കണ്ണൂരില്‍ വന്‍ സ്വര്‍ണവേട്ട; രണ്ട് യാത്രക്കാരില്‍ നിന്നും കോടിക്കണക്കിനു സ്വർണം പിടിച്ചെടുത്തു

കണ്ണൂരില്‍ വന്‍ സ്വര്‍ണവേട്ട; രണ്ട് യാത്രക്കാരില്‍ നിന്നും കോടിക്കണക്കിനു സ്വർണം പിടിച്ചെടുത്തു

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ട് യാത്രക്കാരില്‍ നിന്നായി ഒരു കോടി എട്ടുലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു. കാസര്‍കോട് സ്വദേശി അബ്ദുള്‍ നിഷാര്‍, വടകര സ്വദേശി മുഹമ്മദ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന് കൊച്ചി രാജാവിന്റെ പേരിടണം; കൊച്ചി കോര്‍പ്പറേഷന്റെ പ്രമേയം

എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന് കൊച്ചി രാജാവിന്റെ പേരിടണം; കൊച്ചി കോര്‍പ്പറേഷന്റെ പ്രമേയം

കൊച്ചി: എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന് കൊച്ചി രാജാവിന്റെ പേരു നല്‍കണമെന്ന് സിപിഎം ഭരിക്കുന്ന കൊച്ചി കോര്‍പ്പറേഷനിൽ പ്രമേയം. പ്രമേയത്തിനെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസ് രം​ഗത്തെത്തി. പേരുമാറ്റലിലെ ബിജെപി രീതി ഇടതുപക്ഷവും പിന്തുടരുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

കഴിഞ്ഞദിവസം ചേര്‍ന്ന കോര്‍പ്പറേഷന്‍ യോഗത്തിലാണ്, എറണാകുളം സൗത്ത് സ്‌റ്റേഷന് കൊച്ചി രാജാവായിരുന്ന രാജര്‍ഷി രാമവര്‍മന്റെ പേര് ഇടണമെന്ന പ്രമേയം മുന്നോട്ടു വെച്ചത്. തീരുമാനം ഒറ്റക്കെട്ടായാണെന്നും, പ്രതിപക്ഷത്തിന് മാത്രമാണ് ആശയക്കുഴപ്പമെന്നും മേയര്‍ അനില്‍കുമാര്‍ പറഞ്ഞു. എറണാകുളം റെയില്‍വേ സ്‌റ്റേഷന്‍ നവീകരണം പുരോഗമിക്കുകയാണ്.

ഇതോടൊപ്പമാണ് പേരുകൂടി മാറ്റണമെന്ന നിര്‍ദേശം സിപിഎം ഭരിക്കുന്ന കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ മുന്നോട്ടു വെച്ചത്. ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെയുള്ള റെയില്‍വേ നിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കിയത് രാജര്‍ഷി രാമവര്‍മ്മന്‍ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് പേരുമാറ്റം നിര്‍ദേശിച്ചത്.

മധ്യകേരളത്തിലെ വികസനത്തിലെ പ്രധാന ചുവടുവെയ്പായിരുന്നു ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെയുള്ള റെയില്‍വേ നിര്‍മ്മാണം. തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ 15 തങ്ക നെറ്റിപ്പട്ടങ്ങളില്‍ 14 എണ്ണം വിറ്റു കിട്ടിയ തുക കൊണ്ടാണ് രാജര്‍ഷി രാമവര്‍മ്മന്‍ ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെയുള്ള റെയില്‍പ്പാത നിര്‍മ്മിച്ചതെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് കൊച്ചി രാജാവായ രാജര്‍ഷി രാമവര്‍മ്മന്റെ പേരു നല്‍കണമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടും ഇന്ത്യന്‍ റെയില്‍വേയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ കേന്ദ്രസര്‍ക്കാരും റെയില്‍വേയും അന്തിമ തീരുമാനമെടുക്കും.

