ദമാമിൽ മരിച്ച ഗൃഹനാഥന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

ദമാമിൽ മരിച്ച ഗൃഹനാഥന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

കിളിമാനൂർ: ഹൃദയാഘാതത്തെ തുടർന്ന് ദമാമിൽ മരിച്ച ഗൃഹനാഥന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.
വാലഞ്ചേരി അയിരുമൂല അമ്മു നിവാസിൽ ഉദയകുമാർ (53) ആണ് ഈ മാസം രണ്ടിന് ദമാമിൽ വെച്ച് മരിച്ചത്. മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച് സംസ്കരിച്ചു.
ഭാര്യ: മഞ്ചുഷ.
മകൾ: അമ്മു.

തന്നെ ജയിലില്‍ നിന്ന് പുറത്തുവിടരുതെന്ന് വിവാഹതട്ടിപ്പ് കേസില്‍ അറസ്റ്റിലായ എറണാകുളം ഉദയംപേരൂര്‍ സ്വദേശി രേഷ്മ പൊലീസിനോട്

തന്നെ ജയിലില്‍ നിന്ന് പുറത്തുവിടരുതെന്ന് വിവാഹതട്ടിപ്പ് കേസില്‍ അറസ്റ്റിലായ എറണാകുളം ഉദയംപേരൂര്‍ സ്വദേശി രേഷ്മ പൊലീസിനോട്

തന്നെ ജയിലില്‍ നിന്ന് പുറത്തുവിടരുതെന്ന് വിവാഹതട്ടിപ്പ് കേസില്‍ അറസ്റ്റിലായ എറണാകുളം ഉദയംപേരൂര്‍ സ്വദേശി രേഷ്മ (30) പൊലീസിനോട്. സ്‌നേഹം ലഭിക്കാത്തതിനാലാണ് നിരവധി ബന്ധങ്ങളിലേക്കു പോയത്. തന്നെ ജയിലില്‍ നിന്നു പറഞ്ഞുവിട്ടാല്‍ ഇനിയും തെറ്റുകള്‍ ആവര്‍ത്തിക്കുമെന്നും രേഷ്മ പറഞ്ഞതായി വിവരം.

പ്രാഥമിക പരിശോധനയില്‍ പത്ത് പേരെ രേഷ്മ വിവാഹം ചെയ്തതായാണ് കണ്ടെത്തിയത്. അട്ടക്കുളങ്ങര വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന രേഷ്മയെ വിശദമായി ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ. രേഷ്മയെ കസ്റ്റഡിയില്‍ വാങ്ങി പൊലീസ് ചോദ്യം ചെയ്യും. ‘ എന്നെ ജയിലില്‍ അടയ്ക്കണം. പുറത്തിറക്കരുത്. പുറത്തിറങ്ങിയാല്‍ തെറ്റുകള്‍ ആവര്‍ത്തിക്കും”- രേഷ്മ പൊലീസിനോട് പറഞ്ഞു. സംസ്‌കൃതത്തില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്‌ഡിയും ചെയ്യുന്നെന്നാണ് രേഷ്മ പൊലീസിനോടു പറഞ്ഞത്. മാര്‍ച്ച്‌ ഒന്നിന് വിവാഹം ചെയ്ത ആളിനൊപ്പമാണ് രേഷ്മയുടെ കുഞ്ഞും അമ്മയും താമസിക്കുന്നതെന്നു പൊലീസ് പറഞ്ഞു.

