കോറോഹെല്‍ത്ത് കൂട്ടപിരിച്ചുവിടല്‍: ജീവനക്കാര്‍ക്ക് 5 മാസത്തെ മുഴുവന്‍ ശമ്പളം കൂടി

കോറോഹെല്‍ത്ത് കൂട്ടപിരിച്ചുവിടല്‍: ജീവനക്കാര്‍ക്ക് 5 മാസത്തെ മുഴുവന്‍ ശമ്പളം കൂടി

തിരുവനന്തപുരം: കോറോഹെല്‍ത്ത് കൂട്ടപിരിച്ചു വിടലില്‍ കമ്പനി അധികൃതരുമായി ഇന്നു നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണ. തൊഴിലാളികള്‍ക്ക് നേരത്തെ നല്‍കാമെന്ന് പറഞ്ഞ രണ്ടു മാസത്തെ കൂടാതെ, അഞ്ചു മാസത്തെ മുഴുവന്‍ ശമ്പളവും കമ്പനി നല്‍കും. അടുത്ത ഞായറാഴ്ചയ്ക്കകം ആ തുക നല്‍കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളതെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.

പിരിച്ചുവിടപ്പെടുന്ന തൊഴിലാളികള്‍ക്ക് വീണ്ടും മറ്റൊരു സ്ഥാപനത്തില്‍ ജോലി ലഭിക്കുന്നത് ബുദ്ധിമുട്ടാകാറുണ്ട്. അതു പരിഗണിച്ച് പിരിച്ചു വിടപ്പെട്ട എല്ലാ ജീവനക്കാര്‍ക്കും എക്‌സിപീരിയന്‍സ് സര്‍ട്ടിഫിക്കറ്റും റിലീവിങ്ങ് ലെറ്റേഴ്‌സും മറ്റ് ആവശ്യമായ എല്ലാ രേഖകളും നല്‍കാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് ഭാവിയില്‍ തൊഴില്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാകുന്ന ഒരു മോശം പരാമര്‍ശങ്ങളും ഇല്ലാത്ത സര്‍ട്ടിഫിക്കറ്റാകും നല്‍കുകയെന്നും മന്ത്രി പറഞ്ഞു.

വേറൊരു കമ്പനിയില്‍ തൊഴിലാളികള്‍ ജോലിക്ക് ചെല്ലുമ്പോള്‍ മുമ്പ് പ്രവര്‍ത്തിച്ച സ്ഥാപനത്തില്‍ ഒരു വെരിഫിക്കേഷന്‍ നടത്തി വരാറുണ്ട്. അത്തരം സന്ദര്‍ഭത്തില്‍ തൊഴിലാളികള്‍ക്ക് ദോഷകരമാകുന്ന ഒരു സമീപനവും ഉണ്ടാകില്ലെന്നും കോറോ ഹെല്‍ത്ത് കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഫോം 16 ലും പേ സ്ലിപ്പിലും എല്ലാ എംപ്ലോയിസിനും ഫുള്‍ ആന്റ് ഫൈനല്‍ സെറ്റില്‍മെന്റ് കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ജീവനക്കാരുടെ താല്‍പ്പര്യം കണക്കിലെടുത്ത് സര്‍ക്കാരും ട്രേഡ് യൂണിയന്‍ നേതാക്കളും എല്ലാം ചേര്‍ന്ന് കമ്പനി അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായതെന്നും മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.

ഗവേഷണ വിദ്യാർഥികൾക്ക് സി.എം റിസർച്ചർ സ്കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം

ഗവേഷണ വിദ്യാർഥികൾക്ക് സി.എം റിസർച്ചർ സ്കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം

കേരളത്തിലെ സംസ്ഥാന സർവകലാശാലകളിൽ സ്ഥിരം ഗവേഷണ വിദ്യാർഥികൾക്കായി നൽകുന്ന സി.എം. റിസർച്ചർ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2026 ജനുവരി ബാച്ചിലേക്കുള്ള അപേക്ഷ ഇപ്പോൾ സമർപ്പിക്കാം. ഗവേഷണ മേഖലയിലെ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായാണ് ഈ സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കുന്നത്.

