എംപിമാരുടെ സസ്‌പെൻഷൻ; പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇരു സഭകളും തടസ്സപ്പെട്ടു

എംപിമാരുടെ സസ്‌പെൻഷൻ; പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇരു സഭകളും തടസ്സപ്പെട്ടു

ദില്ലി: പാര്‍ലമെന്‍റില്‍ പ്ളക്കാര്‍ഡുകളുയര്‍ത്തി പ്രതിഷേധിച്ചതിന് സസ്പെന്‍ഷനിലായ എംപിമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇരു സഭകളും ഇന്ന് തടസ്സപ്പെട്ടു. ടി എന്‍ പ്രതാപനും രമ്യ ഹരിദാസും ഉള്‍പ്പെടെ നാല് എംപിമാരെ നടപ്പ് സമ്മേളന കാലാവധി തീരും വരെയാണ് ലോക്സഭ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തത്. നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിമാര്‍ ഇന്നും നടുത്തളത്തിലിറങ്ങി, എന്നാല്‍ പ്ളക്കാര്‍ഡുകളുയര്‍ത്തിയുള്ള പ്രതിഷേധം ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ വ്യക്തമാക്കി. പ്രതിഷേധം തുടര്‍ന്ന സാഹചര്യത്തിലാണ് ഇരു സഭകളും ഇന്ന് നിര്‍ത്തിവച്ചത്.

ലോക്സഭയിൽ പ്രതിഷേധിച്ചതിന് നാല് കോൺഗ്രസ് എംപിമാരെ ഇന്നലെയാണ് സ്പീക്കർ സസ്പെന്റ് ചെയ്തത്. മാണിക്കം ടാഗോർ, ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, ജ്യോതി മണി എന്നീ നാല് പേരെയാണ് സസ്പെന്റ് ചെയ്തത്. ഈ വർഷകാല സമ്മേളനം അവസാനിക്കുന്നത് വരെയാണ് സസ്പെൻഷൻ. വിലക്കയറ്റം, ജിഎസ്ടി നിരക്ക് വർധന തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചതിനാണ് സസ്പെന്റ് ചെയ്തത്.

അരിക്കും പാലിനും വരെ ജിഎസ്ടി അധികമായി ഏർപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണെന്ന് ടിഎൻ പ്രതാപൻ പറഞ്ഞു. രാജ്യത്ത് രൂക്ഷമായ വിലക്കയറ്റമാണ്. സാധാരണക്കാരുടെ ജീവിതം ദുസഹമാവുകയാണ്. ഈ കാര്യം ഏറെ കാലമായി പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ പാർലമെന്റിൽ അക്കാര്യം പറയാൻ പാടില്ലെന്നും അതിന് സ്വാതന്ത്ര്യമില്ലെന്നുമാണ് പറയുന്നത്. ജനങ്ങൾ ഇതൊക്കെ പറയാനാണ് ഞങ്ങളെ തെരഞ്ഞെടുത്ത് ഇങ്ങോട്ട് അയച്ചത്. പാർലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധം ഇനിയും തുടരുമെന്നും ടിഎൻ പ്രതാപൻ എംപി വ്യക്തമാക്കി.

പ്രതിഷേധങ്ങൾക്കൊടുവിൽ ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടർ

പ്രതിഷേധങ്ങൾക്കൊടുവിൽ ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടർ

ആലപ്പുഴ: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടർ രേണുരാജിൽ നിന്നാണ് ചുമതലയേറ്റത്. ശ്രീറാമിനെ കളക്ടറായി നിയമിച്ചതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടെയാണ് പതിനൊന്നരയോടെ കളക്ടറേറ്റിലെത്തി ചുമതലയേറ്റത്. കളക്ടറേറ്റിന് പുറത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രീറാമിനെ കരിങ്കൊടി കാണിച്ചു.

ആലപ്പുഴയെ കുറിച്ച് പഠിച്ച് വരികയാണെന്ന് ശ്രീറാം വെങ്കിട്ടരാമൻ പ്രതികരിച്ചു. ആരോഗ്യ വകുപ്പിൽ ജോലി ചെയ്തിരുന്ന സമയത്ത് ജില്ലയിലെ ആരോഗ്യമേഖലയെ കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കിയിരുന്നു. എന്നാൽ ജില്ലാ കളക്ടർ എന്ന പദവിയിലേക്ക് നിയോഗിക്കപ്പെടുന്നത് ആദ്യമായാണ്. തനിക്കെതിരായ പ്രതിഷേധങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്നും ശ്രീറാം പറഞ്ഞു.