2014 ല്‍ എറണാകുളം സ്വദേശിയെയാണ് രേഷ്മ ആദ്യം വിവാഹം ചെയ്തത്. പിന്നീട് ട്രെയിന്‍ യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട അങ്കമാലി സ്വദേശിയുമായുള്ള വിവാഹം. നാലാമത് വിവാഹം ചെയ്ത കൊല്ലം സ്വദേശിക്കൊപ്പമാണ് കൂടുതല്‍ കാലം ഒന്നിച്ചു ജീവിച്ചതെന്നാണ് വിവരം. ഭൂരിഭാഗം പേരെയും ഒരാഴ്ചയ്ക്കു ശേഷം ഉപേക്ഷിച്ചു കടന്നുകളയുകയാണ് രീതി. ഇവര്‍ക്കു ഇതിനിടയില്‍ ഒരു മകന്‍ ജനിച്ചു. പിടിയിലാകുമ്ബോള്‍ നെടുമങ്ങാടിനു സമീപത്തെ പഞ്ചായത്തംഗം, കോട്ടയം സ്വദേശി, തിരുമല സ്വദേശി എന്നിവര്‍ക്കും വിവാഹവാഗ്ദാനം നല്‍കിയിരുന്നു.

ഫ്രഞ്ച് ഓപ്പണ്‍: പുരുഷ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി കാര്‍ലോസ് അല്‍കാരസ്

ഫ്രഞ്ച് ഓപ്പണ്‍: പുരുഷ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി കാര്‍ലോസ് അല്‍കാരസ്

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരസ്. രണ്ടാംസീഡായ അല്‍ക്കരാസ് ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഒന്നാംസീഡായ ഇറ്റലിയുടെ യാനിക് സിന്നറിനെ കീഴടക്കി.

അഞ്ചുസെറ്റ് ഫൈനലില്‍ ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടമായ ശേഷമാണ് അല്‍കാരസ് വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. സ്‌കോര്‍: 4-6, 6-7, 6-4, 7-6, 7-6.

അല്‍കാരസിന്റെ അഞ്ചാ ഗ്രാന്‍സ്ലാം കിരീട നേട്ടമാണിത്. 2022-ല്‍ യുഎസ് ഓപ്പണും 2023,24 വര്‍ഷങ്ങളില്‍ വിംബിള്‍ഡണും കഴിഞ്ഞവര്‍ഷം ആദ്യമായി ഫ്രഞ്ച് ഓപ്പണും നേടി. തുടര്‍ച്ചയായ അഞ്ചാംമത്സരത്തിലാണ് അല്‍ക്കരാസ് സിന്നറിനെതിരേ വിജയം നേടുന്നത്. ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകളില്‍ തുടരെ 20 വിജയങ്ങളുമായാണ് സിന്നര്‍ ഫൈനലില്‍ കടന്നത്. ഓപ്പണ്‍ കാലഘട്ടത്തില്‍ റൊളാങ് ഗാരോസ് കണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ ഫൈനല്‍ അഞ്ചുമണിക്കൂറും 29 മിനിറ്റും നീണ്ടു.

ഉയരം കുറവായതിനാല്‍ എഴുതാൻ കഴിയാതെ പോയ എസ് ഐ പരീക്ഷ; ഒടുവിൽ ആലപ്പുഴയിലെ ആദ്യ വനിത എക്‌സൈസ് ഇന്‍സ്‌പെക്ടർ

ഉയരം കുറവായതിനാല്‍ എഴുതാൻ കഴിയാതെ പോയ എസ് ഐ പരീക്ഷ; ഒടുവിൽ ആലപ്പുഴയിലെ ആദ്യ വനിത എക്‌സൈസ് ഇന്‍സ്‌പെക്ടർ

ഇനി ഒരിക്കലും നടക്കില്ലെന്നു കരുതിയ ആഗ്രഹത്തെ കൈപ്പിടിയിലാക്കിയ സന്തോഷത്തിലാണു ജില്ലയിലെ ആദ്യ വനിത എക്‌സൈസ് ഇന്‍സ്‌പെക്ടറായ ബിസ്മി ജസീറ. ആദ്യ പോസ്റ്റിങ് സ്വന്തം ജില്ലയില്‍ കൂടിയായപ്പോള്‍ ഈ ഹരിപ്പാട്ടുകാരിയുടെ സന്തോഷം ഇരട്ടിയായി. എക്‌സൈസ് യൂണിഫോമിലേക്കുള്ള തന്റെ യാത്രയക്കുറിച്ച സംസാരിക്കുകയാണ് ബിസ്മി.

