പത്തനംതിട്ടയില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവ്

പത്തനംതിട്ട: കോട്ടാങലില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കി കൊന്നകേസില്‍ പ്രതി നസീറിന് ജീവപര്യന്തം തടവ്. ബലാത്സംഗത്തിന് പത്തുവര്‍ഷവും വീട്ടില്‍ അതിക്രമിച്ച് കയറിയതിന് ഏഴ് വര്‍ഷവും ശിക്ഷ വിധിച്ചു. ജീവനൊടുക്കിയപ്പോള്‍ നഴ്‌സിന്റെ കഴുത്തിലുണ്ടായ കെട്ടാണ് കേസില്‍ നിര്‍ണായകമായത്. സാധാരണ ഒരാള്‍ ജീവനൊടുക്കുമ്പോള്‍ കെട്ടുന്ന നിലയിലുള്ള കെട്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലായത്.

2019 ഡിസംബര്‍ 15-നാണ് പുല്ലാനിപ്പാറയിലെ കാമുകന്റെ വീട്ടിലാണ് യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. സംഭവം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് പ്രതി നസീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മൃതദേഹത്തില്‍ 53 മുറിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കാമുകനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയായിരുന്നു പെരുമ്പെട്ടി പൊലീസിന്റെ അന്വേഷണം. ഇയാളുടെ പരാതിയെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയായിരുന്ന കെ.ജി.സൈമണ്‍ അന്വേഷണം 2020-ല്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. പരിശോധനയില്‍ ക്രൂരമായ ലൈംഗിക അതിക്രമങ്ങളും ശാരീരികപീഡനവും നടന്നതിനുള്ള ശാസ്ത്രീയതെളിവുകള്‍ അന്വേഷണസംഘം കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടംനടത്തിയ ഡോക്ടറുടെ മൊഴികളും നിര്‍ണായകമായി.

കൊലപാതകമെന്ന് കണ്ടതോടെ വീടിന് സമീപത്ത് സംഭവദിവസം സാന്നിധ്യം സംശയിക്കപ്പെട്ട മൂന്നുപേരെ തുടര്‍ച്ചയായി പൊലീസ് ചോദ്യംചെയ്തു. ഇതില്‍ നസീറും ഉണ്ടായിരുന്നു. കൂടാതെ മൃതദേഹത്തിന്റെ നഖത്തില്‍നിന്ന് ശേഖരിച്ച സാമ്പിളും നസീറിന്റെ രക്തസാമ്പിളും ഒന്നാണെന്ന് തെളിഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കാമുകനും അയാളുടെ പിതാവും വീട്ടില്‍നിന്നു രാവിലെ പുറത്തുപോയശേഷം അവിടെയെത്തിയ നസീര്‍ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുു. ഇവരുടെ തല കട്ടില്‍പ്പടിയില്‍ ഇടിപ്പിച്ച് ബോധരഹിതയാക്കിയശേഷമായിരുന്നു പീഡനം. അതിനുശേഷം മുണ്ട് കഴുത്തില്‍ കുരുക്കി മേല്‍ക്കൂരയിലെ ഇരുമ്പുഹുക്കില്‍ കെട്ടിത്തൂക്കുകയായിരുന്നു.

പാര്‍വതീ ദേവി മുരുകന് ശക്തിവേല്‍ നല്‍കിയ ദിനം, അറിയാം തൈപ്പൂയം

പാര്‍വതീ ദേവി മുരുകന് ശക്തിവേല്‍ നല്‍കിയ ദിനം, അറിയാം തൈപ്പൂയം

തൈ മാസത്തില്‍ പൂയം നക്ഷത്രം ചേരുന്ന ദിവസമാണ് തൈപ്പൂയം ആചരിക്കുന്നത്. ഇത്തവണ അതു ഞായറാഴ്ചയാണ്. ഈ ദിനം പ്രധാനമായും ശ്രീമുരുകന്‍ ആരാധനയുമായി ബന്ധപ്പെട്ടതാണ്. ദക്ഷിണേന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലും തമിഴ്നാട്ടിലും വളരെ പ്രാധാന്യമുള്ള ഒരു ആരാധനാദിനമാണിത്.

