ഷവര്‍മ കഴിച്ചവര്‍ക്കു ഛര്‍ദിയും വയറിളക്കവും; ഹോട്ടല്‍ പൂട്ടാന്‍ നോട്ടീസ്

ഷവര്‍മ കഴിച്ചവര്‍ക്കു ഛര്‍ദിയും വയറിളക്കവും; ഹോട്ടല്‍ പൂട്ടാന്‍ നോട്ടീസ്

ഇടുക്കിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്കു ഭക്ഷ്യവിഷബാധ. നെടുങ്കണ്ടത്തെ ഹോട്ടലില്‍നിന്നു ഷവര്‍മ കഴിച്ചതിനു പിന്നാലെ വയറിളക്കവും ഛര്‍ദിയും ഉണ്ടായതിനെത്തുടര്‍ന്നു ചികിത്സ തേടുകയായിരുന്നു.

ഈ മാസം ഒന്നിനാണ് ഇവര്‍ക്കു ഭക്ഷ്യവിഷബാധയുണ്ടായത്. നെടുങ്കണ്ടത്തെ ഹോട്ടലില്‍നിന്നാണ് ഇവര്‍ ഷവര്‍മ കഴിച്ചത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ പരിശോധന നടത്തിയ ഹോട്ടല്‍ വൃത്തിഹീനമെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു പൂട്ടാന്‍ നോട്ടീസ് നല്‍കി.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആതിഥേയരായ കോഴിക്കോടിന് കീരീടം

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആതിഥേയരായ കോഴിക്കോടിന് കീരീടം

അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആതിഥേയരായ കോഴിക്കോടിന് കീരീടം. 938 പോയിന്റ് നേട്ടത്തോടെയാണ് കോഴിക്കോട് കിരീടം നേടിയത്. ഇതോടെ കോഴിക്കോടിന്റെ കീരീടം നേട്ടം ഇരുപതായി. 918 പോയിന്റ് നേടിയ കണ്ണൂരാണ് രണ്ടാമത്. 916 പോയിന്റ് നേടി പാലക്കാടാണ് തൊട്ടുപിന്നില്‍.

സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍, പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. ഏറ്റവും കൂടുതല്‍ പോയിന്റ്റുകള്‍ നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സമ്മാനിക്കും. വിജയികള്‍ക്കുള്ള സമ്മാനദാനം മന്ത്രിമാരും മുഖ്യാതിഥിയായ ഗായിക കെ. എസ് ചിത്രയും നിര്‍വഹിക്കും.

കലോത്സവ സുവനീര്‍ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു പ്രകാശനം ചെയ്യും. എംപിമാരായ എളമരം കരീം,എംകെ രാഘവന്‍, കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്, സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു ഐഎഎസ് സ്വാഗതം പറയും.

ബാറിലെ സംഘർഷം: പ്രതി അറസ്റ്റിൽ

ബാറിലെ സംഘർഷം: പ്രതി അറസ്റ്റിൽ

കടയ്ക്കാവൂർ 22/ 11/ 2022 തീയതി രാത്രി 9 മണിയോടുകൂടി വക്കം പ്ലാസ ഹോട്ടലിൽ വച്ച് ജീവനക്കാരെയും അവിടെയുണ്ടായിരുന്നവരെയും ബിയർ കുപ്പി കൊണ്ട് മർദ്ദിക്കുകയും ബാറിലെ ജനൽ ക്ലാസ്സുകൾ അടിച്ചു തകർക്കുകയും ചെയ്ത പ്രതിയെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടൂർ വില്ലേജിൽ നെടുങ്കണ്ട ദേശത്ത് അരിവാളം റിയാസ് മൻസിലിൽ ഷുക്കൂർ മകൻ 26 വയസ്സുള്ള റിയാസിനെയാണ് കടക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. റിയാസിനോടൊപ്പം അക്രമത്തിന് നേതൃത്വം നൽകിയ മുഹമ്മദ് താഹിർ, സുൽത്താൻ എന്നിവർ മറ്റൊരു കേസിൽ നിലവിൽ ജയിലിലാണ്.

ബാറിലെ അക്രമത്തിനുശേഷം പ്രതികൾ ബാംഗ്ലൂർ. മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ പോയി തിരികെ വരുന്നതിനിടയാണ് കടക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് കടയ്ക്കാവൂർ അഞ്ചുതെങ്ങ്, വർക്കല തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്. തിരുവനന്തപുരം റൂറൽ എസ്പി ശിൽപ ഐ.പി.എസ്. ന്റെ നിർദ്ദേശപ്രകാരം വർക്കല ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ കടയ്ക്കാവൂർ എസ്. എച്ച്. ഓ.സജിൻ ലൂയിസ്, സബ് ഇൻസ്പെക്ടർ ദീപു എസ് എസ്. മാഹിൻ. ഏഎസ്ഐ മാരായ ജയപ്രസാദ്. രാജീവ്. സിപിഎം മാരായ സുജിൽ. അനിൽകുമാർ. അഭിജിത്ത് തുടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വിദ്യാർത്ഥികൾ സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുപോകുന്നത് വിലക്കേണ്ടതില്ലെന്ന് ബാലാവകാശകമ്മീഷൻ

വിദ്യാർത്ഥികൾ സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുപോകുന്നത് വിലക്കേണ്ടതില്ലെന്ന് ബാലാവകാശകമ്മീഷൻ

വിദ്യാർത്ഥികൾ സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുപോകുന്നത് വിലക്കേണ്ടതില്ലെന്ന് ബാലാവകാശകമ്മീഷൻ.സ്കൂളിൽ വിദ്യാർഥികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിനു നിരോധനം വേണ്ടെന്നു സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഉത്തരവ്.