രാഷ്ട്രപതിയുടെ സത്യപ്രതിഞ്‌ജയോടനുബന്ധിച്ച് ആറ്റിങ്ങലിൽ ബി.ജെ.പിയുടെ ആഘോഷം

രാഷ്ട്രപതിയുടെ സത്യപ്രതിഞ്‌ജയോടനുബന്ധിച്ച് ആറ്റിങ്ങലിൽ ബി.ജെ.പിയുടെ ആഘോഷം

ആറ്റിങ്ങൽ: രാഷ്ട്രപതിയായി ദ്രൗപതി മുർമുവിന്റ സത്യപ്രതിഞ്‌ജയോടനുബന്ധിച്ച് ആറ്റിങ്ങലിൽ ബി.ജെ.പി. പടക്കം പൊട്ടിച്ചും, പായസവിതരണം നടത്തിയും ആഘോഷിച്ചു. ബി.ജെ.പി. ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് സന്തോഷ്, വൈസ് പ്രസിഡന്റ് അജിത് പ്രസാദ്, ജന: സെക്രട്ടറി സുജി, മഹിളാ മോർച്ച പ്രസിഡന്റ് ഷീബ, ജന: സെക്രട്ടറി ദീപ്തി, സരിത, ഈസ്റ്റ് മേഖലാ പ്രസിഡന്റ ജീവൻ ലാൽ, ഈസ്റ്റ് മേഖലാ ആക്ടിംഗ് പ്രസിഡന്റ് രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് രാമൻ കുട്ടി, വിനോദ്, സത്യ തുടങ്ങിയവർ പങ്കെടുത്തു.

ഡ്രൈവിങ് ടെസ്റ്റ് നടക്കവേ ലൈംഗിക അതിക്രമം; വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ

ഡ്രൈവിങ് ടെസ്റ്റ് നടക്കവേ ലൈംഗിക അതിക്രമം; വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ വെഹിക്കിൾ ഇൻസ്പെക്ടറെ സസ്‌പെൻഡ് ചെയ്തു. പത്തനാപുരം സബ് റീജണൽ ഓഫീസിലെ ഇൻസ്‌പെക്ടറും കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റ് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ എ.എസ്. വിനോദിനെതിരേയാണ് നടപടി.

മുഖ്യമന്ത്രിക്ക് യുവതി പരാതി നൽകിയതിനെത്തുടർന്നുനടന്ന അന്വേഷണത്തിൽ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന്‌ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. കൊല്ലം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. എച്ച്. അൻസാരി, കൊട്ടാരക്കര
ജോ. ആർ.ടി.ഒ. റീജ, തിരുവനന്തപുരം സൗത്ത് സോൺ ഡി.ടി.സി. ഓഫീസിലെ ജോ. ആർ.ടി.ഒ. എസ്. സ്വപ്‌ന എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷസംഘം മൊഴിയെടുത്തിരുന്നു. ഇവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ നടപടി. പത്തനാപുരം പോലീസും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ 19-ന് പട്ടാഴി വടക്കേക്കര ചെളിക്കുഴിയിൽ ഡ്രൈവിങ് ടെസ്റ്റ് നടക്കവേ കാറിനുള്ളിൽവെച്ച് ലൈംഗികാതിക്രമം ഉണ്ടായെന്നാണ് പരാതി. ഈ സമയത്ത് യുവതിയും ഇൻസ്പെക്ടറും മാത്രമാണ് കാറിലുണ്ടായിരുന്നത്.

JUST IN

ആസിഡ് ഉള്ളിൽ ചെന്ന് കിളിമാനൂർ സ്വദേശി മരണപെട്ടു

ആസിഡ് ഉള്ളിൽ ചെന്ന് കിളിമാനൂർ സ്വദേശി മരണപെട്ടു

കിളിമാനൂർ: ആസിഡ് ഉള്ളിൽ ചെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കിളിമാനൂർ കാനാറ സ്വദേശി ഷൈജുവാണ് മരണപ്പെട്ടത്.

പട്ടാമ്പിയില്‍ ഗൃഹനാഥനെ കൊലപ്പെടുത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ

പട്ടാമ്പിയില്‍ ഗൃഹനാഥനെ കൊലപ്പെടുത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ

പാലക്കാട്: പട്ടാമ്പിയില്‍ ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിലായി. ചെർപ്പുളശ്ശേരി സ്വദേശി മുഹമ്മദാലിയാണ് അറസ്റ്റിലായത്. വിവാഹം നടത്തി തരാമെന്ന് പറഞ്ഞ് പണം തട്ടിയതിന്‍റെ വിരോധത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറ‌ഞ്ഞു.

കൊപ്പം വണ്ടുംന്തറയിൽ കടുകതൊടി അബ്ബാസ് ആണ് കുത്തേറ്റ് മരിച്ചത്. ഇന്ന് പുലർച്ചെ 6.30 നായിരുന്നു സംഭവം. അബ്ബാസിനെ വീടിന് പുറത്തേക്ക് വിളിച്ച് വരുത്തി മാരകായുധം ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് പറയുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.