ആറ്റിങ്ങൽ പൂവൻപാറ പാലത്തിനു സമീപം ടിപ്പർ ലോറി സ്‌കൂട്ടിറിൽ ഇടിച്ച് അപകടം; ഒരാൾ മരിച്ചു

ആറ്റിങ്ങൽ പൂവൻപാറ പാലത്തിനു സമീപം ടിപ്പർ ലോറി സ്‌കൂട്ടിറിൽ ഇടിച്ച് അപകടം; ഒരാൾ മരിച്ചു

ആറ്റിങ്ങൽ: ദേശീയപാതയിൽ പൂവൻപാറ പാലത്തിനു സമീപം ടിപ്പർ ലോറി സ്‌കൂട്ടിറിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരണപ്പെട്ടു. പെരുമാതുറ മാടൻവിള പണിയിൽ ഹൗസിൽ സലിം (50) ആണ് മരണപ്പെട്ടത്. സലിം ആറ്റിങ്ങൽ ആലംകോട് താമസിച്ചു വരികയാണ്. ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി യാത്രക്കാരനെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

‘പത്തു ലക്ഷം പേരെങ്കിലും മരിക്കാന്‍ സാധ്യത’; ചൈനയില്‍ കോവിഡ് കുത്തനെ കൂടുമെന്ന് റിപ്പോര്‍ട്ട്

‘പത്തു ലക്ഷം പേരെങ്കിലും മരിക്കാന്‍ സാധ്യത’; ചൈനയില്‍ കോവിഡ് കുത്തനെ കൂടുമെന്ന് റിപ്പോര്‍ട്ട്

ചൈനയിലെ കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതോടെ കേസുകള്‍ കുത്തനെ കൂടാനിടയുണ്ടെന്നും പത്തു ലക്ഷം പേരെങ്കിലും 2023ല്‍ മരിക്കാന്‍ സാധ്യതയെന്നും പഠന റിപ്പോര്‍ട്ട്. യുഎസ് കേന്ദ്രമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്റെ (ഐഎച്ച്എംഇ) പ്രൊജക്ഷന്‍ റിപ്പോര്‍ട്ടിലാണ്, ഈ മുന്നറിയിപ്പ്.
ജനകീയ പ്രതിഷേധം ശക്തമായതോടെ, അടുത്തിടെയാണ് ചൈന കടുത്ത കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയത്.

അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നിന് കേസുകള്‍ പരമാവധിയില്‍ എത്തുമെന്നും മരണസംഖ്യ 3.22 ലക്ഷം ആകുമെന്നുമാണ് ഐഎച്ച്എംഇയുടെ പ്രൊജക്ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ചൈനയിലെ മൂന്നിലൊന്നു ജനങ്ങള്‍ക്കും ഈ സമയത്തിനകം കോവിഡ് ബാധിച്ചിട്ടുണ്ടാകാമെന്ന് ഐഎച്ച്എംഇ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ മറെ പറഞ്ഞു. കടുത്ത കോവിഡ് നിയന്ത്രണങ്ങളില്‍ ആയിരുന്ന ചൈനയില്‍ ഇതുവരെ 5235 പേരാണ്, ഔദ്യോഗിക കണക്കു പ്രകാരം വൈറസ് ബാധ മൂലം മരിച്ചത്. അവസാന കോവിഡ് മരണം രേഖപ്പെടുത്തിയിട്ടുള്ളതു ഡിസംബര്‍ മൂന്നിനാണ്. ചൈനയുടെ സീറോ കോവിഡ് നയം രോഗവ്യാപനത്തിന്റെ തുടക്കത്തില്‍ ഫലപ്രദമായിരുന്നു.

ബിഹാറിലെ വ്യാജമദ്യ ദുരന്തത്തിൽ മരണം എഴുപതായി; ധനസഹായം നൽകില്ലെന്ന് ഉറച്ച് നിതീഷ് കുമാർ

ബിഹാറിലെ വ്യാജമദ്യ ദുരന്തത്തിൽ മരണം എഴുപതായി; ധനസഹായം നൽകില്ലെന്ന് ഉറച്ച് നിതീഷ് കുമാർ

ബിഹാറിലെ വ്യാജമദ്യ ദുരന്തത്തിൽ മരണം എഴുപതായി. ആദ്യം മരണം റിപ്പോർട്ട് ചെയ്ത സരൺ ജില്ലയിൽ മാത്രം 60 പേരാണ് ഇതുവരെ മരിച്ചത്. എന്നാൽ 31 പേ‌ർ മാത്രമാണ് മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്ന പലരുടെയും ആരോഗ്യനില വഷളായി. മദ്യദുരന്തവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്.

അതേസമയം, പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുമ്പോഴും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാർ. മദ്യം കഴിച്ചാൽ തീർച്ചയായും മരിക്കുമെന്ന് കഴിഞ്ഞ ദിവസം നിതീഷ് കുമാര്‍ പറഞ്ഞത് വിവാദമായിരുന്നു. മദ്യദുരന്തത്തിന് കാരണക്കാരനായ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് എൽജെപി നേതാവ് ചിരാഗ് പാസ്വാൻ ആവശ്യപ്പെട്ടു. പ്രതിഷേധം തുടരാനാണ് ബിജെപിയുടെയും തീരുമാനം. അതേസമയം, വിമർശനം ശക്തമായതോടെ സംസ്ഥാനത്ത് പരിശോധനകൾ ശക്തമാക്കി. അനധികൃത മദ്യ നിർമാണ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിൽ 126 പേരെ അറസ്റ്റ് ചെയ്തതായി അധികൃത‌ർ അറിയിച്ചു.