ദേവാസുര യുദ്ധത്തില്‍ താരകാസുരനെ വധിക്കാന്‍ ദേവസേനാപതിയായി ശ്രീമുരുകന് ദിവ്യശക്തികള്‍ ലഭിച്ച ദിനമായിട്ടാണ്, തൈപ്പൂയത്തിന്റെ ആത്മീയ പ്രാധാന്യം പുരാണ കഥകള്‍ പ്രകാരം കണക്കാക്കപ്പെടുന്നത്. പാര്‍വതീ ദേവി മുരുകന് ശക്തിവേല്‍ നല്‍കിയത് ഈ ദിവസമാ ണെന്ന വിശ്വാസവും നിലനില്ക്കുന്നു. അതുകൊണ്ടുതന്നെ ശക്തി, വിജയം, ശുദ്ധി, ആത്മ നിയന്ത്രണം എന്നിവയുടെ പ്രതീകമായി തൈപ്പൂയം മാറി.

ആരാധനകളും അനുഷ്ഠാനങ്ങളും തൈപ്പൂയം ദിനത്തില്‍

ഭക്തര്‍ വ്രതം അനുഷ്ഠിക്കുകയും പുലര്‍ച്ചെ ക്ഷേത്രദര്‍ശനം നടത്തുകയും ചെയ്യുന്നു. പ്രധാന ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍, അഭിഷേകങ്ങള്‍, ഉത്സവബലി, എഴുന്നള്ളത്തുകള്‍ എന്നിവ നടക്കും. കാവടി, പാല്‍കുടം എടുക്കല്‍, പഞ്ചാ മൃതാഭിഷേകം എന്നിവ തൈപ്പൂയത്തോട് അനുബന്ധിച്ച പ്രധാന വഴിപാടുകളാണ്. ശരീര-മനസ്സുകളുടെ ശുദ്ധീകരണവും ആത്മസമര്‍പ്പണവുമാണ് ഈ അനുഷ്ഠാനങ്ങളുടെ അടിസ്ഥാനം.

കേരളത്തില്‍, സുബ്രഹ്മണ്യ ക്ഷേത്രങ്ങളില്‍ തൈപ്പൂയം വിപുലമായി ആചരിക്കുന്നു. ഭക്തിസാന്ദ്രമായ അന്തരീക്ഷവും വാദ്യമേളങ്ങളും കാവടിയാട്ടങ്ങളും ഈ ദിനത്തിന്റെ പ്രത്യേകതകളാണ്.

തൈപ്പൂയം ഒരു മതാചാരദിനം മാത്രമല്ല; സഹിഷ്ണുത, ആത്മനിയമനം, ഐക്യം എന്നീ മൂല്യങ്ങള്‍ സമൂഹത്തിന് നല്‍കുന്ന ഒരു സാംസ്‌കാരിക ഉത്സവം കൂടിയാണ്. ജാതി-മത വ്യത്യാസങ്ങള്‍ മറന്ന് ആയിരക്കണക്കിന് ഭക്തര്‍ ഒരുമിച്ച് പങ്കുചേരുന്ന ഈ ഉത്സവം ഭാരതീയ ആത്മീയ പാരമ്പര്യത്തിന്റെ ഉജ്ജ്വല ഉദാഹരണമാണ്.

വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും ആത്മശു ദ്ധിയുടെയും മഹത്വം ഓര്‍മ്മിപ്പിക്കുന്ന ദിനമാണ് തൈപ്പൂയം. ഭക്തര്‍ക്ക് ആത്മബലം നല്‍കുകയും ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കാന്‍ പ്രചോദനം നല്‍കുകയും ചെയ്യുന്ന ഒരു വിശുദ്ധ ദിനമായി തൈപ്പൂയം എന്നും നിലനില്‍ക്കുന്നു.

