തൃഷയ്ക്കെതിരായ വിവാദ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ കസ്റ്റഡിയിൽ

തൃഷയ്ക്കെതിരായ വിവാദ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ കസ്റ്റഡിയിൽ

ചെന്നൈ: വിവാദ പരാമര്‍ശത്തില്‍ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ പൊലീസ് ക​സ്റ്റഡിയിൽ. രാവിലെ ഉദയനിധിയുടെ വീട്ടില്‍ പൊലീസ് എത്തിയത് വളരെ നാടകീയസംഭവങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രി ജോസഫ് വിജയ് യെ വിമര്‍ശിക്കുന്നതിനിടെ നടി തൃഷയെക്കുറിച്ച് നടത്തിയ ദ്വയാര്‍ഥ പരാമര്‍ശമാണ് വിവാദമായത്. കാവേരി നദീജല തര്‍ക്ക വിഷയത്തില്‍ തഞ്ചാവൂരില്‍ നടന്ന കര്‍ഷക പ്രതിഷേധ മാര്‍ച്ചിനിടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

കാവേരി വിഷയത്തില്‍ മുഖ്യമന്ത്രി വിജയ് മിണ്ടുന്നില്ലെന്നും അദ്ദേഹത്തിന് ആകെയുള്ള ജോലി ഡിഎംകെയ്ക്ക് എതിരെ കള്ളക്കേസെടുക്കുന്നതാണെന്നും ഉദയനിധി പറഞ്ഞു. പ്രസംഗത്തിനിടെ ഡിഎംകെ പ്രവര്‍ത്തകര്‍ ‘തൃഷ, തൃഷ’ എന്ന് കൂട്ടത്തോടെ വിളിച്ചതോടെ പ്രസംഗം നിര്‍ത്തിയ ശേഷം ഉദയനിധി നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ദ്വയാര്‍ഥ പ്രയോഗത്തിനെതിരെ ടിവികെ പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തി.

സമൂഹമാധ്യമങ്ങളിലും വ്യാപക വിമര്‍ശനമുയര്‍ന്നു. ‘അറപ്പുളവാക്കുന്ന’ പരാമര്‍ശം എന്നാണ് ടിവികെ എംഎല്‍എ രേവന്ത് ചരണ്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്. ആര്‍ക്കെതിരെയും ഇത്തരത്തിലുള്ള മ്ലേച്ഛമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം പരാമര്‍ശം ഇവരുടെ മനോഭാവവും രാഷ്ട്രീയ സംസ്‌കാരവും നിലവാരത്തകര്‍ച്ചയും വെളിപ്പെടുത്തുന്നു.’ രേവന്ത് ചരണ്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. ഉദയനിധിയുടെ പരാമര്‍ശത്തെ ബിജെപിയും വിമര്‍ശിച്ചു.

പ്രതിഷേധം കനത്തതോടെ ഉദയനിധി മുന്‍കൂര്‍ ജാമ്യം തേടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഹര്‍ജി പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. അതിനാല്‍ ഉച്ചയ്ക്ക് 12 മണി വരെ അറസ്റ്റ് പാടില്ലെന്നും കോടതി നിര്‍ദേശിച്ചതായാണ് സൂചന. ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഉദയനിധിക്കെതിരെ പൊലീസ് കേസെടുത്തത്.

ലൈംഗികാതിക്രമത്തിൽ 15കാരി കൊല്ലപ്പെട്ടു; മൂന്ന് കൗമാരക്കാര്‍ അറസ്റ്റില്‍

ലൈംഗികാതിക്രമത്തിൽ 15കാരി കൊല്ലപ്പെട്ടു; മൂന്ന് കൗമാരക്കാര്‍ അറസ്റ്റില്‍

ഗുവാഹത്തി: 15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. അസമിലെ ഹായ്‌ലകന്‍ഡി ജില്ലയിലാണ് സംഭവം. ശനിയാഴ്ച രാത്രിയാണ് 15 കാരിയെ വീട്ടില്‍ മൃഗീയമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കേസില്‍ 17 മുതല്‍ 19 വരെ പ്രായമുള്ള മൂന്നു യുവാക്കളാണ് അറസ്റ്റിലായത്. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അതിക്രൂര പീഡനത്തിന് ഇരയായാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്ന് വീട്ടുകാര്‍ പറഞ്ഞു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് കുറ്റകൃത്യം നടന്നതെന്ന് പൊലീസ് പറയുന്നു.