JRF, MANF, RGNF, PMRF തുടങ്ങിയ ഫെല്ലോഷിപ്പുകളോ കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ, സർവകലാശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള മറ്റ് സാമ്പത്തിക സഹായങ്ങളോ ലഭിക്കാത്ത ഗവേഷണ വിദ്യാർഥികൾക്കാണ് അപേക്ഷിക്കാൻ അവസരം. അപേക്ഷകർ കേരള സംസ്ഥാന സർവകലാശാലകളിലെ സ്ഥിരം ഗവേഷണ വിദ്യാർഥികളായിരിക്കണം. താൽപര്യമുള്ള വിദ്യാർഥികൾ 2026 ഓഗസ്റ്റ് 3ന് മുമ്പായി അപേക്ഷ സമർപ്പിക്കണം.

വിശദമായ വിജ്ഞാപനവും അപേക്ഷാ വിവരങ്ങളും collegiateedu.kerala.gov.in, www.dcescholarship.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447096580, 9188900228. ഇ-മെയിൽ: cmresearcherscholarship@gmail.com.

യുദ്ധക്കളമായി ജന്തര്‍മന്തര്‍, പാര്‍ലമെന്റിലേക്ക് സിജെപി മാര്‍ച്ച്; ഏറ്റുമുട്ടി പൊലീസും പ്രവര്‍ത്തകരും

യുദ്ധക്കളമായി ജന്തര്‍മന്തര്‍, പാര്‍ലമെന്റിലേക്ക് സിജെപി മാര്‍ച്ച്; ഏറ്റുമുട്ടി പൊലീസും പ്രവര്‍ത്തകരും

ഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) പാര്‍ലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പാര്‍ലമെന്റിന് മുന്നിലേക്ക് മാര്‍ച്ചുമായെത്തിയ വിദ്യാര്‍ഥികള്‍ അടക്കമുള്ള പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജും നടത്തി. ഉച്ചയോടെ വീണ്ടും പ്രതിഷേധക്കാര്‍ ഇരമ്പിയെത്തിയപ്പോള്‍ പ്രതിരോധിക്കാന്‍ പൊലീസുമിറങ്ങിയതോടെ, ജന്തര്‍ മന്തറും പരിസര പ്രദേശങ്ങളും യുദ്ധക്കളമായി മാറി.

സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടക്കുന്നത്. പൊലീസ് മാര്‍ച്ച് തടഞ്ഞതോടെ റെയ്‌സീന റോഡിലും സംഘര്‍ഷമായി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശത്തെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തു. പാര്‍ലമെന്റിന്റെ കവാടങ്ങളെല്ലാം അടച്ചു.പൊലീസിന്റെ ബാരിക്കേഡ് മറികടന്ന് പാര്‍ലമെന്റിന് സമീപത്തേക്ക് പ്രതിഷേധക്കാര്‍ നീങ്ങുകയായിരുന്നു. ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ പാര്‍ലമെന്റിലുള്ളപ്പോഴാണ് പ്രതിഷേധക്കാര്‍ എത്തിയത്. പ്രതിഷേധം കണക്കിലെടുത്ത് പാര്‍ലമെന്റിന് ചുറ്റും സുരക്ഷാ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചിട്ടും രാവിലെ നൂറുകണക്കിന് യുവാക്കള്‍ പ്രതിഷേധമാര്‍ച്ചിനായി യുവാക്കള്‍ തലസ്ഥാനത്തേക്ക് എത്തുകയായിരുന്നു.