വിദ്യാര്‍ഥികളുടെ പഠന ഭാരം ലഘൂകരിക്കും, സിലബസ് 25 ശതമാനം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

വിദ്യാര്‍ഥികളുടെ പഠന ഭാരം ലഘൂകരിക്കും, സിലബസ് 25 ശതമാനം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കൊല്ലം: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇപ്പോള്‍ പഠിക്കുന്ന സിലബസിനേക്കാള്‍ 25 ശതമാനം കുറയുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. തീരുമാനം അടുത്ത വര്‍ഷം മുതല്‍ നിലവില്‍ വരുമെന്നും ശിവന്‍കുട്ടി അറിയിച്ചു. കൊല്ലം തേവലക്കര ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുകളില്‍ ഉണ്ടായിരുന്ന വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് നിര്‍മിച്ച് നല്‍കിയ വീട് കൈമാറുന്ന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

പഠന ഭാരം കുറയ്ക്കണം എന്നാവശ്യപ്പെട്ട് മൂന്ന് വിദ്യാര്‍ഥികള്‍ മന്ത്രിക്ക് ചടങ്ങില്‍ നിവേദനം നല്‍കിയിരുന്നു. ഇക്കാര്യം പരാമര്‍ശിച്ച് കൊണ്ടായിരുന്നു വി ശിവന്‍കുട്ടിയുടെ പ്രതികരണം. പഠന ഭാരം കൂടുതല്‍ എന്നത് പൊതുവില്‍ ഉള്ള പരാതിയാണ്. ഇത് പരിഹരിക്കാനാണ് സിലബസില്‍ 25 ശതമാനം കുറയ്ക്കുന്നത്. ഇക്കാര്യം കരിക്കുലം കമ്മിറ്റി അംഗീകരിച്ച വിഷയമാണ്. പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തില്‍ വ്യത്യാസം ഉണ്ടാകില്ല. എന്നാല്‍ സിലബസിന്റെ വലിപ്പം കുറയുമെന്നാണ് മന്ത്രിയുടെ അറിയിപ്പ്.

കുട്ടികളുടെ സ്‌കൂള്‍ ബാഗിന്റെ ഭാരം കുറച്ചും ‘ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികള്‍ നടപ്പാക്കിയും സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള നടപടികള്‍ ഉള്‍പ്പെട്ട കരട് റിപ്പോര്‍ട്ടിന് കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി നേരത്തെ അംഗീകാരം നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ശാരീരിക ആരോഗ്യം കൂടി കണക്കിലെടുത്ത് ബാഗിന്റെ ഭാരം ശാസ്ത്രീയമായി കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നത്. ആരും പിന്നിലല്ല എന്ന ഉറപ്പ് നല്‍കുക എന്നതാണ് ക്ലാസ് മുറികളിലെ ഇരിപ്പിട ക്രമീകരണത്തിലടക്കം മാറ്റം വരുത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ കുട്ടികള്‍ക്കും തുല്യ പരിഗണന ലഭിക്കുന്ന, ജനാധിപത്യപരമായ പഠന അന്തരീക്ഷം സൃഷ്ടിക്കുകാനും ഈ നടപടി സഹായിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു.