ചെറുപ്പം മുതലേ യൂണിഫോമിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഉയരം കുറവായതിനാല്‍ എസ്‌ഐ പരീക്ഷ എഴുതാന്‍ സാധിച്ചില്ല. അങ്ങനെ ഇരുന്നപ്പോഴാണ് 2019-ല്‍ വനിതാ എക്‌സൈസ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. നോട്ടിഫിക്കേഷനില്‍ പറഞ്ഞിരുന്നതിലും കൂടുതല്‍ ഉയരം എനിക്കുണ്ടായിരുന്നു. സ്വപ്ന സഫലീകരണത്തിനൊപ്പം സാമൂഹിക സേവനത്തിനുള്ള അവസരം കൂടിയാണ് എനിക്ക് ഈ ജോലി.

പ്രചോദനം അമ്മ

റോള്‍ മോഡലായ അമ്മ ബീഗം താഹിറ തന്നെയാണു വിജയത്തിനു പിന്നിലും. റവന്യൂ സര്‍വീസിലായിരുന്നു അമ്മ ജോലി ചെയ്തിരുന്നത്. ഡെപ്യൂട്ടി കളക്ടറായാണു വിരമിച്ചത്. മികച്ച തഹസില്‍ദാറായിരുന്നു. എന്തു കാര്യമായാലും അമ്മ വളരെ ഭംഗിയായി കൈകാര്യം ചെയ്യും. മറ്റുള്ളവരെ സഹായിക്കാനുള്ള ആഗ്രഹവും സാമൂഹിക പ്രതിബദ്ധതയുമൊക്കെ അമ്മയില്‍ നിന്നാണു കിട്ടിയത്.

പുതുതലമുറയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഒരവസരം

കുട്ടികളിലേക്കിറങ്ങി ചെല്ലാന്‍ അവസരമൊരുക്കുന്ന പ്രൊഫഷനാണിത്. പുതുതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ മറ്റു സേനകള്‍ക്കു വഹിക്കാനുള്ളതിലും കുറച്ചധികം പങ്ക് എക്‌സൈസിനു വഹിക്കാനുണ്ട്. ഈ പ്രൊഫഷനിലേക്ക് എന്നെ ആകര്‍ഷിച്ച മറ്റൊരു പ്രധാന ഘടകവും ഇതാണ്.

കുട്ടികളില്‍ ഒറ്റപ്പെടല്‍
വില്ലനാകും

ഒറ്റപ്പെടലാണു പലപ്പോഴും കുട്ടികളെ ലഹരി ഉപയോഗത്തിലേക്കു നയിക്കുന്നത്. ഇതൊഴിവാക്കാന്‍ ചെറുപ്പം മുതലെ കുട്ടികളെ സോഷ്യലൈസ് ചെയ്യിക്കണം. വീടുകളിലെ തുറന്ന ചര്‍ച്ചയും കുട്ടികളെ നേര്‍വഴിക്കു നയിക്കാന്‍ അത്യാവശ്യമാണ്.

കുടുംബമാണ് കരുത്ത്

എട്ടാം ക്ലാസുകാരന്‍ മുഹമ്മദ് റിഹാനാണ് അമ്മ യൂണിഫോമിട്ട ജോലി തിരഞ്ഞെടുത്താല്‍ മതിയെന്നു കട്ടായം പറഞ്ഞത്. മറ്റു ജോലികള്‍ക്ക് അവസരം വന്നപ്പോഴും അവനാണ് വേണ്ടെന്നു പറഞ്ഞത്. ദൂരെപോവേണ്ടി വന്നാലും അമ്മ യൂണിഫോമിട്ട ജോലി ചെയ്താല്‍ മതിയെന്നാണ് അവന്‍ പറഞ്ഞതെന്നു ബിസ്മി പറയുന്നു. ജീവിതപങ്കാളി ഹഷീര്‍ മുഹമ്മദും പിതാവ് ബഷീറും മറ്റു കുടുംബാംഗങ്ങളുമെല്ലാം എല്ലാത്തിനും ഒപ്പമുണ്ട്.