വനിതാ എസ്ഐയെ വിമർശിച്ച് ഫെയ്സ്ബുക്കിൽ കാർട്ടൂൺ; കാർട്ടൂണിസ്റ്റിനെതിരെ കേസ്

വനിതാ എസ്ഐയെ വിമർശിച്ച് ഫെയ്സ്ബുക്കിൽ കാർട്ടൂൺ; കാർട്ടൂണിസ്റ്റിനെതിരെ കേസ്

തൊടുപുഴ: വനിതാ ട്രാഫിക്ക് എസ്ഐക്കെതിരെ കാർട്ടൂൺ വരച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതിന്റെ പേരിൽ കാർട്ടൂണിസ്റ്റിനെതിരെ പൊലീസ് കേസ്. കാർട്ടൂണിസ്റ്റ് സജിദാസ് മോഹനെതിരെ കട്ടപ്പന പൊലീസാണ് കേസെടുത്തത്. അനാവശ്യമായി പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് കാർട്ടൂൺ. ഈ കാർട്ടൂണിനു താഴെ കമന്റ് ബോക്സിൽ എസ്ഐക്കെതിരെ അശ്ലീല കമന്റുകൾ വന്നിരുന്നു. ഇതോടെയാണ് പൊലീസ് കേസെടുത്തത്. അശ്ലീല കമന്റുകൾ പോസ്റ്റ് ചെയ്തവർക്കെതിരേയും കേസെടുത്തിട്ടുണ്ട്. സൈബറിടത്ത് അപകീർത്തിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കിൽ എന്നീ കുറ്റങ്ങൾക്കാണ് കേസ്.

നാല് ദിവസം മുൻപാണ് സജിദാസ് കാർട്ടൂൺ വരച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ട്രാഫിക്ക് ബ്ലോക്കിൽ നിർത്തിയ തന്റെ വാഹനത്തിന്റെ ചിത്രം എസ്ഐ പകർത്തിയെന്നും പിഴയിട്ടാൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധിക്കുമെന്ന കുറിപ്പോടെയാണ് കാർട്ടൂൺ. ഇതിനു താഴെയാണ് ചിലർ അശ്ലീല കമന്റിട്ടത്. ഇവരുടെ വിവരങ്ങൾ ലഭിക്കാൻ സൈബർ സെല്ലിന്റെ സഹായം തേടിയെന്നു പൊലീസ് വ്യക്തമാക്കി.

എസ്ഐ അനാവശ്യമായി പിഴ ഈടാക്കുന്നുവെന്നു ആരോപിച്ച് കട്ടപ്പന ന​ഗരത്തിലെ ഒരു വിഭാ​ഗം വ്യാപരികൾ നേരത്തെ രം​ഗത്തു വന്നിരുന്നു. എന്നാൽ റോഡിലേക്ക് ഇറക്കി വാഹനം പാർക്കു ചെയ്തവരുടെ പേരിലാണ് കേസെടുത്തതെന്നും മറ്റുള്ള ആരോപണങ്ങളിൽ കഴമ്പില്ലെന്നും എസ്ഐ വ്യക്തമാക്കി.

ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പുകാരുടെ ഓഫറുകളിൽ വീഴരുത് ; മുന്നറിയിപ്പുമായി കേരള പൊലീസ്

ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പുകാരുടെ ഓഫറുകളിൽ വീഴരുത് ; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ ഓഫറുകൾ കൂടുന്നതിനൊപ്പം വ്യാജന്മാരും കൂടിവരികയാണെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. വിലകൂടിയ മൊബൈൽ ഫോണുകൾ, ഗാഡ്ജറ്റുകൾ എന്നിവ വളരെ കുറഞ്ഞ വിലയിൽ ലഭ്യമാകും എന്ന് പ്രചരിപ്പിച്ച് പണം തട്ടുന്നതാണ് ഇത്തരക്കാരുടെ രീതി. ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്ന് പൊലീസ് മുന്നറിയിപ്പു നൽകുന്നു.

