യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

ആറ്റിങ്ങൽ: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കഴിഞ്ഞദിവസം മൂന്നുമുക്കിൽ നിന്നും ഓട്ടോറിക്ഷയിൽ കയറിയ കാര്യവട്ടം സ്വദേശിയായ 29 വയസ്സുള്ള നിതീഷ് ചന്ദ്രൻ എന്ന ആളിനെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച് വഴിയിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ വർക്കല വില്ലേജിൽ രഘുനാഥപുരം കടയിൽ വീട്ടിൽ 37 വയസ്സുള്ള ഷാക്കിർ ആണ് അറസ്റ്റിൽ ആയത്.

ഒമ്പതാം തീയതി രാത്രി 10 മണിയോടുകൂടി ഓട്ടോറിക്ഷ ഡ്രൈവറായ ഷാക്കിർ മൂന്നു മുക്കിൽ വച്ച് നിതീഷ് ചന്ദ്രനുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ഓട്ടോറിക്ഷയുമായി മടങ്ങിപ്പോയ പ്രതി 11 മണിയോടുകൂടി തിരികെ വന്ന് മൂന്നുമുക്കിൽ മദ്യലഹരിയിൽ നിന്ന നിതീഷിനെ വീട്ടിൽ കൊണ്ടുവിടാം എന്നു പറഞ്ഞ് ഓട്ടോയിൽ കയറ്റി കൊല്ലമ്പുഴ ആറാട്ട് കടവിന് സമീപം ആൾ ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടു വന്നു കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്ത് വണ്ടിയിൽ സൂക്ഷിച്ചിരുന്ന വെട്ടുകത്തി ഉപയോഗിച്ച് മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയും തുടർന്ന് വഴിയിൽ ഉപേക്ഷിച്ച് ഓട്ടോറിക്ഷയുമായി കടന്നു കളയുകയും ചെയ്തു.

കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിലെ റൗഡിലിസ്റ്റിൽപെട്ട പ്രതി കടയ്ക്കാവൂർ, കല്ലമ്പലം,വർക്കല തുടങ്ങിയ സ്റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി, കൊലപാതകം, ബലാത്സംഗം തുടങ്ങി നിരവധി കേസുകളിലെ പ്രതികൂടിയാണ്. കൃത്യത്തിന് ശേഷം ഓട്ടോറിക്ഷയുമായി ഒളിവിൽ പോയ പ്രതിയെ ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ ഒടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവിക്കു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി വൈ എസ് പി ജയകുമാറിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഐ എസ് എച്ച് ഒ മുരളികൃഷ്ണൻ, എസ് ഐ മാരായ മനു, അഭിലാഷ് എ എസ് ഐ രാജീവൻ പോലീസ് ഉദ്യോഗസ്ഥരായ റിയാസ്, ശ്രീനാഥ് അനിൽ, ഷംനാദ് പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ മണമ്പൂരിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മീൻ കുളത്തിലെ മോട്ടോറിൽ നിന്നു ഷോക്കേറ്റു; യുവാവിനു ദാരുണാന്ത്യം

മീൻ കുളത്തിലെ മോട്ടോറിൽ നിന്നു ഷോക്കേറ്റു; യുവാവിനു ദാരുണാന്ത്യം

ആലപ്പുഴ: മീൻ കൃഷിക്കായി ഒരുക്കിയ കുളത്തിലെ മോട്ടോറിൽ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു. ഹരിപ്പാട് പഴവീട് ചിറയിൽ അഖിൽ രാജ് (29) ആണ് മരിച്ചത്. ചെറുതനയിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ കൃഷി ചെയ്യുകയായിരുന്നു അഖിൽ.

കഴിഞ്ഞ ദിവസം രാവിലെ സുഹൃത്തുക്കൾക്കൊപ്പം മീൻ വളർത്തു കേന്ദ്രത്തിലെത്തിയ അഖിലിനു മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. പിന്നാലെ അഖിൽ മോട്ടോറിനു മുകളേക്ക് മറിഞ്ഞു വീഴുകയായിരുന്നു. സുഹൃത്തുക്കൾ വൈദ്യുതി ബന്ധം വിച്ഛേദിച്ച് അഖിലിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തി. രാജൻ- അനിത ദമ്പതികളുടെ മകനാണ് അഖിൽ. രാഹുൽ രാജ് സഹോദരൻ.