സംഭവസമയത്ത് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടില്‍ വരുന്നില്‍ പങ്കെടുക്കുകയായിരുന്നു. വിരുന്നിനിടെ ഒരു ബന്ധുവുമായി പിണങ്ങി പെണ്‍കുട്ടി 10.30 ഓടെ വീട്ടിലേക്ക് പോയി. പിന്നീട് വീട്ടില്‍ ചെന്നു നോക്കുമ്പോഴാണ് മകളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നതെന്ന് പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു.

തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം വികൃതമായ നിലയില്‍ മൃതദേഹം നിലത്തു കിടക്കുകയായിരുന്നു. ശരീരം നിറയെ പരിക്കുകളായിരുന്നു. ജനനേന്ദ്രിയ ഭാഗം വികൃതമാക്കപ്പെട്ട നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് 17 കാരനെയും മുതിര്‍ന്ന പൗരനെന്ന നിലയില്‍ കണക്കാക്കി വിചാരണ നടത്തണമെന്ന് ആവശ്യപ്പെടുമെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

കൊച്ചുകൃഷ്‌ണപിള്ള സ്മാരക പുരസ്കാര വിതരണം നടന്നു

കൊച്ചുകൃഷ്‌ണപിള്ള സ്മാരക പുരസ്കാര വിതരണം നടന്നു

ആറ്റിങ്ങൽ: പ്രവാസി ക്ഷേമനിധി മുൻ ബോർഡംഗവും കൈരളി ടി.വി. മുൻ കോ-ഓർഡിനേറ്ററും പൊതുപ്രവർത്തകനുമായിരുന്ന ആർ. കൊച്ചുകൃഷ്‌ണപിള്ളയുടെ സ്മരണാർഥം കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ എഡ്യൂക്കേഷൻ എക്സലൻ്റ് പുരസ്‌കാരവും സമ്മാനത്തുകയും എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ.പ്ലസ് നേടിയ അനിജ . ഡി .എൽ, അശ്വിൻ .വി . പ്രകാശ് എന്നീ വിദ്യാർഥികൾക്ക് അയിലം ഗവ: എച്ച്.എസിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു.

സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബത്തിലെ സമർഥരായ വിദ്യാർഥികളെ കണ്ടെത്തിയാണ് കഴിഞ്ഞ മൂന്ന് വർഷമായി പ്രസ്തുത പുരസ്കാരം നല്കി വരുന്നത്.

കൊച്ചു കൃഷ്‌ണപിള്ളയുടെ ഭാര്യ സുശീലഅമ്മയിൽ നിന്ന് വിദ്യാർഥികൾ പുരസ്കാരം ഏറ്റുവാങ്ങി. പി.ടി .എ പ്രസിഡൻ്റ് സജിൻ ഷാജഹാൻ, വൈസ് പ്രസിഡൻ്റ് സുകന്യ സ്കൂൾ എച്ച് .എം . രജനി ഉണ്ണിത്താൻ, അധ്യാപകരായ സുധീഷ്, രാജേന്ദ്രൻ തുടങ്ങിവരും കൊച്ചു കൃഷ്‌ണപിള്ളയുടെ മക്കളായ സ്വാതി കൃഷ്‌ണൻ, സുനിൽ കൃഷ്ണൻ മറ്റ് കുടുംബാംഗങ്ങളായ അനിഷ്, അവ്‌നി, മാധവ് കൃഷ്‌ണൻ എന്നിവരും പങ്കെടുത്തു.

എൽഡിഎഫ് ഒറ്റൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു

എൽഡിഎഫ് ഒറ്റൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ച യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നടപടിക്കെതിരെ എൽഡിഎഫ് ഒറ്റൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ജനപ്രതിനിധികളുടെയും ബഹുജനങ്ങളുടെയും പ്രതിഷേധ ധർണ ആറ്റിങ്ങൽ എം. എൽ.എ ഒ.എസ്.അംബിക ഉദ്ഘാടനം ചെയ്തു.