അഭിമാന നിമിഷത്തില്‍ ബിസ്മി ജസീറ

ഇനി ഒരിക്കലും നടക്കില്ലെന്നു കരുതിയ ആഗ്രഹത്തെ കൈപ്പിടിയിലാക്കിയ സന്തോഷത്തിലാണു ജില്ലയിലെ ആദ്യ വനിതാ എക്‌സൈസ് ഇന്‍സ്‌പെക്ടറായ ബിസ്മി ജസീറ. ആദ്യ പോസ്റ്റിങ് സ്വന്തം ജില്ലയില്‍ കൂടിയായപ്പോള്‍ ഈ ഹരിപ്പാട്ടുകാരിയുടെ സന്തോഷം ഇരട്ടിയായി. എക്‌സൈസ് യൂണിഫോമിലേക്കുള്ള തന്റെ യാത്രയെ കുറിച്ചു ബിസ്മി.

രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു, എട്ടു പൈസയുടെ നേട്ടം; സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു

രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു, എട്ടു പൈസയുടെ നേട്ടം; സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു

ഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു. എട്ടു പൈസയുടെ നേട്ടത്തോടെ 85.60 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ആര്‍ബിഐ നയം അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്.

അതിനിടെ ഓഹരി വിപണിയും കുതിപ്പിലാണ്. ബിഎസ്ഇ സെന്‍സെക്‌സ് വ്യാപാരത്തിന്റെ തുടക്കത്തില്‍ 480 പോയിന്റ് ആണ് മുന്നേറിയത്. 82,669 പോയിന്റ് എന്ന നിലയിലാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടരുന്നത്. നിഫ്റ്റിയിലും മുന്നേറ്റം ദൃശ്യമായി.

നിഫ്റ്റി ഐടി, മീഡിയ, പൊതുമേഖ ബാങ്കുകള്‍ എന്നി സെക്ടറുകളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര, എസ്ബിഐ ഓഹരികളാണ് പ്രധാനമായി മുന്നേറുന്നത്. എച്ച്ഡിഎഫ്‌സി ലൈഫ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍ ഓഹരികള്‍ നഷ്ടത്തിലാണ്.

‘കിഴക്കമ്പലവും ആരുടേയും പിതൃസ്വത്തല്ല…. മനസ്സിലാക്കിയാല്‍ നന്ന്….’

‘കിഴക്കമ്പലവും ആരുടേയും പിതൃസ്വത്തല്ല…. മനസ്സിലാക്കിയാല്‍ നന്ന്….’

കൊച്ചി: കിറ്റെക്‌സ് എം ഡി സാബു ജേക്കബിന് മറുപടിയുമായി കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജിന്‍. ‘കിഴക്കമ്പലവും ‘ ആരുടേയും പിതൃസ്വത്തല്ല…. മനസ്സിലാക്കിയാല്‍ നന്ന്….’ ശ്രീനിജിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേരളം ആരുടെയും പിതൃസ്വത്തല്ലെന്ന് വ്യവസായമന്ത്രി പി രാജീവിന്റെ പ്രതികരണത്തിന് മറുപടിയായി സാബു ജേക്കബ് പറഞ്ഞിരുന്നു. ഇതിലാണ് ശ്രീനിജന്റെ പ്രതികരണം.