പലപ്പോഴും, നിലവിലുള്ള പ്രശസ്തമായ ഷോപ്പിംഗ് സൈറ്റുകളുടെ അതേ മാതൃകയിലുള്ള രൂപകൽപ്പനയും, ലോഗോയും ഉപയോഗിച്ചാണ് ഇവർ വെബ്സൈറ്റുകൾ നിർമ്മിക്കുന്നത്. പ്രശസ്തമായ മൊബൈൽ കമ്പനികളും മറ്റ് ബ്രാൻഡുകളും ഒരിക്കലും തങ്ങളുടെ പ്രോഡക്റ്റ് ഇത്രയും വിലകുറച്ച് നൽകില്ല എന്ന് നമ്മൾ അറിഞ്ഞിരിക്കണം.

വില വിശ്വസനീയമായി തോന്നിയാൽ അതത് ഷോപ്പിംഗ് സൈറ്റുകളിൽ പോയി ഓഫർ വ്യാജമല്ല എന്ന് ഉറപ്പാക്കുന്നത് ഉചിതമായിരിക്കും. വിവേകത്തോടെ പെരുമാറുക. സാമ്പത്തികത്തട്ടിപ്പിൽ പെട്ടാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ വിളിച്ച് പൊലീസ് സഹായം തേടണമെന്നും സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ നിർദേശിച്ചു.

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 30 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5365 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 42,920 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4433 രൂപയാണ്.

കഴിഞ്ഞ രണ്ടുമൂന്നു വർഷക്കാലമായി മരവിപ്പനുഭപ്പെട്ടിരുന്ന സ്വർണ വ്യാപാര മേഖലയ്ക്ക് ഇത്തവണ ഉണർവ് ലഭിച്ചു. കഴിഞ്ഞവർഷത്തേക്കാൾ 20% ത്തോളം വ്യാപാരമാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര സ്വർണ്ണവില 2011 ൽ 1917 ഡോളർ വരെ ഉയർന്നതിന് ശേഷം 201213 കാലഘട്ടത്തിൽ 1200 ഡോളറിലേക്കും, പിന്നീട് 1050 ഡോളർ വരെയും കുറഞ്ഞിരുന്നു. അന്ന് 24000 പവൻ വിലയും ഗ്രാമിന് 3000 രൂപയുമായിരുന്നു. ഇന്ത്യയിൽ സ്വർണ്ണ വില കുറയാതിരുന്നതിന് കാരണം, ഇന്ത്യൻ രൂപ 46 ൽ നിന്നും 60 ലേക്ക് ദുർബ്ബലമായതാണ്.

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വർധിക്കുന്നു

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വർധിക്കുന്നു

സംസ്ഥാനത്ത് മഴ കുറഞ്ഞിട്ടും പനി ബാധിതരുടെ എണ്ണം ഉയർന്ന് തന്നെ തുടരുന്നു. ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 9,158 പേരാണ്. ഡെങ്കിപ്പനി മൂലം 19 പേരും ചികിത്സ തേടി. മലപ്പുറം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ജില്ലകളിലാണ് ഏറ്റവും കൂടുതൽ പനി ബാധിതർ. പകർച്ചപ്പനിയിൽ ജാഗ്രത വേണമെന്ന് ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി.2013 നും 2017നും സമാനമായി ഈ വർഷം ഡെങ്കിപ്പനി രോഗവ്യാപനം വളരെ കൂടുതലുണ്ടാകുമെന്ന് പ്രതീക്ഷിച്ചതിനാൽ മുൻകൂട്ടി തന്നെ ജാഗ്രതാ നിർദേശം നൽകി രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. പകർച്ചപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ സ്വയം ചികിത്സ പാടില്ലെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു.

വരുന്ന 8 ആഴ്ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ തോറും ഡ്രൈ ഡേ ആചരിക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച സ്‌കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്.