പോത്തൻകോട് മേഖലകളിൽ ഗുണ്ടാ പ്രവർത്തനം നടത്തി വന്ന നിരവധി കേസുകളിലെ പ്രതികളായ ഗുണ്ടകൾ അറസ്റ്റിൽ

പോത്തൻകോട് മേഖലകളിൽ ഗുണ്ടാ പ്രവർത്തനം നടത്തി വന്ന നിരവധി കേസുകളിലെ പ്രതികളായ ഗുണ്ടകൾ അറസ്റ്റിൽ

വട്ടപ്പാറ, പോത്തൻകോട് മേഖലകളിൽ ഗുണ്ടാ പ്രവർത്തനം നടത്തി വന്ന കൊലകേസ്സ് ഉൾപ്പെടെ നിരവധി കേസിലെ പ്രതിയായ വെട്ടുകത്തി ജോയി എന്നറിയപ്പെടുന്ന ജോയിയും സംഘവും പിടിയിൽ. 22.1.23 ൽ രാത്രി വട്ടപ്പാറ സ്വദേശി മോഹനനെ വീട് കയറി ആക്രമിക്കുകയും, അന്നേ ദിവസം തന്നെ കുറ്റിയാനി മുംതാസ് മൻസിൽ ഷജീറിനെ പോത്തൻകോട് വച്ചു വെട്ടി പേരിക്കേൽപ്പിച്ച് കൊലപെടുത്താൻ ശ്രമിച്ചശേഷം ഒളിവിൽ പോയ പ്രതികളാണ്.

ഇവരെ പിടികൂടാൻ കഴിയാതെ വന്നതിനെ തുടർന്ന്ജില്ലാ പോലീസ് മേധാവി ഡി. ശില്പ ദേവയ്യ, നെടുമങ്ങാട് ഡി വൈ എസ് പി സ്റ്റുവർട്ട് കീലർ, നാർകോട്ടിക് ഡി വൈ എസ് പി വി. റ്റി. രാസിത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘമാണ് ഇടുക്കി കട്ടപ്പനയിലെ രഹസ്യ സങ്കേതത്തിൽ നിന്നും ജോയ്, പ്രസാദ്, സുജിജോൺ, ഉദയസൂര്യൻ എന്നിവരെ അറസ്റ്റ് ചെയ്തത്. വട്ടപ്പാറ ഇൻസ്‌പെക്ടർ ശ്രീജിത്ത്‌, പോത്തൻകോട് ഇൻസ്‌പെക്ടർ മിഥുൻ, വട്ടപ്പാറ എസ് ഐ ശ്രീലാൽ, നെടുമങ്ങാട് ഡാൻസഫ് എസ് ഐ ഷിബു, എ എസ് ഐ സജു, എസ് സി പി ഒ സതികുമാർ, സി പി ഒ ഉമേഷ്‌ബാബു എന്നിവരാണ് പ്രതികളെ പിടികൂടിയത്.

ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്: സമയപരിധി വീണ്ടും നീട്ടി

ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്: സമയപരിധി വീണ്ടും നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഭക്ഷ്യ സുരക്ഷാ ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയപരിധി നീട്ടി. ഹോട്ടല്‍ ഉടമകളുടെയും ജീവനക്കാരുടെയും ആവശ്യം കണക്കിലെടുത്ത് ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയപരിധി ഒരു മാസം കൂടിയാണ് നീട്ടിയത്. ഇത് മൂന്നാം തവണയാണ് സമയപരിധി നീട്ടുന്നത്.
ഭക്ഷ്യവിഷബാധയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയത്.ഹോട്ടല്‍ ഉടമകളുടെയും ജീവനക്കാരുടെയും ആവശ്യപ്രകാരം ഫെബ്രുവരി 14നായിരുന്നു ഇതിന് മുന്‍പ് സമയപരിധി നീട്ടിയത്. 28വരെയാണ് സമയം അനുവദിച്ചത്.

