മൂന്നുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി;  അമ്മയുടെ കാമുകന്‍ അറസ്റ്റില്‍

മൂന്നുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; അമ്മയുടെ കാമുകന്‍ അറസ്റ്റില്‍

ബംഗളരൂ: മൂന്നുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ്. കുറ്റകൃത്യം ചെയ്യുമ്പോള്‍ പ്രതി കഞ്ചാവ് ലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. ബംഗളുരുവില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

26 കാരനായ പ്രതിയും പെണ്‍കുട്ടിയുടെ അമ്മയും ഒരുവര്‍ഷമായി ബന്ധത്തിലായിരുന്നെന്നും ഭര്‍ത്താവിനെ ഉപേക്ഷിച്ചതിന് യുവാവിനൊപ്പമായിരുന്നു താമസമെന്നും പൊലീസ് പറഞ്ഞു. യുവതിക്ക് വസ്ത്രനിര്‍മ്മാണ ശാലയിലായിരുന്നു ജോലി. ഈ സമയത്ത് പ്രതിയാണ് കുഞ്ഞിനെ പരിചരിച്ചിരുന്നത്.

ചൊവ്വാഴ്ച യുവതി ജോലിക്ക് പോയ സമയത്ത് കഞ്ചാവ് ലഹരിയിലായ യുവാവ് കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

മുതിർന്ന പൗരന്മാരുടെ നിക്ഷേപ പദ്ധതി പരിധി 30 ലക്ഷമായി ഉയർത്തി

മുതിർന്ന പൗരന്മാരുടെ നിക്ഷേപ പദ്ധതി പരിധി 30 ലക്ഷമായി ഉയർത്തി

മുതിർന്ന പൗരന്മാരുടെ നിക്ഷേപ പദ്ധതി പരിധി 30 ലക്ഷമായി ഉയർത്തി. നേരത്തെ 15 ലക്ഷമായിരുന്ന പരിധിയാണ് നിലവിൽ 30 ലക്ഷം രൂപയാക്കിരിക്കുന്നത്. 60 വയസ് പിന്നിട്ട മുതിർന്ന പൗരന്മാർക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച നിക്ഷേപ പദ്ധതിയാണ് ഇത്. ആദായ നികുതി വകുപ്പിന്റെ 80 സി പ്രകാരം നികുതി ഇളവ് കിട്ടുന്ന പദ്ധതിയാണ് ഇത്. പദ്ധതിപ്രകാരം നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 1,000 രൂപയായിരുന്നു. നിക്ഷേപിക്കാവുന്ന ഏറ്റവും കൂടിയ തുക നേരത്തെ 15 ലക്ഷമായിരുന്നു. ഇതാണ് നിലവിൽ 30 ലക്ഷമാക്കി ഉയർത്തിയത്.

മുതിർന്ന പൗരന്മാരുടെ നിക്ഷപ പദ്ധതിയുടെ പലിശ നിരക്ക് 8% ആക്കി ഉയർത്തിയിരുന്നു. അഞ്ച് വർഷമാണ് പദ്ധതി കാലയളവ്. നിക്ഷേപകന് വേണമെങ്കിൽ മൂന്ന് വർഷം കൂടി പദ്ധതി നീട്ടിയെടുക്കാവുന്നതാണ്. ഓരോ ക്വാർട്ടറിലും ലഭിക്കുന്ന പലിശ വാങ്ങിയില്ലെങ്കിൽ അതിന് പ്രത്യേകം പലിശ ലഭിക്കുന്നതല്ല. ബാങ്ക് വഴിയോ പോസ്റ്റ് ഓഫിസ് വഴിയോ ഈ പദ്ധതിയിൽ പങ്കാളികളാകാം. വയസ് തെളിയിക്കുന്ന രേഖ, അഡ്രസ് പ്രൂഫ്, തിരിച്ചറിയൽ രേഖ എന്നിവ നൽകി നിക്ഷേപം ആരംഭിക്കാം.