ആന്ധ്രപ്രദേശില്‍ കിറ്റെക്‌സിന്റെ നിക്ഷേപം ക്ഷണിച്ചുകൊണ്ട് ആന്ധ്രമന്ത്രി സവിത, കിറ്റെക്‌സ് എംഡി സാബു ജേക്കബിനെ കണ്ടത് വാര്‍ത്തയായിരുന്നു. കേരളത്തില്‍ മികച്ച വ്യവസായ അന്തരീക്ഷമാണെന്നും കിറ്റെക്‌സ് കമ്പനിയെ ഇവിടെനിന്ന് ആരും ഓടിച്ചിട്ടില്ലെന്നും വ്യവസായ മന്ത്രി പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനു മറുപടിയായി കേരളം ആരുടേയും പിതൃസ്വത്തല്ലെന്നും നിക്ഷേപം എപ്പോള്‍, എവിടെ നടത്തണമെന്ന് താന്‍ തീരുമാനിക്കുമെന്നും സാബു എം ജേക്കബ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ 60 വര്‍ഷം മുന്‍പ് ചെറു വ്യവസായം തുടങ്ങി അധ്വാനിച്ചവരാണ് തങ്ങളെന്ന് സാബു ജേക്കബ് പറഞ്ഞു. ഇവര്‍ക്കും 10 പേര്‍ക്ക് തൊഴില്‍ കൊടുക്കാമായിരുന്നല്ലോ. അവര്‍ ആളെ പറ്റിച്ച് ജീവിക്കുകയാണ്. സര്‍ക്കാരോ പി രാജീവോ ഇടതുപക്ഷമോ ഒരു ആനുകൂല്യവും ഞങ്ങള്‍ക്ക് നല്‍കിയിരുന്നില്ല. മനസ്സമാധാനം വേണമെങ്കില്‍ സ്വയം തീരുമാനിക്കണമെന്ന് മന്ത്രി പറഞ്ഞു. രാഷ്ട്രീയക്കാരെ സേവിച്ചാല്‍ സാമാധാനമുണ്ടാകുമെന്നാണ് മന്ത്രി ഉദ്ദേശിച്ചത്. കാണേണ്ടവരെ കാണേണ്ട രീതിയില്‍ കണ്ടു കൊണ്ടേയിരിക്കണമെന്നാണ് ആ പറഞ്ഞതിന്റെ അര്‍ത്ഥമെന്നും സാബു ജേക്കബ് പറഞ്ഞു.

കേരളത്തില്‍ വരുന്ന വ്യവസായങ്ങളില്‍ 50 ലക്ഷം രൂപയില്‍ കൂടുതല്‍ ശമ്പളം കൊടുക്കുന്നവരെയാണ് ഞങ്ങള്‍ നോക്കുന്നതെന്നാണ് മന്ത്രി പറഞ്ഞത്. കിറ്റക്‌സിനെ പോലെ 10000 രൂപയല്ലെന്ന് പറഞ്ഞു. കിറ്റക്‌സ് സമൂഹത്തില്‍ അവശത അനുവഭിക്കുന്നവരെയാണ് ജോലിക്ക് വിളിക്കുന്നത്. അവര്‍ക്ക് വര്‍ഷം അഞ്ച് ലക്ഷത്തിന് മുകളില്‍ ശമ്പളവും സൗജന്യ ഭക്ഷണവും താമസവും കൊടുക്കുന്നുണ്ട്. മറ്റ് ആനുകൂല്യങ്ങളും കൃത്യമായി കൊടുക്കുന്നുണ്ട്. സാബു ജേക്കബ് പറഞ്ഞു.

സാബു ജേക്കബിന്റെ ആ സ്ഥാപനം ഇത്രയും വളർന്ന് കേരളത്തിന്റെ മണ്ണിലാണ് എന്ന് മന്ത്രി രാജീവ് പറ‍ഞ്ഞു. ഇന്ന് ലോകത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട കമ്പനിയായത് ഇവിടെത്തന്നെ പ്രവർത്തിച്ചിട്ടല്ലേ? കേരളം വിടുന്നു എന്നുപറഞ്ഞവർ ഇതുവരെ കേരളത്തിലല്ലാതെ എവിടെയും വ്യവസായം തുടങ്ങിയിട്ടില്ല. അദ്ദേഹത്തിന്‌ അദ്ദേഹത്തിന്റേതായ രാഷ്‌ട്രീയതാൽപ്പര്യമുണ്ടാകും. വ്യവസായികളുടെ അഭിപ്രായമാണ്‌ വേണ്ടതെങ്കിൽ ഫിക്കിയോടോ സിഐഐയോടോ കെഎസ്‌എസ്‌ഐഎയോടോ ചോദിക്കണമെന്നും മന്ത്രി രാജീവ് പറഞ്ഞു.