ചൈനയടക്കം 6 രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

ചൈനയടക്കം 6 രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

ചൈനയടക്കം 6 വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി.ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍,ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്ലന്‍റ് എന്നിവടങ്ങളില്‍ നിന്ന് വരുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധനഫലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ജനുവരി 1 മുതല്‍ ഇത് കര്‍ശനമായി നടപ്പിലാക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.ജനുവരി പകുതിയോടെ രാജ്യത്തെ കൊവിഡ് കേസുകളിൽ വർധനയുണ്ടാകുമെന്നും ജാഗ്രത കൂട്ടണമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

നിലവിൽ കൊവിഡ് സ്ഥിരീകരിച്ച അന്താരാഷ്ട്ര യാത്രക്കാരിൽ ഭൂരിഭാഗം പേർക്കും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളത്. അതിനാൽ കൊവിഡ് കേസുകൾ കൂടിയാലും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ, വിദേശത്ത് നിന്നെത്തുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന നിർബന്ധിത ക്വാറന്‍റീന്‍ നിബന്ധനയും പിൻവലിച്ച് ചൈന.

ജനുവരി 8 മുതൽ വിദേശത്ത് നിന്ന് ചൈനയിലെത്തുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്‍റീന്‍ ഉണ്ടാകില്ല. എന്നാൽ വിദേശത്ത് നിന്നെത്തുന്നവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും. ചൈന പ്രഖ്യാപിച്ച സിറോ കൊവിഡ് ടോളറൻസ് നയത്തിന്‍റെ ഭാഗമായി ഏർപ്പെടുത്തിയ അവസാന നിബന്ധനയാണ് ഇതോടെ ഒഴിവാകുന്നത്. നിലവിൽ 5 ദിവസമാണ് വിദേശത്ത് നിന്നെത്തുന്നവർക്ക് ചൈന ഏർപ്പെടുത്തിയിട്ടുള്ള നിർബന്ധിത ക്വാറന്‍റീന്‍. ഇതോടൊപ്പം വീസ അനുവദിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം നീക്കുമെന്നും ചൈന പ്രഖ്യാപിച്ചു.

അതേസമയം ചൈനയിൽ രോഗവ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. ആശുപത്രികളെല്ലാം രോഗികളാൽ നിറഞ്ഞിട്ടുണ്ട്. ചൈന ഔദ്യോഗികമായി കണക്കുകളൊന്നും പുറത്തു വിടുന്നില്ലെങ്കിലും 10 ലക്ഷത്തിലേറെ പേർ നിലവിൽ രോഗബാധിതരാണെന്നാണ് ബ്രിട്ടീഷ് ആരോഗ്യ സംഘടനയായ ‘എയർഫിനിറ്റി’ പുറത്തുവിടുന്ന വിവരം. ദിവസം അയ്യായിരത്തിലേറെ കൊവിഡ് മരണം ചൈനയിൽ ഉണ്ടാകുന്നുണ്ടെന്നാണ് ഈ സംഘടന പങ്കുവയ്ക്കുന്ന വിവരം.

പാമ്പിനെ തവള വിഴുങ്ങുന്ന വീഡിയോ വൈറൽ

പാമ്പിനെ തവള വിഴുങ്ങുന്ന വീഡിയോ വൈറൽ

പാമ്പിന്റെ ഇഷ്ട ഭക്ഷണമാണ് തവള. തവളയെ ഇരയാക്കുന്ന പാമ്പിന്റെ നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ട് തവളയെ പാമ്പ് വിഴുങ്ങി എന്നത് ഒരു പുതുമ ഉള്ള കാര്യമല്ല. എന്നാല്‍ പാമ്പിനെ തവള വിഴുങ്ങി എന്ന് കേട്ടാലോ? അമ്പരന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.

ഇപ്പോള്‍ പാമ്പിനെ വിഴുങ്ങിയിരിക്കുന്ന തവളയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.വയേർഡ് ആൻഡ് ടെറിഫയിങ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മറ്റൊരു അതിശയിപ്പിക്കുന്ന കാര്യം തവള പാതി വിഴുങ്ങിയ പാമ്പിനെ ആക്രമിക്കാന്‍ പൂച്ച ശ്രമിക്കുന്നതാണ്.

കാലുകൊണ്ട് പാമ്പിന്റെ പത്തിയില്‍ ചവിട്ടാന്‍ ശ്രമിക്കുകയാണ് പൂച്ച. എന്നാല്‍ ജീവന് വേണ്ടി തവളയുമായി പൊരുതുന്ന പാമ്പ്, പൂച്ചയോട് പ്രത്യാക്രമണം നടത്താന്‍ ശ്രമിക്കുന്നതും വീഡിയോയെ വ്യത്യസ്തമാക്കുന്നു. എവിടെയാണ് ഇത് നടന്നത് എന്ന കാര്യം വ്യക്തമല്ല.

