by Midhun HP News | Jan 30, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കോൺഗ്രസ് ആറ്റിങ്ങൽ ഈസ്റ്റ് വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ അഭിമുഖത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാരായ ആർ.എസ്.പ്രശാന്ത്, എസ് രഘുറാം എന്നിവർ നേതൃത്വം നൽകി.


by Midhun HP News | Jan 30, 2026 | Latest News, കേരളം
തൃശ്ശൂര്‍: മറ്റത്തൂരില്‍ വീണ്ടും കോണ്‍ഗ്രസ് – ബിജെപി സഖ്യം. മറ്റത്തൂര്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിന് ബിജെപി അംഗങ്ങള്‍ വോട്ട് ചെയ്തത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജയിച്ച മിനിമോള്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫ് – 10, യുഡിഎഫ് – 8, എന്‍ ഡി എ – 4, വിമതര്‍ – 2 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില.
എതിര്‍ സ്ഥാനാര്‍ത്ഥിക്കും മിനി മോള്‍ക്കും ഒരേ വോട്ട് ലഭിച്ചതോടെ നറുക്കെടുക്കുകയായിരുന്നു. ബിന്ദുവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. ഒരു വിമതന്‍ എല്‍ഡിഎഫിനെ പിന്തുണച്ചു. ബിജെപിയും മിനിമോളെ പിന്തുണച്ചതോടെ എല്‍ഡിഎഫിനും കോണ്‍ഗ്രസിനും വോട്ട് നില 11-11 എന്ന നിലയിലായി. തുടര്‍ന്ന് നറുക്കെടുപ്പിലാണ് വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.
നേരത്തെ മറ്റത്തൂരില്‍ പഞ്ചായത്തില്‍ ബിജെപിയുടെ വോട്ട് നേടി ജയിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂര്‍ജഹാന്‍ നവാസ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശത്തിനെ തുടര്‍ന്ന് സ്ഥാനം രാജിവെച്ചിരുന്നു. നൂര്‍ജഹാന്‍ അടക്കം എട്ട് അംഗങ്ങളെ കോണ്‍ഗ്രസ് പുറത്താക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി ഇവരെ തിരിച്ചെടുക്കാത്തത് കൊണ്ടാണ് തങ്ങള്‍ വോട്ട് ചെയ്തതെന്നാണ് ഇന്ന് ബിജെപി പ്രതികരിച്ചത്.
24 അംഗങ്ങളുള്ള മറ്റത്തൂരില്‍ ഏറ്റവും വലിയ ഒറ്റകക്ഷി എല്‍ഡിഎഫാണ്, 11 സീറ്റ്. പത്ത് സീറ്റാണ് എല്‍ഡിഎഫിനുണ്ടായിരുന്നത്. കോണ്‍ഗ്രസിന് എട്ട് അംഗങ്ങളും ബിജെപിക്ക് നാല് അംഗങ്ങളും ഉണ്ടായിരുന്നു. രണ്ട് സ്വതന്ത്രരും വിജയിച്ചു. ഇവര്‍ രണ്ട് പേരും കോണ്‍ഗ്രസ് വിമതരായിരുന്നു.
by Midhun HP News | Jan 30, 2026 | Latest News, കേരളം
കോട്ടയ്ക്കല്‍: ആയുര്‍വേദത്തിനെ സംരക്ഷിക്കുന്നതിലും മുന്നോട്ടു നയിക്കാനും കോട്ടയ്ക്കല്‍ ആര്യവൈദ്യശാല നടത്തുന്ന ശ്രമങ്ങളെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്യവൈദ്യശാല വേദനിക്കുന്നവരുടെ ആശ്രയമാണെന്നും കേരളത്തിലെ പ്രാചീന ചികിത്സാരീതിയെ സംരക്ഷിച്ച് ആയുര്‍വേദത്തെ വളര്‍ത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ആയുഷ് മന്ത്രാലയം 12000 ആയുഷ് വെല്‍നെസ് സെന്ററുകള്‍ തുടങ്ങിയതിനെക്കുറിച്ചും 2014 നു ശേഷം ഈ മേഖല നേടിയ വളര്‍ച്ചയും അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്യവൈദ്യശാല സ്ഥാപക ദിനം, ധര്‍മാശുപത്രി ശതാബ്ദി ആഘോഷ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി
2014 ല്‍ 3000 കോടി ആയിരുന്ന ആയുഷ് ആന്‍ഡ് ഹെര്‍ബല്‍ പ്രൊഡക്ടസിന്റെ കയറ്റുമതി 6500 കോടിയിലെത്തിയത് ഇന്ത്യയെ സംബന്ധിച്ച് നേട്ടമാണ്. ആയുഷ് വിസയുടെ ഗുണം 65 ല്‍ പരം വിദേശരാജ്യങ്ങളിലുള്ളവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ജി20, ബ്രിക്‌സ് ഉച്ചകോടികളില്‍ ആയുഷിനെ വളര്‍ത്തുവാന്‍ വേണ്ട എല്ലാ ശ്രമങ്ങളും നടത്തി. യൂറോപ്യന്‍ യൂണിനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്രത്തിന് വലിയ സാധ്യതകള്‍ തുറക്കും. യൂറോപ്യന്‍ രാജ്യങ്ങളില്‍ ആയുഷ് വെല്‍നെസ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നതിന് ഇത് സഹായകമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡ്രഗ്ഗ് റിസര്‍ച്ച്, ക്ലിനിക്കല്‍ റിസര്‍ച്ച്, കാന്‍സര്‍ റിസര്‍ച്ച്, സെന്റര്‍ ഓഫ് എക്‌സലെന്‍സ് എന്നിവയില്‍ ഊന്നി ആയുര്‍വേദത്തെ എവിഡന്‍സ് ബേസ്ഡ് റിസര്‍ച്ച്, പബ്ലിഷിങ് ഓഫ് റിസര്‍ച്ച് പോപ്പേഴ്‌സ്, എന്നിവയൊക്കെ ചെയ്യുന്ന ആര്യവൈദ്യശാലയെ ആദ്ദേഹം പ്രകീര്‍ത്തിച്ചു. പൗരാണികതയേയും ആയുര്‍വേദത്തേയും ചേര്‍ത്തു പിടിക്കുന്ന ആര്യവൈദ്യശാലയുടെ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ആധുനിക കാലഘട്ടത്തില്‍ നാം ജീവിക്കുന്ന ലോകത്തില്‍ ആയുര്‍വേദത്തിന് വലിയ പ്രസക്തി ഉണ്ടെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറം ആയുര്‍വേദം എത്തിയിട്ടുണ്ട്. ആര്യവൈദ്യശാലയില്‍ സ്ഥാപകദിനാഘോഷത്തിന്റെ ഉദ്ഘാടനവും ധര്‍മ്മാശുപത്രിയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഡോ. എം പി. അബ്ദ്ദു സമദ് സമദാനി എംപി അധ്യക്ഷത വഹിച്ചു.
പത്മഭൂഷണ്‍ ഡോ. പി കെ വാരിയരുടെ ആത്മകഥ ‘സ്മൃതിപര്‍വം’ (അവസാനഭാഗം) ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്തു. മാനേജിങ് ട്രസ്റ്റി ഡോ. പി. എം. വാരിയര്‍ ആദ്യപ്രതി ഏറ്റുവാങ്ങി.
പ്രൊഫ.ആബിദ് ഹൂസൈന്‍ തങ്ങള്‍ എംഎല്‍എ, കോട്ടക്കല്‍ നഗരസഭാ ചെയര്‍മാന്‍ കെ.കെ.നാസര്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, വൈദ്യരത്‌നം പി.എസ്.വാരിയര്‍, ചീഫ് എക്‌സി ക്യുട്ടീവ് ഓഫീസര്‍ കെ.ഹരികുമാര്‍, ഡോ. പി. എം. വാരിയര്‍, ഡോ.കെജി. പൗലോസ് തുടങ്ങിയവര്‍ സംസാരിച്ചു. അഖിലേന്ത്യാതലത്തില്‍ നടത്തിയെ പ്രബന്ധ മത്സരവിജയികളേയും,തീസിസ് അവതരണത്തില്‍ വിജയിച്ചവര്‍ക്കുമുള്ള അവാര്‍ഡ് ചടങ്ങില്‍ വിതരണം ചെയ്തു.

by Midhun HP News | Jan 30, 2026 | Latest News, കേരളം
തൃശൂര്‍: ആറ്റൂരില്‍ വയോധികരായ സഹോദരിമാരുടെ കൂട്ട ആത്മഹത്യ ശ്രമം. മണ്ഡലംകുന്ന് സ്വദേശികളായ ദേവകി (83) ജാനകി (80) സരോജനി (75) എന്നിവരെയാണ് ജീവനൊടുക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. ഇതില്‍ സരോജിനി പിന്നീട് മരിച്ചു. ജാനകി, ദേവകി എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്തിലെ മണ്ഡലംകുന്നിന് സമീപത്തെ വീട്ടില്‍ അവശ നിലയില്‍ അയല്‍വാസികളാണ് മൂവരെയും കണ്ടെത്തിയത്. തുടര്‍ന്ന് ചെറുതുരുത്തി പൊലീസ് ഇടപെട്ട് സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ആരോഗ്യനില ഗുരുതരമായ സരോജിനി പിന്നീട് മരിക്കുകയായിരുന്നു. ജീവിത നൈരാശ്യമാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്ന കുറിപ്പ് കണ്ടെത്തി. മൂന്നു പേരും അവിവാഹിതരാണ്.