രക്ഷിതാക്കളുടെ അറിവോടെ മൊബൈൽ ഫോൺ കൊണ്ടുവരാം. അതേസമയം സ്കൂൾ സമയം കഴിയുന്നതുവരെ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കാൻ സ്കൂൾ അധികൃതർ സൗകര്യമൊരുക്കണമെന്നും അധ്യക്ഷൻ കെ.വി.മനോജ് കുമാർ, ബി.ബബിത, റെനി ആന്റണി എന്നിവർ ഉൾപ്പെട്ട ഫുൾ ബെഞ്ച് നിർദേശിച്ചു.

കോഴിക്കോട് വടകര സ്വദേശിയായ വിദ്യാർഥിയുടെ മൊബൈൽ ഫോൺ സ്കൂൾ അധികൃതർ പിടിച്ചെടുത്തതിനെതിരെ പിതാവ് നൽകിയ ഹർജിയിലാണ് ഉത്തരവ്. കുട്ടികളുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതം ഉണ്ടാക്കുന്ന തരത്തിലുള്ള ദേഹപരിശോധനയും ബാഗ് പരിശോധനയും ഒഴിവാക്കണം. ഇന്റർനെറ്റ്, മൊബൈൽ ഫോൺ, സമൂഹമാധ്യമങ്ങൾ എന്നിവ സുരക്ഷിതമായി ഉപയോഗിക്കാൻ പരിശീലനം നൽകുന്ന പദ്ധതി വേണം. പിടിച്ചെടുത്ത മൊബൈൽ ഫോൺ വിദ്യാർഥിക്കു തിരികെനൽകാനും ഉത്തരവായി.

കിളിമാനൂർ ഗവ. എൽ.പി.എസിലെ  പ്രീപ്രൈമറി  കെട്ടിടം ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കിളിമാനൂർ ഗവ. എൽ.പി.എസിലെ പ്രീപ്രൈമറി കെട്ടിടം ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്

കിളിമാനൂർ ഗവൺമെന്റ് എൽ.പി.എസിലെ പ്രീപ്രൈമറി കെട്ടിടം ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്. 10 ലക്ഷം രൂപ ചെലവാക്കി നവീകരിക്കുന്ന കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനം ഒ. എസ്. അംബിക എം.എൽ.എ നിർവഹിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ അധ്യക്ഷനായിരുന്നു.

സർവ്വശിക്ഷാ കേരളയുടെ സ്റ്റാർസ് മോഡൽ പ്രീ പ്രൈമറി പദ്ധതിയിലുൾപ്പെടുത്തി ‘കിളിക്കൂട്’ എന്ന പേരിലാണ് കെട്ടിടം പുതുക്കി പണിയുന്നത്. ക്ലാസ് മുറികളിലെ തെരഞ്ഞെടുക്കപ്പെടുന്ന ഇടങ്ങൾ ആകർഷകമായ വിധത്തിൽ നവീകരിക്കും. കുട്ടികൾക്ക് വേണ്ടി പാർക്ക്, ഹരിത ഉദ്യാനം, പൂന്തോട്ടം, കളിസ്ഥലം, ക്ലാസ് മുറികൾക്കകത്തും പുറത്തും സ്റ്റേജുകൾ, ഉയർന്ന പഠന അന്തരീക്ഷം സാധ്യമാക്കുന്ന ക്ലാസ് മുറികൾ എന്നിവയാണ് പദ്ധതിയിലൂടെ സജ്ജീകരിക്കുന്നത്. ഫെബ്രുവരിയോടെ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. നാല് മുറികളോടുകൂടിയ ഒറ്റനിലക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പ്രീപ്രൈമറി വിഭാഗത്തിൽ, നിലവിൽ അൻപതിലധികം കുട്ടികളുണ്ട്. അധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

*കോവിഡ്: ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി*

*കോവിഡ്: ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി*

രാജ്യത്ത് കോവിഡ് സംബന്ധിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. സർക്കാർ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ ജനങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിന്‍റെ പുതിയ വകഭേദങ്ങൾ ഇനിയും വന്നുകൊണ്ടിരിക്കും. രാജ്യത്ത് ഭീതി പടർത്താതിരിക്കാൻ സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കൂ എന്നാണ് ജനങ്ങളോട് ആവശ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. സർക്കാർ നിലവിൽ ജാഗ്രതയോടെയാണ് നിലകൊള്ളുന്നതെന്നും തയാറെടുപ്പുകൾ നടത്തിവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

ഇതിനകം ഇന്ത്യയിൽ പതിനൊന്നോളം ഒമിക്രോൺ വകഭേദങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും മാണ്ഡവ്യ കൂട്ടിച്ചേർത്തു.