ചോറ്റാനിക്കരയില്‍ യുവതി മരിച്ച സംഭവം; ആണ്‍ സുഹൃത്തിനെതിരെ നരഹത്യാക്കുറ്റം

ചോറ്റാനിക്കരയില്‍ യുവതി മരിച്ച സംഭവം; ആണ്‍ സുഹൃത്തിനെതിരെ നരഹത്യാക്കുറ്റം

കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ ക്രൂരമായ പീഡനത്തിന് ഇരയായി യുവതി മരിച്ച സംഭവത്തില്‍ പ്രതി അനൂപിനെതിരെ കുറ്റകരമായ നരഹത്യ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈദ്യസഹായം നിഷേധിച്ചത് മരണത്തിലേക്ക് നയിച്ചെന്നും പൊലീസ് പറയുന്നു

കഴിഞ്ഞ ദിവസം പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യല്‍ ഉള്‍പ്പടെ പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രതിക്കെതിരെ കുറ്റകരമായ നരഹത്യ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്തത്. റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. നേരത്തെ പ്രതിക്കെതിരെ ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിന്നത്. പ്രതി അനൂപ് യുവതിയെ ക്രൂരമായി മര്‍ദിച്ചിരുന്നെന്നും ലൈംഗിക പീഡനത്തിനിരയാക്കിയതായും പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

ജനുവരി 26നു വൈകിട്ടാണു പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ വീടിനുള്ളില്‍ ഉറുമ്പരിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തിയത്. തലയിലും മുഖത്തും ഗുരുതരമായി ക്ഷതമേറ്റിരുന്നു. കഴുത്തില്‍ കയര്‍ മുറുകിയ പാടുണ്ടായിരുന്നു. കയ്യിലും മുറിവേറ്റിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍, പെണ്‍കുട്ടിയുടെ അടുപ്പക്കാരനായ അനൂപിനെ കണ്ടതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അനൂപിന്റെ സംശയരോഗം മൂലം ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ പതിവായിരുന്നു. ലൈംഗികമായി ഉപദ്രവിച്ചെന്നും ചുറ്റിക കൊണ്ടടക്കം ആക്രമിച്ചെന്നും പ്രതി പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു.

അതിക്രമം സഹിക്കാനാവാതെ പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. ഫാനില്‍ കെട്ടിത്തൂങ്ങിയ പെണ്‍കുട്ടി പിടയുന്നതു കണ്ടു പ്രതി ഷാള്‍ മുറിച്ചു താഴെയിട്ടു. പെണ്‍കുട്ടി ബഹളമുണ്ടാക്കിയപ്പോഴാണു പ്രതി ബലം പ്രയോഗിച്ചു വായ പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചത്. ഇതിനിടെ പെണ്‍കുട്ടി ബോധരഹിതയായപ്പോള്‍ മരിച്ചെന്നു കരുതി ഇയാള്‍ സ്ഥലം വിടുകയായിരുന്നു.

കടബാധ്യത തീര്‍ക്കാന്‍ എടിഎം കുത്തിത്തുറന്ന് കവര്‍ച്ചയ്ക്ക് ശ്രമം; പോളിടെക്‌നിക് ബിരുദധാരി പിടിയില്‍

കടബാധ്യത തീര്‍ക്കാന്‍ എടിഎം കുത്തിത്തുറന്ന് കവര്‍ച്ചയ്ക്ക് ശ്രമം; പോളിടെക്‌നിക് ബിരുദധാരി പിടിയില്‍

കോഴിക്കോട്: കോഴിക്കോട് പറമ്പില്‍ കടവില്‍ എടിഎം കുത്തി തുറന്നു കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടെ യുവാവ് പിടിയില്‍. മലപ്പുറം സ്വദേശി വിജേഷ് (38) ആണ് ചേവായൂര്‍ പൊലീസിന്റെ പിടിയിലായത്. പുലര്‍ച്ചെ 2.30ന് പൊലീസ് പട്രോളിങ്ങിനിടെയാണ് സംഭവം.

ഹിറ്റാച്ചിയുടെ എ ടി എം കുത്തിത്തുറക്കാനായിരുന്നു ശ്രമം. പട്രോളിങ് നടത്തുന്നതിനിടെ, എടിഎമ്മിന്റെ ഷട്ടര്‍ താഴ്ത്തിയ നിലയിലും, ഉള്ളില്‍ വെളിച്ചവും ആളനക്കവും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പൊലീസ് പരിശോധനയ്ക്ക് മുതിര്‍ന്നത്. എടിഎമ്മിന് പുറത്ത് ഗ്യാസ് കട്ടറും പൊലീസ് ശ്രദ്ധിച്ചിരുന്നു.

