ഗവ: എൽപിഎസ് കൂന്തള്ളൂരിൽ ബഷീർ ദിനാചരണം

ഗവ: എൽപിഎസ് കൂന്തള്ളൂരിൽ ബഷീർ ദിനാചരണം

കൂന്തള്ളൂർ: ഗവ. എൽപിഎസ് കൂന്തള്ളൂരിൽ ബഷീർ ദിനാചരണം എഴുത്തുകാരനും റിട്ട. ഹെഡ് മാസ്റ്ററുമായ സുചിത്രൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് അനിതകുമാരി,എസ്എംസി വൈസ് ചെയർമാൻ ടോമി, അധ്യാപകർ, രക്ഷാകർത്താക്കൾ എന്നിവർ പങ്കെടുത്ത പരിപാടിയിൽ വായനപ്പതിപ്പു പ്രകാശനം, ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്കാരം, സ്കൂൾ ലൈബ്രറിയക്ക് പുസ്തക സംഭാവന എന്നിവയും സംഘടിപ്പിച്ചു.

‘കഥകളുടെ  സുൽത്താൻ’ ബഷീറിനെ അനുസ്മരിച്ച് ഡയറ്റ് സ്കൂളിലെ കുട്ടികൾ

‘കഥകളുടെ സുൽത്താൻ’ ബഷീറിനെ അനുസ്മരിച്ച് ഡയറ്റ് സ്കൂളിലെ കുട്ടികൾ

ആറ്റിങ്ങൽ: വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനത്തോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ പരിപാടികളാണ് ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ചത്.

ബഷീർ അനുസ്മരണം, ബഷീർ കൃതികളെ പരിചയപ്പെടുത്തൽ, ‘തേൻമാവ്’ എന്ന കഥയുടെ അവതരണം, ബഷീറിന്റെ ജീവൻ തുടിക്കുന്ന കഥാപാത്രങ്ങളുടെ പുനരാവിഷ്കാരം, ബഷീർകൃതികളുടെ ദൃശ്യാവിഷ്കാരം എന്നീ പരിപാടികൾ സ്കൂൾ അസംബ്ലിയിൽ നടന്നു. ബഷീറിന്റെ പുസ്തകങ്ങൾ, ബഷീർ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ ഇവയുടെ പ്രദർശനം, ക്ലാസ് തല ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.

നടന്‍ ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

നടന്‍ ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

തൃശ്ശൂര്‍: കുട്ടികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവി റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് തൃശ്ശൂര്‍ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തത്. മാനസികരോഗം കാരണം ചെയ്തുപോയതാണെന്നും ജാമ്യം നല്‍കണമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല.

തൃശ്ശൂര്‍ അയ്യന്തോളിലെ പാര്‍ക്കില്‍വെച്ച് ശ്രീജിത്ത് രവി കുട്ടികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയെന്നായിരുന്നു പരാതി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കേസിലെ പ്രതി നടന്‍ ശ്രീജിത്ത് രവിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ വീട്ടിലെത്തി പിടികൂടുകയായിരുന്നു.

ജൂലായ് നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇതിന് തലേദിവസവും ശ്രീജിത്ത് രവി കുട്ടികള്‍ക്ക് നേരേ നഗ്‌നതാപ്രദര്‍ശനം നടത്തിയിരുന്നു. അന്ന് കുട്ടികള്‍ വീട്ടുകാരോട് കാര്യം പറഞ്ഞെങ്കിലും പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ തൊട്ടടുത്തദിവസവും പ്രതി ഇത് ആവര്‍ത്തിച്ചതോടെയാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്.

