സ്വാതന്ത്യ സ്മൃതി യാത്രയ്ക്ക് ആറ്റിങ്ങലിൽ സ്വീകരണമൊരുക്കി

സ്വാതന്ത്യ സ്മൃതി യാത്രയ്ക്ക് ആറ്റിങ്ങലിൽ സ്വീകരണമൊരുക്കി

കേരള ഗാന്ധി സ്മാരക നിധിയും ദേശീയ ബാലതരംഗവും നിംസ് മെഡിസിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്യ സ്മൃതി യാത്രയ്ക്ക് ആറ്റിങ്ങലിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർമാൻ തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു.

കേരള ഗാന്ധി സ്മാരക നിധി ഭാരവാഹികൾ ഡോ.എൻ.രാധാകൃഷ്ണൻ, അഡ്വ.ശരത്ചന്ദ്രപ്രസാദ്, എക്സ് എം എൽ എ അഡ്വ.വി എസ് ഹരീന്ദ്രനാഥ്, വിമല രാധാകൃഷ്ണൻ, ഡോ: എൻ ഗോപാലകൃഷ്ണൻ നായർ, ഡി സി സി ജനറൽ സെക്രറട്ടറി പി ഉണ്ണികൃഷ്ണൻ, ഡി സി സി മെമ്പർ പി വി ജോയ്, ഗ്രാമം ശങ്കർ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് തോട്ടവാരം ഉണ്ണികൃഷ്ണൻ, ഡോ: അനീഷ് താഹിർ തുടങ്ങിയവർ സംസാരിച്ചു.

അപകട ഭീതി ഒഴിവാക്കി കല്ലമ്പലം അഗ്നി ശമന സേന

അപകട ഭീതി ഒഴിവാക്കി കല്ലമ്പലം അഗ്നി ശമന സേന

കല്ലമ്പലം പെട്രോൾ പമ്പിനു സമീപം നാറാണത്തു ചിറയിലേക്ക് പോകുന്ന റോഡിൽ ഷാഹുൽ ഹമീദിന്റെ കെട്ടിടത്തിനു മുകളിൽ കാറ്റിൽ ഇളകി ആടി ഏതു നിമിഷവും റോഡിൽ പതിക്കാവുന്ന നിലയിലായിരുന്ന ഷീറ്റ് കല്ലമ്പലം അഗ്നി ശമന സേന നീക്കം ചെയ്തു. വിദ്യാർത്ഥികളും കശുവണ്ടി തൊഴിലാളികളുമടക്കം നൂറു കണക്കിന് ആളുകളും വാഹനങ്ങളും കടന്നു പോകുന്ന റോഡിലാണ് അപകടകരമായ രീതിയിൽ ഷീറ്റ് ഇളകി ആടിയിരുന്നത്. കൂടാതെ താഴെ 3 ഫെയ്സ് വൈദ്യുതി ലൈനും ഉണ്ടായിരുന്നു. അഗ്നി ശമന സേന ഇത് നീക്കം ചെയ്തതോടെ അപകട ഭീതി ഒഴിവായി.

‘അര്‍ജന്‍റീന കപ്പടിച്ചാല്‍ ആയിരം പേര്‍ക്ക് സൗജന്യമായി ചിക്കന്‍ ബിരിയാണി’; വാഗ്ദാനവുമായി ഹോട്ടൽ ഉടമ

‘അര്‍ജന്‍റീന കപ്പടിച്ചാല്‍ ആയിരം പേര്‍ക്ക് സൗജന്യമായി ചിക്കന്‍ ബിരിയാണി’; വാഗ്ദാനവുമായി ഹോട്ടൽ ഉടമ

ലോകകപ്പ് കലാശപോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി.അതിനിടെ അർജന്റീന-ഫ്രാൻസ് സ്വപ്ന ഫൈനലിനെ കുറിച്ചുള്ള വലിയ പ്രതീക്ഷകളും പ്രവചനങ്ങളുമൊക്കെയായി ഇരു ടീമുകളുടേയും ആരാധകർ ആവേശം തീർക്കുകയാണ്.