വിദ്യാര്‍ഥിയുടെ വിദേശപഠനം പൊലീസ് മുടക്കുന്നു; പ്രതിഷേധവുമായി എംഎല്‍എ സ്‌റ്റേഷനില്‍

വിദ്യാര്‍ഥിയുടെ വിദേശപഠനം പൊലീസ് മുടക്കുന്നു; പ്രതിഷേധവുമായി എംഎല്‍എ സ്‌റ്റേഷനില്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥിനിയുടെ വിദേശപഠനം മുടക്കുന്നുവെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധവുമായി എംഎല്‍എ. തിരുവനന്തപുരം മാറനല്ലൂര്‍ പൊലീസ് സ്റ്റേഷനിലാണ് നാടകീയ സംഭവം. പൊലീസുകാര്‍ക്കെതിരെ കാട്ടാക്കട എംഎല്‍എ എം ആര്‍ ബൈജുവാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

നിസാര കാരണങ്ങള്‍ പറഞ്ഞ് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിലാണ് എംഎല്‍എയുടെ പ്രതിഷേധം. വിദ്യാര്‍ത്ഥിനിയുടെ വിദേശപഠനം മുടക്കുന്നുവെന്ന് എംഎല്‍എ ആരോപിച്ചു. ബന്ധുവിന്റെ രോഗാവസ്ഥ കാരണം മറ്റൊരിടത്ത് താമസിക്കുന്ന കുടുംബത്തെ തിരിച്ചറിയാനാവില്ലെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. മൂന്ന് ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് പൊലീസ് ഉറപ്പുനല്‍കിയിട്ടുണ്ട്. ഒരുപാട് ആളുകളെ സമീപിച്ച ശേഷമാണ് എംഎല്‍എയെ കുടുംബം സമീപിച്ചത്.

വിദേശത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ മാറനല്ലൂര്‍ സ്വദേശിനി അപര്‍ണ രമേശാണ് മൂന്ന് മാസം മുമ്പ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. എന്നാല്‍ നിസാര കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. പഠനം മുടങ്ങുമെന്ന സാഹചര്യം വന്നപ്പോഴാണ് പെണ്‍കുട്ടിയും കുടുംബവും എംഎല്‍എയോടൊപ്പം നേരിട്ടെത്തിയത്.

‘തൂക്കുകയർ നൽകിയതിൽ സന്തോഷം, അവിടെയില്ലാത്തതിനാലാണ് ഞാൻ രക്ഷപ്പെട്ടത്’; കോടതിയിൽ വിശ്വാസമുണ്ടായിരുന്നുവെന്ന് സുധാകരൻറെ മക്കൾ

‘തൂക്കുകയർ നൽകിയതിൽ സന്തോഷം, അവിടെയില്ലാത്തതിനാലാണ് ഞാൻ രക്ഷപ്പെട്ടത്’; കോടതിയിൽ വിശ്വാസമുണ്ടായിരുന്നുവെന്ന് സുധാകരൻറെ മക്കൾ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരക്ക് കോടതി വധശിക്ഷ വിധിച്ചതിൽ വലിയ സന്തോഷവും ആശ്വാസവുമുണ്ടെന്ന് കേസിലെ പ്രധാന സാക്ഷിയായ പുഷ്പ. താൻ സംഭവസമയത്ത് സ്ഥലത്തില്ലാത്തതിനാലാണ് ജീവനോടെ രക്ഷപ്പെട്ടതെന്നും, പ്രതി ചെന്താമരയുടെ നിരന്തരമായ വധഭീഷണിയെ തുടർന്ന് തനിക്ക് ജന്മനാട്ടിൽ നിന്നും തിരുപ്പൂരിലേക്ക് താമസം മാറ്റേണ്ടി വന്നുവെന്നും അവർ വെളിപ്പെടുത്തി.

ചെന്താമരക്ക് തൂക്കുകയർ തന്നെ നൽകിയാൽ മാത്രമേ തങ്ങൾക്കിനി നാട്ടിലേക്ക് തിരികെ വരാനാകുമായിരുന്നുള്ളൂവെന്ന് പുഷ്പ പറഞ്ഞു. തനിക്കും കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾക്കും നാട്ടിൽ സമാധാനമായി ജീവിക്കണമെങ്കിൽ ഇത്തരമൊരു കഠിനശിക്ഷ തന്നെ വേണമായിരുന്നു.

