യുവാവ് തൂങ്ങി മരിച്ച നിലയിൽ

യുവാവ് തൂങ്ങി മരിച്ച നിലയിൽ

ആറ്റിങ്ങൽ: ആലംകോട് യുവാവ് തൂങ്ങി മരിച്ച നിലയിൽ. ആലംകോട് പുളിമൂട് പ്രസന്നാഭവനിൽ അശ്വിൻ രാജ് (22) ആണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടുകൂടിയായിരുന്നു സംഭവം. പുഷ്പ്പരാജൻ-പ്രമീള ദമ്പതികളുടെ മകനാണ് മരണപ്പെട്ട അശ്വിൻ. അശ്വിൻ ഉറങ്ങാനായി വീടിന്റെ മുകളിലത്തെ മുറിയിൽ പോവുകയായിരുന്നു. ഏറെ കഴിഞ്ഞും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മുറിക്കുള്ളിൽ തുങ്ങിയ നിലയിൽ അശ്വിനെ കാണപ്പെട്ടത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

യുവാവ് തൂങ്ങി മരിച്ച നിലയിൽ

കെ.ടി.സി.ടി കോളജ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

ആറ്റിങ്ങൽ: ആലംകോട് പുളിമൂട് പ്രസന്നാഭവനിൽ അശ്വിൻ രാജ് (22) ആണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്ന് വൈകുന്നേരത്തോടുകൂടിയായിരുന്നു സംഭവം. പുഷ്പ്പരാജൻ പ്രമീള ദമ്പതികളുടെ മകനാണ് മരണപ്പെട്ട അശ്വിൻ. അശ്വിൻ ഉറങ്ങാനായി വീടിന്റെ മുകളിലത്തെ മുറിയിൽ പോവുകയായിരുന്നു. ഏറെ കഴിഞ്ഞും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മുറിക്കുള്ളിൽ തുങ്ങിയ നിലയിൽ അശ്വിനെ കാണപ്പെട്ടത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ആറ്റിങ്ങലിൽ നാളെ വൈദ്യുതി മുടങ്ങും

ആറ്റിങ്ങലിൽ നാളെ വൈദ്യുതി മുടങ്ങും

ആറ്റിങ്ങൽ: 11 കെ.വി ലൈനിൽ അത്യാവശ്യ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ആറ്റിങ്ങൽ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നാലുമുക്ക്, കോളേജ് റോഡ്, ടൗൺ യു പി എസ്, പാലസ് റോഡ്, കെ എസ് ആർ ടി സി, ഗേൾസ് ഹൈസ്കൂൾ ജംഗ്ഷൻ എന്നീ സ്ഥലങ്ങളിൽ നാളെ (10/03/2023) വെള്ളിയാഴ്ച) രാവിലെ 8.00 മണി മുതൽ വൈകുന്നേരം 5.00 മണി വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി വിതരണം തടസപ്പെടുന്നതാണെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.

സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്തു; ആരോപണവുമായി സ്വപ്ന സുരേഷ്

സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്തു; ആരോപണവുമായി സ്വപ്ന സുരേഷ്

ബംഗളൂരു: സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ സംസാരിക്കുന്നത് നിര്‍ത്തണമെന്നും യുകെയിലേക്കോ മലേഷ്യയിലേക്കോ പോകാനുള്ള വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെന്നും സ്വപ്‌ന സുരേഷ് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

വിജയ് പിള്ള എന്നയാളാണ് വാഗ്ദാനവുമായി വന്നതെന്ന് സ്വപ്‌ന പറഞ്ഞു. തല്‍ക്കാലം ഹരിയാണയിലേക്കോ ജയ്പൂരിലേക്കോ മാറാനാണ് ഇയാള്‍ നിർദേശിച്ചത്. അവിടെ എല്ലാ സൗകര്യങ്ങളും ചെയ്തുതരാമെന്ന് വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ എന്നിവര്‍ക്കെതിരായ തെളിവുകള്‍ താന്‍ പറയുന്നവര്‍ക്ക് കൈമാറണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങള്‍ക്ക് തയ്യാറായില്ലെങ്കില്‍ തന്നെ കൊന്നുകളയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞതായി വിജയ് പിള്ള തന്നോട് പറഞ്ഞതായും സ്വപ്ന പറയുന്നു. ഒരു മാസത്തിനകം രാജ്യം വിട്ടുപോകാനുള്ള സൗകര്യങ്ങളൊരുക്കിത്തരാമെന്ന് ഇയാള്‍ വ്യക്തമാക്കിയതായും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു.

ആക്രമണം കടുപ്പിച്ച് റഷ്യ: യുക്രൈനില്‍ മിസൈല്‍ വര്‍ഷം

ആക്രമണം കടുപ്പിച്ച് റഷ്യ: യുക്രൈനില്‍ മിസൈല്‍ വര്‍ഷം

യുക്രൈനില്‍ ആക്രമണം കടുപ്പിച്ച് റഷ്യ. തലസ്ഥാന നഗരമായ കീവ് അടക്കമുള്ള നഗരങ്ങളില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം നടത്തി. വ്യാഴാഴ്ച രാവിലെയോടെ, യുക്രൈനിലെ വിവിധ നഗരങ്ങളില്‍ റഷ്യ ഒരേസമയം ആക്രമണം നടത്തുകയായിരുന്നു. അഞ്ചുപേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. ലിവിവ് നഗരത്തിലെ ജനവാസ മേഖലയിലുണ്ടായ മിസൈല്‍ ആക്രമണത്തിലാണ് നാലുപേര്‍ കൊല്ലപ്പെട്ടത്. ലിവിവില്‍ മൂന്നു ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നു. കൂടുതല്‍ പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണന്നും ലിവിവ് ഭരണകൂടം അറിയിച്ചു.

വ്യാപക ആക്രമണത്തെ തുടര്‍ന്ന് യുക്രൈനിലെ വൈദ്യുതി ബന്ധം താറുമാറായി. കീവ് അടക്കമുള്ള നഗരങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. യുക്രൈന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയും റഷ്യന്‍ മിസൈല്‍ ആക്രമണമുണ്ടായി.

എംഡിഎംഎയുമായി എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

എംഡിഎംഎയുമായി എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

കൊല്ലം: എംഡിഎംഎയുമായി അഞ്ചലില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. കിളിമാനൂര്‍ റേഞ്ചിലെ ഉദ്യോഗസ്ഥനായ അഖിലും മൂന്ന് കൂട്ടാളികളുമാണ് പിടിയിലായത്. ഇവരില്‍ നിന്ന് 20 ഗ്രാം എംഡിഎംഎയും 58 ഗ്രാം കഞ്ചാവും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥനായ അഖിലിന്റെ നേതൃത്വത്തില്‍ എംഡിഎംഎ വില്‍പ്പന നടത്തുന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അഖിലിനെ നിരീക്ഷിച്ചു വരികയായിരുന്നു.

അഞ്ചലില്‍ ഇവര്‍ തമ്പടിച്ച ലോഡ്ജില്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്. അഖിലിനെ കൂടാതെ തഴമേല്‍ സ്വദേശി ഫൈസല്‍, ഏരൂര്‍ സ്വദേശി അല്‍സാബിത്ത് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ആറ് മാസമായി മുറിയെടുത്താണ് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.