാതാവ് ശ്രീജ ജോലിക്ക് പോയ സമയത്താണ് സംഭവം. ജീവയുടെ സഹോദരി അഞ്ചാം ക്ലാസ് വിദ്യാർഥിനി ട്യൂഷനു പോയി മടങ്ങി വന്ന് വാതിലിൽ മുട്ടി വിളിച്ചിട്ടും കതക് തുറക്കാത്തതിനാൽ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അയൽക്കാരും ബന്ധുക്കളും കൂടി കതക് ചവിട്ടിപ്പൊളിച്ചപ്പോഴാണ് ജീവയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാർ വാർഡ് മെമ്പർ പൈവേലി കോണം ബിജുവിനെ അറിയിക്കുകയും അദ്ദേഹം കല്ലമ്പലം പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

പഠിത്തത്തിൽ മിടുക്കിയായിരുന്ന ജീവ പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. കുട്ടി മൊബൈൽ ഫോണിന് അഡിക്റ്റായി യൂട്യൂബിലും മറ്റും വിവിധ പ്രോഗ്രാമുകൾ സ്ഥിരമായി രാത്രിയിൽ കാണാറുള്ളതായി പറയുന്നു. ഇതുകാരണം പഠനത്തിൽ പിറകോട്ട് പോവുകയും ഇക്കാര്യങ്ങൾ കൊണ്ട് മാനസിക സംഘർഷത്തിലുമായിരുന്നു ജീവ. യൂട്യൂബിൽ ബി ടി എസ് ആർമി എന്ന പ്രോഗ്രാമിനെ കുറിച്ച് ജീവയുടെ മുറിയിൽ നിന്നു ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ സൂചന ഉള്ളതായി അറിയുന്നു.മടവൂർ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു ജീവ മോഹൻ.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. കല്ലമ്പലം പൊലീസ് കേസെടുത്തു.