ഇന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കാനിരിക്കേയാണ് ജീവനക്കാരുടെയും ഹോട്ടല്‍ ഉടമകളുടെ ആവശ്യം കണക്കിലെടുത്ത് സമയപരിധി വീണ്ടും സര്‍ക്കാര്‍ നീട്ടിനല്‍കിയത്. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനു മുന്നോടിയായി ടൈഫോയ്ഡ് വാക്സിന്‍ ഉറപ്പാക്കാനുള്ള നടപടിയും ആരോഗ്യവകുപ്പ് സ്വീകരിച്ചിരുന്നു. പരിശോധനകള്‍ നടത്താതെ ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ ഡോക്ടര്‍മാര്‍ക്കെതിരെ അടക്കം നടപടിയെടുത്താണ് ആരോഗ്യവകുപ്പ് മുന്നോട്ടുപോയത്.

സ്‌കൂളുകളില്‍ പരീക്ഷാ ദിവസവും ഉച്ചഭക്ഷണം നല്‍കണം; സര്‍ക്കുലര്‍

സ്‌കൂളുകളില്‍ പരീക്ഷാ ദിവസവും ഉച്ചഭക്ഷണം നല്‍കണം; സര്‍ക്കുലര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പരീക്ഷാ ദിവസങ്ങളില്‍ ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍. ഭക്ഷണം ആവശ്യമുള്ള കുട്ടികളുടെ എണ്ണം കണക്കാക്കി ഉച്ചഭക്ഷണ കമ്മിറ്റി നടപടി സ്വീകരിക്കണം. കഴിക്കുന്ന കുട്ടികളുടെ എണ്ണം മാത്രമേ രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നുള്ളുവെന്ന് ഉറപ്പ് വരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കടയ്ക്കാവൂർ ഉപതെരെഞ്ഞെടുപ്പ്; എൽ.ഡി എഫ് സ്ഥാനാർത്ഥി ബീന രാജീവ്  132 വോട്ടിന് വിജയിച്ചു

കടയ്ക്കാവൂർ ഉപതെരെഞ്ഞെടുപ്പ്; എൽ.ഡി എഫ് സ്ഥാനാർത്ഥി ബീന രാജീവ് 132 വോട്ടിന് വിജയിച്ചു

കടയ്ക്കാവൂർ ഉപതെരെഞ്ഞെടുപ്പിൽ എൽ.ഡി എഫ് സ്ഥാനാർത്ഥി ബീന രാജീവ് 132 വോട്ടിന് വിജയിച്ചു.
ആകെ 1273 വോട്ടർമാരിൽ 950 പേർ വോട്ട് ചെയ്ത് 74.63 ശതമാനം പോളിങ് രേഖപ്പെടുത്തി. കടയ്ക്കാവൂർ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡ് നിലയ്ക്കാമുക്ക് ഉപ തിരഞ്ഞെടുപ്പ് കടയ്ക്കാവൂർ എസ്എസ്പിബിഎച്ച്എസ്എസിൽ സമാധാനപരമായി നടന്നു. ബിജെപി പ്രവർത്തകരും പൊലീസുമായുണ്ടായ വാക്പോര് ഒഴിച്ചാൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നുംതന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. രാവിലെ ഏഴിന് തുടങ്ങിയവോട്ടെണ്ണൽ വൈകിട്ട് ആറോടെ സമാപിച്ചു. കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസം കാരണം പഞ്ചായത്തംഗത്വത്തിൽനിന്നു രാജിവെച്ച് സിപിഎമ്മിൽ ചേർന്ന ബീന രാജീവിന്റെ രാജിയെ തുടർന്നാണ് നിലയ്ക്കാമുക്ക് വാർഡ് ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.

രാജ്യത്ത് പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി

രാജ്യത്ത് പാചകവാതക വിലയില്‍ വന്‍ വര്‍ധന; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വിലയില്‍ വന്‍ വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 1103 രൂപയായി. പുതുക്കിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ. വാണിജ്യ സിലിണ്ടറിന്റെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയില്‍ 350 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 2119.50 രൂപയായി. എല്ലാം മാസവും ഒന്നാംതീയതി പാചകവാതകത്തിന്റെ വില എണ്ണകമ്പനികള്‍ പുനഃ പരിശോധിക്കാറുണ്ട്.