തൈപ്പൊങ്കൽ; ആറ് ജില്ലകളിലെ കെഎസ്ഇബി ഓഫീസുകൾക്ക് ഇന്ന് അവധി

തൈപ്പൊങ്കൽ; ആറ് ജില്ലകളിലെ കെഎസ്ഇബി ഓഫീസുകൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് ഇന്ന് കേരളത്തിലെ ആറ് ജില്ലകളിലെ കെഎസ്ഇബി ഓഫീസുകൾക്ക് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ ഓഫീസുകൾക്കാണ് അവധി. ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കില്ല. ഉപഭോക്താക്കൾക്ക് ഓൺലൈനായി പണം അടയ്ക്കാം.

ഇന്ത്യ – അഫ്ഗാന്‍ രണ്ടാം ടി20; ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു

ഇന്ത്യ – അഫ്ഗാന്‍ രണ്ടാം ടി20; ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു

ഭോപ്പാല്‍: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. രണ്ടാം ടി20ക്ക് ഇറങ്ങുമ്പോള്‍ ടീമില്‍ മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്.

ആദ്യ മത്സരത്തില്‍ വിട്ടു നിന്ന കോഹ്ലി ടീമിലെത്തി. കോഹ്ലി എത്തുന്നതോടെ ആദ്യ മത്സരത്തില്‍ മൂന്നാമനായി ഇറങ്ങിയ തിലക് വര്‍മയ്ക്ക് അവസരം നഷ്ടമായേക്കും.
അഫ്ഗാനിസ്ഥാന്‍ (പ്ലേയിംഗ് ഇലവന്‍): റഹ്മാനുള്ള ഗുര്‍ബാസ് (ഡബ്ല്യു), ഇബ്രാഹിം
സാദ്രാന്‍(സി), അസ്മതുല്ല ഒമര്‍സായി, മുഹമ്മദ് നബി, നജീബുള്ള സാദ്രാന്‍, കരീം ജനത്, ഗുല്‍ബാദിന്‍ നായിബ്, നൂര്‍ അഹമ്മദ്, ഫസല്‍ഹഖ് ഫാറൂഖി, നവീന്‍-ഉള്‍-ജീബ് ഉര്‍മാന്‍

ഇന്ത്യ (പ്ലേയിംഗ് ഇലവന്‍): രോഹിത് ശര്‍മ (സി), യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി, ശിവം ഡുബെ, ജിതേഷ് ശര്‍മ (ഡബ്ല്യു), റിങ്കു സിങ്, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍

പഞ്ചാബിലെ മൊഹാലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. അഫ്ഗാന്‍ ഉയര്‍ത്തിയ 159 റണ്‍സെന്ന ലക്ഷ്യം ഇന്ത്യ 17.3 ഓവറില്‍ ഇന്ത്യ സ്വന്തമാക്കി. അടുത്ത ജൂണില്‍ നടക്കുന്ന ലോകകപ്പിന് മുന്‍പ് ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണിത്. ആദ്യ മത്സരത്തില്‍ ഓള്‍റൗണ്ട് മികവേടെയാണ് ഇന്ത്യ ജയിച്ചുകയറിയത്.

കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു

കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു

ആറ്റിങ്ങൽ: “ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ ഡിവൈഎഫ്ഐ ജനുവരി 20ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മനുഷ്യ ചങ്ങല തീർക്കുന്നു. ഇതിന്റെ പ്രചരണാർത്ഥം ഡിവൈഎഫ്ഐ അഞ്ചുതെങ്ങ് മേഖലാ കമ്മിറ്റി പഞ്ചായത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ലൈജു, ജാഥാ ക്യാപ്റ്റൻ വിഷ്ണു മോഹനന് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തിലെ പര്യടനത്തിനുശേഷം അഞ്ചുതെങ്ങ് ജംഗ്ഷനിൽ നടന്ന സമാപന സമ്മേളനം മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ആർ.ജറാൾഡ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം അനസ്, ജാഥാക്യാപ്റ്റൻ വിഷ്ണു മോഹൻ, വൈസ് ക്യാപ്റ്റൻ ജിതിൻ, നന്ദൂ ദാസ്, ദീപക്, വിഷ്ണു ദർശൻ, ഗൗരി എന്നിവർ പങ്കെടുത്തു.

ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്ക് സമീപം ആരംഭിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്

ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്ക് സമീപം ആരംഭിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്

ആറ്റിങ്ങൽ: ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്ക് സമീപം പുതുതായി ആരംഭിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഒപ്പം ബയോ ഡാറ്റയും അയക്കുക.
മൊബൈൽ നമ്പർ: 9496813931