ആറ്റിങ്ങലിൽ തെരുവ് നായയുടെ ആക്രമണത്തിൽ ഡിഇഒ ഓഫീസിലെ ഉദ്യോഗസ്ഥന് പരിക്ക്

ആറ്റിങ്ങലിൽ തെരുവ് നായയുടെ ആക്രമണത്തിൽ ഡിഇഒ ഓഫീസിലെ ഉദ്യോഗസ്ഥന് പരിക്ക്

ആറ്റിങ്ങലിൽ തെരുവ് നായയുടെ ആക്രമണം രൂക്ഷം. ആറ്റിങ്ങൽ ഡിഇഒ ഓഫീസിലെ ഉദ്യോഗസ്ഥനായ ചിത്രകുമാറിന് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിലും യാത്രക്കാരെ തെരുവ് നായ ആക്രമിച്ചതായി പരാതി ഉണ്ട്. തെരുവ് നായ അക്രമണത്തിനെതിരെ നിയമം കർശനമാക്കാൻ ആവശ്യപ്പെട്ടിട്ടും അധികൃതർ നടപടി കൈക്കൊണ്ടിട്ടില്ല എന്ന ആരോപണവും ഉണ്ട്.

അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളില്‍, ആകാശത്ത് വിസ്മയക്കാഴ്ച

അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളില്‍, ആകാശത്ത് വിസ്മയക്കാഴ്ച

തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയം(ഐഎസ്എസ്) കേരളത്തിന് മുകളിലൂടെ കടന്നുപോയി. ഇന്നലെ വൈകിട്ട് 6.25ഓടെയാണ് ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയത്. ആകാശത്ത് ദൃശ്യവിരുന്നൊരുക്കിയ കാഴ്ച പലരും മൊബൈല്‍ കാമറകളില്‍ പകര്‍ത്തി.

ഡിസംബര്‍ ഏഴിന് വൈകിട്ടും ഡിസംബര്‍ ഒമ്പതിന് രാവിലെയുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോകും. ഡിസംബര്‍ 11ന് രാവിലെ 5.19ന് 58 ഡിഗ്രി വരെ ഉയരത്തിലെത്തുന്നതിനാല്‍ ഐഎസ്എസിന്റെ നല്ല കാഴ്ച കേരളത്തില്‍ നിന്ന് തന്നെ പ്രതീക്ഷിക്കാം. നിലവില്‍ ഏഴ് സഞ്ചാരികളാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളത്.

താഴ്ന്ന ഭൂഭ്രമണപഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ ഗവേഷണശാലയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം അഥവാ ഐഎസ്എസ്. ഭൗമോപരിതലത്തില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ ഉയരത്തില്‍ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന ഐഎസ്എസ് മണിക്കൂറില്‍ 27,000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്നു. നിലയം ഒരു ദിവസം 15.54 തവണ ഭൂമിയെ വലം വെക്കുന്നു. ഒരു ഫുട്ബോള്‍ സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് 109 മീറ്റര്‍ നീളവും 73 മീറ്റര്‍ വീതിയുമുണ്ട്. 4.5 ലക്ഷം കിലോഗ്രാമാണ് ഐഎസ്എസിന്റെ ഭാരം.

‘പരാതിക്കാരിക്ക് പേരുപോലും ഇല്ല’; രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി അതിവേഗനീക്കവുമായി രാഹുല്‍

‘പരാതിക്കാരിക്ക് പേരുപോലും ഇല്ല’; രണ്ടാമത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി അതിവേഗനീക്കവുമായി രാഹുല്‍

തിരുവനന്തപുരം: ആദ്യകേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ അതിവേഗ നീക്കങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ. ബംഗളൂരു സ്വദേശിയായ ഇരുപത്തിമൂന്നുകാരിയുടെ പരാതിയില്‍ പൊലീസ് രണ്ടാമതെടുത്ത ബലാത്സംഗ കേസില്‍ സെഷന്‍സ് കോടതിയില്‍ രാഹുല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി ഇന്നു തന്നെ പരിഗണിച്ചേക്കും.

പരാതിക്കാരിയുടെ പേരു പോലും ഇല്ലാതെ ലഭിച്ച ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരുക്കുന്നതെന്നാണ് ജാമ്യഹര്‍ജിയില്‍ പറയുന്നത്. രണ്ടാമത്തെ കേസില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ പൊലീസിന് വേണമെങ്കില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാം. അതിനിടെയാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്.

ആദ്യകേസില്‍ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തല്‍ക്കാലത്തേക്ക് തടഞ്ഞിരുന്നു. ഈ മാസം 15 വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് വ്യക്തമാക്കിയ കോടതി കേസ് ഡയറി ഹാജരാക്കാനും നിര്‍ദേശിച്ചു.

വെഞ്ഞാറമൂട് വയോധികയെ ക്രൂരമായി ആക്രമിച്ച്‌ പെരുവഴിയില്‍ ഉപേക്ഷിച്ച പ്രതി പോലീസ് പിടിയിൽ

വെഞ്ഞാറമൂട് വയോധികയെ ക്രൂരമായി ആക്രമിച്ച്‌ പെരുവഴിയില്‍ ഉപേക്ഷിച്ച പ്രതി പോലീസ് പിടിയിൽ

വെഞ്ഞാറമൂട്ടില്‍ 85 വയസ്സുള്ള വയോധികയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ട് പോയ്‌ പീഡിപ്പിച്ച ശേഷം തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ച്‌ റോഡരികില്‍ തള്ളിയ പുല്ലമ്പാറ സ്വദേശി 20 വയസ്സുകാരനെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു.