2016 ഏപ്രിലിലാണ് സംസ്ഥാനത്ത് മദ്യവില്‍പ്പനയും ഉപഭോഗവും നിരോധിച്ച് കൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിയമനിര്‍മ്മാണം നടത്തിയത്. ഇതിനിടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ മദ്യദുരന്തങ്ങളുണ്ടായത് എന്ന ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്‍റെ പ്രസ്ഥാവനക്കെതിരെയും ബിജെപി രൂക്ഷമായി പ്രതികരിച്ചിരുന്നു. സംഭവത്തിൽ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ ജനങ്ങൾ കൂടുതൽ ജാ​ഗ്രത പാലിക്കേണ്ടതാവശ്യമാണെന്നും നിരോധനം ഉള്ള സമയത്ത് ലഭിക്കുന്ന മദ്യം വ്യാജമദ്യമായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

റെയിൽവേ ജീവനക്കാരൻ ഏറനാട് എക്‌സ്പ്രെസ്സിൽ  തൂങ്ങി മരിച്ച നിലയിൽ

റെയിൽവേ ജീവനക്കാരൻ ഏറനാട് എക്‌സ്പ്രെസ്സിൽ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: ഏറനാട് എക്സ്പ്രസിൽ റെയിൽവേ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോച്ചിന് പുറത്താണ് ഇയാളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അരുൾവായ്മൊഴി സ്വദേശി സ്വാമിനാഥനാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. കന്യാകുമാരി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. മേലുദ്യോഗസ്ഥരുടെ പീഡനങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി.

ശബരിമലയ്ക്ക് യാത്ര തിരിച്ച അഞ്ചുതെങ്ങ് സ്വദേശി ഹൃദയസ്തംഭനത്തെതുടർന്ന് മരണപ്പെട്ടു

ശബരിമലയ്ക്ക് യാത്ര തിരിച്ച അഞ്ചുതെങ്ങ് സ്വദേശി ഹൃദയസ്തംഭനത്തെതുടർന്ന് മരണപ്പെട്ടു

ശബരിമലയ്ക്ക് യാത്രതിരിച്ച അഞ്ചുതെങ്ങ് നെടുങ്ങണ്ട സ്വദേശി ഹൃദയസ്തംഭനത്തെതുടർന്ന് മരണപ്പെട്ടു. ഇന്ന് രാത്രിയോടെയായിരുന്നു സംഭവം. ചെറുമക്കളെയും കൂട്ടി ഇന്ന് വൈകിട്ടോടെ നെടുങ്ങണ്ടയിൽ നിന്നും ശബരിമല തീർത്ഥാടനയാത്ര തിരിച്ച അഞ്ചുതെങ്ങ് നെടുങ്ങണ്ട സുബ്രഹ്മണ്യപുരം പാട്ടത്തിൽ വീട്ടിൽ ശശി (58) ആണ് യാത്രാ മദ്ധ്യേ ഹൃദയസ്തംഭനത്തെ തുടർന്ന് മരണപ്പെട്ടത്.

നെടുങ്ങണ്ട ഒന്നാം പാലത്തിൽ നിന്നും സ്വകാര്യ വാഹനത്തിൽ പുറപ്പെട്ട ശശിയ്ക്ക് വർക്കല പഴചന്ത എത്തിയതോടെ കടുത്ത നെഞ്ച് വേദനയും ക്ഷീണവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഉടൻതന്നെ വർക്കല മിഷൻ ആശുപത്രിയിൽ എത്തിയ്ക്കുകയും അവിടെനിന്നുള്ള നിർദ്ദേശ പ്രകാരം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് എത്തിയ്ക്കും വഴി മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിയ്ക്കുകയാണ്. മുൻകാല സിഐറ്റിയു അംഗവും നിലവിൽ ബിജെപി പ്രവർത്തകനുമായിരുന്നു അദ്ദേഹം.

കേരളാ പോലീസിൽ ചേരാൻ അവസരം

കേരളാ പോലീസിൽ ചേരാൻ അവസരം

ആംഡ് പോലീസ് ബറ്റാലിയനിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു.

▪️വിദ്യാഭ്യാസ യോഗ്യത

ഹയർസെക്കൻഡറി (പ്ലസ് ടു) പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം.

▪️പ്രായപരിധി.

18 – 26 വയസ്സ്. 02.01.1996 നും 01.01.2004 നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടുന്നു)

▪️ശാരീരിക യോഗ്യതകൾ.

ഉയരം – 167 സെ.മീ, നെഞ്ചളവ് -81 -86 സെ.മീ

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 18/01/2023

യോഗ്യരായ ഉദ്യോഗാർത്ഥികൾ പി എസ് സി വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾ പി എസ് സി വെബ്‌സൈറ്റിൽ ലഭ്യമാണ്