അർജന്റീനയുടെ ജയം ആഘോഷമാക്കാൻ ഇപ്പോൾ മുതൽ തന്നെ പലരും തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. തന്റെ ഇഷ്ട ടീം ജയിച്ചാൽ 1000 പേർക്ക് സൗജന്യ ബിരിയാണിയാണ് തൃശ്ശൂരിലുള്ള ഹോട്ടൽ റോക്ക് ലാന്റ് ഉടമ ഷിബു വാഗ്ദാനം ചെയ്തിരിക്കുന്നത്. കളി തുടങ്ങിയത് മുതൽ സർവ്വം അർജന്റീന മയമാണ് ഹോട്ടലിൽ. ഹോട്ടലിന് മുന്നിൽ അർജന്റീന ടീമിന്റേയും കളിക്കാരുടേയും ഫ്ലക്സുകൾ കൊണ്ട് നിറച്ചിരിക്കുകയാണ്. ‘മെസി ഈ വേൾഡ് കപ്പ് എടുക്കുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് ഉറപ്പാണ്.ഈ വേൾഡ് കപ്പ് മെസി ഉയർത്തിയാൽ 1000 പേർക്ക് സൗജന്യമായി ബിരിയാണി വിതരണം ചെയ്യും. ചിക്കൻ ബിരിയാണി തന്നെ വിളമ്പും. അരിയും സാധനങ്ങളുമൊക്കെ സെറ്റാണ്. കളി കഴിഞ്ഞാൽ നേരെ കിച്ചണിലേക്കാ പോകും, ബിരിയാണി റെഡിയാക്കും’, ആവേശക്കൊടുമുടിയിൽ ഷിബു പറഞ്ഞ് തീർത്തു.

ഷിബു മാത്രമല്ല ലോകമെങ്ങുമുള്ള അർജന്റീനിയിൽ ആരാധകർ എല്ലാം ആത്മവിശ്വസത്തിലാണ്. ലോകകപ്പ് കരിയറിലെ അവസാന മത്സരത്തിന് മെസി ഇന്ന് ഇറങ്ങുമ്പോൾ വിശ്വകിരീടത്തിൽ അദ്ദേഹം മുത്തമിടുമെന്ന പ്രതീക്ഷയിലാണവർ. ഇതിഹാസ പൂർണത നേടാതെ തലതാഴ്ത്തി മടങ്ങുന്ന മെസിയെ കാണാൻ ഇടവരുത്തരുതേയെന്ന പ്രാർത്ഥനയിലാണവർ.

ആറ്റിങ്ങൽ നഗര സഭ വളപ്പിൽ ലോകകപ്പ് ഫൈനൽ തത്സമയം ബിഗ് സ്ക്രീനിൽ ഒരുക്കുന്നു

ആറ്റിങ്ങൽ നഗര സഭ വളപ്പിൽ ലോകകപ്പ് ഫൈനൽ തത്സമയം ബിഗ് സ്ക്രീനിൽ ഒരുക്കുന്നു

ആറ്റിങ്ങൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ നഗര സഭ വളപ്പിൽ ആരാധകർക്കായി ഖത്തർ ലോകകപ്പ് ഫൈനൽ തത്സമയം ബിഗ് സ്ക്രീനിൽ ഒരുക്കുന്നു.

ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ മൂതല ജംഗ്ഷനിൽ  ബിഗ് സ്ക്രീനിൽ ഒരുക്കി വൈ.എം.സി

ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ മൂതല ജംഗ്ഷനിൽ ബിഗ് സ്ക്രീനിൽ ഒരുക്കി വൈ.എം.സി

ഇന്ന് നടക്കുന്ന അർജന്റീന-ബ്രസീൽ ഫൈനലിനും വിപുലമായ ഒരുക്കങ്ങൾ
ഫുട്ബോൾ ആരാധകർക്കായി ഖത്തർ ലോകകപ്പ് മത്സരങ്ങൾ തത്സമയം ബിഗ് സ്ക്രീനിൽ ഒരുക്കി മൂതല വൈ.എം.സി. ലോകകപ്പ് ആരംഭിച്ച നവംബർ 20 മുതൽ ഇതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ക്ലബ് ഒരുക്കി വരുന്നത്. മൂതല ജംഗ്ഷനിൽ സ്ഥാപിച്ച ബിഗ് സ്ക്രീനിൽ തീർത്തും സൗജന്യമായാണ് മത്സരങ്ങൾ പ്രദർശിപ്പിക്കുന്നത്.