ക്ലാസ് മുറികൾ ടൈൽ പാകി ചായം പൂശി സ്കൂളിന് സമ്മാനിച്ച് പൂർവ്വ വിദ്യാർഥി കൂട്ടായ്മ

ക്ലാസ് മുറികൾ ടൈൽ പാകി ചായം പൂശി സ്കൂളിന് സമ്മാനിച്ച് പൂർവ്വ വിദ്യാർഥി കൂട്ടായ്മ

ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ 1990 എസ്.എസ്.എൽ.സി. ബാച്ച് പൂർവ്വ വിദ്യാർഥി കൂട്ടായ്മയായ നിറവ് ’90 സ്കൂളിലെ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിലെ മൂന്ന് ക്ലാസ് മുറികൾ ടൈൽ പാകി, പെയിന്റ് ചെയ്ത് വൃത്തിയാക്കി സ്കൂളിന് സമർപ്പിച്ചു. പുതിയ അധ്യയന വർഷത്തിൽ ഒന്നാം ക്ലാസിലെത്തിയ തങ്ങളുടെ പിൻ തലമുറയിലെ കുഞ്ഞു മക്കൾക്ക് മികച്ച പഠന സൗകര്യമൊരുക്കാൻ വേണ്ടിയാണ് മറ്റ് പൂർവ്വ വിദ്യാർഥി കൂട്ടായ്മകൾക്ക് മാതൃകയായ ഈ പ്രവർത്തനം നിറവ് ’90 ഏറ്റെടുത്തത്.

ഒന്നാം ക്ലാസിലെ കുട്ടികൾക്കായി നിശ്ചയിക്കപ്പെട്ട മൂന്നു ക്ലാസ് മുറികളുള്ള കെട്ടിടത്തിലെ ക്ലാസ് മുറികളും വരാന്തയും ആകർഷകമാക്കണമെന്ന സ്കൂൾ അധികൃതരുടെ അഭ്യർഥന പരിഗണിച്ചാണ് ഇങ്ങനെ ഒരു ദൗത്യത്തിന് അവർ മുന്നിട്ടിറങ്ങിയത്. കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന ചടങ്ങിൽ 1990 കളിൽ സ്കൂൾ അധ്യാപികയായിരുന്ന പിന്നീട് സ്കൂൾ പ്രഥമാധ്യാപികയും ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായി വിരമിച്ച റസിയാ ബീവി പുതുക്കിയ ക്ലാസ് മുറികൾ സ്കൂളിന് കൈമാറി. സ്കൂൾ ഹെഡ്മാസ്റ്റർ ജി.എൽ. നിമി, മുൻ ഹെഡ്മിസ്ട്രസ് റ്റി.റ്റി. അനിലാ റാണി, നിറവ് 90 അംഗങ്ങളായ അൻഫാർ, സജി കല്ലിംഗൽ, അധ്യാപകനായ എൻ. സാബു, ആർ.എസ്.സുജാറാണി, ഷീബ ജനേശൻ, ജിസ, സ്വപ്ന, ഷീജ ഷിബു, ലേഖ എം.ആർ, സുനിൽകുമാർ, വിക്ടർ, താജുദ്ദീൻ എന്നിവർ പങ്കെടുത്തു.

ടൈൽ പാകുന്നതിന് നേതൃത്വം നൽകിയ സുനിലിനേയും വിക്ടറിനേയും റസിയ പൊന്നാടയണിച്ചാദരിച്ചു. സ്കൂളിലെ നിർധനരായ കുട്ടികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ വിതരണം ചെയ്തും സഹപാഠികളുടെ കുടുംബങ്ങൾക്ക് സഹായമെത്തിച്ചും കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയും നിറവ് ’90 ഇതിനോടകം ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിക്കഴിഞ്ഞു.

ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽനിന്ന് എൽകെജി വിദ്യാർഥി തെറിച്ചു വീണു

ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽനിന്ന് എൽകെജി വിദ്യാർഥി തെറിച്ചു വീണു

കടുത്തുരുത്തി: ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽനിന്ന് എൽകെജി വിദ്യാർഥി എമർജൻസി വാതിലിലൂടെ തെറിച്ചു വീണു. സ്കൂൾ ബസ് ഡ്രൈവറും ജീവനക്കാരനും സംഭവമറിഞ്ഞത്തിനു പിന്നാലെ കാറിലെത്തിയവർ ബസ് തടഞ്ഞുനിർത്തി. റോഡിലുരഞ്ഞ് മുഖത്തും കാലിനും പരുക്കേറ്റ 4 വയസ്സുകാരനെ മുട്ടുചിറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് കടുത്തുരുത്തി – പിറവം റോഡിൽ അലരിക്കു സമീപമാണു സംഭവം. കടുത്തുരുത്തി സ്വദേശികളുടെ മകനാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.