by Midhun HP News | Jan 30, 2026 | Latest News, ജില്ലാ വാർത്ത
ഭാര്യയോടുള്ള സംശയം കാരണം, അതിന്റെ ദേഷ്യം തീർക്കാൻ മധ്യവയകനായ ഭർത്താവ് പുലർച്ചെ വീടിന് തീയിട്ടു. ഭാര്യയും മകനും പൊള്ളലേറ്റ് ചികിത്സയിൽ.
ഭാര്യയോടുള്ള സംശയത്തെ തുടർന്ന് പത്തനംതിട്ട വകയാർ കൊല്ലംപടിയിൽ ഭർത്താവ് വീടിന് തീയിട്ടു.
വീട്ടിൽ എല്ലാവരും ഉറങ്ങിക്കിടന്ന സമയത്ത് പുലർച്ചെ ഒന്നരയോടെ ഭർത്താവ് വീടിന് തീയിടുകയായിരുന്നു. പൊള്ളലേറ്റ രജനിയും ഇളയ മകനും താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് നിലവിൽ. രജനിക്ക് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. തീകൊളുത്തിയശേഷം രക്ഷപ്പെട്ട സിജുവിനെ പൊലീസ് പിടികൂടി. രജനിയുടേയും സിജുവിൻ്റെയും രണ്ടാം വിവാഹമായിരുന്നു. വിവാഹ ശേഷം ഇരുവരും ഒരു വാടകവീട്ടിലാണ് താമസിച്ചിരുന്നത്. രാത്രി വീട്ടുകാർ ഉറങ്ങാൻ കിടന്നതായിരുന്നു. പിന്നാലെ ശബ്ദം കേട്ട് ഉണർന്നപ്പോൾ വീടിന് തീ പിടിച്ചിരുന്നു. നോക്കിയപ്പോൾ സിജുവിനെ കാണാനില്ലായിരുന്നു.
ഭാര്യയോടുള്ള സംശയത്തെ തുടർന്നാണ് ഇയാൾ വീടിന് തീകൊളുത്തിയതെന്ന് പൊലീസ് പറയുന്നു. പെയിന്റിങ് തൊഴിലാളിയാണ് അറസ്റ്റിലായ സിജോ. ഇയാളുടെ കയ്യിലുള്ള ടിന്നറോ പെട്രോളോ ഉപയോഗിച്ച് തീകൊളുത്തി എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ വീടിന്റെ ഒരുഭാഗം മുഴുവൻ കത്തിയിട്ടുണ്ട്.


by Midhun HP News | Jan 30, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നഗരൂർ പോലീസ് സ്റ്റേഷനിലെ എസ് ഐ അൻസാറിനെ മർദിച്ച സംഭവത്തിൽ 3പേർ പിടിയിൽ. വെള്ളല്ലൂർ ശിവക്ഷേത്രത്തിലെ നാടൻപാട്ടുമായി ബന്ധപ്പെട്ട് അടിപിടി നടക്കവേ പിന്തിരിപ്പിക്കാൻ ശ്രമിച്ചതിലുള്ള വിരോധമാണ് മർദ്ദനത്തിന് പിന്നിൽ എന്ന് പോലീസ് പറയുന്നു . വെള്ളല്ലൂർ സ്വദേശികളായ ആരോമൽ, ചന്തു, കല്ലമ്പലം സ്വദേശി ആദിത്യൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികൾ, ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐയെ ചാലിലേക്ക് തള്ളിയിട്ട് പരിക്കേൽപ്പിക്കുകയും ഔദ്യോഗിക യൂണിഫോമിലെ നെയിംബോർഡ് പിടിച്ചു പൊട്ടിക്കുകയും മർദിക്കുകയുമായിരുന്നു. സംഭവത്തിൽ 3 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളിൽ ഒരാളായ ചന്തു പള്ളിക്കൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആണ്. പ്രതികളെ റിമാൻഡ് ചെയ്തു.
Recent Comments