മൂതലയിലേയും സമീപ പ്രദേശങ്ങളിലേയും നിരവധി ഫുട്ബോൾ പ്രേമികളാണ് മെസ്സിയുടേയും, ക്രിസ്റ്റ്യാനോ റൊണാഡോയുടേയും, നെയ്മറിന്റെയും മത്സരങ്ങൾ കാണാൻ ഒഴുകി എത്തിയിരുന്നത്. ഇഷ്ടതാരങ്ങളുടെ കട്ടൗട്ടുകളും, ബോർഡുകളും കൊണ്ട് ഫുട്ബോൾ ആവേശത്തിലായിരുന്നു കഴിഞ്ഞ ഒരു മാസക്കാലമായി മൂതല ജംഗ്ഷൻ.
ഇന്ന് രാത്രി 08.30 ന് നടക്കുന്ന അർജൻറീന – ഫ്രാൻസ് ഫൈനൽ മത്സരത്തിനും പിപുലമായ സജ്ജീകരണങ്ങളാണ് ക്ലബ്ബ് ഒരുക്കുന്നത്. ലോക ഫുട്ബോൾ കലാശപ്പോരാട്ടം കാണുന്നതിനായി എല്ലാ ഫുട്ബോൾ പ്രേമികളേയും മൂതല ജംഗ്‌ഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി ക്ലബ്ബ് ഭാരവാഹികളായ യു.സന്തോഷ്കുമാറും (പൊടി),ഹസ്സനും അറിയിച്ചു.

ഓട്ടിസം സെന്ററിലെ രക്ഷകർത്താക്കൾ നിർമിച്ച തുണിസഞ്ചികളുടെ വിപണനോദ്ഘാടനം നടന്നു

ഓട്ടിസം സെന്ററിലെ രക്ഷകർത്താക്കൾ നിർമിച്ച തുണിസഞ്ചികളുടെ വിപണനോദ്ഘാടനം നടന്നു

കിളിമാനൂർ: സമഗ്ര ശിക്ഷ കേരളം ബി ആർ സി കിളിമാനൂരിന്റെ ഭാഗമായ ഓട്ടിസം സെന്ററിൽ തുണിസഞ്ചികൾ നിർമ്മിച്ചു. ഓട്ടിസം സെന്ററിൽ തെറാപ്പിക്കായി എത്തിച്ചേരുന്ന കുട്ടികളുടെ രക്ഷകർത്താക്കൾ മണിക്കൂറുകളോളം സെന്ററിൽ ചില വഴിച്ചിരുന്നു. ഈ രക്ഷകർത്താക്കൾക്കായി ബി ആർ സി തയ്യൽ പരിശീലന കേന്ദ്രം തണൽ ആരംഭിച്ചിരുന്നു.

ഓട്ടിസം സെന്റർ അധ്യാപകരായ സുമീന എം, കാർത്തിക് എം എസ്, നിമ്മി സി എന്നിവരുടെ നേതൃത്വത്തിൽ തുണിസഞ്ചി നിർമ്മാണ പരിശീലനം നൽകി. പരിശീലനം ലഭിച്ച രക്ഷകർത്താക്കൾ നിർമ്മിച്ച തുണി സഞ്ചികളുടെ വിപണന ഉദ്ഘാടനം നഗരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത നിർവഹിച്ചു. നിർമ്മിച്ച തുണിസഞ്ചികൾ പത്ത് രൂപക്ക് വിതരണം ചെയ്യും. ഇതിലൂടെ കിട്ടുന്ന മിച്ചംതുക കുട്ടികൾക്കായി വിനിയോഗിക്കും. ഡി പി ഒ ബി ശ്രീകുമാരൻ പദ്ധതി വിശദീകരിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെർപേഴ്സഷൻ കുമാരി അനശ്വരി പി. ബി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പ്രൊജക്റ്റ്‌ കോർഡിനേറ്റർ വി. ആർ സാബു സ്വാഗതം പറഞ്ഞു.

തുണി സഞ്ചി നിർമിച്ച രക്ഷകർത്താക്കളെ ചടങ്ങിൽ അനുമോദിച്ചു. വാർഡ് മെമ്പർ
നിസ്സാമുദിൻ നാലപ്പാട്ട്, എ ഇ ഒ വി. എസ് പ്രദീപ്‌, പ്രഥമാധ്യാപിക ജയശ്രീ വി പി, പി റ്റി എ പ്രസിഡന്റ് സജീ. എസ്, സി ആർ സി കോ ഓർഡിനേറ്റർ സ്മിത പി കെ എന്നിവർ സംസാരിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർ സുമീന നന്ദി പറഞ്ഞു.