വീട്ടിലേക്കുള്ള യാത്രയിൽ സ്കൂൾ ബസിന്റെ പിൻസീറ്റിലിരുന്ന കുട്ടി ഉറങ്ങിപ്പോകുകയും നിലത്തുവീണ് പിൻവശത്തെ എമർജൻസി വാതിലിലേക്കു തെറിച്ചു വീഴുകയും ചെയ്തു. വാതിലിന് അരികിലെ കമ്പിയിൽ പിടിത്തംകിട്ടിയ കുട്ടി അതിൽ തൂങ്ങിക്കിടക്കുന്നതു കണ്ട കാറിലുള്ളവർ ഹോൺ മുഴക്കിയെങ്കിലും ബസിലുള്ളവർ ശ്രദ്ധിച്ചില്ല. ഇതിനിടെ കുട്ടി പിടിവിട്ടു റോഡിൽ വീണു.

ഉടൻ കാർ യാത്രക്കാർ സ്കൂൾ ബസ് തടയുകയും അപകടവിവരം ഡ്രൈവറെ അറിയിക്കുകയും ചെയ്തു. സ്കൂൾ ബസിൽ ഡ്രൈവറെ കൂടാതെ ഒരു ജീവനക്കാരൻ കൂടി ഉണ്ടായിരുന്നു. ആശുപത്രിയിൽനിന്നുള്ള അറിയിപ്പ് ലഭിച്ചതിനെ തുടർന്നു സ്കൂൾ പ്രിൻസിപ്പലിനെയും ബസ് ജീവനക്കാരെയും കുട്ടികളുടെ മാതാപിതാക്കളെയും വിളിച്ചുവരുത്തി പൊലീസ് മൊഴിയെടുത്തു.

വീട്ടമ്മയെ അപായപ്പെടുത്താൻ ശ്രമിച്ച കാമുകൻ അറസ്റ്റിൽ

വീട്ടമ്മയെ അപായപ്പെടുത്താൻ ശ്രമിച്ച കാമുകൻ അറസ്റ്റിൽ

കുന്നംകുളം (തൃശൂർ) ∙ കാറിനു മുന്നിൽ തൂങ്ങിക്കിടന്ന വീട്ടമ്മയെ അപായപ്പെടുത്താൻ ശ്രമിച്ചതിനു കാമുകനെ പൊലീസ് പിടികൂടി. തന്നെ ഉപേക്ഷിച്ചു കടന്നുകളയാൻ യുവാവ് ശ്രമിച്ചപ്പോഴാണു യുവതി കാറിനു മുന്നിൽ തൂങ്ങിക്കിടന്നത്. ഇവർ താഴെ വീണതോടെ കാമുകൻ സംഭവ സ്ഥലത്തുനിന്നു കടന്നുകളഞ്ഞെങ്കിലും പിന്നീട് പൊലീസ് പിടികൂടി.

കാവീട് കരുവായിപറമ്പ് തറയിൽ അർഷാദിനെയാണ് ( 27) അറസ്റ്റ് ചെയ്തത്.‍ ഭർത്താവിനെയും 2 കുട്ടികളെയും ഉപേക്ഷിച്ച വീട്ടമ്മയാണു കാമുകനുമായി പിണങ്ങിയതോടെ കാറിനു മുന്നിൽ തൂങ്ങിക്കിടന്നത്. പരുക്കേറ്റ ചെറായി സ്വദേശിനിയായ മുപ്പത്തേഴുകാരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കസ്റ്റഡിയിൽ എടുത്ത കാറിൽ നിന്ന് ലഹരിമരുന്ന് എംഡിഎംഎ കണ്ടെടുത്തു. വധശ്രമം, സ്ത്രീയെ ഉപദ്രവിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണു കേസ്.