ഈ വർഷത്തെ മികച്ച ഉദ്ഘാടക ഹണി റോസ്; ട്രോളുകൾ പങ്കുവച്ച് താരം

ഈ വർഷത്തെ മികച്ച ഉദ്ഘാടക ഹണി റോസ്; ട്രോളുകൾ പങ്കുവച്ച് താരം

സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന നടിയാണ് ഹണി റോസ്.
താരത്തിന്റെ ചിത്രങ്ങൾക്കൊപ്പം ട്രോളുകളും സൈബറിടത്തിൽ ഹിറ്റാണ്. ഇപ്പോൾ തന്നെക്കുറിച്ചുള്ള ട്രോളുകൾ പങ്കുവച്ചിരിക്കുകയാണ് ഹണി. താരം ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കുന്നതിനെക്കുറിച്ചുള്ളതാണ് ട്രോളുകൾ. പൊട്ടിച്ചിരിക്കുന്ന ഇമോജിക്കൊപ്പമാണ് താരം ട്രോളുകൾ പങ്കുവച്ചത്. മികച്ച ഉദ്ഘാടകയ്ക്കുള്ള സംസ്ഥാന പുരസ്കാരം ഹണി റോസിന് നൽകണം എന്നാണ് ട്രോളന്മാരുടെ വിലയിരുത്തൽ.

ഉദ്ഘാടനം എന്നു കേട്ടാൽ ഹണി റോസ് ഷമ്മിയാകുമെന്നാണ് ഒരു വിരുതന്റെ കണ്ടെത്തൽ. ഒരു ദിവസം ഏറ്റവും കൂടുതൽ കത്രിക എടുക്കുന്നത് ആരാണെന്നുള്ള ചോദ്യത്തിന് ബാർബർ പോലും ഹണി റോസിന് പിന്നിലാണെന്നാണ് ട്രോളിലുള്ളത്. സ്വയം ട്രോളാനുള്ള ഹണി റോസിന്റെ ഹൃദയവിശാലതയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റുകൾ ചെയ്യുന്നത്.

തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു

തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു

തൃശ്ശൂര്‍: തൃശ്ശൂര്‍ വെട്ടുകാട് തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. വെട്ടുകാട് സ്വദേശി വിജയന്‍ നായരാണ് മരിച്ചത്. തേനീച്ചയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
ബന്ധുവായ രാമചന്ദ്രന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു വിജയന്‍ നായര്‍ക്ക് തേനീച്ചയുടെ കുത്തേറ്റത്. തൊട്ടടുത്ത വര്‍ക്ക് ഷോപ്പിന് മുകളില്‍ നിന്നാണ് തേനീച്ച കൂടിളകിയത്. മറ്റുള്ളവര്‍ ഓടിയെങ്കിലും വിജയന്‍ നായര്‍ വീണു. ചൂട്ട് കത്തിച്ച് തേനീച്ചകളെ ഓടിച്ച ശേഷമാണ് വിജയന്‍ നായരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

കുത്തേറ്റ് ചികിത്സയിലുള്ള കമലാകരന്റെ പരിക്ക് മാത്രം ഗുരുതരമാണ്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. പരുന്ത് കൊത്തിയതിനെ തുടര്‍ന്നാണ് തേനീച്ചക്കൂട് ഇളകിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

എം എ ചരിത്ര ബിരുദാനന്തര ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ലക്ഷ്മിപ്രിയ.എച്ച്  നായർ

എം എ ചരിത്ര ബിരുദാനന്തര ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ലക്ഷ്മിപ്രിയ.എച്ച് നായർ

കേരള സർവകലാശാലയിൽ യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരത്ത് നിന്നും എം എ ചരിത്ര ബിരുദാനന്തര ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക്(1439/1800) നേടി ലക്ഷ്മിപ്രിയ.എച്ച് നായർ. കല്പടക്കൽ വീട് പഴയകുന്നുമ്മേലിൽ പരേതനായ ഡോ. ഹൃഷികേശൻ നായരുടെയും സലീന.വിയുടെയും മകളാണ്.

തോന്നയ്ക്കലിൽ എൻ ഐ എ റെയ്ഡ് പൂർത്തിയാക്കി

തോന്നയ്ക്കലിൽ എൻ ഐ എ റെയ്ഡ് പൂർത്തിയാക്കി

തോന്നയ്ക്കൽ: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ റെയ്ഡ് നടക്കുന്നതിന്റെ ഭാഗമായി തോന്നയ്ക്കലിൽ നടന്ന റെയ്ഡ് പൂർത്തിയാക്കി എൻഐഎ മടങ്ങി. പിഎഫ്ഐ സോണൽ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന നവാസിന്റെ വീട്ടിലാണ് പുലർച്ചെ നാലിന് എൻഐഎ സംഘമെത്തി പരിശോധന ആരംഭിച്ചത്.

രാവിലെ 9 മണി കഴിഞ്ഞ് പരിശോധന പൂർത്തിയാക്കി എൻഐഎ മടങ്ങി. പരിശോധന സമയം നവാസും വീട്ടിൽ തന്നെ ഉണ്ടായിരുന്നു. നവാസിന്റെയും ഭാര്യയുടെയും സിം ഉള്ള മൊബൈൽ ഫോൺ എൻഐഎ പിടിച്ചെടുത്തതായി നവാസ് പറഞ്ഞു. പ്രസിദ്ധീകരണങ്ങളും പിടിച്ചെടുത്തു. മറ്റ് ചോദ്യം ചെയ്യലുകളോ ഒന്നും ഉണ്ടായിട്ടില്ലെന്നും സംസ്ഥാന വ്യാപകമായുള്ള പരിശോധനയുടെ ഭാഗമായാണ് പരിശോധന നടന്നതെന്നും നവാസ് പറഞ്ഞു. 4 ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.