കൗൺസിലറിൽ നിന്നും നഷ്ടപെട്ട സ്വർണാഭരങ്ങൾ തിരികെ നൽകി മാതൃകയായി പിങ്ക് പോലീസ്

കൗൺസിലറിൽ നിന്നും നഷ്ടപെട്ട സ്വർണാഭരങ്ങൾ തിരികെ നൽകി മാതൃകയായി പിങ്ക് പോലീസ്

ആറ്റിങ്ങൽ: കൗൺസിലറിൽ നിന്നും നഷ്ടപ്പെട്ട സ്വർണാഭരണങ്ങൾ തിരികെ നൽകി പിങ്ക് പോലീസ് മാതൃകയായി. ആറ്റിങ്ങൽ നഗരസഭ കൗൺസിലർ രാജഗോപാലൻ പോറ്റിയുടെ കൈവശമുണ്ടായിരുന്ന 2 പവനിൽ കൂടുതലുള്ള നഷ്ട്ടപ്പെട്ട സ്വർണാഭരണങ്ങളാണ് പിങ്ക് പോലീസ് തിരികെ നൽകി മാതൃകയായത്. ബാങ്ക് ലോക്കറിൽ വെക്കാനായി ബാഗിൽ കരുതിയ സ്വർണാഭരണങ്ങളാണ് നഷ്ട്ടമായത്. റിട്ടയേഡ് കെഎസ്ആർടിസി ഉദ്യോഗസ്ഥനായ രാജഗോപാലൻ പോറ്റി ക്ഷേമനിധി സംബന്ധമായ കാര്യങ്ങൾക്ക് വേണ്ടി കെഎസ്ആർടിസിയുടെ ആറ്റിങ്ങൽഡിപ്പോയിൽ പോയി തിരിച്ച് ബാങ്കിൽ എത്തി ബാഗ് തുറന്ന് നോക്കുമ്പോഴാണ് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് വീട്ടിൽ മറന്നുവെച്ചതാകാം എന്ന് കരുതി വീട്ടിൽ എത്തി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. എന്നാൽ ഒരു സംശയത്തിന്റെ പേരിൽ കെഎസ്ആർടിസി ഡിപ്പോയിൽ ഫോൺ വിളിച്ച് തിരക്കിയ കൗൺസിലർക്ക് ആശ്വാസമേകിയ വാക്കുകളായിരുന്നു സ്റ്റേഷൻ നൽകിയത്. കെഎസ്ആർടിസി സ്റ്റാൻഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പിങ്ക് പോലീസിന് സ്വർണാഭരണങ്ങൾ ലഭിച്ചെന്നും ആ വിവരം സ്റ്റേഷൻ മാസ്റ്ററെ അറിയിക്കുകയും ആരെങ്കിലും തിരക്കി വന്നാൽ രേഖാമൂല സ്റ്റേഷനിൽ എത്തി കൈപ്പറ്റാം എന്ന് പറഞ്ഞശേഷം ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു. തുടർന്ന് കൗൺസിലർ രാജഗോപാലൻ പോറ്റിയും ഭാര്യയും മുൻ കൗൺസിലറുമായ ഗായത്രി ദേവിയും രേഖാമൂലം സ്റ്റേഷൻ എത്തുകയും പിങ്ക് പോലീസ് ഉദ്യോഗസ്ഥരായ എ.എസ്.ഐ ലീല, എസ് സിപിഒമാരായ രേഖ ആർ നാഥ്, റെജീന ബീവി എന്നിവരുടെ സാന്നിധ്യത്തിൽ സ്വർണാഭരണങ്ങൾ തിരികെ മടക്കി നൽകുകയുമായിരുന്നു.