വീണ്ടും ഉയർന്ന് സ്വർണവില; ഇന്ന് കൂടുന്നത് രണ്ടാം തവണ; 400 രൂപയുടെ വർദ്ധനവ്

വീണ്ടും ഉയർന്ന് സ്വർണവില; ഇന്ന് കൂടുന്നത് രണ്ടാം തവണ; 400 രൂപയുടെ വർദ്ധനവ്

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ സംസ്ഥാനത്തെ സ്വർണവില ഉയർന്നു. ബജറ്റ് നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 2023-24 വർഷത്തിൽ സ്വർണ്ണം, വെള്ളി, ഡയമണ്ട് എന്നിവയുടെ വില വര്ധിക്കുമെന്ന പ്രഖ്യാപനം വന്നതിനു ശേഷമാണു വില വർധന. സ്വർണത്തിന്റെ ഇറക്കുമതി തീരുവയിൽ വ്യത്യാസം വന്നിട്ടില്ലെങ്കിലും ഇറക്കുമതി ചെയ്യുന്ന സ്വർണാഭരണങ്ങളുടെ നികുതി 22 ശതമാനത്തിൽ നിന്നും 25 ശതമാനമായി ഉയർന്നിട്ടുണ്ട്. മൂന്ന് ശതമാനം നികുതി ഉയർന്നതും രൂപയുടെ വിനിമയത്തിലുള്ള വ്യത്യാസവുമാണ് സംസ്ഥാനത്ത് വില ഉയരാൻ കാരണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ ട്രഷറർ അഡ്വ എസ്.അബ്ദുൽ നാസർ പറഞ്ഞു. വെള്ളിയുടെ ഇറക്കുമതി തീരുവ അഞ്ച് ശതമാനം ഉയർത്തിയിട്ടുണ്ട്. ബജറ്റ് പ്രഖ്യാപിക്കുന്നതിന് മുൻപ് വെള്ളിയുടെ വില 69000 രൂപയായിരുന്നു. എന്നാൽ ബജറ്റിന് ശേഷം ഇത് 72480 രൂപയായി ഉയർന്നിട്ടുണ്ട്. ഒരു കിലോ വെള്ളിയുടെ വിലയിൽ 3450 രൂപയുടെ വ്യത്യാസമാണ് ഉണ്ടാവുക എന്ന് അഡ്വ എസ്.അബ്ദുൽ നാസർ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്ന് വിപണിയിലെ വില 42,200 രൂപയായിരുന്നു. ബജറ്റിന് ശേഷം 200 രൂപയുടെ കൂടി വർധനവാണ് ഉണ്ടായിരിക്കുന്നത്. ആകെ സ്വർണത്തിന്റെ വില ഇതോടെ 400 രൂപ ഇന്ന് വർദ്ധിച്ചു. 42,400 രൂപയാണ് നിലവിൽ വിപണി വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് ഉച്ചയ്ക്ക് 25 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 5300 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 20 രൂപയാണ് ഇന്ന് വീണ്ടും ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4380 രൂപയാണ്.

സി.പി.ഐ എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി മാമം മേഖലയിൽ ഗൃഹസന്ദർശനം നടത്തി

സി.പി.ഐ എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി മാമം മേഖലയിൽ ഗൃഹസന്ദർശനം നടത്തി

സി.പി.ഐ എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി മാമം മേഖലയിൽ (ബൂത്ത് നമ്പർ 159 ൽ) ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ രാമുവിന്റെ നേതൃത്വത്തിൽ അവസാന ഘട്ട ഗൃഹസന്ദർശനം നടത്തി. എൽ.സി അംഗം എസ് സതീഷ് കുമാർ, വാർഡ് കൗൺസിലർ ഒ.പി ഷീജ, ബ്രാഞ്ച് സെക്രട്ടറി എസ് സുജിൻ, ബ്രാഞ്ച് അംഗങ്ങളായ എസ്.എസ് ബൈജു, രവീന്ദ്രൻ, എസ് ഇന്ദ്രജിത്ത്, എസ് രഞ്ജിത്ത്, ജി അമ്പിളി, അഖിൽ ദാസ്, അഖിൽ കെ പ്രസാദ്, ആർ കൃഷ്ണ പ്രസാദ്, എം.ജി മഹി, അമൽ രാജ്, അക്ഷയ്, ഷീബ എന്നിവർ പങ്കെടുത്തു.

മുസ്ലീം ലീഗ് കാസർഗോഡ് ജില്ലാ പ്രസിഡന്‍റ്  ടി.ഇ അബ്ദുള്ള അന്തരിച്ചു

മുസ്ലീം ലീഗ് കാസർഗോഡ് ജില്ലാ പ്രസിഡന്‍റ് ടി.ഇ അബ്ദുള്ള അന്തരിച്ചു

മുസ്ലീം ലീഗ് കാസർഗോഡ് ജില്ലാ പ്രസിഡന്‍റ് ടി.ഇ അബ്ദുള്ള അന്തരിച്ചു. 74 വയസായിരുന്നു. അർബുദ ബാധിതനായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കാസർഗോഡ് നഗരസഭാ ചെയർമാൻ എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.