സാക്ഷികളെയെല്ലാം കൊലപ്പെടുത്തുമെന്ന് ഭീഷണി; മൂന്നാമത്തെ കൊലപാതകത്തിന് ശേഷവും ഭയം
പറയുന്ന കാര്യം അക്ഷരംപ്രതി അനുസരിച്ച് ദ്രോഹം ചെയ്യുന്ന വ്യക്തിയാണ് പ്രതി ചെന്താമരയെന്ന് സാക്ഷി പുഷ്പ ഓർത്തെടുത്തു. തനിക്കെതിരെ സാക്ഷി പറഞ്ഞ എല്ലാവരെയും കൊലപ്പെടുത്തുമെന്നായിരുന്നു അയാളുടെ ഭീഷണി. സജിത വധക്കേസിലെ ശിക്ഷാവിധി വന്നതുമുതൽ ചെന്താമരയ്ക്ക് കടുത്ത അമർഷവും മുറുമുറുപ്പുമുണ്ടായിരുന്നു. തന്നെ പൊലീസിന് ചൂണ്ടിക്കാണിച്ചുകൊടുത്തു എന്നൊക്കെ പറഞ്ഞായിരുന്നു അയാൾ പക വീട്ടാൻ നടന്നത്.

നല്ല കാര്യങ്ങൾ ഒന്നും ചെയ്തിട്ടല്ല അയാൾ പൊലീസിന്റെ പിടിയിലായതെന്നും മൂന്നാമത്തെ കൊലപാതകവും നടത്തിയാണ് പോയതെന്നും പുഷ്പ ചൂണ്ടിക്കാട്ടി. വിധി വന്നതോടെ സുധാകരന്റെ മക്കൾക്കും തനിക്കുമൊക്കെ ഇനി പേടിയില്ലാതെ സമാധാനമായി നാട്ടിലേക്ക് തിരിച്ചുവരാനാകുമെന്നും മനസ്സിലെ ഭയമെല്ലാം മാറിയെന്നും അവർ കൂട്ടിച്ചേർത്തു.

കോടതിയിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്നു: സുധാകരന്റെ മക്കൾ
പ്രതി ചെന്താമരക്ക് വധശിക്ഷ നൽകിയുള്ള കോടതിയുടെ വിധിന്യായത്തിൽ കടുത്ത സന്തോഷമുണ്ടെന്നും നീതിന്യായ വ്യവസ്ഥയിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്നുവെന്നും കൊല്ലപ്പെട്ട സുധാകരന്റെ മക്കളും പ്രതികരിച്ചു [cite: ചെന്താമരക്ക് വധശിക്ഷ നൽകിയതിൽ സന്തോഷമുണ്ടെന്നും കോടതിയിൽ വിശ്വാസമുണ്ടായിരുന്നുവെന്നും കൊല്ലപ്പെട്ട സുധാകരൻറെ മക്കള് പറഞ്ഞു.പാലക്കാട് ജില്ലയെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരക്ക് തടവറയിൽ വെച്ചുള്ള വധശിക്ഷ വിധിച്ചുകൊണ്ട് ജില്ലാ സെഷൻസ് കോടതിയാണ് ഉത്തരവിറക്കിയത്.

സെക്യൂരിറ്റിയെ ആവശ്യമുണ്ട്

സെക്യൂരിറ്റിയെ ആവശ്യമുണ്ട്

പുത്തൻതോപ്പ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ
ഒരു സെക്യൂരിറ്റിയെ നിയമിക്കുന്നതിനായി 22. 07. 26 രാവിലെ 11.30ന് പുത്തൻതോപ്പ് സാമൂഹിക ആരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ വച്ചു അഭിമുഖം നടത്തുന്നു.

എസ് എസ് എൽ സി വിജയിച്ചിരിക്കണം. പ്രായം 18 നും 50നും ഇടയിൽ.

ശാരീരികമായി ആരോഗ്യവാനും സുരക്ഷാ ചുമതല നിർവഹിക്കാൻ യോഗ്യനുമായിരിക്കണം. സെക്യൂരിറ്റി ഗാർഡ് ആയി പ്രവ്യത്തി പരിചയമുള്ളവർക്കും മുൻ സൈനികർക്കും മുൻഗണന.
നിയമനം പൂർണമായും താൽക്കാലികവും ദിവസവേതനാടിസ്ഥാനത്തിലുമാണ്.