ഷട്ടര്‍ തുറക്കാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ അകത്തുള്ള യുവാവ് ഭീഷണിപ്പെടുത്തി. ഇതു വകവെക്കാതെ ഷട്ടര്‍ ബലമായി തുറന്ന പൊലീസ് മോഷ്ടാവിനെ ബലമായി കീഴ്‌പ്പെടുത്തി. പോളിടെക്‌നിക് ബിരുദധാരിയായ യുവാവ് സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് മോഷണത്തിനിറങ്ങിയതെന്നാണ് പൊലീസ് പറയുന്നത്.

കുംഭമാസ പൂജകൾക്കായി ക്രമീകരണം ഒരുക്കി കെഎസ്ആർടിസി

കുംഭമാസ പൂജകൾക്കായി ക്രമീകരണം ഒരുക്കി കെഎസ്ആർടിസി

തിരുവനന്തപുരം: ശബരിമല കുംഭമാസ പൂജകൾക്കായി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കി കെഎസ്ആർടിസി. തീർത്ഥാടകരുടെ സൗകര്യാർത്ഥം പമ്പയിലേക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംത്തിട്ട, കൊട്ടാരക്കര, പുനലൂർ,ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്. നിലയ്ക്കൽ-പമ്പ ചെയിൻ സർവ്വീസുകളും ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് സ്പെഷ്യൽ സർവീസുകളും മുൻകൂട്ടി ബുക്കിങ്ങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും കെഎസ്ആർടിസി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.

കുറിപ്പ്:

“സ്വാമി ശരണം”

‘2025 ശബരിമല കുംഭമാസ പൂജ’ വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കി കെഎസ്ആർടിസി…

കുംഭമാസ പൂജകൾക്കുമായി 12/02/2025 വൈകുന്നേരം 05.00 മണിക്ക് ശബരിമല തിരുനടതുറക്കുന്നതും 17/02/2025 രാത്രി 10.00 മണിക്ക് നട അടയ്ക്കുന്നതുമാണ്.

തീർത്ഥാടകരുടെ സൗകര്യാർത്ഥം പമ്പയിലേക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം, പത്തനംത്തിട്ട, കൊട്ടാരക്കര, പുനലൂർ,ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്.

നിലയ്ക്കൽ-പമ്പ ചെയിൻ സർവ്വീസുകളും ക്രമീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് സ്പെഷ്യൽ സർവീസുകളും, മുൻകൂട്ടി ബുക്കിങ്ങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും

ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക്

കെഎസ്ആർടിസി

പമ്പ

Phone:0473-5203445

തിരുവനന്തപുരം

phone: 0471-2323979

കൊട്ടാരക്കര

Phone:0474-2452812

പത്തനംത്തിട്ട

Phone:0468-2222366

ആർ പീതാംബരൻ നായർ (74) അന്തരിച്ചു

ആർ പീതാംബരൻ നായർ (74) അന്തരിച്ചു

വെഞ്ഞാറമൂട്: ആലിയാട് ഷീജ ഭവനിൽ ആർ പീതാംബരൻ നായർ (74) (ആറ്റിങ്ങൽ നഗരസഭ വാർഡ് 16 ലെ കൗൺസിലർ ഒ.പി ഷീജയുടെ പിതാവ്) അന്തരിച്ചു.

ഭാര്യ: ഓമന അമ്മ എസ്.
മക്കൾ: ഒ.പി ഷീജ(ആറ്റിങ്ങൽ നഗരസഭ കൗൺസിലർ), ഒ.പി രാജേഷ്.
മരുമക്കൾ: ജയകുമാർ ജി(ബിസിനസ്), ശരണ്യ എസ്.ആർ.

തങ്കമ്മ (88) അന്തരിച്ചു

തങ്കമ്മ (88) അന്തരിച്ചു

ആറ്റിങ്ങൽ: മുദാക്കൽ ചെമ്പൂര് ശ്രീദേവി വിലാസത്തിൽ പരേതനായ വാസുദേവൻ ആശാരിയുടെ സഹധർമ്മിണി തങ്കമ്മ (88) അന്തരിച്ചു.