രാധാകൃഷണൻ. സി. സി (77) അന്തരിച്ചു

രാധാകൃഷണൻ. സി. സി (77) അന്തരിച്ചു

കടയ്ക്കാവൂർ ചാവടിമുക്ക് തിരുവോണത്തിൽ രാധാകൃഷണൻ. സി. സി (77) അന്തരിച്ചു

ഭാര്യ:- ഗിരിജ

മക്കൾ:- ഗണേഷ്, സുകന്യ, സുകാന

മരുമക്കൾ:- പ്രതിഭ, പ്രിയൻ, ലിങ്കൺ

ചെറു മക്കൾ:- ആർദ്ര, അർണവ്, ദിയ, ധ്യാൻ പ്രീയൻ, ആദികേശ്

അഞ്ചുതെങ്ങ് സിപിഎമ്മിൽ പൊട്ടിത്തെറി: ബ്രാഞ്ച് സെക്രറിമാർ രാജിവച്ചു

അഞ്ചുതെങ്ങ് സിപിഎമ്മിൽ പൊട്ടിത്തെറി: ബ്രാഞ്ച് സെക്രറിമാർ രാജിവച്ചു

അഞ്ചുതെങ്ങ് സിപിഎം ലോക്കൽ കമ്മറ്റിയിൽ പൊട്ടിത്തെറി. ബ്രാഞ്ച് സെക്രറിമാർ രാജിവച്ചു. പുത്തൻനട ബ്രാഞ്ച് സെക്രട്ടറി വിഷ്ണു മോഹൻ, കായിക്കര ബ്രാഞ്ച് സെക്രട്ടറി ജിതിൻ ശ്രീറാം എന്നിവരാണ് രാജിവച്ചയത്.

പ്രാദേശിക നേതൃത്വത്തോടുള്ള വിയോജിപ്പുകളാണ് രാജിയ്ക്ക് കാരണമെന്നാണ് സൂചന. പഞ്ചായത്ത് ഇലക്ഷൻ പ്രചരണ സമയത്ത് ലോക്കൽ കമ്മറ്റി ഓഫീസിൽ വച്ച് പാർട്ടിയിലെതന്നെ ഒരുവിഭാഗവും തമ്മിൽ വാക്കേറ്റവും കയ്യേറ്റവും നടന്നിരുന്നു. ഇതിൽ നടപടി ആവിശ്യപ്പെട്ട് വിഷ്ണു മോഹൻ വിഭാഗം രംഗത്തു വന്നെങ്കിലും അന്ന് പ്രശ്നങ്ങൾ ഇലക്ഷൻ കഴിഞ്ഞാലുടൻ പരിഹരിക്കാമെന്ന ഉറപിന്മേൽ താത്കാലികമായി പരിഹരിക്കുകയായിരുന്നു.

എന്നാൽ ഇലക്ഷൻ കഴിഞ്ഞും ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെയുള്ളവർ പുലർത്തുന്ന മൗനത്തെ തുടർന്നാണ് രാജി. ഇവരെ ജില്ലാ സെക്രട്ടറി, എം.എൽ.എ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഇടപ്പെട്ട് പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവർ പാർട്ടി അംഗത്വത്തിൽ നിന്നുൾപ്പെടെയുള്ള രാജിയിൽ ഉറച്ചു നിൽക്കുകയുമായിരുന്നു. ലോക്കൽ കമ്മറ്റി സെക്രട്ടറി പ്രവീൺചന്ദ്രയ്ക്ക് പ്രീയപ്പെട്ടവരെ സീനിയോറിറ്റികൾ മറികടന്ന് പ്രധാന സ്ഥാനങ്ങളിൽ എത്തിക്കുവാനുള്ള ഏകപക്ഷീയ ശ്രമങ്ങൾക്ക് നിരവധി തവണ വിയോജിപ്പുകൾ പരസ്യമായി രേഖപ്പെടുത്തിയതതിന്റെ പേരിൽ നേതൃത്വം ഇവർ സ്വമേധയാ രാജി വച്ച് പോകുന്നെങ്കിൽ പോട്ടെ എന്ന നിലപാട് സ്വീകരിക്കുകയായിരന്നെന്നും സൂചനയുണ്ട്.

സിപിഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി അംഗം, പുത്തൻനട ബ്രാഞ്ച് സെക്രട്ടറി, ഡി.വൈ.എഫ്.ഐ അഞ്ചുതെങ്ങ് മേഖല സെക്രട്ടറി, ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി അംഗം എന്നീ നിലകളിൽ വിഷ്ണുമോഹനും, സിപിഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി അംഗം, കായിക്കര ബ്രാഞ്ച് സെക്രട്ടറി, ഡി.വൈ.എഫ്.ഐ അഞ്ചുതെങ്ങ് മേഖല പ്രസിഡന്റ്‌ എന്നീ നിലകളിൽ ജിതിൻ ശ്രീറാമും പ്രവർത്തിച്ചു വരുകയായിരുന്നു.