ബജറ്റ് 2023: 5 ജി സേവനം വ്യാപകമാക്കും; പാൻ കാർഡ്  തിരിച്ചറിയൽ കാർഡ് ആയി അംഗികരിക്കും

ബജറ്റ് 2023: 5 ജി സേവനം വ്യാപകമാക്കും; പാൻ കാർഡ് തിരിച്ചറിയൽ കാർഡ് ആയി അംഗികരിക്കും

പാൻ കാർഡ് തിരിച്ചറിയൽ കാർഡ് ആയി അംഗികരിക്കും. കെ വൈ സി ലളിത വത്കരിക്കുമെന്നും ഇ കോർട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ഏഴായിരം കോടി അനുവദിച്ചതായി ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

5 ജി സേവനം വ്യാപകമാക്കും, 5 ജി ആപ്ലിക്കേഷൻ വികസനത്തിനായി 100 ലാബുകൾ സ്ഥാപിക്കും. ചെറുകിട സൂക്ഷ്മ സ്ഥാപനങ്ങൾക്കും, ചാരിറ്റബിൾ സൊസൈറ്റികൾക്കും രേഖകൾ സൂക്ഷിക്കാനും കൈമാറാനും ഡിജി ലോക്കറിൽ സൗകര്യമൊരുക്കും.

ഇന്ത്യൻ റെയിൽവെ വികസനത്തിനായി 2.4 ലക്ഷം കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി. 2013 – 14 കാലത്തേക്കാൾ 9 ഇരട്ടി കൂടുതലാണിത്. എക്കാലത്തെയും ഉയർന്ന വിഹിതമാണെന്നും ബജറ്റ് പ്രസംഗത്തിൽ നിർമല സീതാരാമൻ പറഞ്ഞു.

തീരമേഖലയ്ക്ക് 6000 കോടി രൂപ അനുവദിക്കും, മത്സ്യ ബന്ധന മേഖലയ്ക്ക് 6000 കോടി രൂപയുടെ അനുബന്ധ പദ്ധതി നടപ്പാക്കും, ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിന് മൂന്ന് വർഷത്തേക്ക് പതിനയ്യായിരം കോടി രൂപ മാറ്റിവയ്ക്കും, മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ഏകലവ്യ സ്കൂളുകൾ കൂടുതൽ സ്ഥാപിക്കും. 38800 അധ്യാപികരെ നിയമിക്കും. സഹകരണ സ്ഥാപനങ്ങൾക്കായി ഡാറ്റാ ബേസ് സ്ഥാപിക്കും. ഇതിനായുള്ള മാപ്പിങ് പുരോഗമിക്കുന്നു. നിലവിലെ 157 മെഡിക്കൽ കോളേജുകൾക്ക് അനുബന്ധമായി 157 നഴ്സിങ് കോളേജുകളും സ്ഥാപിക്കും. അരിവാൾ രോഗം നിർമ്മാർജനം ചെയ്യും. ആരോഗ്യമേഖലയിലെ ഗവേഷണം വിപുലമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ഇന്ത്യ വ്യവസായ രംഗത്ത് നവീകരിക്കപ്പെട്ട രാജ്യമായി. പിഎഫ് അംഗത്വമെടുത്തവരുടെ എണ്ണം ഇരട്ടിയായി. രാജ്യം ശരിയായ ദിശയിൽ മുന്നേറുന്നുവെന്നും ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. ലോകം ഇന്ത്യയുടെ വളർച്ച അംഗീകരിച്ചുവെന്ന് ബജറ്റ് പ്രസംഗത്തിൽ നിർമലാ സീതാരാമൻ പറഞ്ഞു. ഇന്ത്യ ലോകത്ത് വേഗം വളരുന്ന രാജ്യമാണെന്നും മാന്ദ്യത്തിനിടയിലും ഇന്ത്യ മുന്നേറ്റം നടത്തിയെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു.

അടുത്ത മൂന്ന് വർഷത്തെ വളർച്ചയുടെ ബ്ലൂ പ്രിന്റാകും ബജറ്റെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. ജനതയുടെ സാമ്പത്തിക സുരക്ഷം ഉറപ്പാക്കുമെന്നും എല്ലാവർക്കും വികസനമെന്നതാണ് സർക്കാർ നയമെന്നും ധനമന്ത്രി പറഞ്ഞു. വ്യവസായ രംഗത്ത് ഇന്ത്യ നവീകരിക്കപ്പെട്ടു. ഹരിത വികസനമാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.