മക്കൾ: ലീല റ്റി, വിജയമ്മ റ്റി, വിക്രമൻ വി, വിജയൻ വി, ശ്രീദേവി റ്റി, കനകൻ വി, രാജൻ വി.
മരുമക്കൾ: രാജേന്ദ്രൻ, അനില, അനിൽ കുമാർ, സജിനി, മഞ്ജു, പരേതരായ രാമൻകുട്ടി, ലാലിമോൾ

മഞ്ചാടി ’25  ദ്വിദിന പഠന ക്യാമ്പ് സമാപിച്ചു

മഞ്ചാടി ’25 ദ്വിദിന പഠന ക്യാമ്പ് സമാപിച്ചു

തോന്നയ്ക്കൽ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ 2024-’25 അധ്യയന വർഷത്തെ ദ്വിദിനപഠനക്യാമ്പ് ഫെബ്രുവരി 8, 9 തീയതികളിൽ നടന്നു. ബിഗ് ബോസ് താരവും അധ്യാപകനുമായ മണികണ്ഠൻ തോന്നയ്ക്കൽ ഉദ്ഘാടനം ചെയ്ത പഠനക്യാമ്പിൽ പി.ടി.എ പ്രസിഡൻ്റ് ഇ.നസീർ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സുജിത്ത്. എസ് സ്വാഗതം പറഞ്ഞു.

പി.ടി.എ വൈസ് പ്രസിഡൻ്റ് തോന്നയ്ക്കൽ രാജേന്ദ്രൻ, എസ്.എം.സി ചെയർമാൻ സി.ജയകുമാർ, പി.ടി.എ അംഗങ്ങളായ എസ്.കെ സുജി, എസ്.എം.സി അംഗങ്ങളായ സാഗർഖാൻ. എസ്. എ , വിനയ്. എം. എസ്,സീനിയർ അസിസ്റ്റൻ്റുമാരായ ബിന്ദു. എൽ. എസ് , കല കരുണാകരൻ, സ്റ്റാഫ് സെക്രട്ടറിമാരായ ബീന.എസ്, സരിത ആർ.എസ്, എസ്.ആർ.ജി കൺവീനർമാരായ ഡോ.ദിവ്യ. എൽ, അശ്വതി എസ്.ആർ എന്നിവർ ആശംസകൾ നേർന്നു.

ക്യാമ്പ്കോർഡിനേറ്റർ മഹേഷ് കുമാർ. എം നന്ദി പറഞ്ഞു. വിവിധ വിദ്യാലയങ്ങളിലെ അറുപതോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. ഡോ. അൽ മുനീറ. ജെ യുടെ മഞ്ഞുരുക്കലോടെ ആരംഭിച്ച ക്യാമ്പിൽ നാടകക്കളരി ക്ലാസുകൾ നയിച്ചത് സതീഷ്.ജി.നായർ ആണ്. തുടർന്ന് അനുശ്രീ വി.പി കുട്ടികൾക്ക് ഗ്ലാസ് പെയിൻ്റിംഗ് പരിചയപ്പെടുത്തി.

തുടർന്ന് കൃഷി അനുഭവങ്ങൾ നേരിട്ടറിയാൻ കുട്ടികൾ പിരപ്പമൺ കാട് പാടശേഖരത്തിലേക്ക് പഠനയാത്ര നടത്തി. അടുത്ത ദിവസം രാവിലെ കുട്ടികൾ തങ്ങളുടെ ക്യാമ്പ് അനുഭവങ്ങൾ പങ്കുവച്ച് ആരംഭിച്ച ക്യാമ്പിൽ ആദ്യം രമേശൻ. എസ് യോഗ ക്ലാസ് നൽകി. തുടർന്ന് നടന്ന ശാസ്ത്രകൗതുകം ക്ലാസിൽ കുട്ടികൾ വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്തു. തുടർന്ന് നിർമ്മിത ബുദ്ധി ക്ലാസുകൾ നീതു. എം കുട്ടികൾക്ക് നൽകി.

ഉച്ചക്ക് ശേഷം സൈജു. എസ് നാടൻപാട്ടിൻ്റെ നവ്യാനുഭവങ്ങൾ കുട്ടികൾക്ക് നൽകി ശേഷം നമ്മുടെ ദേശത്ത് അന്യം നിന്നുപോയ നാടൻ കളികൾ കുട്ടികൾ പരിചയപ്പെട്ടു ക്യാമ്പിൻ്റെ സമാപന സമ്മേളനം പി.ടി.എ പ്രസിഡൻ്റ് ഇ. നസീർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ സുജിത്. എസ് അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പി.ടി.എ അംഗങ്ങൾ, എസ്.എം.സി ഭാരവാഹികൾ, സ്റ്റാഫ് സെക്രട്ടറിമാർ എസ്.ആർ.ജി കൺവീനർമാർ എന്നിവർ ക്യാമ്പിന് ആശംസകൾ നേർന്നു. ക്യാമ്പ് കോഡിനേറ്റർ ദേവി. എസ് നന്ദി പ്രകാശിപ്പിച്ചു.