പുല്ലമ്പാറ പഞ്ചായത്തിലെ വെള്ളുമണ്ണടിയിൽ പ്രതിഭാലയം വീട്ടിൽ അജിൻ എന്ന 20 വയസ്സുകാരനെയാണ് വെഞ്ഞാറമൂട് എസ് എച്ച് ഒ ആസാദ് അബ്ദുൽ കലാം, എസ് ഐ സജിത്ത് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വെഞ്ഞാറമ്മൂട് റോഡില്‍ വലിയ കട്ടയ്ക്കാലിലാണ് സംഭവം നടന്നത്.

വയോധിക വഴിയില്‍ കിടക്കുന്നതുകണ്ട നാട്ടുകാര്‍ ഇടപെട്ടാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. വയോധികയെ കണ്ട സ്ഥലത്തിന് അടുത്തുള്ള ഒഴിഞ്ഞ വീട്ടിലും രക്തക്കറ കണ്ടതാണ് ദുരൂഹത വര്‍ധിപ്പിച്ചത് . അബോധാവസ്ഥയിലായ വയോധികയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ സിസിറ്റിവി ദൃശ്യങ്ങൾ അന്വേഷിച്ചാണ് വെഞ്ഞാറമൂട് പോലീസ് പ്രതിയെ കണ്ടെത്തിയത്. ഇയാൾക്ക് മാനസിക പ്രശ്നം ഉള്ളതായാണ് പോലീസ് പറയുന്നത്.

കേരള സർവകലാശാലയിൽ നിന്നും എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചറിൽ രണ്ടാം റാങ്ക് നേടി കല്ലമ്പലം സ്വദേശിനി

കേരള സർവകലാശാലയിൽ നിന്നും എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചറിൽ രണ്ടാം റാങ്ക് നേടി കല്ലമ്പലം സ്വദേശിനി

കേരള സർവകലാശാലയിൽ നിന്നും എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചറിൽ രണ്ടാം റാങ്ക് നേടി ദർശന എസ് എസ് (ഗവണ്മെന്റ് കോളേജ് ആറ്റിങ്ങൽ, 2023 – 2025 ബാച്ച്).

ബി.എ. ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചറിൽ (എം എം എൻ എസ് കോളേജ്, കൊട്ടിയം) ഒന്നാം റാങ്കും കരസ്തമാക്കിയിരുന്നു ദർശന. കല്ലമ്പലം മാവിന്മൂട് ദർശന വിഹാറിൽ സുദർശനൻ ആർ ന്റെയും ശശികല ആർ ന്റെയും മകളാണ്.

തദ്ദേശതെരഞ്ഞെടുപ്പ്: തൃശ്ശൂര്‍-എറണാകുളം ജില്ലാ അതിര്‍ത്തികളില്‍ അഞ്ച് ദിവസം ഡ്രൈഡേ

തദ്ദേശതെരഞ്ഞെടുപ്പ്: തൃശ്ശൂര്‍-എറണാകുളം ജില്ലാ അതിര്‍ത്തികളില്‍ അഞ്ച് ദിവസം ഡ്രൈഡേ

തൃശൂര്‍: തദ്ദേശതെരഞ്ഞെടുപ്പിന്റെ ഭാഗമായി തൃശ്ശൂര്‍-എറണാകുളം ജില്ലാ അതിര്‍ത്തികളിലുള്ള കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെയുള്ള മദ്യശാലകള്‍ തുടര്‍ച്ചയായി അഞ്ചു ദിവസം പ്രവര്‍ത്തിക്കില്ല. വോട്ടെടുപ്പ് നടക്കുന്ന പരിധിയുടെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യവില്‍പ്പന നിരോധിക്കുന്നതിനാലാണിത്.

എറണാകുളം വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ ഒന്‍പതിനാണ് തെരഞ്ഞെടുപ്പ്. ഇവിടെ ഏഴിന് വൈകീട്ട് ആറ് മുതല്‍ വോട്ടെടുപ്പ് കഴിയുന്നതുവരെ ഡ്രൈഡേയാണ്. ഈ ദിവസങ്ങളില്‍ അഞ്ചുകിലോമീറ്റര്‍ പരിധിയിലുള്ള തൃശ്ശൂര്‍ ജില്ലയിലെ കള്ളുഷാപ്പുകളും ബാര്‍ ഉള്‍പ്പെടെയുള്ളവയും അടച്ചിടേണ്ടിവരും.

11-ന് വോട്ടെടുപ്പ് നടക്കുന്ന തൃശ്ശൂര്‍ ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ ഒന്‍പതിന് വൈകീട്ട് ആറ് മുതല്‍ വോട്ടെടുപ്പ് കഴിയുന്നതുവരെയാണ് ഡ്രൈഡേ. ഈ ദിവസങ്ങളില്‍ എറണാകുളം ജില്ലയിലെ അതിര്‍ത്തികളിലുള്ള മദ്യശാലകളും അടച്ചിടേണ്ടി വരും.