ഏരിയ കമ്മിറ്റി അംഗം കെ പി മനീഷ് , ഗിരീഷ്ലാൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജി.ജയചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബി സുധർമ്മിണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലിജ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ബീന, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

സഹകരണ മേഖലയിൽ നിരവധി ജൂനിയർ ക്ലർക്ക് ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

സഹകരണ മേഖലയിൽ നിരവധി ജൂനിയർ ക്ലർക്ക് ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

കേരള സംസ്ഥാന സഹകരണ മേഖലയിലെ വിവിധ അപെക്സ് സൊസൈറ്റികളിൽ ജൂനിയർ ക്ലർക്ക് തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC) പുറത്തിറക്കി. പ്രതീക്ഷിത ഒഴിവുകളിലേക്കാണ് നിയമനം. ബിരുദം യോഗ്യതയുള്ളവർക്ക് യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ 2 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.

തസ്തിക: ജൂനിയർ ക്ലർക്ക്

സ്ഥാപനം: കേരള സംസ്ഥാന സഹകരണ മേഖലയിലെ അപെക്സ് സൊസൈറ്റികൾ

ശമ്പളം: 17,400 – 46,450 രൂപ

ഒഴിവുകൾ: പ്രതീക്ഷിത ഒഴിവുകൾ

പ്രായപരിധി: 18 മുതൽ 44 വയസ്സ് വരെ

1982 ജനുവരി 2-നും 2008 ജനുവരി 1-നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.

ഒ.ബി.സി., എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. ഉയർന്ന പ്രായപരിധി ഒരു കാരണവശാലും 50 വയസ് കവിയാൻ പാടില്ല.

വിദ്യാഭ്യാസ യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും HDC/HDC & BM/JDC യോഗ്യതയും.

അല്ലെങ്കിൽ കോ-ഓപ്പറേഷനോടുകൂടിയ ബി.കോം.

അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയിൽ നിന്നുള്ള ബി.എസ്.സി. കോ-ഓപ്പറേഷൻ & ബാങ്കിംഗ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം
കേരള പി.എസ്.സി.യുടെ One Time Registration (OTR) പ്രൊഫൈൽ വഴി ഓൺലൈനായി മാത്രം അപേക്ഷിക്കാം. അപേക്ഷാ ഫീസ് ഇല്ല.

കൂടുതൽ വിവരങ്ങൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തിറക്കിയ വിജ്ഞാപനം പരിശോധിക്കുക.

https://www.keralapsc.gov.in/sites/default/files/2026-08/noti-90.pdf

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം ഇന്ന് മുതല്‍

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം ഇന്ന് മുതല്‍

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം ആരംഭിച്ചു. ഇന്ന് മുതലാണ് പുതിയ സംവിധാനം. രാവിലെ ഏഴ് മുതല്‍ എട്ട് വരെയാണ് ആദ്യ ഘട്ടം. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തതിന്റെ രസീതുമായി അര മണിക്കൂര്‍ മുന്‍പ് ക്ഷേത്രത്തില്‍ എത്തണം.

കിഴക്കേ നടയിലെ പൊതു ക്യൂ പന്തലിന്റെ വടക്കേ അറ്റത്തെ വരിയാണ് വെര്‍ച്വല്‍ ക്യൂ ദര്‍ശനക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനായുള്ള സജ്ജീകരണങ്ങള്‍ തിങ്കളാഴ്ച നടത്തി. പ്രത്യേക ജീവനക്കാരേയും ചുമതലപ്പെടുത്തി.

രാവിലെ ഏഴ് മുതല്‍ ഉച്ച വരെ ഓരേ മണിക്കൂര്‍ വീതവും വൈകീട്ട് നാല് മുതല്‍ അഞ്ച് വരെയുമാണ് വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം. ഓരോ മണിക്കൂറിലും 300 പേരെ വീതം പ്രവേശിപ്പിക്കും.